ഗ്രോസ് ഐലറ്റ്: ആവേശകരമായ നാലാം ട്വന്റി 20 ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരേ ഓസ്ട്രേലിയയ്ക്ക് ജയം. ആവേശകരമായ മത്സരത്തിൽ ഓസ്ട്രേലിയ നാലു റണ്‍സിനാണ് വിൻഡീസിനെ കീഴടക്കിയത്. അഞ്ചു മത്സരങ്ങളുടെ പരന്പര വെസ്റ്റ് ഇൻഡീസ് 3-1ന് സ്വന്തമാക്കിയിരുന്നു. മിച്ചൽ മാർഷിന്റെ ഓൾറൗണ്ട് പ്രകടനമാണ് ഓസ്ട്രേലിയയ്ക്ക് പരന്പരയിലെ ആദ്യ വിജയം നൽകിയത്. മാർഷ് മൂന്നു വിക്കറ്റ് വീഴ്ത്തി.
ഓസ്ട്രേലിയ 20 ഓവറിൽ 189/6. വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ185/6.
44 പന്തിൽ നാലു ഫോറുകളുടെയും ആറ് സിക്സുകളുടെയും അകന്പടിയിൽ 75 റണ്‍സ് മാർഷിന്റെ പ്രകടനത്തിലാണ് ഓസീസ് കൂറ്റൻ സ്കോർ പണിതുയർത്തിയത്. 37 പന്തുകളിൽ നിന്ന് 53 റണ്‍സെടുത്ത നായകൻ ആരോണ്‍ ഫിഞ്ചും മികച്ച പ്രകടനം പുറത്തെടുത്തു.
190 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിൻഡീസിനു മികച്ച തുടക്കമാണ് ഓപ്പണർമാരായ ലെൻഡൽ സിമണ്‍സും എവിൻ ലൂയിസും നൽകിയത്. സിമ്മണ്‍സ് (48 പന്തിൽ 72) ആണു വിൻഡീസിന്റെ ടോപ്സ്കോറർ. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിൽ വെസ്റ്റ് ഇൻഡീസിനു വിജയിക്കാൻ വെറും 11 റണ്‍സ് മതിയായിരുന്നു.
അപകടകാരിയായ ആന്ദ്രേ റസലായിരുന്നു ക്രീസിൽ. വിൻഡീസ് അനായാസ വിജയം നേടുമെന്നു തോന്നിച്ചെങ്കിലും മികച്ച രീതിയിൽ പന്തെറിഞ്ഞ സ്റ്റാർക്ക് ഓവറിലെ ആദ്യ അഞ്ചു പന്തുകളിലും റണ്‍സ് വഴങ്ങിയില്ല. അവസാന പന്തിൽ സിക്സ് നേടിയെങ്കിലും ഓസീസ് വിജയമുറപ്പിച്ചിരുന്നു. റസൽ 24 റണ്‍സുമായി പുറത്താകാതെ നിന്നു.
ഓസ്ട്രേലിയ 20 ഓവറിൽ 189/6. വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ185/6.
44 പന്തിൽ നാലു ഫോറുകളുടെയും ആറ് സിക്സുകളുടെയും അകന്പടിയിൽ 75 റണ്‍സ് മാർഷിന്റെ പ്രകടനത്തിലാണ് ഓസീസ് കൂറ്റൻ സ്കോർ പണിതുയർത്തിയത്. 37 പന്തുകളിൽ നിന്ന് 53 റണ്‍സെടുത്ത നായകൻ ആരോണ്‍ ഫിഞ്ചും മികച്ച പ്രകടനം പുറത്തെടുത്തു.
190 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിൻഡീസിനു മികച്ച തുടക്കമാണ് ഓപ്പണർമാരായ ലെൻഡൽ സിമണ്‍സും എവിൻ ലൂയിസും നൽകിയത്. സിമ്മണ്‍സ് (48 പന്തിൽ 72) ആണു വിൻഡീസിന്റെ ടോപ്സ്കോറർ. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിൽ വെസ്റ്റ് ഇൻഡീസിനു വിജയിക്കാൻ വെറും 11 റണ്‍സ് മതിയായിരുന്നു.
അപകടകാരിയായ ആന്ദ്രേ റസലായിരുന്നു ക്രീസിൽ. വിൻഡീസ് അനായാസ വിജയം നേടുമെന്നു തോന്നിച്ചെങ്കിലും മികച്ച രീതിയിൽ പന്തെറിഞ്ഞ സ്റ്റാർക്ക് ഓവറിലെ ആദ്യ അഞ്ചു പന്തുകളിലും റണ്‍സ് വഴങ്ങിയില്ല. അവസാന പന്തിൽ സിക്സ് നേടിയെങ്കിലും ഓസീസ് വിജയമുറപ്പിച്ചിരുന്നു. റസൽ 24 റണ്‍സുമായി പുറത്താകാതെ നിന്നു.