ടോക്കിയോ: ഷൂട്ടിംഗ് മത്സരങ്ങളിൽ ഇന്ത്യയുടെ നിരാശ തുടരുന്നു. മെഡൽ പ്രതീക്ഷയുണ്ടായിരുന്ന പുരുഷന്മാരുടെ വ്യക്തിഗത സ്കീറ്റ് ഷൂട്ടിംഗിൽ അംഗദ് വീർ സിംഗും മിറാജ് അഹമ്മദ് ഖാനും ആദ്യ റൗണ്ടിൽ പുറത്തായി. രണ്ടു ദിവസങ്ങളിലായി നടന്ന യോഗ്യതാ മത്സരത്തിൽ അംഗദ് (120 പോയിന്റ്) 18-ാം സ്ഥാനത്തും മിറാജ് (117 പോയിന്റ്) 25-ാം സ്ഥാനത്തുമാണ് മത്സരം പൂർത്തിയാക്കിയത്.
ഷൂട്ടിംഗിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നിട്ടും ഇന്ത്യക്ക് ഇതുവരെ ഒരു മെഡൽ പോലും നേടാൻ സാധിച്ചിട്ടില്ല. പുരുഷ അന്പെയ്ത്ത് ടീം സെമി ഫൈനൽ കാണാതെ പുറത്തായി. ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തരുണ്‍ദീപ് റായ്, അതാനു ദാസ്, പ്രവീണ്‍ ജാദവ് സഖ്യത്തെ കൊറിയയുടെ ജിൻ യെക്, കിം ജെ ഡിയോക്, കിം വൂജിൻ സഖ്യം അനായാസം കീഴടക്കി. സ്കോർ: 6-0.
ഷൂട്ടിംഗിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നിട്ടും ഇന്ത്യക്ക് ഇതുവരെ ഒരു മെഡൽ പോലും നേടാൻ സാധിച്ചിട്ടില്ല. പുരുഷ അന്പെയ്ത്ത് ടീം സെമി ഫൈനൽ കാണാതെ പുറത്തായി. ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തരുണ്‍ദീപ് റായ്, അതാനു ദാസ്, പ്രവീണ്‍ ജാദവ് സഖ്യത്തെ കൊറിയയുടെ ജിൻ യെക്, കിം ജെ ഡിയോക്, കിം വൂജിൻ സഖ്യം അനായാസം കീഴടക്കി. സ്കോർ: 6-0.