ബുഡാപെസ്റ്റ് (ഹംഗറി): ടോക്കിയോ ഒളിന്പിക്സിൽ മീരാബായ് ചാനുവിലൂടെ ഇന്ത്യ ആദ്യ മെഡൽ നേടിയതിനു പിന്നാലെ ഗുസ്തിയിൽ പ്രിയാ മാലിക്കിലൂടെ അടുത്ത മെഡലും ഇന്ത്യ നേടിയെന്ന സന്ദേശം സോഷ്യൽ മീഡിയയിലെങ്ങും രാവിലെ വൈറലായിരുന്നു. പ്രിയയെ പ്രകീർത്തിച്ച് ആളുകൾ ട്വിറ്ററിലും ഫേസ്ബുക്കിലും ഒളിന്പിക്സിന്റെ ഹാഷ് ടാഗ് ചേർത്ത് അഭിനന്ദിക്കുകയും ചെയ്തു. പിന്നാലെ സത്യാവസ്ഥ എന്തെന്നു പരിശോധിച്ചപ്പോളാണ് അത് ഒളിന്പിക്സിൽ അല്ലെന്നു ചിലർക്ക് മനസിലായത്.
ബുഡാപെസ്റ്റിൽ നടന്ന കേഡറ്റ് വേൾഡ് ചാന്പ്യൻഷിപ് ഗുസ്തിയിൽ സ്വർണമെഡൽ നേടിയാണ് പ്രിയ ഇന്ത്യക്ക് അഭിമാന നിമിഷം സമ്മാനിച്ചത്. ലോക കേഡറ്റ് റെസ്ലിംഗ് ചാന്പ്യൻഷിപ്പിൽ വനിതകളുടെ 73 കിലോഗ്രാം വിഭാഗത്തിൽ പ്രിയ സ്വർണത്തിൽ മുത്തമിട്ടു. ഫൈനലിൽ ബെലാറസ് താരം കെനിയ പറ്റപോവിച്ചിനെ 5-0ത്തിന് തോൽപ്പിച്ചാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം.
ബുഡാപെസ്റ്റിൽ നടന്ന കേഡറ്റ് വേൾഡ് ചാന്പ്യൻഷിപ് ഗുസ്തിയിൽ സ്വർണമെഡൽ നേടിയാണ് പ്രിയ ഇന്ത്യക്ക് അഭിമാന നിമിഷം സമ്മാനിച്ചത്. ലോക കേഡറ്റ് റെസ്ലിംഗ് ചാന്പ്യൻഷിപ്പിൽ വനിതകളുടെ 73 കിലോഗ്രാം വിഭാഗത്തിൽ പ്രിയ സ്വർണത്തിൽ മുത്തമിട്ടു. ഫൈനലിൽ ബെലാറസ് താരം കെനിയ പറ്റപോവിച്ചിനെ 5-0ത്തിന് തോൽപ്പിച്ചാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം.