കേരളത്തിലെ പത്തുലക്ഷത്തോളം വരുന്ന റബർ കർഷകരുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാരിന് ആകുലതയില്ലായിരിക്കാം. എന്നാൽ, ഇവിടത്തെ കർഷകരുടെ ജീവൽ പ്രശ്നത്തിൽ
ഇടപെടാൻ സംസ്ഥാനസർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും ബാധ്യതയുണ്ട്.
കേരളത്തിലെ റബർ കർഷകരുടെ ദുരിതം തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടായി. യുപിഎ സർക്കാരിൽ ധനമന്ത്രിയായിരുന്ന പി. ചിദംബരം ടയർ മുതലാളിമാരെ സഹായിക്കാനായി നടപ്പാക്കിയ അനിയന്ത്രിത റബർ ഇറക്കുമതി അടക്കമുള്ള നയങ്ങൾ ഇവിടെ റബർ വില ഇടിക്കുകയും ചെറുകിട റബർ കർഷകരുടെ നട്ടെല്ലൊടിക്കുകയും ചെയ്തു. 2011 ൽ കിലോഗ്രാമിന് 248 രൂപ വരെയെത്തിയ റബർവില ഇടിഞ്ഞ് 2016ൽ 102 രൂപയായി. ചെറുകിട കർഷകർക്കു മാത്രമല്ല കേരളത്തിന്റെ സന്പദ് വ്യവസ്ഥയ്ക്കും അതുണ്ടാക്കിയ പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായി തുടരുന്നു.
കേരളത്തിന് അര ലക്ഷം കോടി രൂപയുടെ നഷ്ടം റബർ വിലയിടിവുമൂലം ഉണ്ടായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. റബർ വിലയിടിവിനെത്തുടർ ന്നുള്ള കർഷകരുടെ രോദനങ്ങളും പ്രതിഷേധങ്ങളുമെല്ലാം ബധിരകർണങ്ങളിലാണു പതിച്ചതെന്നു മാത്രമല്ല കൂടുതൽ കർഷകദ്രോഹ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുകയും ചെയ്തു. വറചട്ടിയിൽനിന്ന് എരിതീയിലേക്ക് എന്ന അവസ്ഥയിലായ കർഷകർ കോവിഡ് കാല വരുമാന നഷ്ടങ്ങളുടെ അധികബാധ്യതകളും ചുമലിലേറ്റി ഞെരുങ്ങുന്പോഴാണു കപ്പ് ലന്പ് (ചിരട്ടപ്പാൽ) ഇറക്കുമതി നീക്കം കേന്ദ്രസർക്കാർ വീണ്ടും സജീവമാക്കിയിരിക്കുന്നത്. കപ്പ് ലന്പ് ഇറക്കുമതി വന്നാൽ കേരളത്തിലെ കർഷകർക്കു റബർ കൃഷി ഉപേക്ഷിക്കുക എന്ന മാർഗമേ പിന്നെയുള്ളൂ.
ഇന്ത്യയിലെ സ്വാഭാവിക റബർ ഉത്പാദനത്തിന്റെ 70 ശതമാനത്തിലേറെ ആർഎസ്എസ് ഗ്രേഡിലുള്ള ഷീറ്റാണ്. റബർ പാൽ ഉറയൊഴിച്ചു ഷീറ്റാക്കി മാറ്റുന്ന പരന്പരാഗത രീതിയാണു കേരളത്തിലെ ഭൂരിഭാഗം ചെറുകിട കർഷകരും അനുവർത്തിച്ചുപോന്നത്. ടാപ്പിംഗ് തൊഴിലാളികൾക്കു ക്ഷാമം വരുകയും ഷീറ്റ് ഉത്പാദനത്തിനുള്ള ചെലവു കൂടുകയും ചെയ്തതോടെ പലരും റബർ പാൽ വിൽക്കാൻ തുടങ്ങി. ചിരട്ടപ്പാലാക്കി റബർ വിൽക്കുന്ന രീതി ഇവിടെയില്ല. ടാപ്പിംഗ് നടത്തി ലാറ്റെക്സ് ചിരട്ടയിൽതന്നെ ഉറകൂട്ടുന്നതാണു ചിരട്ടപ്പാൽ എന്ന കപ്പ് ലന്പ്. ഇതു ഫാക്ടറിയിൽ അസംസ്കൃത സാധനങ്ങൾ ചേർത്ത് അരച്ചുണ്ടാക്കുന്ന ഉത്പന്നമാണ് ലാറ്റെക്സ് ക്രംബ്. ഇപ്പോൾ റബർ ഇറക്കുമതിയുടെ 80 ശതമാനവും ലാറ്റെക്സ് ക്രംബ് എന്ന ബ്ലോക്ക് റബറാണ്. ബ്ലോക്ക് റബറിനു പകരം കപ്പ് ലന്പ് നേരിട്ട് ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ ബ്ലോക്ക് റബർ ഉത്പാദിപ്പിച്ചു കൂടുതൽ ലാഭമുണ്ടാക്കുകയാണ് വ്യവസായിയുടെ ലക്ഷ്യം. ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിനു കിലോയ്ക്ക് 170 രൂപ വില ഉണ്ടായിരിക്കേ കപ്പ് ലന്പ് ഇറക്കുമതി ഉണ്ടായാൽ റബർ ഷീറ്റിനു ഡിമാൻഡും വിലയും ഇടിയുമെന്നുറപ്പാണ്.
2018-ൽ കപ്പ് ലന്പ് ഇറക്കുമതിക്കു നീക്കമുണ്ടായപ്പോൾ കർഷകരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് അതു നിർത്തിവച്ചതാണ്. എന്നാലിപ്പോൾ വൻകിട വ്യവസായികളുടെ സമ്മർദത്തിന്റെയും സ്വാധീനത്തിന്റെയും ഫലമായി കപ്പ് ലന്പ് ഇറക്കുമതിക്കു പ്രധാനമന്ത്രിയുടെ ഓഫീസ് താത്പര്യം കാണിക്കുകയാണെന്നു റിപ്പോർട്ടുകൾ പറയുന്നു. കേരളത്തിലെ പരന്പരാഗത റബർ കർഷകരെയാണ് ചിരട്ടപ്പാൽ ഇറക്കുമതി ഏറ്റവും കൂടുതൽ ബാധിക്കുക. ഇന്ത്യയിലെ റബർ കൃഷിയുടെ 90 ശതമാനവും കേരളത്തിലാണ്. പക്ഷേ, കേരളത്തിലെ റബർ ഉത്പാദനം കുറഞ്ഞുവരുകയാണ്. അതേസമയം, രാജ്യത്തെ റബർ ഉത്പാദനം കഴിഞ്ഞ സാന്പത്തികവർഷം 9.4 ശതമാനം വർധിച്ച് 7.12 ലക്ഷം ടണ്ണായെന്നു കണക്കുകൾ പറയുന്നു. 2014-15നുശേഷം റബർ ഉത്പാദനം ഏഴു ലക്ഷം ടൺ കവിയുന്നത് ആദ്യമായാണ്. 2013- 14ൽ 7.74 ലക്ഷം ടണ്ണും 2014- 15ൽ 6.55 ലക്ഷം ടണ്ണുമായിരുന്നു ഉത്പാദനം. ഈ സാന്പത്തികവർഷം 7.10 ലക്ഷം ടൺ ഉത്പാദനമുണ്ടാകുമെന്നാണു പ്രതീക്ഷ. ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ കേരളത്തിൽ 172 രൂപ ചെലവുള്ളതായി റബർ ബോർഡ് കണക്കാക്കിയിട്ടുണ്ട്. കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന കപ്പ് ലന്പിന്റെ ഇറക്കുമതി യഥേഷ്ടം നടന്നാൽ കേരളത്തിൽ റബർ കൃഷി നിന്നുപോകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക.
വ്യവസായികൾക്കു ലാഭം മാത്രമാണു ലക്ഷ്യം. കപ്പ് ലന്പ് ലാറ്റെക്സ് ബ്ലോക്ക് റബറിനു പകരം നേരിട്ടു കപ്പ് ലന്പ് ഇറക്കിയാൽ ഒരു കിലോയ്ക്ക് 50 രൂപയിലേറെ അധികലാഭം ലഭിക്കും. ലോകത്ത് ഈ വർഷം റബർ ഉത്പാദനം 2.2 ശതമാനം കുറഞ്ഞ് 134.3 ലക്ഷം ടണ്ണാകുമെന്നും ഉപഭോഗം 4.6 ശതമാനം കുറഞ്ഞ് 131.3 ലക്ഷം ടണ്ണാകുമെന്നുമാണു കണക്ക്. കോവിഡ് മഹാമാരിയുടെ ഭീഷണി മാറാതെ വ്യവസായ ഉത്പാദനം കൂടില്ല. റബറിന്റെ അന്താരാഷ്ട്രവില ഇടിയുമ്പോൾ ഇവിടെയും അതിന്റെ പ്രത്യാഘാതം ഉണ്ടാകും. ഈ സാഹചര്യവും കർഷകർക്ക് ആശങ്ക വർധിപ്പിക്കുന്നതാണ്. 2019-ൽ കേന്ദ്ര സർക്കാർ റബർനയം പ്രഖ്യാപിച്ചെങ്കിലും കർഷകർക്ക് അതുകൊണ്ടു ഗുണമുണ്ടായിട്ടില്ല. ഉത്പാദനച്ചെലവ് കുറവുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇനി റബർകൃഷി കേന്ദ്രീകരിക്കാനാണു കേന്ദ്രസർക്കാരിന്റെ നീക്കം.
കേരളത്തിലെ പത്തുലക്ഷത്തോളം വരുന്ന റബർ കർഷകരുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാരിന് ആകുലതയില്ലായിരിക്കാം. എന്നാൽ, ഇവിടത്തെ കർഷകരുടെ ജീവൽ പ്രശ്നത്തിൽ ഇടപെടാൻ സംസ്ഥാനസർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും ബാധ്യതയുണ്ട്. കപ്പ് ലന്പ് ഇറക്കുമതി നീക്കം തടയുന്നതിനും റബർ കർഷകരുടെ നിലനില്പ് ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികളെടുക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയാറാകണം.
ഇടപെടാൻ സംസ്ഥാനസർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും ബാധ്യതയുണ്ട്.
കേരളത്തിലെ റബർ കർഷകരുടെ ദുരിതം തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടായി. യുപിഎ സർക്കാരിൽ ധനമന്ത്രിയായിരുന്ന പി. ചിദംബരം ടയർ മുതലാളിമാരെ സഹായിക്കാനായി നടപ്പാക്കിയ അനിയന്ത്രിത റബർ ഇറക്കുമതി അടക്കമുള്ള നയങ്ങൾ ഇവിടെ റബർ വില ഇടിക്കുകയും ചെറുകിട റബർ കർഷകരുടെ നട്ടെല്ലൊടിക്കുകയും ചെയ്തു. 2011 ൽ കിലോഗ്രാമിന് 248 രൂപ വരെയെത്തിയ റബർവില ഇടിഞ്ഞ് 2016ൽ 102 രൂപയായി. ചെറുകിട കർഷകർക്കു മാത്രമല്ല കേരളത്തിന്റെ സന്പദ് വ്യവസ്ഥയ്ക്കും അതുണ്ടാക്കിയ പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായി തുടരുന്നു.
കേരളത്തിന് അര ലക്ഷം കോടി രൂപയുടെ നഷ്ടം റബർ വിലയിടിവുമൂലം ഉണ്ടായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. റബർ വിലയിടിവിനെത്തുടർ ന്നുള്ള കർഷകരുടെ രോദനങ്ങളും പ്രതിഷേധങ്ങളുമെല്ലാം ബധിരകർണങ്ങളിലാണു പതിച്ചതെന്നു മാത്രമല്ല കൂടുതൽ കർഷകദ്രോഹ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുകയും ചെയ്തു. വറചട്ടിയിൽനിന്ന് എരിതീയിലേക്ക് എന്ന അവസ്ഥയിലായ കർഷകർ കോവിഡ് കാല വരുമാന നഷ്ടങ്ങളുടെ അധികബാധ്യതകളും ചുമലിലേറ്റി ഞെരുങ്ങുന്പോഴാണു കപ്പ് ലന്പ് (ചിരട്ടപ്പാൽ) ഇറക്കുമതി നീക്കം കേന്ദ്രസർക്കാർ വീണ്ടും സജീവമാക്കിയിരിക്കുന്നത്. കപ്പ് ലന്പ് ഇറക്കുമതി വന്നാൽ കേരളത്തിലെ കർഷകർക്കു റബർ കൃഷി ഉപേക്ഷിക്കുക എന്ന മാർഗമേ പിന്നെയുള്ളൂ.
ഇന്ത്യയിലെ സ്വാഭാവിക റബർ ഉത്പാദനത്തിന്റെ 70 ശതമാനത്തിലേറെ ആർഎസ്എസ് ഗ്രേഡിലുള്ള ഷീറ്റാണ്. റബർ പാൽ ഉറയൊഴിച്ചു ഷീറ്റാക്കി മാറ്റുന്ന പരന്പരാഗത രീതിയാണു കേരളത്തിലെ ഭൂരിഭാഗം ചെറുകിട കർഷകരും അനുവർത്തിച്ചുപോന്നത്. ടാപ്പിംഗ് തൊഴിലാളികൾക്കു ക്ഷാമം വരുകയും ഷീറ്റ് ഉത്പാദനത്തിനുള്ള ചെലവു കൂടുകയും ചെയ്തതോടെ പലരും റബർ പാൽ വിൽക്കാൻ തുടങ്ങി. ചിരട്ടപ്പാലാക്കി റബർ വിൽക്കുന്ന രീതി ഇവിടെയില്ല. ടാപ്പിംഗ് നടത്തി ലാറ്റെക്സ് ചിരട്ടയിൽതന്നെ ഉറകൂട്ടുന്നതാണു ചിരട്ടപ്പാൽ എന്ന കപ്പ് ലന്പ്. ഇതു ഫാക്ടറിയിൽ അസംസ്കൃത സാധനങ്ങൾ ചേർത്ത് അരച്ചുണ്ടാക്കുന്ന ഉത്പന്നമാണ് ലാറ്റെക്സ് ക്രംബ്. ഇപ്പോൾ റബർ ഇറക്കുമതിയുടെ 80 ശതമാനവും ലാറ്റെക്സ് ക്രംബ് എന്ന ബ്ലോക്ക് റബറാണ്. ബ്ലോക്ക് റബറിനു പകരം കപ്പ് ലന്പ് നേരിട്ട് ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ ബ്ലോക്ക് റബർ ഉത്പാദിപ്പിച്ചു കൂടുതൽ ലാഭമുണ്ടാക്കുകയാണ് വ്യവസായിയുടെ ലക്ഷ്യം. ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിനു കിലോയ്ക്ക് 170 രൂപ വില ഉണ്ടായിരിക്കേ കപ്പ് ലന്പ് ഇറക്കുമതി ഉണ്ടായാൽ റബർ ഷീറ്റിനു ഡിമാൻഡും വിലയും ഇടിയുമെന്നുറപ്പാണ്.
2018-ൽ കപ്പ് ലന്പ് ഇറക്കുമതിക്കു നീക്കമുണ്ടായപ്പോൾ കർഷകരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് അതു നിർത്തിവച്ചതാണ്. എന്നാലിപ്പോൾ വൻകിട വ്യവസായികളുടെ സമ്മർദത്തിന്റെയും സ്വാധീനത്തിന്റെയും ഫലമായി കപ്പ് ലന്പ് ഇറക്കുമതിക്കു പ്രധാനമന്ത്രിയുടെ ഓഫീസ് താത്പര്യം കാണിക്കുകയാണെന്നു റിപ്പോർട്ടുകൾ പറയുന്നു. കേരളത്തിലെ പരന്പരാഗത റബർ കർഷകരെയാണ് ചിരട്ടപ്പാൽ ഇറക്കുമതി ഏറ്റവും കൂടുതൽ ബാധിക്കുക. ഇന്ത്യയിലെ റബർ കൃഷിയുടെ 90 ശതമാനവും കേരളത്തിലാണ്. പക്ഷേ, കേരളത്തിലെ റബർ ഉത്പാദനം കുറഞ്ഞുവരുകയാണ്. അതേസമയം, രാജ്യത്തെ റബർ ഉത്പാദനം കഴിഞ്ഞ സാന്പത്തികവർഷം 9.4 ശതമാനം വർധിച്ച് 7.12 ലക്ഷം ടണ്ണായെന്നു കണക്കുകൾ പറയുന്നു. 2014-15നുശേഷം റബർ ഉത്പാദനം ഏഴു ലക്ഷം ടൺ കവിയുന്നത് ആദ്യമായാണ്. 2013- 14ൽ 7.74 ലക്ഷം ടണ്ണും 2014- 15ൽ 6.55 ലക്ഷം ടണ്ണുമായിരുന്നു ഉത്പാദനം. ഈ സാന്പത്തികവർഷം 7.10 ലക്ഷം ടൺ ഉത്പാദനമുണ്ടാകുമെന്നാണു പ്രതീക്ഷ. ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ കേരളത്തിൽ 172 രൂപ ചെലവുള്ളതായി റബർ ബോർഡ് കണക്കാക്കിയിട്ടുണ്ട്. കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന കപ്പ് ലന്പിന്റെ ഇറക്കുമതി യഥേഷ്ടം നടന്നാൽ കേരളത്തിൽ റബർ കൃഷി നിന്നുപോകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക.
വ്യവസായികൾക്കു ലാഭം മാത്രമാണു ലക്ഷ്യം. കപ്പ് ലന്പ് ലാറ്റെക്സ് ബ്ലോക്ക് റബറിനു പകരം നേരിട്ടു കപ്പ് ലന്പ് ഇറക്കിയാൽ ഒരു കിലോയ്ക്ക് 50 രൂപയിലേറെ അധികലാഭം ലഭിക്കും. ലോകത്ത് ഈ വർഷം റബർ ഉത്പാദനം 2.2 ശതമാനം കുറഞ്ഞ് 134.3 ലക്ഷം ടണ്ണാകുമെന്നും ഉപഭോഗം 4.6 ശതമാനം കുറഞ്ഞ് 131.3 ലക്ഷം ടണ്ണാകുമെന്നുമാണു കണക്ക്. കോവിഡ് മഹാമാരിയുടെ ഭീഷണി മാറാതെ വ്യവസായ ഉത്പാദനം കൂടില്ല. റബറിന്റെ അന്താരാഷ്ട്രവില ഇടിയുമ്പോൾ ഇവിടെയും അതിന്റെ പ്രത്യാഘാതം ഉണ്ടാകും. ഈ സാഹചര്യവും കർഷകർക്ക് ആശങ്ക വർധിപ്പിക്കുന്നതാണ്. 2019-ൽ കേന്ദ്ര സർക്കാർ റബർനയം പ്രഖ്യാപിച്ചെങ്കിലും കർഷകർക്ക് അതുകൊണ്ടു ഗുണമുണ്ടായിട്ടില്ല. ഉത്പാദനച്ചെലവ് കുറവുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇനി റബർകൃഷി കേന്ദ്രീകരിക്കാനാണു കേന്ദ്രസർക്കാരിന്റെ നീക്കം.
കേരളത്തിലെ പത്തുലക്ഷത്തോളം വരുന്ന റബർ കർഷകരുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാരിന് ആകുലതയില്ലായിരിക്കാം. എന്നാൽ, ഇവിടത്തെ കർഷകരുടെ ജീവൽ പ്രശ്നത്തിൽ ഇടപെടാൻ സംസ്ഥാനസർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും ബാധ്യതയുണ്ട്. കപ്പ് ലന്പ് ഇറക്കുമതി നീക്കം തടയുന്നതിനും റബർ കർഷകരുടെ നിലനില്പ് ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികളെടുക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയാറാകണം.