ടോക്കിയോ: വനിതാ ടേബിൾ ടെന്നീസിൽ ഇന്ത്യൻ താരം മണിക ബത്ര മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. രണ്ടാം റൗണ്ടിൽ ലോക 32-ാം റാങ്കുകാരി യുക്രെയ്നിന്റെ മാർഗരെറ്റ പെസോറ്റ്സ്കയെ 4-3നാണ് ബത്ര കീഴടക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഒളിന്പിക്സ് ടേബിൾ ടെന്നീസിന്റെ മൂന്നാം റൗണ്ടിൽ പ്രവേശിക്കുന്നത്. ഏഴുസെറ്റ് വരെ നീണ്ട മത്സരത്തിലെ ആദ്യ രണ്ട് സെറ്റുകൾ നഷ്ടപ്പെട്ട ശേഷമാണു ബത്ര ശക്തമായി തിരിച്ചുവന്നത്. സ്കോർ: 4-11, 4-11, 11-7, 12-10, 8-11, 11-5, 11-7. ലോക റാങ്കിംഗിൽ ബത്ര 62-ാം സ്ഥാനത്താണ്.
ആദ്യ രണ്ട് സെറ്റുകളിലും നിരാശപ്പെടുത്തിയ ബത്ര എതിരാളിയുടെ ബലഹീനത മനസിലാക്കിയാണു പിന്നീട് കളിച്ചത്. ആദ്യ രണ്ടു സെറ്റും നഷ്ടപ്പെട്ടശേഷം ആക്രമിച്ചു കളിക്കാനാണ് ഇന്ത്യൻ താരം മുതിർന്നത്. ഇതോടെ മത്സരത്തിൽ നീണ്ട റാലികൾ പിറന്നു. അഞ്ചാം സെറ്റ് പെസോറ്റ്സ്ക നേടി. ആറാം സെറ്റിൽ 2-5ന് ബത്ര പിന്നിലായിരു്ന്നു. ടൈം ഔട്ടിനുശേഷം തുടർച്ചയായി ഒന്പത് പോയിന്റ് നേടി ഇന്ത്യൻ താരം മത്സരം സ്വന്തമാക്കി 3-3ന് ഒപ്പമെത്തി. നിർണായകമായ ഏഴാം സെറ്റിൽ ബത്ര നിയന്ത്രണം പുലർത്തി. ഇന്നു നടക്കുന്ന മൂന്നാം റൗണ്ടിൽ ബത്ര ഓസ്ട്രിയയുടെ സോഫിയ പോൾകാനോവയെ നേരിടും.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സത്യൻ ജ്ഞാനശേഖരൻ പുറത്ത്. രണ്ടാം റൗണ്ടിൽ ഹോങ്കോംഗിന്റെ സിയു ഹാംഗ്ലാമാണു സത്യനെ കീഴടക്കിയത്. ലോക റാങ്കിംഗിൽ 26-ാം സ്ഥാനത്തുള്ള സത്യനെ 97-ാം റാങ്കിലുള്ള ലാം അട്ടിമറിക്കുകയായിരുന്നു. 4-3നാണ് ഹോങ്കോംഗ് താരത്തിന്റെ ജയം.
തുഴയെറിഞ്ഞ് സെമിയിൽ
ഇന്ത്യൻ തുഴച്ചിൽ താരങ്ങളായ അർജുൻ ലാൽ ജാടും അരവിന്ദ് സിംഗും പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് ഡബിൾ സ്കൾ സെമി ഫൈനലിൽ. റെപ്പഹാഷിലൂടെയാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തിയത്. റെപ്പഹാഷ് രണ്ടാം ഹീറ്റ്സിൽ 6:51.36 സമയം കൊണ്ടാണ് ഇന്ത്യൻ ടീം മൂന്നാമതെത്തിയത്. ഒളിന്പിക് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ റോവർമാർ സെമിയിലെത്തുന്നത്.
ആദ്യ രണ്ട് സെറ്റുകളിലും നിരാശപ്പെടുത്തിയ ബത്ര എതിരാളിയുടെ ബലഹീനത മനസിലാക്കിയാണു പിന്നീട് കളിച്ചത്. ആദ്യ രണ്ടു സെറ്റും നഷ്ടപ്പെട്ടശേഷം ആക്രമിച്ചു കളിക്കാനാണ് ഇന്ത്യൻ താരം മുതിർന്നത്. ഇതോടെ മത്സരത്തിൽ നീണ്ട റാലികൾ പിറന്നു. അഞ്ചാം സെറ്റ് പെസോറ്റ്സ്ക നേടി. ആറാം സെറ്റിൽ 2-5ന് ബത്ര പിന്നിലായിരു്ന്നു. ടൈം ഔട്ടിനുശേഷം തുടർച്ചയായി ഒന്പത് പോയിന്റ് നേടി ഇന്ത്യൻ താരം മത്സരം സ്വന്തമാക്കി 3-3ന് ഒപ്പമെത്തി. നിർണായകമായ ഏഴാം സെറ്റിൽ ബത്ര നിയന്ത്രണം പുലർത്തി. ഇന്നു നടക്കുന്ന മൂന്നാം റൗണ്ടിൽ ബത്ര ഓസ്ട്രിയയുടെ സോഫിയ പോൾകാനോവയെ നേരിടും.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സത്യൻ ജ്ഞാനശേഖരൻ പുറത്ത്. രണ്ടാം റൗണ്ടിൽ ഹോങ്കോംഗിന്റെ സിയു ഹാംഗ്ലാമാണു സത്യനെ കീഴടക്കിയത്. ലോക റാങ്കിംഗിൽ 26-ാം സ്ഥാനത്തുള്ള സത്യനെ 97-ാം റാങ്കിലുള്ള ലാം അട്ടിമറിക്കുകയായിരുന്നു. 4-3നാണ് ഹോങ്കോംഗ് താരത്തിന്റെ ജയം.
തുഴയെറിഞ്ഞ് സെമിയിൽ
ഇന്ത്യൻ തുഴച്ചിൽ താരങ്ങളായ അർജുൻ ലാൽ ജാടും അരവിന്ദ് സിംഗും പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് ഡബിൾ സ്കൾ സെമി ഫൈനലിൽ. റെപ്പഹാഷിലൂടെയാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തിയത്. റെപ്പഹാഷ് രണ്ടാം ഹീറ്റ്സിൽ 6:51.36 സമയം കൊണ്ടാണ് ഇന്ത്യൻ ടീം മൂന്നാമതെത്തിയത്. ഒളിന്പിക് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ റോവർമാർ സെമിയിലെത്തുന്നത്.