ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനല്‍ ലക്ഷ്യമിട്ട് അര്‍ജന്റീന ഇന്ത്യൻ സമയം നാളെ രാവിലെ 6.30ന് ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയത്തില്‍ കൊളംബിയയ്ക്കെതിരേ ഇറങ്ങും.
കഴിഞ്ഞ 17 മത്സരങ്ങളില്‍ തോല്‍വിയറിയാതെ നീങ്ങുന്ന അര്‍ജന്റീനയുടെ ലക്ഷ്യം വിജയമാണ്. തകര്‍പ്പന്‍ ഫോമിലുള്ള ലയണല്‍ മെസിയുടെ തോളിലേറിയാണ് അര്‍ജന്റീനയുടെ കുതിപ്പ്. കോപ്പ അമേരിക്കയില്‍ ഇതുവരെയുള്ള മുന്നേറ്റത്തില്‍ അര്‍ജന്റീനയ്ക്കു നാലു ജയവും ഒരു സമനിലയുമായിരുന്നു. അര്‍ജന്റീന ടൂര്‍ണമെന്റില്‍ നേടിയ പത്തു ഗോളില്‍ നാലെണ്ണവും മെസിയില്നിന്നായിരുന്നു. നാലെണ്ണത്തിന് അര്‍ജന്റൈന്‍ നായകന് വഴിയൊരുക്കുകയും ചെയ്തു.
മുന്നേറ്റനിരയിലെ ലൗതാരോ മാര്‍ട്ടിനെസ്, അലെജാന്‍ഡ്രോ ഡാരിയോ ഗോമസ് എന്നിവര്‍ രണ്ടു ഗോളുമായി മെസിക്കുപിന്നിലുണ്ട്. ഇവര്‍ക്കൊപ്പം അര്‍ജന്റീനയ്ക്കു മുന്നേറ്റത്തില്‍ ഇറക്കാന്‍ നിക്കോളാസ് ഗോണ്‍സാലസ്, എയ്ഞ്ചല്‍ ഡി മരിയ, എയ്ഞ്ചല്‍ കൊറേയ, സെര്‍ജിയോ അഗ്വേറോ എന്നിവരുമുണ്ട്.
അര്‍ജന്റീനയും കൊളംബിയയും ഈ വര്‍ഷം രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്. ജൂണ്‍ ആദ്യം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇരുടീമും രണ്ടു ഗോള്‍വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു.
അര്‍ജന്റീനയ്ക്കായി 76 ഗോള്‍ നേടിയിട്ടുള്ള മെസി അടുത്തൊരു റിക്കാര്ഡിനരികിലാണ്. നാളെത്തെ മത്സരത്തില്‍ ഒരു ഗോള്‍ നേടാനായാല്‍ ഇതിഹാസതാരം പെലെയുടെ അന്താരാഷ്ട്ര ഗോളിനൊപ്പമെത്താം. ലാറ്റിനമേരിക്കൻ പുരുഷ കളിക്കാരുടെ ഗോള്‍ നേട്ടത്തില്‍ പെലെയാണ് 77 ഗോളുമായി മുന്നില്‍.
കഴിഞ്ഞ 17 മത്സരങ്ങളില്‍ തോല്‍വിയറിയാതെ നീങ്ങുന്ന അര്‍ജന്റീനയുടെ ലക്ഷ്യം വിജയമാണ്. തകര്‍പ്പന്‍ ഫോമിലുള്ള ലയണല്‍ മെസിയുടെ തോളിലേറിയാണ് അര്‍ജന്റീനയുടെ കുതിപ്പ്. കോപ്പ അമേരിക്കയില്‍ ഇതുവരെയുള്ള മുന്നേറ്റത്തില്‍ അര്‍ജന്റീനയ്ക്കു നാലു ജയവും ഒരു സമനിലയുമായിരുന്നു. അര്‍ജന്റീന ടൂര്‍ണമെന്റില്‍ നേടിയ പത്തു ഗോളില്‍ നാലെണ്ണവും മെസിയില്നിന്നായിരുന്നു. നാലെണ്ണത്തിന് അര്‍ജന്റൈന്‍ നായകന് വഴിയൊരുക്കുകയും ചെയ്തു.
മുന്നേറ്റനിരയിലെ ലൗതാരോ മാര്‍ട്ടിനെസ്, അലെജാന്‍ഡ്രോ ഡാരിയോ ഗോമസ് എന്നിവര്‍ രണ്ടു ഗോളുമായി മെസിക്കുപിന്നിലുണ്ട്. ഇവര്‍ക്കൊപ്പം അര്‍ജന്റീനയ്ക്കു മുന്നേറ്റത്തില്‍ ഇറക്കാന്‍ നിക്കോളാസ് ഗോണ്‍സാലസ്, എയ്ഞ്ചല്‍ ഡി മരിയ, എയ്ഞ്ചല്‍ കൊറേയ, സെര്‍ജിയോ അഗ്വേറോ എന്നിവരുമുണ്ട്.
അര്‍ജന്റീനയും കൊളംബിയയും ഈ വര്‍ഷം രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്. ജൂണ്‍ ആദ്യം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇരുടീമും രണ്ടു ഗോള്‍വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു.
അര്‍ജന്റീനയ്ക്കായി 76 ഗോള്‍ നേടിയിട്ടുള്ള മെസി അടുത്തൊരു റിക്കാര്ഡിനരികിലാണ്. നാളെത്തെ മത്സരത്തില്‍ ഒരു ഗോള്‍ നേടാനായാല്‍ ഇതിഹാസതാരം പെലെയുടെ അന്താരാഷ്ട്ര ഗോളിനൊപ്പമെത്താം. ലാറ്റിനമേരിക്കൻ പുരുഷ കളിക്കാരുടെ ഗോള്‍ നേട്ടത്തില്‍ പെലെയാണ് 77 ഗോളുമായി മുന്നില്‍.