കൊളംബോ: മലയാളി പേസർ സന്ദീപ് വാര്യർ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറി. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി-20ലാണ് സന്ദീപിന്റെ അരങ്ങേറ്റം. സന്ദീപിന്റെ അരങ്ങേറ്റ മത്സരത്തിൽ ശ്രീലങ്കൻ ബൗളർമാർ ഇന്ത്യയെ എറിഞ്ഞിട്ടു.
നിശ്ചിത 20 ഓവറിൽ ഇന്ത്യക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 81 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. പുറത്താകാതെ 28 പന്തിൽ 23 റണ്‍സെടുത്ത കുൽദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഋതുരാജ് ഗെയ്ക് വാദും (14) ഭുവനേശ്വർ കുമാറും (16) മാത്രമാണ് രണ്ടക്കം കണ്ടത്. മലയാളി താരം ദേവ്ദത്ത് പടിക്കൽ ഒന്‍പത് റണ്‍സെടുത്തപ്പോൾ സഞ്ജു സാംസണ് പൂജ്യത്തിന് പുറത്തായി.