നോട്ടിഗാം: ആവേശകരമായ മത്സരത്തിൽ പാക്കിസ്ഥാനു തകർപ്പൻ ജയം. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 ക്രിക്കറ്റിൽ പാക്കിസ്ഥാനു 31 റണ്‍സ് ജയം. മൂന്നു മത്സരങ്ങളുടെ പരന്പരയിൽ പാക്കിസ്ഥാൻ 1-0ന് മുന്നിലെത്തി. പാക്കിസ്ഥാൻ മുന്നോട്ടുവച്ച 233 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ടിന് നിരയിൽ ലിയാം ലിവിംഗ്സ്റ്റണ് മാത്രമേ പൊരുതാനുണ്ടായിരുന്നുള്ളൂ. 42 പന്തിൽ സെഞ്ചുറി നേടിയ ലിവിംഗ്സ്റ്റണിനു ടീമിനെ ജയത്തിലെത്തിക്കാനായില്ല. അന്താരാഷ്ട്ര ട്വന്റി 20യിൽ ഒരു ഇംഗ്ലണ്ട് ബാറ്റ്സ്മാന്റെ വേഗമേറിയ സെഞ്ചുറിയായിരുന്നു.
പാക്കിസ്ഥാൻ 20 ഓവറിൽ 232/6. ഇംഗ്ലണ്ട് 19.2 ഓവറിൽ 201ന് എല്ലാവരും പുറത്ത്.
ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിംഗിന് അയച്ചു. ഓപ്പണർമാരായ ബാബർ അസമും മുഹമ്മദ് റിസ്വാനും പാക്കിസ്ഥാന് മികച്ച തുടക്കം നൽകി. ഇരുവരും 150 റണ്‍സ് കൂട്ടുകെട്ട് പടുത്തുയർത്തി. ട്വന്റി 20യിൽ പാക്കിസ്ഥാന്റെ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്. ബാബർ അസം 49 പന്തിൽ മൂന്നു സിക്സും എട്ടു ഫോറും സഹിതം 85 റണ്‍സും മുഹമ്മദ് റിസ്വാൻ 41 പന്തിൽ ഒരു സിക്സിന്റെയും എട്ടു ഫോറിന്റെയും അകന്പടിയിൽ 63 റണ്‍സും നേടി. ഷൊയ്ബ് മക്സൂദ് (7 പന്തിൽ 19) ഫഖർ സമാൻ (8 പന്തിൽ 26), മുഹമ്മദ് ഹഫീസ് (10 പന്തിൽ 24) എന്നിവർ പാക്കിസ്ഥാനെ വൻ സ്കോറിലേക്കു നയിച്ചു. അന്താരാഷ് ട്ര ട്വന്റി 20യിൽ പാക്കിസ്ഥാന്റ ഉയർന്ന സ്കോറാണ്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകർച്ചയോടെ ആയിരുന്നു. രണ്ടാം ഓവറിൽ ഡേവിഡ് മലനും നാലാം ഓവറിൽ ജോണി ബെയർസ്റ്റോയും ക്രീസ് വിട്ടു. ജേസണ്‍ റോയ് (13 പന്തിൽ 32) പോരാടിയെങ്കിലും അധികം ആയുസുണ്ടായില്ല. പിന്നീട് ലിവിംഗസ്റ്റണിന്റെ ഒറ്റയാൾ പോരാട്ടമാണ് കണ്ടത്. 43 പന്തിൽ ആറു ഫോറും ഒന്‍പത് സിക്സും സഹിതം ലിവിങ്സ്റ്റണ് അടിച്ചെടുത്തത് 103 റണ്‍സാണ്. 17 പന്തിൽ ലിവിംഗ്സ്റ്റണ് അർധ സെഞ്ചുറി പൂർത്തിയാക്കി. എന്നാൽ ലിവിംഗ്സ്റ്റണ് പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് തോൽവിയിലേക്ക് വീണു.
മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷഹീൻ ഷാ അഫ്രിദിയാണ് മാൻ ഓഫ് ദ മാച്ച്.
പാക്കിസ്ഥാൻ 20 ഓവറിൽ 232/6. ഇംഗ്ലണ്ട് 19.2 ഓവറിൽ 201ന് എല്ലാവരും പുറത്ത്.
ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിംഗിന് അയച്ചു. ഓപ്പണർമാരായ ബാബർ അസമും മുഹമ്മദ് റിസ്വാനും പാക്കിസ്ഥാന് മികച്ച തുടക്കം നൽകി. ഇരുവരും 150 റണ്‍സ് കൂട്ടുകെട്ട് പടുത്തുയർത്തി. ട്വന്റി 20യിൽ പാക്കിസ്ഥാന്റെ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്. ബാബർ അസം 49 പന്തിൽ മൂന്നു സിക്സും എട്ടു ഫോറും സഹിതം 85 റണ്‍സും മുഹമ്മദ് റിസ്വാൻ 41 പന്തിൽ ഒരു സിക്സിന്റെയും എട്ടു ഫോറിന്റെയും അകന്പടിയിൽ 63 റണ്‍സും നേടി. ഷൊയ്ബ് മക്സൂദ് (7 പന്തിൽ 19) ഫഖർ സമാൻ (8 പന്തിൽ 26), മുഹമ്മദ് ഹഫീസ് (10 പന്തിൽ 24) എന്നിവർ പാക്കിസ്ഥാനെ വൻ സ്കോറിലേക്കു നയിച്ചു. അന്താരാഷ് ട്ര ട്വന്റി 20യിൽ പാക്കിസ്ഥാന്റ ഉയർന്ന സ്കോറാണ്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകർച്ചയോടെ ആയിരുന്നു. രണ്ടാം ഓവറിൽ ഡേവിഡ് മലനും നാലാം ഓവറിൽ ജോണി ബെയർസ്റ്റോയും ക്രീസ് വിട്ടു. ജേസണ്‍ റോയ് (13 പന്തിൽ 32) പോരാടിയെങ്കിലും അധികം ആയുസുണ്ടായില്ല. പിന്നീട് ലിവിംഗസ്റ്റണിന്റെ ഒറ്റയാൾ പോരാട്ടമാണ് കണ്ടത്. 43 പന്തിൽ ആറു ഫോറും ഒന്‍പത് സിക്സും സഹിതം ലിവിങ്സ്റ്റണ് അടിച്ചെടുത്തത് 103 റണ്‍സാണ്. 17 പന്തിൽ ലിവിംഗ്സ്റ്റണ് അർധ സെഞ്ചുറി പൂർത്തിയാക്കി. എന്നാൽ ലിവിംഗ്സ്റ്റണ് പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് തോൽവിയിലേക്ക് വീണു.
മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷഹീൻ ഷാ അഫ്രിദിയാണ് മാൻ ഓഫ് ദ മാച്ച്.