കൊളംബോ: രണ്ടാം നിര ടീമെന്ന് വിളിച്ച് ആക്ഷേപിക്കുന്നവരുടെ മുന്നിൽ ഒന്നാം നിരയാകാൻ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് കളത്തിലിറങ്ങുന്നു. ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ഏകദിനം ഇന്ന് കൊളംബോയിൽ. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനെത്തുടർന്നാണ് ഇന്ത്യക്ക് ധവാന്റെ നേതൃത്വത്തിലുള്ള യുവസംഘത്തെ ശ്രീലങ്കയിലേക്ക് അയയ്ക്കേണ്ടിവന്നത്.
ഇന്ത്യൻ സീനിയർ ടീമിൽ ഇടംപിടിച്ച പല യുവതാരങ്ങളെയും വളർത്തിയെടുത്ത രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിനു കീഴിലാണ് ധവാനും കൂട്ടരും ലങ്കയെ നേരിടുന്നത്. ഐസിസി ട്വന്റി 20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ ഒഴിവുള്ള സ്ഥാനങ്ങളിൽ ഇടംപിടിക്കാനുള്ള അവസരമാണ് ഈ ടീമിലെ കളിക്കാർക്കുള്ളത്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച ഫോമിലുണ്ടായിരുന്നവരുടെ സംഘമാണ് ശ്രീലങ്കയിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ച പരിചയസന്പത്തുള്ളവരും ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഇറങ്ങാത്തവരും ഈ ടീമിലുണ്ട്്. ഒരേ സമയത്ത് രണ്ടു സ്ഥലത്ത് രണ്ടു ടീമുകളെ വിട്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്ത് ലോകത്തിനു വെളിപ്പെടുത്തിയിരിക്കുകയാണ്. ദ്രാവിഡിന്റെ കീഴിൽ കളിച്ചു പഠിച്ചവരാണ് ഈ ടീമിലെ പലരും.
ശ്രീലങ്കൻ പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും അത്രതന്നെ ട്വന്റി 20 മത്സരങ്ങളുമാണുള്ളത്. 13ന് നടക്കേണ്ട ആദ്യ ഏകദിനം ലങ്കൻ ടീം ക്യാന്പിൽ കോവിഡ്-19 കണ്ടെത്തിയതിനെത്തുടർന്ന് 18ലേക്കു മാറ്റുകയായിരുന്നു.
ദുസാൻ ഷനാക, ധനഞ്ജയ ഡി സിൽവ, ദിഷ്മന്ത ചമീര എന്നിവരുള്ള ശ്രീലങ്കൻ ടീം ധവാന്റെ നേതൃത്വത്തിലുള്ള ടീമിനെ വച്ചു നോക്കിയാൽ ശക്തരല്ല. നാലു വർഷത്തിനിടെ ശ്രീലങ്ക കണ്ടെത്തുന്ന പത്താമത്തെ ക്യാപ്റ്റനാണ് ഷനാക. യുകെയിൽവച്ച് ബയോ ബബിൾ സുരക്ഷ ലംഘിച്ച കുശാൽ മെൻഡിസും നിരോക്ഷൻ ഡിക് വെലയും സസ്പെൻഷനിലാണ്. മുൻ നായകൻ കുശാൽ പെരേരയ്ക്കു പരിക്കും. ഈ ടീമിന് ഈ പരന്പരകളിൽ ഒരു ജയമെങ്കിലും നേടാനായാൽ ഇംഗ്ലണ്ട് പര്യടനത്തിലെ കനത്ത തോൽവികളിൽനിന്ന് ഒരാശ്വാസമാകും.
ദ്രാവിഡിനും ധവാനും തലവേദന
പ്ലെയിംഗ് ഇലവണെ കണ്ടെത്തുകയെന്ന കാര്യം നായകൻ ധവാനും കോച്ച് ദ്രാവിഡിനും തലവേദനയാകും. കാരണം ടീമിലെ ഓരോ സ്ഥാനത്തേക്കും അവകാശവാദമുന്നയിക്കാൻ പ്രകടനമികവ് കൊണ്ട് അവകാശവാദമുന്നയിക്കുന്നുണ്ട്. ഇതിലെ ധവാനൊപ്പം പൃഥ്വി ഷായാകും ഓപ്പണ് ചെയ്യാനിറങ്ങുക. ഈ സ്ഥാനത്തേക്കും മത്സരിക്കാൻ ആൾക്കാരുണ്ട്. ഇവർക്കൊപ്പം ഹർദിക് പാണ്ഡ്യയും ഭുവനേശ്വർ കുമാറും പ്ലെയിംഗ് ഇലവണിൽ ഓട്ടോമാറ്റിക്കായി തന്നെ സ്ഥാനം ഉറപ്പിച്ചേക്കും. ഇനിശേഷിക്കുന്ന സ്ഥാനങ്ങളിലേക്കാണ് മത്സരങ്ങൾ നടക്കുക. മൂന്നാം നന്പറിലേക്ക് ദേവദത്ത് പടിക്കൽ, സൂര്യകുമാർ യാദവ്, ഋതുരാജ് ഗെയ്ക്്വാദ്, നിതീഷ് റാണ എന്നിവർക്കൊപ്പം മനീഷ് പാണ്ഡെയും മത്സരിക്കാനുണ്ട്.
ഇന്ത്യൻ ടീമിൽ വന്നും പോയും നിൽക്കുന്ന പാണ്ഡെയ്ക്കു ബാറ്റിംഗിലെ സ്ഥിരത തെളിയിക്കാനുള്ള അവസാന അവസരമാണ് ഈ പര്യടനം. സ്പിന്നർമാരുടെ കാര്യത്തിലും ഇന്ത്യക്ക് ആശ്രയിക്കാൻ കൃണാൽ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ, യുസ്വേന്ദ്ര ചാഹൽ എന്നിവരുണ്ട്. ഇതിൽ ഗൗതമും പാണ്ഡ്യയും ബാറ്റിംഗിലും മികവു തെളിയിച്ചവരാണ്. ചാഹൽ അടുത്തകാലത്തായി അത്ര മികച്ച ഫോമിലുമല്ല.
വിക്കറ്റ്കീപ്പറിന്റെ സ്ഥാനത്തേക്കു സഞ്ജു സാംസണും ഇഷാൻ കിഷനുമായി മത്സരം നടക്കും. ഇരുവരും ഐപിഎലിൽ ഫോമിലായിരുന്നു.
ടീമിലെ പലരും ട്വന്റി 20യിലെ സ്ഥിരാംഗങ്ങളാണ്. ട്വന്റി 20 ലോകകപ്പ് അടുത്ത സാഹചര്യത്തിൽ ഏകദിന ക്രിക്കറ്റിന് പ്രാധാനമില്ലെങ്കിലും കളിക്കാർക്ക് ഫോമിലെത്താനുള്ള അവസരമാണ് ഈ പരന്പര നൽകുന്നത്. ട്വന്റി 20 ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ട് മികച്ചൊരു ടീമിനെയാകും ധവാനും ദ്രാവിഡും മത്സരങ്ങൾക്കിറക്കുക.
ഇന്ത്യൻ സീനിയർ ടീമിൽ ഇടംപിടിച്ച പല യുവതാരങ്ങളെയും വളർത്തിയെടുത്ത രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിനു കീഴിലാണ് ധവാനും കൂട്ടരും ലങ്കയെ നേരിടുന്നത്. ഐസിസി ട്വന്റി 20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ ഒഴിവുള്ള സ്ഥാനങ്ങളിൽ ഇടംപിടിക്കാനുള്ള അവസരമാണ് ഈ ടീമിലെ കളിക്കാർക്കുള്ളത്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച ഫോമിലുണ്ടായിരുന്നവരുടെ സംഘമാണ് ശ്രീലങ്കയിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ച പരിചയസന്പത്തുള്ളവരും ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഇറങ്ങാത്തവരും ഈ ടീമിലുണ്ട്്. ഒരേ സമയത്ത് രണ്ടു സ്ഥലത്ത് രണ്ടു ടീമുകളെ വിട്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്ത് ലോകത്തിനു വെളിപ്പെടുത്തിയിരിക്കുകയാണ്. ദ്രാവിഡിന്റെ കീഴിൽ കളിച്ചു പഠിച്ചവരാണ് ഈ ടീമിലെ പലരും.
ശ്രീലങ്കൻ പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും അത്രതന്നെ ട്വന്റി 20 മത്സരങ്ങളുമാണുള്ളത്. 13ന് നടക്കേണ്ട ആദ്യ ഏകദിനം ലങ്കൻ ടീം ക്യാന്പിൽ കോവിഡ്-19 കണ്ടെത്തിയതിനെത്തുടർന്ന് 18ലേക്കു മാറ്റുകയായിരുന്നു.
ദുസാൻ ഷനാക, ധനഞ്ജയ ഡി സിൽവ, ദിഷ്മന്ത ചമീര എന്നിവരുള്ള ശ്രീലങ്കൻ ടീം ധവാന്റെ നേതൃത്വത്തിലുള്ള ടീമിനെ വച്ചു നോക്കിയാൽ ശക്തരല്ല. നാലു വർഷത്തിനിടെ ശ്രീലങ്ക കണ്ടെത്തുന്ന പത്താമത്തെ ക്യാപ്റ്റനാണ് ഷനാക. യുകെയിൽവച്ച് ബയോ ബബിൾ സുരക്ഷ ലംഘിച്ച കുശാൽ മെൻഡിസും നിരോക്ഷൻ ഡിക് വെലയും സസ്പെൻഷനിലാണ്. മുൻ നായകൻ കുശാൽ പെരേരയ്ക്കു പരിക്കും. ഈ ടീമിന് ഈ പരന്പരകളിൽ ഒരു ജയമെങ്കിലും നേടാനായാൽ ഇംഗ്ലണ്ട് പര്യടനത്തിലെ കനത്ത തോൽവികളിൽനിന്ന് ഒരാശ്വാസമാകും.
ദ്രാവിഡിനും ധവാനും തലവേദന
പ്ലെയിംഗ് ഇലവണെ കണ്ടെത്തുകയെന്ന കാര്യം നായകൻ ധവാനും കോച്ച് ദ്രാവിഡിനും തലവേദനയാകും. കാരണം ടീമിലെ ഓരോ സ്ഥാനത്തേക്കും അവകാശവാദമുന്നയിക്കാൻ പ്രകടനമികവ് കൊണ്ട് അവകാശവാദമുന്നയിക്കുന്നുണ്ട്. ഇതിലെ ധവാനൊപ്പം പൃഥ്വി ഷായാകും ഓപ്പണ് ചെയ്യാനിറങ്ങുക. ഈ സ്ഥാനത്തേക്കും മത്സരിക്കാൻ ആൾക്കാരുണ്ട്. ഇവർക്കൊപ്പം ഹർദിക് പാണ്ഡ്യയും ഭുവനേശ്വർ കുമാറും പ്ലെയിംഗ് ഇലവണിൽ ഓട്ടോമാറ്റിക്കായി തന്നെ സ്ഥാനം ഉറപ്പിച്ചേക്കും. ഇനിശേഷിക്കുന്ന സ്ഥാനങ്ങളിലേക്കാണ് മത്സരങ്ങൾ നടക്കുക. മൂന്നാം നന്പറിലേക്ക് ദേവദത്ത് പടിക്കൽ, സൂര്യകുമാർ യാദവ്, ഋതുരാജ് ഗെയ്ക്്വാദ്, നിതീഷ് റാണ എന്നിവർക്കൊപ്പം മനീഷ് പാണ്ഡെയും മത്സരിക്കാനുണ്ട്.
ഇന്ത്യൻ ടീമിൽ വന്നും പോയും നിൽക്കുന്ന പാണ്ഡെയ്ക്കു ബാറ്റിംഗിലെ സ്ഥിരത തെളിയിക്കാനുള്ള അവസാന അവസരമാണ് ഈ പര്യടനം. സ്പിന്നർമാരുടെ കാര്യത്തിലും ഇന്ത്യക്ക് ആശ്രയിക്കാൻ കൃണാൽ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ, യുസ്വേന്ദ്ര ചാഹൽ എന്നിവരുണ്ട്. ഇതിൽ ഗൗതമും പാണ്ഡ്യയും ബാറ്റിംഗിലും മികവു തെളിയിച്ചവരാണ്. ചാഹൽ അടുത്തകാലത്തായി അത്ര മികച്ച ഫോമിലുമല്ല.
വിക്കറ്റ്കീപ്പറിന്റെ സ്ഥാനത്തേക്കു സഞ്ജു സാംസണും ഇഷാൻ കിഷനുമായി മത്സരം നടക്കും. ഇരുവരും ഐപിഎലിൽ ഫോമിലായിരുന്നു.
ടീമിലെ പലരും ട്വന്റി 20യിലെ സ്ഥിരാംഗങ്ങളാണ്. ട്വന്റി 20 ലോകകപ്പ് അടുത്ത സാഹചര്യത്തിൽ ഏകദിന ക്രിക്കറ്റിന് പ്രാധാനമില്ലെങ്കിലും കളിക്കാർക്ക് ഫോമിലെത്താനുള്ള അവസരമാണ് ഈ പരന്പര നൽകുന്നത്. ട്വന്റി 20 ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ട് മികച്ചൊരു ടീമിനെയാകും ധവാനും ദ്രാവിഡും മത്സരങ്ങൾക്കിറക്കുക.