ഒളിന്പിക്സ് ഫെൻസിംഗിൽ ഇന്ത്യക്കായി മത്സരിച്ച ആദ്യ താരം എന്ന റിക്കാർഡുമായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന ചെന്നൈ സ്വദേശിയായ ഭവാനി ദേവിക്ക് മലയാളക്കരയുമായും ബന്ധമുണ്ട്. ക്രിക്കറ്റിന്റെയും സർക്കസിന്റെയും കേക്കിന്റെയും നാടായ തലശേരി വഴിയാണ് ഭവാനി ദേവി ടോക്കിയോയിൽ എത്തിയത്. തലശേരി ബ്രണ്ണൻ കോളജിന്റെ സന്താനമാണ് ഇരുപത്തേഴുകാരിയായ ഈ ഒളിന്പ്യൻ. ചെന്നൈയിൽ പത്താം ക്ലാസ് പഠനത്തിനുശേഷം തലശേരി സായ് വഴിയാണു ഭവാനി ദേവി കായികാഭ്യാസം തുടർന്നത്. ബ്രണ്ണൻ കോളജിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിദ്യാർഥിയായിരുന്നു.
ഫെൻസിംഗിൽ വനിതാ സിംഗിൾസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഭവാനി ആദ്യ റൗണ്ടിൽ വെന്നിക്കൊടി പാറിച്ചും ചരിത്രത്തിൽ ഇടം നേടി. ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന്റെ അത്ലറ്റ് മെന്പർഷിപ്പ് പ്രോഗ്രാമിലൂടെ ‘ഗോ സ്പോർട്സ് ’ഫൗണ്ടേഷനാണു ഭവാനിദേവിക്ക് കായിക മേഖലയിൽ പിന്തുണ നൽകുന്നത്.
ഭവാനി ദേവി വനിതകളുടെ വ്യക്തിഗത സാബ്രെ ഇനത്തിൽ രണ്ടാം റൗണ്ടിൽ പുറത്തായി. ഒളിന്പിക്സ് ഫെൻസിംഗിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരത്തിനു യോഗ്യത ലഭിക്കുന്നത്. ആദ്യ റൗണ്ടിൽ ഭവാനി ദേവി 15-3ന് ടുണീഷ്യയുടെ ബെൻ അസിസിയെ തോൽപ്പിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. എന്നാൽ, രണ്ടാം റൗണ്ടിൽ ഇന്ത്യൻ താരത്തിനു മികവിലെത്താനായില്ല. ഫ്രാൻസിന്റെ മാനോൻ ബ്രേണറ്റിനോടാണ് 15-7നാണ് ഇന്ത്യൻ താരം തോറ്റത്.
ഫെൻസിംഗിൽ വനിതാ സിംഗിൾസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഭവാനി ആദ്യ റൗണ്ടിൽ വെന്നിക്കൊടി പാറിച്ചും ചരിത്രത്തിൽ ഇടം നേടി. ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന്റെ അത്ലറ്റ് മെന്പർഷിപ്പ് പ്രോഗ്രാമിലൂടെ ‘ഗോ സ്പോർട്സ് ’ഫൗണ്ടേഷനാണു ഭവാനിദേവിക്ക് കായിക മേഖലയിൽ പിന്തുണ നൽകുന്നത്.
ഭവാനി ദേവി വനിതകളുടെ വ്യക്തിഗത സാബ്രെ ഇനത്തിൽ രണ്ടാം റൗണ്ടിൽ പുറത്തായി. ഒളിന്പിക്സ് ഫെൻസിംഗിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരത്തിനു യോഗ്യത ലഭിക്കുന്നത്. ആദ്യ റൗണ്ടിൽ ഭവാനി ദേവി 15-3ന് ടുണീഷ്യയുടെ ബെൻ അസിസിയെ തോൽപ്പിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. എന്നാൽ, രണ്ടാം റൗണ്ടിൽ ഇന്ത്യൻ താരത്തിനു മികവിലെത്താനായില്ല. ഫ്രാൻസിന്റെ മാനോൻ ബ്രേണറ്റിനോടാണ് 15-7നാണ് ഇന്ത്യൻ താരം തോറ്റത്.