ടോക്കിയോ: ഒളിന്പിക്സിൽ ഇന്ത്യക്ക് ഇന്നലെ സമ്മിശ്രദിനം. വനിതാ ടേബിൾ ടെന്നീസിൽ മണിക ബത്ര ടോക്കിയോയിൽ ഇന്നലെ ഇന്ത്യയുടെ മാനം കാത്തു.
രണ്ടാം റൗണ്ടിൽ ലോക 32-ാം റാങ്കുകാരിയായ മാർഗരെറ്റ പെസോറ്റ്സ്കയെ അട്ടിമറിച്ച് മണിക പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 2-0നു പിന്നിൽനിന്നശേഷമായിരുന്നു ഉജ്വല തിരിച്ചുവരവിലൂടെ 4-3ന്റെ ജയവുമായി മണിക സൂപ്പർ വുമണ്‍ ആയത്. ഒളിന്പിക് ചരിത്രത്തിൽ ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ പ്രീക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും മണിക സ്വന്തമാക്കി.
വനിതാ ബോക്സിംഗിൽ മേരി കോമും ബാഡ്മിന്റണിൽ പി.വി. സിന്ധുവും തങ്ങളുടെ ആദ്യ മത്സരങ്ങളിൽ ജയം നേടി. ശക്തമായ പോരാട്ടത്തിനൊടുവിലാണു മേരി കോം ഡൊമിനിക്കൻ താരത്തെ കീഴടക്കി പ്രീക്വാർട്ടറിൽ ഇടം പിടിച്ചത്. ഷൂട്ടിംഗിൽ മെഡൽ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യക്കു ലക്ഷ്യം പിഴച്ചു.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകർ, യ ശസ്വിനി ദേശ്വാൾ എന്നിവർക്ക് ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടാൻ സാധിച്ചില്ല. പുരുഷ 10 മീറ്റർ എയർ റൈഫിളിൽ ലോക രണ്ടാം റാങ്കുകാരനായ ദിവ്യാൻഷ് പൻവാറും ദീപക് കുമാറും ഫൈനലിനു യോഗ്യത നേടാതെ പുറത്തായി. 47 ഷൂട്ടർമാർ അണിനിരന്ന പോരാട്ടത്തിൽ 32-ാം സ്ഥാനത്തുമാത്രമാണ് ദിവ്യാൻഷ് ഫിനിഷ് ചെയ്തത്. ആദ്യ എട്ട് സ്ഥാനക്കാർക്കാണ് ഫൈനൽ യോഗ്യത. ഇന്ത്യക്ക് ഇന്നലെ നേരിട്ട ഏറ്റവും വലിയ തിരിച്ചടി ഹോക്കിയിലായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ 1-7ന് നാണം കെട്ടു.
രണ്ടാം റൗണ്ടിൽ ലോക 32-ാം റാങ്കുകാരിയായ മാർഗരെറ്റ പെസോറ്റ്സ്കയെ അട്ടിമറിച്ച് മണിക പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 2-0നു പിന്നിൽനിന്നശേഷമായിരുന്നു ഉജ്വല തിരിച്ചുവരവിലൂടെ 4-3ന്റെ ജയവുമായി മണിക സൂപ്പർ വുമണ്‍ ആയത്. ഒളിന്പിക് ചരിത്രത്തിൽ ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ പ്രീക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും മണിക സ്വന്തമാക്കി.
വനിതാ ബോക്സിംഗിൽ മേരി കോമും ബാഡ്മിന്റണിൽ പി.വി. സിന്ധുവും തങ്ങളുടെ ആദ്യ മത്സരങ്ങളിൽ ജയം നേടി. ശക്തമായ പോരാട്ടത്തിനൊടുവിലാണു മേരി കോം ഡൊമിനിക്കൻ താരത്തെ കീഴടക്കി പ്രീക്വാർട്ടറിൽ ഇടം പിടിച്ചത്. ഷൂട്ടിംഗിൽ മെഡൽ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യക്കു ലക്ഷ്യം പിഴച്ചു.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകർ, യ ശസ്വിനി ദേശ്വാൾ എന്നിവർക്ക് ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടാൻ സാധിച്ചില്ല. പുരുഷ 10 മീറ്റർ എയർ റൈഫിളിൽ ലോക രണ്ടാം റാങ്കുകാരനായ ദിവ്യാൻഷ് പൻവാറും ദീപക് കുമാറും ഫൈനലിനു യോഗ്യത നേടാതെ പുറത്തായി. 47 ഷൂട്ടർമാർ അണിനിരന്ന പോരാട്ടത്തിൽ 32-ാം സ്ഥാനത്തുമാത്രമാണ് ദിവ്യാൻഷ് ഫിനിഷ് ചെയ്തത്. ആദ്യ എട്ട് സ്ഥാനക്കാർക്കാണ് ഫൈനൽ യോഗ്യത. ഇന്ത്യക്ക് ഇന്നലെ നേരിട്ട ഏറ്റവും വലിയ തിരിച്ചടി ഹോക്കിയിലായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ 1-7ന് നാണം കെട്ടു.