ഒളിന്പിക്സിൽ മെഡൽ നേടുക എന്നതിനെക്കാൾ പങ്കെടുക്കുക എന്നതാണു പ്രധാനമെന്നു പറയാറുണ്ട്. എങ്കിലും ഏതൊരു കായികതാരത്തിന്റെയും വലിയ സ്വപ്നമാണ് ഒരു ഒളിന്പിക് മെഡൽ. ഇന്ത്യയിലെയും കേരളത്തിലെയും കായികരംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ചിന്തകൾക്ക് ഊർജം പകരാൻ ടോക്കിയോ ഒളിന്പിക്സ് വഴിയൊരുക്കട്ടെ.
കായികപ്രേമികൾ കാത്തിരുന്ന ടോക്കിയോ ഒളിന്പിക്സിനു നാളെ ഔപചാരിക തുടക്കം കുറിക്കുകയാണ്. വർണ- വർഗ- പ്രാദേശിക ഭിന്നതകൾ മറന്ന് ലോകജനതയെ സാഹോദര്യബന്ധത്തിന്റെ സ്നേഹനൂലിൽ കോർക്കുന്ന ധർമമാണ് ഒളിന്പിക്സ് പോലുള്ള കായികമാമാങ്കങ്ങൾ നിർവഹിക്കുന്നത്. എത്ര വലിയ ദുരിതങ്ങൾക്കിടയിലും മനുഷ്യഹൃദയങ്ങളിൽ ആഹ്ലാദം നിറയ്ക്കാൻ കായികമത്സരങ്ങൾക്കു കഴിയുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു ഈയിടെ നടന്ന കോപ്പ അമേരിക്ക, യൂറോകപ്പ് ഫുട്ബോൾ മത്സരങ്ങൾ; ഇന്ത്യ അതിൽ പങ്കാളി അല്ലാതിരുന്നിട്ടും ഇവിടെ ഉയർത്തിയ ആവേശലഹരി. കാണികളില്ലാതെയാണ് ഇത്തവണ ഒളിന്പിക്സ് നടക്കുന്നത്. ടോക്കിയോ ഒളിന്പിക്സ് 2020 കോവിഡ് മഹാമാരിമൂലം ഒരു വർഷം നീണ്ടുപോയി. പുതിയ വേഗവും പുതിയ ഉയരവും പുതിയ കരുത്തും ആർജിക്കാൻ ലോകത്തിലെ ഏറ്റവും മികച്ച കായികതാരങ്ങൾ നടത്തുന്ന മത്സരപ്പോരാട്ടങ്ങൾ വേദികളിൽ നേരിട്ടുകാണാൻ കാണികൾ ഉണ്ടാവില്ലെങ്കിലും ഒളിന്പിക്സ് നടക്കുന്നു എന്നതുതന്നെയാണു പ്രധാനം. ത്രസിപ്പിക്കുന്ന പ്രകടനങ്ങൾ കാണാനായി ലോകമെന്പാടുമുള്ള കായികപ്രേമികൾ ടെലിവിഷൻസ്ക്രീനുകൾക്കുമുന്പിൽ ആകാംക്ഷയോടെ കാത്തിരിക്കുമെന്നു തീർച്ച.
ഒരുമയുടെ ഒളിന്പിക്സ് എന്നാണു രാജ്യാന്തര ഒളിന്പിക് കമ്മിറ്റി (ഐഒസി) ടോക്കിയോ ഒളിന്പിക്സിനെ വിശേഷിപ്പിക്കുന്നത്. ലോകം കോവിഡ് മഹാമാരിയിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിൽ ഒരുമിച്ച് എന്ന വാക്കുകൂടി ഉൾപ്പെടുത്തി ഐഒസി ഒളിന്പിക്സിന്റെ മുദ്രാവാക്യം പരിഷ്കരിച്ചത് ഏറെ അർഥവത്താണ്. വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ, ഒരുമിച്ച് എന്നതാണു പുതിയ ഒളിന്പിക് മുദ്രാവാക്യം. ഗെയിംസ് വില്ലേജിലും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും ഒളിന്പിക്സിന്റെ ആവേശംകെടുത്തുന്നില്ല. നാലുവർഷത്തിലൊരിക്കലാണ് ഈ ലോക കായിക മാമാങ്കം അരങ്ങേറുക. ബിസി 776-ൽ ഗ്രീസിലെ ഒളിന്പിയയിലാണ് ഒളിന്പിക്സ് മത്സരങ്ങളുടെ തുടക്കം. ആധുനിക ഒളിന്പിക്സിന്റെ ആദ്യമത്സരം 1896-ൽ ഗ്രീസിലെതന്നെ ആഥൻസിലാണ്. 2016 ഓഗസ്റ്റ് അഞ്ചുമുതൽ 21 വരെ ബ്രസീലിലെ റിയോ ഡി ഷാനെറോയിലാണ് കഴിഞ്ഞ ഒളിന്പിക്സ് നടന്നത്. മുപ്പത്തിരണ്ടാമത് ഒളിന്പിക്സ് അഞ്ചുവർഷത്തിനുശേഷം ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ അരങ്ങേറുന്പോൾ കായികലോകത്തിന്റെ കണ്ണും കാതും അവിടേക്കു ശ്രദ്ധ കേന്ദ്രീകരിച്ചുകഴിഞ്ഞു.
206 രാജ്യങ്ങളിൽനിന്നായി ഏകദേശം 11,000 കായികതാരങ്ങൾ ടോക്കിയോ ഒളിന്പിക്സിൽ മാറ്റുരയ്ക്കുന്നുണ്ട്. 339 കാറ്റഗറികളിലെ മെഡലുകൾക്കുവേണ്ടിയാണ് അവരുടെ പോരാട്ടം. ഇന്ത്യയിൽനിന്ന് 18 സ്പോട്ടിംഗ് കാറ്റഗറികളിലായി 125 അത്ലറ്റുകളാണു പങ്കെടുക്കുന്നത്. റിയോ ഡി ഷാനീറോയിൽ ഇന്ത്യക്ക് ലഭിച്ചത് ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 67-ാം സ്ഥാനം. ലോക കായികരംഗത്ത് ഇന്ത്യയുടെ സ്ഥാനം എവിടെയാണെന്ന് അതു സൂചിപ്പിക്കുന്നു. ഇതുവരെയുള്ള ഒളിന്പിക്സുകളിൽനിന്നായി ഇന്ത്യ ആകെ നേടിയത് 28 മെഡലുകളാണ്. അതിൽ ഒന്പതു സ്വർണവും ഏഴു വെള്ളിയും 12 വെങ്കലവും ഉൾപ്പെടും. ഇന്ത്യ നേടിയ സ്വർണമെഡലുകളിൽ എട്ടും ഹോക്കിയിൽനിന്നാണ്. 2008 ബെയ്ജിംഗ് ഒളിന്പിക്സിൽ ഷൂട്ടിംഗിൽ സ്വർണം നേടിയ അഭിനവ് ബിന്ദ്രയാണ് ഒളിന്പിക്സ് വ്യക്തിഗത സ്വർണം നേടിയിട്ടുള്ള ഏക ഇന്ത്യക്കാരൻ. ഹോക്കിക്കും ഷൂട്ടിംഗിനും പുറമേ ഗുസ്തി, ബോക്സിംഗ്, ടെന്നീസ്, ടേബിൾ ടെന്നീസ് തുടങ്ങിയ ഇനങ്ങളിലാണ് ഇന്ത്യ ഒളിന്പിക് മെഡലുകൾ നേടിയിട്ടുള്ളത്. ഒരു അത്ലറ്റിക് സ്വർണം എന്ന സ്വപ്നം ടോക്കിയോയിലും പൂവണിയാനുള്ള സാധ്യത വിദൂരമാണ്.
ഒളിന്പിക്സിൽ മെഡൽ നേടുക എന്നതിനെക്കാൾ പങ്കെടുക്കുക എന്നതാണു പ്രധാനമെന്നു പറയാറുണ്ട്. എങ്കിലും ഏതൊരു കായികതാരത്തിന്റെയും വലിയ സ്വപ്നമാണ് ഒരു ഒളിന്പിക് മെഡൽ. അതു നേടിയെടുക്കാൻ കായികമികവ് മാത്രം പോരാ, മികച്ച പരിശീലനവും അത്യാവശ്യമാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ പലപ്പോഴും പിന്തള്ളപ്പെട്ടുപോകുന്നത് ഫിനിഷ് ചെയ്യുന്നതിലെ വൈദഗ്ധ്യക്കുറവും ആത്മവിശ്വാസത്തിലെ പോരായ്മയും കൊണ്ടാണ്. അത്ലറ്റിക്സിൽ ഇന്ത്യൻ താരങ്ങൾ ലോകനിലവാരത്തിൽനിന്നു കൂടുതൽ അകന്നുപോകുന്നതാണ് ഇപ്പോൾ കാണുന്നത്. കഴിവും അർപ്പണബോധവുമുള്ളവർ അത്ലറ്റിക് രംഗത്തേക്കു കൂടുതലായി കടന്നുവരുന്നില്ല. മറ്റുപല കായിക ഇനങ്ങളിലും കൂടുതൽ വരുമാന സന്പാദനത്തിനു സാധ്യതയുള്ളതുകൊണ്ടുമാവാം. രാജ്യത്തിനു നിരവധി പ്രഗദ്ഭതാരങ്ങളെ സമ്മാനിച്ച കേരള അത്ലറ്റിക്സും പി.ടി. ഉഷ, ഷൈനി വിൽസൺ, എം.ഡി. വൽസമ്മ തുടങ്ങിയവർ തിളങ്ങിനിന്ന 80-90 കാലഘട്ടത്തിനുശേഷം അധോഗതിയിലാണ്. ഇത്തവണ ഒരു മലയാളി വനിത പോലും ഒളിന്പിക്സിനില്ലെന്നതും ശ്രദ്ധേയം. ഒന്പതു മലയാളികൾ ടോക്കിയോയിൽ പുരുഷവിഭാഗം പോരാട്ട രംഗങ്ങളിലുണ്ട്. കായികരംഗത്തു സർക്കാർ കൂടുതൽ പണം ചെലവഴിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ദുരവസ്ഥ എന്തുകൊണ്ടാണെന്നു ബന്ധപ്പെട്ടവർ വിലയിരുത്തണം. ഇന്ത്യയിലെയും കേരളത്തിലെയും കായികരംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ചിന്തകൾക്ക് ഊർജം പകരാൻ ടോക്കിയോ ഒളിന്പിക്സ് വഴിയൊരുക്കട്ടെ.
കായികപ്രേമികൾ കാത്തിരുന്ന ടോക്കിയോ ഒളിന്പിക്സിനു നാളെ ഔപചാരിക തുടക്കം കുറിക്കുകയാണ്. വർണ- വർഗ- പ്രാദേശിക ഭിന്നതകൾ മറന്ന് ലോകജനതയെ സാഹോദര്യബന്ധത്തിന്റെ സ്നേഹനൂലിൽ കോർക്കുന്ന ധർമമാണ് ഒളിന്പിക്സ് പോലുള്ള കായികമാമാങ്കങ്ങൾ നിർവഹിക്കുന്നത്. എത്ര വലിയ ദുരിതങ്ങൾക്കിടയിലും മനുഷ്യഹൃദയങ്ങളിൽ ആഹ്ലാദം നിറയ്ക്കാൻ കായികമത്സരങ്ങൾക്കു കഴിയുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു ഈയിടെ നടന്ന കോപ്പ അമേരിക്ക, യൂറോകപ്പ് ഫുട്ബോൾ മത്സരങ്ങൾ; ഇന്ത്യ അതിൽ പങ്കാളി അല്ലാതിരുന്നിട്ടും ഇവിടെ ഉയർത്തിയ ആവേശലഹരി. കാണികളില്ലാതെയാണ് ഇത്തവണ ഒളിന്പിക്സ് നടക്കുന്നത്. ടോക്കിയോ ഒളിന്പിക്സ് 2020 കോവിഡ് മഹാമാരിമൂലം ഒരു വർഷം നീണ്ടുപോയി. പുതിയ വേഗവും പുതിയ ഉയരവും പുതിയ കരുത്തും ആർജിക്കാൻ ലോകത്തിലെ ഏറ്റവും മികച്ച കായികതാരങ്ങൾ നടത്തുന്ന മത്സരപ്പോരാട്ടങ്ങൾ വേദികളിൽ നേരിട്ടുകാണാൻ കാണികൾ ഉണ്ടാവില്ലെങ്കിലും ഒളിന്പിക്സ് നടക്കുന്നു എന്നതുതന്നെയാണു പ്രധാനം. ത്രസിപ്പിക്കുന്ന പ്രകടനങ്ങൾ കാണാനായി ലോകമെന്പാടുമുള്ള കായികപ്രേമികൾ ടെലിവിഷൻസ്ക്രീനുകൾക്കുമുന്പിൽ ആകാംക്ഷയോടെ കാത്തിരിക്കുമെന്നു തീർച്ച.
ഒരുമയുടെ ഒളിന്പിക്സ് എന്നാണു രാജ്യാന്തര ഒളിന്പിക് കമ്മിറ്റി (ഐഒസി) ടോക്കിയോ ഒളിന്പിക്സിനെ വിശേഷിപ്പിക്കുന്നത്. ലോകം കോവിഡ് മഹാമാരിയിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിൽ ഒരുമിച്ച് എന്ന വാക്കുകൂടി ഉൾപ്പെടുത്തി ഐഒസി ഒളിന്പിക്സിന്റെ മുദ്രാവാക്യം പരിഷ്കരിച്ചത് ഏറെ അർഥവത്താണ്. വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ, ഒരുമിച്ച് എന്നതാണു പുതിയ ഒളിന്പിക് മുദ്രാവാക്യം. ഗെയിംസ് വില്ലേജിലും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും ഒളിന്പിക്സിന്റെ ആവേശംകെടുത്തുന്നില്ല. നാലുവർഷത്തിലൊരിക്കലാണ് ഈ ലോക കായിക മാമാങ്കം അരങ്ങേറുക. ബിസി 776-ൽ ഗ്രീസിലെ ഒളിന്പിയയിലാണ് ഒളിന്പിക്സ് മത്സരങ്ങളുടെ തുടക്കം. ആധുനിക ഒളിന്പിക്സിന്റെ ആദ്യമത്സരം 1896-ൽ ഗ്രീസിലെതന്നെ ആഥൻസിലാണ്. 2016 ഓഗസ്റ്റ് അഞ്ചുമുതൽ 21 വരെ ബ്രസീലിലെ റിയോ ഡി ഷാനെറോയിലാണ് കഴിഞ്ഞ ഒളിന്പിക്സ് നടന്നത്. മുപ്പത്തിരണ്ടാമത് ഒളിന്പിക്സ് അഞ്ചുവർഷത്തിനുശേഷം ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ അരങ്ങേറുന്പോൾ കായികലോകത്തിന്റെ കണ്ണും കാതും അവിടേക്കു ശ്രദ്ധ കേന്ദ്രീകരിച്ചുകഴിഞ്ഞു.
206 രാജ്യങ്ങളിൽനിന്നായി ഏകദേശം 11,000 കായികതാരങ്ങൾ ടോക്കിയോ ഒളിന്പിക്സിൽ മാറ്റുരയ്ക്കുന്നുണ്ട്. 339 കാറ്റഗറികളിലെ മെഡലുകൾക്കുവേണ്ടിയാണ് അവരുടെ പോരാട്ടം. ഇന്ത്യയിൽനിന്ന് 18 സ്പോട്ടിംഗ് കാറ്റഗറികളിലായി 125 അത്ലറ്റുകളാണു പങ്കെടുക്കുന്നത്. റിയോ ഡി ഷാനീറോയിൽ ഇന്ത്യക്ക് ലഭിച്ചത് ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 67-ാം സ്ഥാനം. ലോക കായികരംഗത്ത് ഇന്ത്യയുടെ സ്ഥാനം എവിടെയാണെന്ന് അതു സൂചിപ്പിക്കുന്നു. ഇതുവരെയുള്ള ഒളിന്പിക്സുകളിൽനിന്നായി ഇന്ത്യ ആകെ നേടിയത് 28 മെഡലുകളാണ്. അതിൽ ഒന്പതു സ്വർണവും ഏഴു വെള്ളിയും 12 വെങ്കലവും ഉൾപ്പെടും. ഇന്ത്യ നേടിയ സ്വർണമെഡലുകളിൽ എട്ടും ഹോക്കിയിൽനിന്നാണ്. 2008 ബെയ്ജിംഗ് ഒളിന്പിക്സിൽ ഷൂട്ടിംഗിൽ സ്വർണം നേടിയ അഭിനവ് ബിന്ദ്രയാണ് ഒളിന്പിക്സ് വ്യക്തിഗത സ്വർണം നേടിയിട്ടുള്ള ഏക ഇന്ത്യക്കാരൻ. ഹോക്കിക്കും ഷൂട്ടിംഗിനും പുറമേ ഗുസ്തി, ബോക്സിംഗ്, ടെന്നീസ്, ടേബിൾ ടെന്നീസ് തുടങ്ങിയ ഇനങ്ങളിലാണ് ഇന്ത്യ ഒളിന്പിക് മെഡലുകൾ നേടിയിട്ടുള്ളത്. ഒരു അത്ലറ്റിക് സ്വർണം എന്ന സ്വപ്നം ടോക്കിയോയിലും പൂവണിയാനുള്ള സാധ്യത വിദൂരമാണ്.
ഒളിന്പിക്സിൽ മെഡൽ നേടുക എന്നതിനെക്കാൾ പങ്കെടുക്കുക എന്നതാണു പ്രധാനമെന്നു പറയാറുണ്ട്. എങ്കിലും ഏതൊരു കായികതാരത്തിന്റെയും വലിയ സ്വപ്നമാണ് ഒരു ഒളിന്പിക് മെഡൽ. അതു നേടിയെടുക്കാൻ കായികമികവ് മാത്രം പോരാ, മികച്ച പരിശീലനവും അത്യാവശ്യമാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ പലപ്പോഴും പിന്തള്ളപ്പെട്ടുപോകുന്നത് ഫിനിഷ് ചെയ്യുന്നതിലെ വൈദഗ്ധ്യക്കുറവും ആത്മവിശ്വാസത്തിലെ പോരായ്മയും കൊണ്ടാണ്. അത്ലറ്റിക്സിൽ ഇന്ത്യൻ താരങ്ങൾ ലോകനിലവാരത്തിൽനിന്നു കൂടുതൽ അകന്നുപോകുന്നതാണ് ഇപ്പോൾ കാണുന്നത്. കഴിവും അർപ്പണബോധവുമുള്ളവർ അത്ലറ്റിക് രംഗത്തേക്കു കൂടുതലായി കടന്നുവരുന്നില്ല. മറ്റുപല കായിക ഇനങ്ങളിലും കൂടുതൽ വരുമാന സന്പാദനത്തിനു സാധ്യതയുള്ളതുകൊണ്ടുമാവാം. രാജ്യത്തിനു നിരവധി പ്രഗദ്ഭതാരങ്ങളെ സമ്മാനിച്ച കേരള അത്ലറ്റിക്സും പി.ടി. ഉഷ, ഷൈനി വിൽസൺ, എം.ഡി. വൽസമ്മ തുടങ്ങിയവർ തിളങ്ങിനിന്ന 80-90 കാലഘട്ടത്തിനുശേഷം അധോഗതിയിലാണ്. ഇത്തവണ ഒരു മലയാളി വനിത പോലും ഒളിന്പിക്സിനില്ലെന്നതും ശ്രദ്ധേയം. ഒന്പതു മലയാളികൾ ടോക്കിയോയിൽ പുരുഷവിഭാഗം പോരാട്ട രംഗങ്ങളിലുണ്ട്. കായികരംഗത്തു സർക്കാർ കൂടുതൽ പണം ചെലവഴിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ദുരവസ്ഥ എന്തുകൊണ്ടാണെന്നു ബന്ധപ്പെട്ടവർ വിലയിരുത്തണം. ഇന്ത്യയിലെയും കേരളത്തിലെയും കായികരംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ചിന്തകൾക്ക് ഊർജം പകരാൻ ടോക്കിയോ ഒളിന്പിക്സ് വഴിയൊരുക്കട്ടെ.