ചെൽമ്സ്ഫോർഡ്: ഏകദിനത്തിനു പിന്നാലെ ട്വന്റി 20 ക്രിക്കറ്റ് പരന്പരയും ഇന്ത്യക്കു നഷ്ടമായി. ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇംഗ്ലണ്ട് വനിതാ ടീം എട്ടു വിക്കറ്റിനു ജയിച്ചു. ഇന്ത്യ ഉയർത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് എട്ടു പന്തുകൾ ശേഷിക്കേ മറികടന്നു.
ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റിന് 153. ഇംഗ്ലണ്ട് 18.4 ഓവറിൽ രണ്ടു വിക്കറ്റിന് 154.
56 പന്തിൽ 12 ഫോറുകളുടെയും ഒരു സിക്സിന്റെയും അകന്പടിയിൽ പുറത്താകാതെ 89 റണ്‍സെടുത്ത ഓപ്പണർ ഡാനി വ്യാട്ടിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. വ്യാട്ടാണു കളിയിലെ താരം. പരന്പരയുടെ താരമായി ഇംഗ്ലണ്ടിന്റെ തന്നെ നാറ്റ് സീവർ തെരഞ്ഞെടുക്കപ്പെട്ടു. ടോസ് നേടി ബാറ്റിംഗ്് ആരംഭിച്ച ഇന്ത്യക്കുവേണ്ടി ഓപ്പണർ സ്മൃതി മന്ദാന 51 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 70 റണ്‍സെടുത്തു.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (26 പന്തിൽ 36), റിച്ച ഘോഷ് (13 പന്തിൽ 20) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യൻ ബാറ്റിംഗിന്റെ തുറുപ്പുചീട്ടായ ഷഫാലി വർമ പൂജ്യത്തിനു പുറത്തായത് ടീമിനു തിരിച്ചടിയായി. പിന്നീടെത്തിയ ഹർലിൻ ഡിയോളിന് (6) അധികനേരം ക്രീസിൽ നിൽക്കാനായില്ല. മന്ദാന-ഹർമൻപ്രീത് കൗർ കൂട്ടുകെട്ടിൽ 68 റണ്‍സ് പിറന്നു. കൗറിനെ സീവർ വിക്കറ്റിനു മുന്നിൽ കുരുക്കി.
മന്ദാന അടിച്ചു കളിച്ചെങ്കിലും പിന്നീടെത്തിയവരിൽ റിച്ച ഘോഷ് ഒഴികെ മറ്റാർക്കും ഭേദപ്പെട്ട പ്രകടനം നടത്താനായില്ല. മന്ദാന പുറത്തായതോടെ മികച്ച സ്കോറെന്ന ഇന്ത്യയുടെ പ്രതീക്ഷകൾ തകർന്നു. ഇംഗ്ലണ്ടിനായി സോഫി എസെൽസ്റ്റോണ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ കാതറീൻ ബ്രണ്ട് രണ്ടുവിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് സ്കോർ 20ലെത്തിയപ്പോൾ ടാമി ബ്യൂമോണ്ടിനെ (11) നഷ്ടമായി. എന്നാൽ വ്യാട്ട്-നാറ്റ് സീവർ കൂട്ടുകെട്ടിന്റെ 112 റണ്‍സ് ഇംഗ്ലണ്ടിനെ ജയത്തിലേക്കു നയിച്ചു.
36 പന്തിൽ 42 റണ്‍സ് നേടിയ സീവറെ സ്നേഹ് റാണ പുറത്താക്കിയെങ്കിലും ഇംഗ്ലണ്ട് ജയം ഉറപ്പാക്കി. വ്യാട്ടും ഹീതർ നൈറ്റും (6 നോട്ടൗട്ട്) ചേർന്ന് ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചു. സ്നേഹ് റാണയും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റിന് 153. ഇംഗ്ലണ്ട് 18.4 ഓവറിൽ രണ്ടു വിക്കറ്റിന് 154.
56 പന്തിൽ 12 ഫോറുകളുടെയും ഒരു സിക്സിന്റെയും അകന്പടിയിൽ പുറത്താകാതെ 89 റണ്‍സെടുത്ത ഓപ്പണർ ഡാനി വ്യാട്ടിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. വ്യാട്ടാണു കളിയിലെ താരം. പരന്പരയുടെ താരമായി ഇംഗ്ലണ്ടിന്റെ തന്നെ നാറ്റ് സീവർ തെരഞ്ഞെടുക്കപ്പെട്ടു. ടോസ് നേടി ബാറ്റിംഗ്് ആരംഭിച്ച ഇന്ത്യക്കുവേണ്ടി ഓപ്പണർ സ്മൃതി മന്ദാന 51 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 70 റണ്‍സെടുത്തു.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (26 പന്തിൽ 36), റിച്ച ഘോഷ് (13 പന്തിൽ 20) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യൻ ബാറ്റിംഗിന്റെ തുറുപ്പുചീട്ടായ ഷഫാലി വർമ പൂജ്യത്തിനു പുറത്തായത് ടീമിനു തിരിച്ചടിയായി. പിന്നീടെത്തിയ ഹർലിൻ ഡിയോളിന് (6) അധികനേരം ക്രീസിൽ നിൽക്കാനായില്ല. മന്ദാന-ഹർമൻപ്രീത് കൗർ കൂട്ടുകെട്ടിൽ 68 റണ്‍സ് പിറന്നു. കൗറിനെ സീവർ വിക്കറ്റിനു മുന്നിൽ കുരുക്കി.
മന്ദാന അടിച്ചു കളിച്ചെങ്കിലും പിന്നീടെത്തിയവരിൽ റിച്ച ഘോഷ് ഒഴികെ മറ്റാർക്കും ഭേദപ്പെട്ട പ്രകടനം നടത്താനായില്ല. മന്ദാന പുറത്തായതോടെ മികച്ച സ്കോറെന്ന ഇന്ത്യയുടെ പ്രതീക്ഷകൾ തകർന്നു. ഇംഗ്ലണ്ടിനായി സോഫി എസെൽസ്റ്റോണ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ കാതറീൻ ബ്രണ്ട് രണ്ടുവിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് സ്കോർ 20ലെത്തിയപ്പോൾ ടാമി ബ്യൂമോണ്ടിനെ (11) നഷ്ടമായി. എന്നാൽ വ്യാട്ട്-നാറ്റ് സീവർ കൂട്ടുകെട്ടിന്റെ 112 റണ്‍സ് ഇംഗ്ലണ്ടിനെ ജയത്തിലേക്കു നയിച്ചു.
36 പന്തിൽ 42 റണ്‍സ് നേടിയ സീവറെ സ്നേഹ് റാണ പുറത്താക്കിയെങ്കിലും ഇംഗ്ലണ്ട് ജയം ഉറപ്പാക്കി. വ്യാട്ടും ഹീതർ നൈറ്റും (6 നോട്ടൗട്ട്) ചേർന്ന് ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചു. സ്നേഹ് റാണയും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.