ടോക്കിയോ: ടോക്കിയോ ഒളിന്പിക്സിന്റെ രണ്ടാം ദിനമായ ഇന്നലെ ഇന്ത്യയുടെ വെള്ളിത്തിങ്കളായി മീരാബായ് ചാനു. വനിതാ വിഭാഗം ഭാരോദ്വഹനത്തിൽ മീരാബായ് ചാനു ഇന്ത്യക്കായി വെള്ളി മെഡൽ നേടി. 32-ാം ഒളിന്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ. ടോക്കിയോ ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ പിറ്റേദിനംതന്നെ മെഡൽ പട്ടികയിൽ ഇടം നേടാൻ മീരാബായ്യിലൂടെ ഇന്ത്യക്കു സാധിച്ചു.
വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് മീരബായ് മെഡൽ നേടിയിത്. ഒളിന്പിക് ചരിത്രത്തിൽ ഭാരോദ്വഹനത്തിലൂടെ മെഡൽ കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമായി ഇരുപത്താറുകാരിയായ മീരാബായ്. സ്നാച്ച് (110), ക്ലീൻ ആൻഡ് ജെർക് (115) എന്നിങ്ങനെയായി ആകെ 202 കിലോഗ്രാം ഉയർത്തിയാണ് ഇന്ത്യൻ താരം വെള്ളിമെഡലിൽ മുത്തമിട്ടത്. മണിപ്പുരിലെ ഇംഫാൽ സ്വദേശിയായ മീരാബായ് ചാനുവിന്റെ ആദ്യ ഒളിന്പിക് മെഡലാണ്. 2016 റിയോ ഒളിന്പിക്സിൽ 48 കിലോഗ്രാം വിഭാഗത്തിൽ ഭാരം ഉയർത്താനാകാതെ മടങ്ങിയ മീരാബായ് ആണ് ഇത്തവ ണ മെഡൽനേട്ടവുമായി തിളങ്ങിയത്. ഈ വർഷം ഏപ്രിലിൽ നടന്ന ഏഷ്യൻ ചാന്പ്യൻഷിപ്പിൽ ക്ലീൻ ആൻഡ് ജെർക്കിൽ 119 കിലോഗ്രാം ഉയർത്തി ലോക റിക്കാർഡ് ഇട്ടശേഷമാണ് മീരബായ് ടോക്കിയോയിൽ മെഡൽ ഉറപ്പിച്ച് എത്തിയത്.
ഇന്നലെ ഇന്ത്യക്ക് മെഡൽ പ്രതീക്ഷകളുണ്ടായിരുന്ന ഷൂട്ടിംഗ്, അന്പെയ്ത്ത് ഇനങ്ങളിൽ നിരാശയായിരുന്നു ഫലം. ബോക്സിംഗിൽ വികാസ് കൃഷൻ ആദ്യ റൗണ്ടിൽ തോൽവിക്കു വഴങ്ങി. ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ മണിക് ബത്ര, സുതീർഥ മുഖർജി എന്നിവർ രണ്ടാം റൗണ്ടിലെത്തി. പുരുഷ ഹോക്കിയിൽ മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന്റെ മികവിൽ ഇന്ത്യ 3-2ന് ന്യൂസിലൻഡിനെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമത്സരത്തിൽ കീഴടക്കി. ടെന്നീസ് പുരുഷ സിംഗിൽസിൽ സുമിത് നഗാലും, ബാഡ്മിന്റണ് പുരുഷ ഡബിൾസിൽ സാത്വിക്രാജ് റെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യവും തങ്ങളുടെ ആദ്യമത്സരങ്ങളിൽ വെന്നിക്കൊടി പാറിച്ചു.
വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് മീരബായ് മെഡൽ നേടിയിത്. ഒളിന്പിക് ചരിത്രത്തിൽ ഭാരോദ്വഹനത്തിലൂടെ മെഡൽ കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമായി ഇരുപത്താറുകാരിയായ മീരാബായ്. സ്നാച്ച് (110), ക്ലീൻ ആൻഡ് ജെർക് (115) എന്നിങ്ങനെയായി ആകെ 202 കിലോഗ്രാം ഉയർത്തിയാണ് ഇന്ത്യൻ താരം വെള്ളിമെഡലിൽ മുത്തമിട്ടത്. മണിപ്പുരിലെ ഇംഫാൽ സ്വദേശിയായ മീരാബായ് ചാനുവിന്റെ ആദ്യ ഒളിന്പിക് മെഡലാണ്. 2016 റിയോ ഒളിന്പിക്സിൽ 48 കിലോഗ്രാം വിഭാഗത്തിൽ ഭാരം ഉയർത്താനാകാതെ മടങ്ങിയ മീരാബായ് ആണ് ഇത്തവ ണ മെഡൽനേട്ടവുമായി തിളങ്ങിയത്. ഈ വർഷം ഏപ്രിലിൽ നടന്ന ഏഷ്യൻ ചാന്പ്യൻഷിപ്പിൽ ക്ലീൻ ആൻഡ് ജെർക്കിൽ 119 കിലോഗ്രാം ഉയർത്തി ലോക റിക്കാർഡ് ഇട്ടശേഷമാണ് മീരബായ് ടോക്കിയോയിൽ മെഡൽ ഉറപ്പിച്ച് എത്തിയത്.
ഇന്നലെ ഇന്ത്യക്ക് മെഡൽ പ്രതീക്ഷകളുണ്ടായിരുന്ന ഷൂട്ടിംഗ്, അന്പെയ്ത്ത് ഇനങ്ങളിൽ നിരാശയായിരുന്നു ഫലം. ബോക്സിംഗിൽ വികാസ് കൃഷൻ ആദ്യ റൗണ്ടിൽ തോൽവിക്കു വഴങ്ങി. ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ മണിക് ബത്ര, സുതീർഥ മുഖർജി എന്നിവർ രണ്ടാം റൗണ്ടിലെത്തി. പുരുഷ ഹോക്കിയിൽ മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന്റെ മികവിൽ ഇന്ത്യ 3-2ന് ന്യൂസിലൻഡിനെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമത്സരത്തിൽ കീഴടക്കി. ടെന്നീസ് പുരുഷ സിംഗിൽസിൽ സുമിത് നഗാലും, ബാഡ്മിന്റണ് പുരുഷ ഡബിൾസിൽ സാത്വിക്രാജ് റെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യവും തങ്ങളുടെ ആദ്യമത്സരങ്ങളിൽ വെന്നിക്കൊടി പാറിച്ചു.