ടോക്കിയോ: പുരുഷ സിംഗിൾസ് ടെന്നീസിൽ ഇന്ത്യയുടെ സുമിത് നഗാൽ ചരിത്രം കുറിച്ചു. 1996ലെ അറ്റ്ലാന്റ ഒളിന്പിക്സിൽ ലിയാണ്ടർ പെയ്സ് വെങ്കലം നേടിയശേഷം പുരുഷ സിംഗിൾസിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ജയിക്കുന്നത്. ആദ്യ റൗണ്ടിൽ സുമിത് 6-4, 6-7(6-8), 6-4ന് ഉസ്ബക്കിസ്ഥാന്റെ ഡെനിസ് ഇസ്ടോമിനെ തോൽപ്പിച്ചു. ലോക രണ്ടാം നന്പർ റഷ്യയുടെ ഡാനിൽ മെദ്വദേവാണ് രണ്ടാം റൗണ്ടിൽ സുമിതിന്റെ എതിരാളി.
ലോക ഒന്നാം നന്പർ നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകൾക്ക് (6-2, 6-2) ബൊളിവിയയുടെ ഹ്യൂഗോ ഡെലിനെ പരാജയപ്പെടുത്തി.
അന്പെയ്ത്തിൽ പിഴച്ചു
ഒളിന്പിക്സ് മിക്സഡ് ടീം അന്പെയ്ത്ത് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യയുടെ ദീപിക കുമാരി-പ്രവീണ്‍ ജാദവ് സഖ്യത്തെ ദക്ഷിണ കൊറിയയുടെ ആൻ സാൻ-കിം ജി ഡിയോക്ക് സഖ്യം തോൽപ്പിച്ചു. 6-2നാണ് ഇന്ത്യ തോൽവി വഴങ്ങിയത്. സ്വർണം കൊറിയയ്ക്കാണ്.
ലോക ഒന്നാം നന്പർ നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകൾക്ക് (6-2, 6-2) ബൊളിവിയയുടെ ഹ്യൂഗോ ഡെലിനെ പരാജയപ്പെടുത്തി.
അന്പെയ്ത്തിൽ പിഴച്ചു
ഒളിന്പിക്സ് മിക്സഡ് ടീം അന്പെയ്ത്ത് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യയുടെ ദീപിക കുമാരി-പ്രവീണ്‍ ജാദവ് സഖ്യത്തെ ദക്ഷിണ കൊറിയയുടെ ആൻ സാൻ-കിം ജി ഡിയോക്ക് സഖ്യം തോൽപ്പിച്ചു. 6-2നാണ് ഇന്ത്യ തോൽവി വഴങ്ങിയത്. സ്വർണം കൊറിയയ്ക്കാണ്.