ടോക്കിയോ: ഒളിന്പിക്സിൽ ഇന്ത്യക്ക് ഇന്നലെ ആശ്വാസമായത് പുരുഷ വിഭാഗം ടേബിൾ ടെന്നീസിൽ ശരത് കമൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ചതു മാത്രം. പോർച്ചുഗലിന്റെ തിയാഗൊയെ 4-2നു രണ്ടാം റൗണ്ടിൽ കീഴടക്കിയാണ് ശരത് കമൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ചത്. ഒളിന്പിക്സ് പുരുഷ ടേബിൾ ടെന്നീസിൽ മൂന്നാം റൗണ്ടിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും കമൽ സ്വന്തമാക്കി. ഇന്ത്യൻ സമയം ഇന്ന് രാവിലെ 8.30ന് നടക്കുന്ന മൂന്നാം റൗണ്ടിൽ ചൈനയുടെ മലോംഗുമായി ശരത് കമൽ ഏറ്റുമുട്ടും. ലോക മൂന്നാം നന്പർ താരമാണ് ചൈനീസ് താരം.
വനിതകളുടെ ഫെൻസിംഗിൽ തലശേരി ബ്രണ്ണൻ കോളജ് മുൻ വിദ്യാർഥിയായ ഭവാനി ദേവി ആദ്യ റൗണ്ടിൽ ജയം നേടിയെങ്കിലും രണ്ടാം റൗണ്ടിൽ പരാജയപ്പെട്ട് പുറത്തായി. ലോക മൂന്നാം നന്പർ താരത്തിനോടായിരുന്നു ഭവാനിയുടെ രണ്ടാം റൗണ്ടിലെ തോൽവി. ഒളിന്പിക് ഫെൻസിംഗിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ചരിത്രത്തിലെ ആദ്യ താരമെന്ന റിക്കാർഡും ഭവാനി സ്വന്തമാക്കി.
ടേബിൾ ടെന്നീസ് വനിതാ സിംഗിൾസ് മൂന്നാം റൗണ്ടിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന മണിക ബത്ര തോറ്റു പുറത്തായി. പുരുഷ ബാഡ്മിന്റണിൽ സാത്വിക്-ചിരാഗ് സഖ്യം പരാജയപ്പെട്ടു. അന്പെയ്ത്തിലും ഇന്ത്യക്കു നിരാശയായിരുന്നു ഫലം. പുരുഷ ടീം വിഭാഗത്തിൽ ഇന്ത്യ 6-0ന് കൊറിയയ്ക്കു മുന്നിൽ കീഴടങ്ങി.
പുരുഷ ടെന്നീസിൽ ലോക രണ്ടാം നന്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്വെദേവിനെതിരേ രണ്ടാം റൗണ്ടിൽ ഇന്ത്യയുടെ സുമിത് നാഗൽ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെട്ടു.
സ്കോർ: 2-6, 1-6. ബോക്സിംഗിൽ ആശിഷ് കുമാർ (75 കിലോഗ്രാം) ആദ്യ റൗണ്ട് കടന്നില്ല.
പുരുഷ വിഭാഗം 200 മീറ്റർ ബട്ടർഫ്ളൈ നീന്തലിൽ മലയാളി താരം സജൻ പ്രകാശ് സെമി യോഗ്യത നേടാതെ പുറത്തായി. 1:57.22 സെക്കൻഡിൽ 24-ാം സ്ഥാനത്താണ് സജൻ മത്സരം പൂർത്തിയാക്കിയത്. ആകെയുള്ള 38 പേരിൽ ആദ്യ 16 സ്ഥാനക്കാർക്കാണ് സെമി യോഗ്യത ലഭിക്കുക. 1:56.38 ആണ് സജന്റെ മികച്ച സമയം.
വനിതകളുടെ ഫെൻസിംഗിൽ തലശേരി ബ്രണ്ണൻ കോളജ് മുൻ വിദ്യാർഥിയായ ഭവാനി ദേവി ആദ്യ റൗണ്ടിൽ ജയം നേടിയെങ്കിലും രണ്ടാം റൗണ്ടിൽ പരാജയപ്പെട്ട് പുറത്തായി. ലോക മൂന്നാം നന്പർ താരത്തിനോടായിരുന്നു ഭവാനിയുടെ രണ്ടാം റൗണ്ടിലെ തോൽവി. ഒളിന്പിക് ഫെൻസിംഗിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ചരിത്രത്തിലെ ആദ്യ താരമെന്ന റിക്കാർഡും ഭവാനി സ്വന്തമാക്കി.
ടേബിൾ ടെന്നീസ് വനിതാ സിംഗിൾസ് മൂന്നാം റൗണ്ടിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന മണിക ബത്ര തോറ്റു പുറത്തായി. പുരുഷ ബാഡ്മിന്റണിൽ സാത്വിക്-ചിരാഗ് സഖ്യം പരാജയപ്പെട്ടു. അന്പെയ്ത്തിലും ഇന്ത്യക്കു നിരാശയായിരുന്നു ഫലം. പുരുഷ ടീം വിഭാഗത്തിൽ ഇന്ത്യ 6-0ന് കൊറിയയ്ക്കു മുന്നിൽ കീഴടങ്ങി.
പുരുഷ ടെന്നീസിൽ ലോക രണ്ടാം നന്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്വെദേവിനെതിരേ രണ്ടാം റൗണ്ടിൽ ഇന്ത്യയുടെ സുമിത് നാഗൽ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെട്ടു.
സ്കോർ: 2-6, 1-6. ബോക്സിംഗിൽ ആശിഷ് കുമാർ (75 കിലോഗ്രാം) ആദ്യ റൗണ്ട് കടന്നില്ല.
പുരുഷ വിഭാഗം 200 മീറ്റർ ബട്ടർഫ്ളൈ നീന്തലിൽ മലയാളി താരം സജൻ പ്രകാശ് സെമി യോഗ്യത നേടാതെ പുറത്തായി. 1:57.22 സെക്കൻഡിൽ 24-ാം സ്ഥാനത്താണ് സജൻ മത്സരം പൂർത്തിയാക്കിയത്. ആകെയുള്ള 38 പേരിൽ ആദ്യ 16 സ്ഥാനക്കാർക്കാണ് സെമി യോഗ്യത ലഭിക്കുക. 1:56.38 ആണ് സജന്റെ മികച്ച സമയം.