മീരാബായ് ചാനുവിന്റെ ഒളിന്പിക് മെഡലിന് ഒരു കഥയുണ്ട്, വിറക് കെട്ട് ചുമന്നതിന്റെയും അമ്മ സ്വന്തം സ്വർണംവിറ്റ് ഒളിന്പിക് ചിഹ്നത്തിലുണ്ടാക്കി സമ്മാനിച്ച കമ്മലിന്റെയും കഥ. വിറക് കെട്ട് ചുമന്ന കഥയാണ് മീരയെ ഒളിന്പിക് ജേതാവാക്കിയത്. കാരണം, പന്ത്രണ്ട് വയസ് മാത്രമുള്ളപ്പോൾ സഹോദരനൊപ്പം വലിയ വിറക് കെട്ടുകൾ അനായാസം വീട്ടിലെത്തിച്ചിരുന്നു മീരാബായ്. മീരയുടെ ജ്യേഷ്ഠന് ആ വിറക് കെട്ട് ഉയർത്താൻപോലും സാധിക്കില്ലായിരുന്നു. ഭാരം ഉയർത്തുക എന്ന കായിക ഇനത്തിലേക്ക് അങ്ങനെയാണ് മീരബായ് എത്തിയത്.
ടോക്കിയോ ഒളിന്പിക്സിൽ വെള്ളി മെഡൽ ഉയർത്തി നിൽക്കുന്ന മീരാബായ്യുടെ കാതിലേക്ക് ശ്രദ്ധിച്ചവരുണ്ടാകും. ഒളിന്പിക് ചിഹ്നമായ അഞ്ച് വളയങ്ങളുടെ ആകൃതിയിലുള്ള കമ്മലാണ് മീരാബായ് അണിഞ്ഞിരിക്കുന്നത്. ആ കഥ ഇങ്ങനെ: 2016 റിയൊ ഒളിന്പിക്സിൽ പങ്കെടുക്കാൻ മീരാബായ് യാത്രയായപ്പോൾ അമ്മ സായ്കോം ഒങ്ബി ടോംബി ലെയ്മ സമ്മാനിച്ചതാണ് ആ കമ്മൽ. സ്വന്തം സ്വർണം വിറ്റ് അമ്മ സമ്മാനിച്ച ആ ഒളിന്പിക് കമ്മലിന്റെ പിന്നിലെ സ്വപ്നം ടോക്കിയോയിൽ സഫലമായി. ഒളിന്പിക് വളയക്കമ്മൽ ഭാഗ്യം കൊണ്ടുവരുമെന്നായിരുന്നു ചാനുവിന്റെ അമ്മയുടെ വിശ്വാസം, റിയോയിൽ അതു സംഭവിച്ചില്ലെങ്കിലും അഞ്ച് വർഷത്തിനിപ്പുറം അത് സാധ്യമായി. ഇംഫാലിലെ ചെറിയ വീട്ടിലിരുന്ന് ടെലിവിഷനിലൂടെ സായ്കോമും കുടുംബവും അത് കണ്ടു.
ഒരു മെഡൽ നേടുമെന്ന് ഉറപ്പുനൽകിയാണ് ചാനു ടോക്കിയോയിലേക്ക് പോയത്. അതുകൊണ്ട് അവളുടെ മത്സരം കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും വന്നിരുന്നു. അവൾ വെള്ളി നേടുന്നത് ഞങ്ങൾ ടിവിയിൽ തത്സമയം കണ്ടു. സന്തോഷത്താൽ എന്റെയും ഭർത്താവിന്റെയും കണ്ണുകൾ നിറഞ്ഞു-സായ്കോമിന്റെ പ്രതികരണം ഇതായിരുന്നു.
തന്നിൽ വിശ്വാസമർപ്പിച്ച അമ്മയ്ക്കാണ് മീരാബായ് ഒളിന്പിക് മെഡൽ ആദ്യം സമർപ്പിച്ചത്. രാജ്യത്തിലെ 136 കോടിയിൽപ്പരമുള്ള ജനതയുടെ പ്രാർഥനയ്ക്കും നന്ദിയറിയിച്ചു.
ടോക്കിയോ ഒളിന്പിക്സിൽ വെള്ളി മെഡൽ ഉയർത്തി നിൽക്കുന്ന മീരാബായ്യുടെ കാതിലേക്ക് ശ്രദ്ധിച്ചവരുണ്ടാകും. ഒളിന്പിക് ചിഹ്നമായ അഞ്ച് വളയങ്ങളുടെ ആകൃതിയിലുള്ള കമ്മലാണ് മീരാബായ് അണിഞ്ഞിരിക്കുന്നത്. ആ കഥ ഇങ്ങനെ: 2016 റിയൊ ഒളിന്പിക്സിൽ പങ്കെടുക്കാൻ മീരാബായ് യാത്രയായപ്പോൾ അമ്മ സായ്കോം ഒങ്ബി ടോംബി ലെയ്മ സമ്മാനിച്ചതാണ് ആ കമ്മൽ. സ്വന്തം സ്വർണം വിറ്റ് അമ്മ സമ്മാനിച്ച ആ ഒളിന്പിക് കമ്മലിന്റെ പിന്നിലെ സ്വപ്നം ടോക്കിയോയിൽ സഫലമായി. ഒളിന്പിക് വളയക്കമ്മൽ ഭാഗ്യം കൊണ്ടുവരുമെന്നായിരുന്നു ചാനുവിന്റെ അമ്മയുടെ വിശ്വാസം, റിയോയിൽ അതു സംഭവിച്ചില്ലെങ്കിലും അഞ്ച് വർഷത്തിനിപ്പുറം അത് സാധ്യമായി. ഇംഫാലിലെ ചെറിയ വീട്ടിലിരുന്ന് ടെലിവിഷനിലൂടെ സായ്കോമും കുടുംബവും അത് കണ്ടു.
ഒരു മെഡൽ നേടുമെന്ന് ഉറപ്പുനൽകിയാണ് ചാനു ടോക്കിയോയിലേക്ക് പോയത്. അതുകൊണ്ട് അവളുടെ മത്സരം കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും വന്നിരുന്നു. അവൾ വെള്ളി നേടുന്നത് ഞങ്ങൾ ടിവിയിൽ തത്സമയം കണ്ടു. സന്തോഷത്താൽ എന്റെയും ഭർത്താവിന്റെയും കണ്ണുകൾ നിറഞ്ഞു-സായ്കോമിന്റെ പ്രതികരണം ഇതായിരുന്നു.
തന്നിൽ വിശ്വാസമർപ്പിച്ച അമ്മയ്ക്കാണ് മീരാബായ് ഒളിന്പിക് മെഡൽ ആദ്യം സമർപ്പിച്ചത്. രാജ്യത്തിലെ 136 കോടിയിൽപ്പരമുള്ള ജനതയുടെ പ്രാർഥനയ്ക്കും നന്ദിയറിയിച്ചു.