ടോക്കിയോ: മെഡലോടെ ഒളിന്പിക്സിൽനിന്ന് വിടപറയാമെന്ന ഇന്ത്യൻ ബോക്സിംഗ് ഇതിഹാസം മേരി കോമിന്റെ മോഹം പൊലിഞ്ഞു. വനിതകളുടെ 51 കിലോഗ്രാം ഫ്ളൈവെയ്റ്റ് പ്രീക്വാർട്ടറിൽ കൊളംബിയയുടെ ഇൻഗ്രിറ്റ് ലോറെന വലൻസിയയോട് ഇന്ത്യൻ താരം തോറ്റു. മേരി കോം പുറത്തായ ദിവസം ബാഡ്മിന്റണ് വനിതാ സിംഗിൾസിൽ മെഡൽ പ്രതീക്ഷ ഉയർത്തി പി.വി. സിന്ധു ക്വാർട്ടർ ഫൈനലിലെത്തി. പുരുഷന്മാരുടെ ബോക്സിംഗ് സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ സതീഷ് കുമാർ ക്വാർട്ടറിലെത്തിയിട്ടുണ്ട്.
പുരുഷന്മാരുടെ ഹോക്കിയിലും ഇന്ത്യ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. റിയോ ഒളിന്പിക്സിലെ സ്വർണമെഡൽ ജേതാക്കളായ അർജന്റീനയെ തോൽപ്പിച്ചാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്. പുരുഷന്മാരുടെ വ്യക്തിഗത അന്പെയ്ത്തിൽ അതാനു ദാസ് പ്രീക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.
കടുത്ത പോരാട്ടം കണ്ട മത്സരത്തിൽ 3-2നായിരുന്നു തോൽവി. 2016 റിയോ ഒളിന്പിക്സിൽ വെങ്കലം നേടിയ ലോറെന മേരി കോമിന് കടുത്ത മത്സരമാണു നൽകിയത്. ആദ്യറൗണ്ടിൽ ലോറെന ആക്രമിച്ചു കളിച്ചതോടെ ഇന്ത്യൻ താരത്തിന് അടിതെറ്റി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും മേരി കോം നേരിയ മുൻതൂക്കം നേടിയെങ്കിലും വിജയത്തിന് അതു മതിയാകുമായിരുന്നില്ല. ആദ്യറൗണ്ടിൽ കൊളംബിയൻ താരത്തിന്റെ മുൻതൂക്കം മത്സരത്തിന്റെ ഫലം നിർണയിച്ചു.
ജഡ്ജസുകളുടെ വിധിയെ വിടർന്ന പുഞ്ചിരിയോടെയാണ് മേരി സ്വീകരിച്ചത്. ഇതോടെ ഒളിന്പിക്സിനോടു വിടപറയുന്ന 38കാരിയായ മേരി കോം എതിരാളിയെ കെട്ടിപ്പിടിച്ച ശേഷമാണ് റിംഗിൽനിന്ന് ഇറങ്ങിയത്. 2012 ലെ ഒളിന്പിക്സിലാണ് മേരി കോം വെങ്കലം നേടിയത്. മേരി കോമും ലോറെനയും മുന്പ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യൻ താരത്തിനായിരുന്നു.
രണ്ട് അമ്മമാരുടെ പോരാട്ടം കൂടിയായിരുന്നു ഇത്. നാലു മക്കളുടെ അമ്മയാണ് മേരികോം. ആണ്കുഞ്ഞിന്റെ അമ്മയാണ് ലോറെന. മേരികോമിനെപ്പോലെതന്നെ ലോറെന കൊളംബിയയുടെ ഇതിഹാസമാണ്. കൊളംബിയയെ ആദ്യമായി ഒളിന്പിക്സിൽ പ്രതിനിധീകരിച്ച വനിതാ താരം, കൂടാതെ ബോക്സിംഗിൽ രാജ്യത്തിനായി ആദ്യമെഡൽ സമ്മാനിച്ച താരം എന്നിങ്ങനെയുള്ള നേട്ടങ്ങൾ ലോറെനയുടെ പേരിലുണ്ട്. ടോക്കിയോ ഒളിന്പിക്സിന്റെ ഉദ്ഘാടനവേദിയിൽ ഇന്ത്യയുടെ പതാകവഹിച്ചത് മേരിയാണെങ്കിൽ ഗെയിംസിന്റെ സമാപനത്തിൽ കൊളംബിയയുടെ പതാക വഹിക്കുന്നത് ലോറെനയാണ്.
മത്സരഫലം നിർണയിച്ച ജഡ്ജസുകളുടെ തീരുമാനത്തിനെതിരേ മേരി കോം പ്രതിഷേധിച്ചു. തീരുമാനം വരുംമുന്പ് താനാണു ജയിച്ചതെന്നു കരുതിയ മേരി കൈ ഉയർത്തുകയും ചെയ്തു.
ഇതിനു ശേഷമാണ് കൊളംബിയൻ താരത്തെ വിജയിയായി പ്രഖ്യാപിച്ചത്. മത്സരഫലം വിശ്വസിക്കാനാവുന്നില്ലെന്ന് ഇന്ത്യൻ താരം പറഞ്ഞു. തോറ്റെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും മേരി കോം പറഞ്ഞു. മത്സരത്തിലെ ആദ്യറൗണ്ടിലെ മികവാണ് കൊളംബിയൻ താരത്തിനു തുണയായത്.
ജഴ്സിയിൽ പേരില്ല!
ഒളിന്പിക്സിൽ ബോക്സിംഗ് പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ലോറെന വലൻസിയയ്ക്കെതിരേ മേരികോം റിംഗിലിറങ്ങിയത് ഇന്ത്യയുടെ പേരോ പതാകയോ ഇല്ലാത്ത ജഴ്സി അണിഞ്ഞ്.
നീല ജഴ്സിയിൽ മേരി കോമിന്റെ പേരുമുണ്ടായിരുന്നില്ല. ഇന്ത്യൻ പതാകയുള്ള മേരി കോം എന്ന് എഴുതിയ ജഴ്സി അണിഞ്ഞാണ് താരം മത്സരത്തിനെത്തിയത്. എന്നാൽ, ജഴ്സിയിൽ മേരി കോം എന്ന് മുഴുവൻ പേര് പറ്റില്ലെന്നും ആദ്യ പേര് മാത്രമേ എഴുതാൻ പാടുള്ളുവെന്നും സംഘാടകർ വ്യക്തമാക്കി. തുടർന്ന് ജഴ്സി മാറ്റാൻ ആവശ്യപ്പെട്ടു. പകരം ഒന്നും എഴുതാത്ത ജഴ്സി നൽകി. അതു ധരിച്ചാണ് മേരി കോം മത്സരിച്ചത്.
പുരുഷന്മാരുടെ ഹോക്കിയിലും ഇന്ത്യ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. റിയോ ഒളിന്പിക്സിലെ സ്വർണമെഡൽ ജേതാക്കളായ അർജന്റീനയെ തോൽപ്പിച്ചാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്. പുരുഷന്മാരുടെ വ്യക്തിഗത അന്പെയ്ത്തിൽ അതാനു ദാസ് പ്രീക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.
കടുത്ത പോരാട്ടം കണ്ട മത്സരത്തിൽ 3-2നായിരുന്നു തോൽവി. 2016 റിയോ ഒളിന്പിക്സിൽ വെങ്കലം നേടിയ ലോറെന മേരി കോമിന് കടുത്ത മത്സരമാണു നൽകിയത്. ആദ്യറൗണ്ടിൽ ലോറെന ആക്രമിച്ചു കളിച്ചതോടെ ഇന്ത്യൻ താരത്തിന് അടിതെറ്റി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും മേരി കോം നേരിയ മുൻതൂക്കം നേടിയെങ്കിലും വിജയത്തിന് അതു മതിയാകുമായിരുന്നില്ല. ആദ്യറൗണ്ടിൽ കൊളംബിയൻ താരത്തിന്റെ മുൻതൂക്കം മത്സരത്തിന്റെ ഫലം നിർണയിച്ചു.
ജഡ്ജസുകളുടെ വിധിയെ വിടർന്ന പുഞ്ചിരിയോടെയാണ് മേരി സ്വീകരിച്ചത്. ഇതോടെ ഒളിന്പിക്സിനോടു വിടപറയുന്ന 38കാരിയായ മേരി കോം എതിരാളിയെ കെട്ടിപ്പിടിച്ച ശേഷമാണ് റിംഗിൽനിന്ന് ഇറങ്ങിയത്. 2012 ലെ ഒളിന്പിക്സിലാണ് മേരി കോം വെങ്കലം നേടിയത്. മേരി കോമും ലോറെനയും മുന്പ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യൻ താരത്തിനായിരുന്നു.
രണ്ട് അമ്മമാരുടെ പോരാട്ടം കൂടിയായിരുന്നു ഇത്. നാലു മക്കളുടെ അമ്മയാണ് മേരികോം. ആണ്കുഞ്ഞിന്റെ അമ്മയാണ് ലോറെന. മേരികോമിനെപ്പോലെതന്നെ ലോറെന കൊളംബിയയുടെ ഇതിഹാസമാണ്. കൊളംബിയയെ ആദ്യമായി ഒളിന്പിക്സിൽ പ്രതിനിധീകരിച്ച വനിതാ താരം, കൂടാതെ ബോക്സിംഗിൽ രാജ്യത്തിനായി ആദ്യമെഡൽ സമ്മാനിച്ച താരം എന്നിങ്ങനെയുള്ള നേട്ടങ്ങൾ ലോറെനയുടെ പേരിലുണ്ട്. ടോക്കിയോ ഒളിന്പിക്സിന്റെ ഉദ്ഘാടനവേദിയിൽ ഇന്ത്യയുടെ പതാകവഹിച്ചത് മേരിയാണെങ്കിൽ ഗെയിംസിന്റെ സമാപനത്തിൽ കൊളംബിയയുടെ പതാക വഹിക്കുന്നത് ലോറെനയാണ്.
മത്സരഫലം നിർണയിച്ച ജഡ്ജസുകളുടെ തീരുമാനത്തിനെതിരേ മേരി കോം പ്രതിഷേധിച്ചു. തീരുമാനം വരുംമുന്പ് താനാണു ജയിച്ചതെന്നു കരുതിയ മേരി കൈ ഉയർത്തുകയും ചെയ്തു.
ഇതിനു ശേഷമാണ് കൊളംബിയൻ താരത്തെ വിജയിയായി പ്രഖ്യാപിച്ചത്. മത്സരഫലം വിശ്വസിക്കാനാവുന്നില്ലെന്ന് ഇന്ത്യൻ താരം പറഞ്ഞു. തോറ്റെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും മേരി കോം പറഞ്ഞു. മത്സരത്തിലെ ആദ്യറൗണ്ടിലെ മികവാണ് കൊളംബിയൻ താരത്തിനു തുണയായത്.
ജഴ്സിയിൽ പേരില്ല!
ഒളിന്പിക്സിൽ ബോക്സിംഗ് പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ലോറെന വലൻസിയയ്ക്കെതിരേ മേരികോം റിംഗിലിറങ്ങിയത് ഇന്ത്യയുടെ പേരോ പതാകയോ ഇല്ലാത്ത ജഴ്സി അണിഞ്ഞ്.
നീല ജഴ്സിയിൽ മേരി കോമിന്റെ പേരുമുണ്ടായിരുന്നില്ല. ഇന്ത്യൻ പതാകയുള്ള മേരി കോം എന്ന് എഴുതിയ ജഴ്സി അണിഞ്ഞാണ് താരം മത്സരത്തിനെത്തിയത്. എന്നാൽ, ജഴ്സിയിൽ മേരി കോം എന്ന് മുഴുവൻ പേര് പറ്റില്ലെന്നും ആദ്യ പേര് മാത്രമേ എഴുതാൻ പാടുള്ളുവെന്നും സംഘാടകർ വ്യക്തമാക്കി. തുടർന്ന് ജഴ്സി മാറ്റാൻ ആവശ്യപ്പെട്ടു. പകരം ഒന്നും എഴുതാത്ത ജഴ്സി നൽകി. അതു ധരിച്ചാണ് മേരി കോം മത്സരിച്ചത്.