ഇംഫാൽ (മണിപ്പുർ): ഒളിന്പിക്സിൽ ഇന്ത്യക്കു ഭാരോദ്വഹനത്തിലൂടെ വെള്ളി സമ്മാനിച്ച മീരാബായ് ചാനുവിന്റെ മെഡൽ സ്വർണം ആകുമോ എന്ന കാത്തിരിപ്പിൽ കായിക ലോകം. അങ്ങനെയെങ്കിൽ ഒളിന്പിക് ചരിത്രത്തിൽ ഭാരോദ്വഹനത്തിലൂടെ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ചരിത്രം ഇംഫാൽ സ്വദേശിയായ ഈ ഇരുപത്താറുകാരിയെ തേടിയെത്തും.
വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ 202 കിലോഗ്രാം ഉയർത്തിയാണ് മീരാബായ് വെള്ളിയണിഞ്ഞത്. 210 കിലോഗ്രാം ഉയർത്തിയ ചൈനയുടെ ഹൂ സ്ഹിഹുയി ഒളിന്പിക് റിക്കാർഡോടെ സ്വർണം നേടിയിരുന്നു. ഹൂ സ്ഹിഹുയി ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നോ എന്ന സംശയം ഉയർന്നതാണ് മീരാബായ്യുടെ വെള്ളി സ്വർണം ആകാനുള്ള സാധ്യതയിലേക്ക് കാര്യങ്ങളെത്തിച്ചത്. ചൈനീസ് താരത്തോട് ജപ്പാനിൽ തുടരാൻ അധികൃതർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. മീരാബായ്ക്ക് സ്വർണം ലഭിച്ചാൽ മൂന്നാം സ്ഥാനത്തായിരുന്ന ഇന്തോനേഷ്യയുടെ വിൻഡി കാന്റിക ഐഷ വെള്ളിയിലേക്കുയരും.
ഉത്തേജക പരിശോധന
ഒളിന്പിക്സിൽ മെഡൽ നേടുന്ന എല്ലാ താരങ്ങളെയും വാഡ (ലോക ഉത്തേജക വിരുധ ഏജൻസി) ഉത്തേജക മരുന്ന് പരിശോധനയ്ക്കു വിധേയമാക്കും. ശനിയാഴ്ച നടന്ന മത്സരത്തിനുശേഷം ഹൂ സ്ഹിഹുയിയും ഉത്തേജക പരിശോധനയ്ക്കു വിധേയമായി. ഇന്നലെ നാട്ടിലേക്കു മടങ്ങേണ്ടിയിരുന്ന ചൈനീസ് താരത്തിനോടു രണ്ടാമത് വീണ്ടും പരിശോധനയ്ക്കു വിധേയമാകാൻ ആവശ്യപ്പെട്ടു. നിരോധിക്കപ്പെട്ട മരുന്നിന്റെ അംശം സ്ഹിഹുയിയുടെ പരിശോധനാ സാന്പിളിൽ കണ്ടെത്തിയെന്നാണു വാഡയിൽനിന്നുള്ള പ്രാഥമിക വിവരം. എന്നാൽ, രണ്ടാം സാംപിൾ പരിശോധനയുടെ ഫലം കൂടി പുറത്തുവന്നാൽ മാത്രമേ നിജസ്ഥിതി വെളിപ്പെടൂ.
മീര പറന്നിറങ്ങി
ടോക്കിയോയിൽ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ വിലാസമായ സായ്കോം മീരാബായ് ചാനു ഒളിന്പിക് മഹത്വവുമായി ന്യൂഡൽഹിയിൽ ഇന്നലെ പറന്നിറങ്ങി. ശനിയാഴ്ച നടന്ന മത്സരത്തിനുശേഷം രണ്ട് ദിവസം ടോക്കിയോയിൽ ചെലവഴിച്ചശേഷമാണു മീരാബായ് ഇന്ത്യയിലേക്കു മടങ്ങിയത്. നീണ്ട 21 വർഷത്തിനുശേഷമാണ് ഇന്ത്യക്ക് ഭാരോദ്വഹനത്തിൽ ഒളിന്പിക് മെഡൽ ലഭിക്കുന്നത്. 2000 സിഡ്നി ഒളിന്പിക്സിൽ വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിയാണ് ഇതിനു മുന്പ് ഭാരോദ്വഹനത്തിലൂടെ ഇന്ത്യക്ക് മെഡൽ സമ്മാനിച്ചത്. ലോക ചാന്പ്യൻഷിപ്പ്, ഏഷ്യൻ ചാന്പ്യൻഷിപ്പ്, കോമണ്വെൽത്ത് ഗെയിംസ് മെഡൽ ജേതാവായ മീരാബായ് യുടെ ആദ്യ ഒളിന്പിക്സ് മെഡലാണ്.
എഎസ്പി മീരാബായ്
ടോക്കിയോ ഒളിന്പിക്സിൽ വെള്ളിമെഡിൽ നേടിയ സായ്കോം മീരാബായ് ചാനുവിനെ മണിപ്പുർ പോലീസ് വകുപ്പിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) ആയി നിയമിച്ചു. സംസ്ഥാന സർക്കാർ ഒരു കോടി രൂപ ചാനുവിനു പാരിതോഷികം നല്കും. മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. 49 കിലോ വെയ്റ്റ്ലിഫ്റ്റിംഗിലാണു ചാനു വെള്ളിമെഡൽ നേടിയത്.
ചാനു, ജുഡോതാരം എൽ. സുശീല ദേവി, മേരി കോം എന്നിവരുൾപ്പെടെ അഞ്ചു മണിപ്പുരുകാരാണ് ടോക്കിയോ ഒളിന്പിക്സിൽ പങ്കെടുക്കുന്നത്. ഇവർക്കെല്ലാം 25 ലക്ഷം രൂപ വീതം നല്കുമെന്നു മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു. സുശീല ദേവിക്കു കോൺസ്റ്റബിളിൽനിന്ന് സബ് ഇൻസ്പെക്ടറായി പ്രമോഷൻ നല്കി.
വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ 202 കിലോഗ്രാം ഉയർത്തിയാണ് മീരാബായ് വെള്ളിയണിഞ്ഞത്. 210 കിലോഗ്രാം ഉയർത്തിയ ചൈനയുടെ ഹൂ സ്ഹിഹുയി ഒളിന്പിക് റിക്കാർഡോടെ സ്വർണം നേടിയിരുന്നു. ഹൂ സ്ഹിഹുയി ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നോ എന്ന സംശയം ഉയർന്നതാണ് മീരാബായ്യുടെ വെള്ളി സ്വർണം ആകാനുള്ള സാധ്യതയിലേക്ക് കാര്യങ്ങളെത്തിച്ചത്. ചൈനീസ് താരത്തോട് ജപ്പാനിൽ തുടരാൻ അധികൃതർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. മീരാബായ്ക്ക് സ്വർണം ലഭിച്ചാൽ മൂന്നാം സ്ഥാനത്തായിരുന്ന ഇന്തോനേഷ്യയുടെ വിൻഡി കാന്റിക ഐഷ വെള്ളിയിലേക്കുയരും.
ഉത്തേജക പരിശോധന
ഒളിന്പിക്സിൽ മെഡൽ നേടുന്ന എല്ലാ താരങ്ങളെയും വാഡ (ലോക ഉത്തേജക വിരുധ ഏജൻസി) ഉത്തേജക മരുന്ന് പരിശോധനയ്ക്കു വിധേയമാക്കും. ശനിയാഴ്ച നടന്ന മത്സരത്തിനുശേഷം ഹൂ സ്ഹിഹുയിയും ഉത്തേജക പരിശോധനയ്ക്കു വിധേയമായി. ഇന്നലെ നാട്ടിലേക്കു മടങ്ങേണ്ടിയിരുന്ന ചൈനീസ് താരത്തിനോടു രണ്ടാമത് വീണ്ടും പരിശോധനയ്ക്കു വിധേയമാകാൻ ആവശ്യപ്പെട്ടു. നിരോധിക്കപ്പെട്ട മരുന്നിന്റെ അംശം സ്ഹിഹുയിയുടെ പരിശോധനാ സാന്പിളിൽ കണ്ടെത്തിയെന്നാണു വാഡയിൽനിന്നുള്ള പ്രാഥമിക വിവരം. എന്നാൽ, രണ്ടാം സാംപിൾ പരിശോധനയുടെ ഫലം കൂടി പുറത്തുവന്നാൽ മാത്രമേ നിജസ്ഥിതി വെളിപ്പെടൂ.
മീര പറന്നിറങ്ങി
ടോക്കിയോയിൽ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ വിലാസമായ സായ്കോം മീരാബായ് ചാനു ഒളിന്പിക് മഹത്വവുമായി ന്യൂഡൽഹിയിൽ ഇന്നലെ പറന്നിറങ്ങി. ശനിയാഴ്ച നടന്ന മത്സരത്തിനുശേഷം രണ്ട് ദിവസം ടോക്കിയോയിൽ ചെലവഴിച്ചശേഷമാണു മീരാബായ് ഇന്ത്യയിലേക്കു മടങ്ങിയത്. നീണ്ട 21 വർഷത്തിനുശേഷമാണ് ഇന്ത്യക്ക് ഭാരോദ്വഹനത്തിൽ ഒളിന്പിക് മെഡൽ ലഭിക്കുന്നത്. 2000 സിഡ്നി ഒളിന്പിക്സിൽ വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിയാണ് ഇതിനു മുന്പ് ഭാരോദ്വഹനത്തിലൂടെ ഇന്ത്യക്ക് മെഡൽ സമ്മാനിച്ചത്. ലോക ചാന്പ്യൻഷിപ്പ്, ഏഷ്യൻ ചാന്പ്യൻഷിപ്പ്, കോമണ്വെൽത്ത് ഗെയിംസ് മെഡൽ ജേതാവായ മീരാബായ് യുടെ ആദ്യ ഒളിന്പിക്സ് മെഡലാണ്.
എഎസ്പി മീരാബായ്
ടോക്കിയോ ഒളിന്പിക്സിൽ വെള്ളിമെഡിൽ നേടിയ സായ്കോം മീരാബായ് ചാനുവിനെ മണിപ്പുർ പോലീസ് വകുപ്പിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) ആയി നിയമിച്ചു. സംസ്ഥാന സർക്കാർ ഒരു കോടി രൂപ ചാനുവിനു പാരിതോഷികം നല്കും. മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. 49 കിലോ വെയ്റ്റ്ലിഫ്റ്റിംഗിലാണു ചാനു വെള്ളിമെഡൽ നേടിയത്.
ചാനു, ജുഡോതാരം എൽ. സുശീല ദേവി, മേരി കോം എന്നിവരുൾപ്പെടെ അഞ്ചു മണിപ്പുരുകാരാണ് ടോക്കിയോ ഒളിന്പിക്സിൽ പങ്കെടുക്കുന്നത്. ഇവർക്കെല്ലാം 25 ലക്ഷം രൂപ വീതം നല്കുമെന്നു മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു. സുശീല ദേവിക്കു കോൺസ്റ്റബിളിൽനിന്ന് സബ് ഇൻസ്പെക്ടറായി പ്രമോഷൻ നല്കി.