ടോക്കിയോ: ഒളിന്പിക്സിൽ വനിതാ സ്കേറ്റ് ബോർഡിംഗിൽ സ്വർണവും വെള്ളിയും സ്കൂൾ കുട്ടികൾക്ക്. ഒളിന്പിക്സിൽ ആദ്യമായാണു വനിതകളുടെ സ്കേറ്റ്ബോർഡിംഗ് ഉൾപ്പെടുത്തിയത്. ഇതിൽത്തന്നെ സ്വർണവും വെള്ളിയും നേടി സ്കൂൾകുട്ടികൾ ചരിത്രം കുറിച്ചു. ലോകത്തെ മുഴുവൻ അന്പരപ്പിച്ചതു ജപ്പാൻ താരം മോമിജി നിഷിയയും ബ്രസീൽ താരം റെയ്സ ലീലുമാണ്. ജപ്പാന്റെ ഫ്യൂന നകായാമയ്ക്കാണു വെങ്കലം, അവളുടെ പ്രായം പതിനാറ്. 13 വർഷവും 330 ദിവസവുമാണ് മോമിജി നിഷിയയുടെ പ്രായം.
ഇതോടെ ഒളിന്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മോമിജി. 1936ൽ ബെർലിൻ ഗെയിംസിൽ സ്പ്രിംഗ്ബോർഡിൽ സ്വർണം നേടിയ യുഎസ് ഡൈവർ മർജോറി ഗെസ്ട്രിങ്ങാണ് ഒന്നാമത്തെ താരം. അന്ന് 13 വർഷവും 268 ദിവസവുമായിരുന്നു മർജോറിയുടെ പ്രായം.
വ്യക്തിഗത ഇനത്തിൽ ഒളിന്പിക് മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് വെള്ളി നേടിയ റെയ്സ സ്വന്തമാക്കി. 13 വർഷവും 203 ദിവസവുമാണു റെയ്സയുടെ പ്രായം.
ഇതേ ഇനത്തിന്റെ പുരുഷ വിഭാഗത്തിൽ ജപ്പാനാണു സ്വർണം നേടിയത്. 22 വയസുകാരനായ യൂട്ടോ ഹോറിഗോമിയാണ് ഒന്നാമതെത്തിയത്.
വെള്ളി ബ്രസീലിന്റെ കോൽവിൻ ഹോഫ്ളറും വെങ്കലം യുഎസിന്റെ ജാഗർ ഈറ്റണും നേടി.
ഇതോടെ ഒളിന്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മോമിജി. 1936ൽ ബെർലിൻ ഗെയിംസിൽ സ്പ്രിംഗ്ബോർഡിൽ സ്വർണം നേടിയ യുഎസ് ഡൈവർ മർജോറി ഗെസ്ട്രിങ്ങാണ് ഒന്നാമത്തെ താരം. അന്ന് 13 വർഷവും 268 ദിവസവുമായിരുന്നു മർജോറിയുടെ പ്രായം.
വ്യക്തിഗത ഇനത്തിൽ ഒളിന്പിക് മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് വെള്ളി നേടിയ റെയ്സ സ്വന്തമാക്കി. 13 വർഷവും 203 ദിവസവുമാണു റെയ്സയുടെ പ്രായം.
ഇതേ ഇനത്തിന്റെ പുരുഷ വിഭാഗത്തിൽ ജപ്പാനാണു സ്വർണം നേടിയത്. 22 വയസുകാരനായ യൂട്ടോ ഹോറിഗോമിയാണ് ഒന്നാമതെത്തിയത്.
വെള്ളി ബ്രസീലിന്റെ കോൽവിൻ ഹോഫ്ളറും വെങ്കലം യുഎസിന്റെ ജാഗർ ഈറ്റണും നേടി.