നീതിപീഠങ്ങളിലിരിക്കുന്ന ന്യായാധിപന്മാർ സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങളിൽ സ്വാധീനിക്കപ്പെട്ടാൽ അതു ചിലപ്പോൾ നീതിനിർവഹണത്തെ ബാധിക്കും. അതുകൊണ്ടു കേസുകളിൽ തീരുമാനമെടുക്കുന്പോൾ മാധ്യമവിചാരണകൾ ജഡ്ജിമാർക്കു മുന്നിൽ ചൂണ്ടുപലകകൾ ആകരുതെന്ന ചീഫ്ജസ്റ്റീസിന്റെ ഓർമപ്പെടുത്തൽ വളരെ പ്രസക്തമാണ്.
നീതിപീഠത്തിൽനിന്നു സമൂഹം പ്രതീക്ഷിക്കുന്ന ഉന്നത നൈതിക- ധാർമിക സമീപനം ഉയർത്തിപ്പിടിക്കുന്നതാവണം കോടതിവിധികളെന്ന സന്ദേശം ന്യായാധിപന്മാരെ വീണ്ടും ഓർമിപ്പിക്കുന്നതാണു സമൂഹമാധ്യമങ്ങളിൽ വരുന്ന വൈകാരികമായ അഭിപ്രായപ്രകടനങ്ങളിൽ ജഡ്ജിമാർ സ്വാധീനിക്കപ്പെടരുതെന്ന സുപ്രീംകോടതി ചീഫ്ജസ്റ്റീസിന്റെ നിർദേശം. സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്ന പ്രതികരണങ്ങൾ പ്രതിഫലിപ്പിക്കുന്നത് യഥാർഥ പൊതുജനാഭിപ്രായം ആയിരിക്കണമെന്നില്ലെന്നും ജസ്റ്റീസ് എൻ.വി. രമണ ജഡ്ജിമാരെ ഓർമിപ്പിച്ചു.
പുതിയ കാലത്തിന്റെ പ്രതീകങ്ങളിലൊന്നായ സമൂഹമാധ്യമങ്ങൾ പൊതുജനാഭിപ്രായത്തെ ഏറ്റവും ശക്തമായി സ്വാധീനിക്കുന്ന ഉപാധികളിലൊന്നായി മാറിയിട്ടുണ്ട്. സമൂഹത്തിൽ ഗുണപരമായ ഒട്ടേറെ ഇടപെടലുകളും അതുവഴി നടക്കുന്നു. എന്നാൽ, ഈ ഗുണവശങ്ങളെ അപ്രസക്തമാക്കുന്ന തരത്തിലുള്ള തെറ്റായ സ്വാധീനം ചെലുത്താവുന്ന നിഷേധാത്മക പ്രവർത്തനങ്ങൾക്കായി സമൂഹമാധ്യമങ്ങൾ ദുരുപയോഗപ്പെടുത്തപ്പെടുന്നു എന്നതാണ് ഇന്നത്തെ ദുരന്തം. ഈ പശ്ചാത്തലത്തിലാണു സുപ്രീംകോടതി ചീഫ്ജസ്റ്റീസിന്റെ ഓർമപ്പെടുത്തൽ ഏറെ പ്രസക്തമാകുന്നത്. കാര്യങ്ങൾ ഊതിപ്പെരുപ്പിക്കാനുള്ള സമൂഹമാധ്യമങ്ങളുടെ ശേഷിക്ക് ശരിയേത് തെറ്റേത് എന്നോ നല്ലതേത് ചീത്തയേത് എന്നോ യാഥാർഥ്യമേത് വ്യാജമേത് എന്നോ വേർതിരിച്ചു കാണാനുള്ള കഴിവില്ലെന്നു ചീഫ്ജസ്റ്റീസ് ചൂണ്ടിക്കാണിക്കുന്നു. സമൂഹത്തിന്റെ കണ്ണുതുറപ്പിക്കേണ്ട ഉപദേശം!
യാതൊരു നിയന്ത്രണവുമില്ലാത്ത അഭിപ്രായപ്രകടനങ്ങളുടെ വേദിയാണു സമൂഹമാധ്യമങ്ങൾ. ഒരു മൊബൈൽഫോണോ കംപ്യൂട്ടറോ ഉണ്ടെങ്കിൽ ആർക്കും എന്തും എഴുതിവിടാം. ചിത്രമോ ശബ്ദമോ വീഡിയോയോ പോസ്റ്റ്ചെയ്യാം. സ്വയം പുകഴ്ത്താം, കളങ്കിതരെ വെള്ളപൂശാം. മറ്റുള്ളവരെ വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ആക്ഷേപിക്കുകയോ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യാം. സത്യമാണെന്ന മട്ടിൽ പെരുംകള്ളങ്ങൾ പ്രചരിപ്പിക്കാം. ഒന്നിനും ഒരു സെൻസർഷിപ്പുമില്ല. സമൂഹമാധ്യമങ്ങളിൽ വരുന്നതെല്ലാം പച്ചയായ സത്യങ്ങളാണെന്നു വിശ്വസിക്കുന്ന ഒരുപാടുപേരുണ്ട്. അവരതൊക്കെ വെള്ളംതൊടാതെ വിഴുങ്ങും. അതിനെ പിന്തുണച്ചുകൊണ്ടു സമൂഹമാധ്യമങ്ങളിലൂടെത്തന്നെ പ്രതികരിച്ചെന്നും വരും. നിക്ഷിപ്ത താത്പര്യങ്ങളോടെ തെറ്റിദ്ധാരണ പരത്തുന്ന പലരും സമൂഹമാധ്യമങ്ങളിൽ താരങ്ങളായി മാറുന്നു. കെട്ടുകഥകൾ പ്രചരിപ്പിക്കാതെ, ഉത്തരവാദിത്വത്തോടെ വാർത്തകൾ നൽകുന്ന മുഖ്യധാരാ മാധ്യമങ്ങൾ സത്യങ്ങൾ മൂടിവയ്ക്കുന്നു എന്ന് ആക്ഷേപിക്കാനും ഇത്തരം സമൂഹമാധ്യമ വിദ്വാന്മാർ മുതിരാറുണ്ട്.
കാളപെറ്റു എന്നു സമൂഹമാധ്യമ എഴുത്തുകളിൽ കണ്ടാലുടൻ കയറെടുക്കാൻ ഓടുന്നവർ അതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് അന്വേഷിക്കാൻ മെനക്കെടാറില്ല. പിന്നീടെപ്പോഴെങ്കിലും സത്യം മനസിലാക്കിയാലും തിരുത്തലിനു തയാറാവുകയുമില്ല. സാധാരണക്കാർ കുറേപ്പേർ ഇങ്ങനെ തെറ്റായ വിവരങ്ങളാൽ സ്വാധീനിക്കപ്പെട്ടാലും സമൂഹത്തിന് അതു വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലായിരിക്കാം. അതേസമയം, നീതിപീഠങ്ങളിലിരിക്കുന്ന ന്യായാധിപന്മാർ സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങളിൽ സ്വാധീനിക്കപ്പെട്ടാൽ അതു ചിലപ്പോൾ നീതിനിർവഹണത്തെ ബാധിക്കും. ഇന്നു കുറ്റകൃത്യങ്ങളോ രാഷ്ട്രീയ വിവാദങ്ങളോ ഉണ്ടായാൽ ഉടൻതന്നെ സമൂഹമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ആ വിഷയം ഏറ്റെടുത്ത് കുറ്റക്കാരെ സ്വയം കണ്ടെത്തി മാധ്യമവിചാരണ നടത്തി ശിക്ഷ വിധിക്കുന്ന പ്രവണത കൂടിവരികയാണ്. ഇത്തരം മാധ്യമവിചാരണകൾ സമൂഹത്തെ വലിയതോതിൽ സ്വാധീനിക്കുന്നതിനാൽ പോലീസിനും കോടതിക്കും വരെ മാധ്യമവിചാരണക്കാർ തെളിച്ചവഴിയിലൂടെ പോകേണ്ട ഗതികേടുണ്ടായിട്ടുണ്ട്. ചില പ്രത്യേകതരം കേസുകൾ വരുന്പോൾ നിക്ഷിപ്ത താത്പര്യങ്ങളോടെ മാധ്യമവിചാരണകൾ നടത്തി ചലർ കുറ്റക്കാരാണെന്നു സ്ഥാപിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു.
കഥയറിയാതെ ആട്ടം കാണുന്ന നിഷ്കളങ്ക മനുഷ്യർക്ക് ഇതിന്റെയൊന്നും ഗൂഢലക്ഷ്യങ്ങൾ പിടികിട്ടിയെന്നുവരില്ല. അതുകൊണ്ടു കേസുകളിൽ തീരുമാനമെടുക്കുന്പോൾ മാധ്യമവിചാരണകൾ ജഡ്ജിമാർക്കു മുന്നിൽ ചൂണ്ടുപലകകൾ ആകരുതെന്ന ചീഫ്ജസ്റ്റീസിന്റെ ഓർമപ്പെടുത്തൽ വളരെ പ്രസക്തമാണ്. ഇതിലെ സന്ദേശം ഉൾക്കൊണ്ടു പ്രവർത്തിക്കാൻ രാജ്യത്തെ ജഡ്ജിമാർ തയാറായാൽ ഇവിടെ യഥാർഥ നീതിനിർവഹണമാണു നടക്കുന്നതെന്ന് ഉറപ്പാക്കാൻ കഴിയും.
സമൂഹമാധ്യമ ദുരുപയോഗം വ്യക്തികളെയും കുടുംബങ്ങളെയും തകർക്കുകയും സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ എത്രയോ ഉദാഹരണങ്ങൾ കേരളം കണ്ടതാണ്. കൊല്ലം കല്ലുവാതുക്കലിൽ ഒരു യുവതി പ്രസവിച്ച ഉടൻ ചോരക്കുഞ്ഞിനെ കിരിയിലക്കൂനയിൽ ഉപേക്ഷിച്ചതും തുടർന്നുള്ള പോലീസ് അന്വേഷണം ബന്ധുക്കളായ രണ്ടു യുവതികളുടെ ആത്മഹത്യയിലെത്തിച്ചതുമായ സംഭവം പുതിയ ഉദാഹരണം. ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണു യുവതി സ്വന്തം കുഞ്ഞിനെ കൊല്ലാൻ തയാറായത്.
പിന്നീട് ആത്മഹത്യ ചെയ്ത യുവതികളിലൊരാളാണു ഫേസ്ബുക്കിൽ കാമുകനായി അഭിനയിച്ചിരുന്നതെന്നു പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഈ യുവതിയും ഈ വിവരങ്ങൾ അറിയാവുന്ന ബന്ധുവായ മറ്റൊരു യുവതിയും ആത്മഹത്യ ചെയ്തു. ഈ ഫേസ്ബുക്ക് നാടകം എത്ര കുടുംബങ്ങളെയാണു തകർത്തത്? എത്രപേരെയാണു തീരാക്കണ്ണീരിലാഴ്ത്തിയത്? ഇതുപോലെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന എത്രയോ പ്രണയത്തട്ടിപ്പുകളുടെയും പണംതട്ടിപ്പുകളുടെയും ചതിയുടെയും വഞ്ചനയുടെയുമൊക്കെ കഥകൾ വാർത്തകളായി വരുന്നു. എന്നിട്ടും ആരും ഒന്നും പഠിക്കുന്നില്ല. സുപ്രീംകോടതി ചീഫ്ജസ്റ്റീസിന്റെ ഉപദേശം ജഡ്ജിമാർക്കു മാത്രമുള്ളതല്ല, സമൂഹത്തിനു മൊത്തത്തിലുള്ളതാണ്.
നീതിപീഠത്തിൽനിന്നു സമൂഹം പ്രതീക്ഷിക്കുന്ന ഉന്നത നൈതിക- ധാർമിക സമീപനം ഉയർത്തിപ്പിടിക്കുന്നതാവണം കോടതിവിധികളെന്ന സന്ദേശം ന്യായാധിപന്മാരെ വീണ്ടും ഓർമിപ്പിക്കുന്നതാണു സമൂഹമാധ്യമങ്ങളിൽ വരുന്ന വൈകാരികമായ അഭിപ്രായപ്രകടനങ്ങളിൽ ജഡ്ജിമാർ സ്വാധീനിക്കപ്പെടരുതെന്ന സുപ്രീംകോടതി ചീഫ്ജസ്റ്റീസിന്റെ നിർദേശം. സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്ന പ്രതികരണങ്ങൾ പ്രതിഫലിപ്പിക്കുന്നത് യഥാർഥ പൊതുജനാഭിപ്രായം ആയിരിക്കണമെന്നില്ലെന്നും ജസ്റ്റീസ് എൻ.വി. രമണ ജഡ്ജിമാരെ ഓർമിപ്പിച്ചു.
പുതിയ കാലത്തിന്റെ പ്രതീകങ്ങളിലൊന്നായ സമൂഹമാധ്യമങ്ങൾ പൊതുജനാഭിപ്രായത്തെ ഏറ്റവും ശക്തമായി സ്വാധീനിക്കുന്ന ഉപാധികളിലൊന്നായി മാറിയിട്ടുണ്ട്. സമൂഹത്തിൽ ഗുണപരമായ ഒട്ടേറെ ഇടപെടലുകളും അതുവഴി നടക്കുന്നു. എന്നാൽ, ഈ ഗുണവശങ്ങളെ അപ്രസക്തമാക്കുന്ന തരത്തിലുള്ള തെറ്റായ സ്വാധീനം ചെലുത്താവുന്ന നിഷേധാത്മക പ്രവർത്തനങ്ങൾക്കായി സമൂഹമാധ്യമങ്ങൾ ദുരുപയോഗപ്പെടുത്തപ്പെടുന്നു എന്നതാണ് ഇന്നത്തെ ദുരന്തം. ഈ പശ്ചാത്തലത്തിലാണു സുപ്രീംകോടതി ചീഫ്ജസ്റ്റീസിന്റെ ഓർമപ്പെടുത്തൽ ഏറെ പ്രസക്തമാകുന്നത്. കാര്യങ്ങൾ ഊതിപ്പെരുപ്പിക്കാനുള്ള സമൂഹമാധ്യമങ്ങളുടെ ശേഷിക്ക് ശരിയേത് തെറ്റേത് എന്നോ നല്ലതേത് ചീത്തയേത് എന്നോ യാഥാർഥ്യമേത് വ്യാജമേത് എന്നോ വേർതിരിച്ചു കാണാനുള്ള കഴിവില്ലെന്നു ചീഫ്ജസ്റ്റീസ് ചൂണ്ടിക്കാണിക്കുന്നു. സമൂഹത്തിന്റെ കണ്ണുതുറപ്പിക്കേണ്ട ഉപദേശം!
യാതൊരു നിയന്ത്രണവുമില്ലാത്ത അഭിപ്രായപ്രകടനങ്ങളുടെ വേദിയാണു സമൂഹമാധ്യമങ്ങൾ. ഒരു മൊബൈൽഫോണോ കംപ്യൂട്ടറോ ഉണ്ടെങ്കിൽ ആർക്കും എന്തും എഴുതിവിടാം. ചിത്രമോ ശബ്ദമോ വീഡിയോയോ പോസ്റ്റ്ചെയ്യാം. സ്വയം പുകഴ്ത്താം, കളങ്കിതരെ വെള്ളപൂശാം. മറ്റുള്ളവരെ വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ആക്ഷേപിക്കുകയോ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യാം. സത്യമാണെന്ന മട്ടിൽ പെരുംകള്ളങ്ങൾ പ്രചരിപ്പിക്കാം. ഒന്നിനും ഒരു സെൻസർഷിപ്പുമില്ല. സമൂഹമാധ്യമങ്ങളിൽ വരുന്നതെല്ലാം പച്ചയായ സത്യങ്ങളാണെന്നു വിശ്വസിക്കുന്ന ഒരുപാടുപേരുണ്ട്. അവരതൊക്കെ വെള്ളംതൊടാതെ വിഴുങ്ങും. അതിനെ പിന്തുണച്ചുകൊണ്ടു സമൂഹമാധ്യമങ്ങളിലൂടെത്തന്നെ പ്രതികരിച്ചെന്നും വരും. നിക്ഷിപ്ത താത്പര്യങ്ങളോടെ തെറ്റിദ്ധാരണ പരത്തുന്ന പലരും സമൂഹമാധ്യമങ്ങളിൽ താരങ്ങളായി മാറുന്നു. കെട്ടുകഥകൾ പ്രചരിപ്പിക്കാതെ, ഉത്തരവാദിത്വത്തോടെ വാർത്തകൾ നൽകുന്ന മുഖ്യധാരാ മാധ്യമങ്ങൾ സത്യങ്ങൾ മൂടിവയ്ക്കുന്നു എന്ന് ആക്ഷേപിക്കാനും ഇത്തരം സമൂഹമാധ്യമ വിദ്വാന്മാർ മുതിരാറുണ്ട്.
കാളപെറ്റു എന്നു സമൂഹമാധ്യമ എഴുത്തുകളിൽ കണ്ടാലുടൻ കയറെടുക്കാൻ ഓടുന്നവർ അതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് അന്വേഷിക്കാൻ മെനക്കെടാറില്ല. പിന്നീടെപ്പോഴെങ്കിലും സത്യം മനസിലാക്കിയാലും തിരുത്തലിനു തയാറാവുകയുമില്ല. സാധാരണക്കാർ കുറേപ്പേർ ഇങ്ങനെ തെറ്റായ വിവരങ്ങളാൽ സ്വാധീനിക്കപ്പെട്ടാലും സമൂഹത്തിന് അതു വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലായിരിക്കാം. അതേസമയം, നീതിപീഠങ്ങളിലിരിക്കുന്ന ന്യായാധിപന്മാർ സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങളിൽ സ്വാധീനിക്കപ്പെട്ടാൽ അതു ചിലപ്പോൾ നീതിനിർവഹണത്തെ ബാധിക്കും. ഇന്നു കുറ്റകൃത്യങ്ങളോ രാഷ്ട്രീയ വിവാദങ്ങളോ ഉണ്ടായാൽ ഉടൻതന്നെ സമൂഹമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ആ വിഷയം ഏറ്റെടുത്ത് കുറ്റക്കാരെ സ്വയം കണ്ടെത്തി മാധ്യമവിചാരണ നടത്തി ശിക്ഷ വിധിക്കുന്ന പ്രവണത കൂടിവരികയാണ്. ഇത്തരം മാധ്യമവിചാരണകൾ സമൂഹത്തെ വലിയതോതിൽ സ്വാധീനിക്കുന്നതിനാൽ പോലീസിനും കോടതിക്കും വരെ മാധ്യമവിചാരണക്കാർ തെളിച്ചവഴിയിലൂടെ പോകേണ്ട ഗതികേടുണ്ടായിട്ടുണ്ട്. ചില പ്രത്യേകതരം കേസുകൾ വരുന്പോൾ നിക്ഷിപ്ത താത്പര്യങ്ങളോടെ മാധ്യമവിചാരണകൾ നടത്തി ചലർ കുറ്റക്കാരാണെന്നു സ്ഥാപിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു.
കഥയറിയാതെ ആട്ടം കാണുന്ന നിഷ്കളങ്ക മനുഷ്യർക്ക് ഇതിന്റെയൊന്നും ഗൂഢലക്ഷ്യങ്ങൾ പിടികിട്ടിയെന്നുവരില്ല. അതുകൊണ്ടു കേസുകളിൽ തീരുമാനമെടുക്കുന്പോൾ മാധ്യമവിചാരണകൾ ജഡ്ജിമാർക്കു മുന്നിൽ ചൂണ്ടുപലകകൾ ആകരുതെന്ന ചീഫ്ജസ്റ്റീസിന്റെ ഓർമപ്പെടുത്തൽ വളരെ പ്രസക്തമാണ്. ഇതിലെ സന്ദേശം ഉൾക്കൊണ്ടു പ്രവർത്തിക്കാൻ രാജ്യത്തെ ജഡ്ജിമാർ തയാറായാൽ ഇവിടെ യഥാർഥ നീതിനിർവഹണമാണു നടക്കുന്നതെന്ന് ഉറപ്പാക്കാൻ കഴിയും.
സമൂഹമാധ്യമ ദുരുപയോഗം വ്യക്തികളെയും കുടുംബങ്ങളെയും തകർക്കുകയും സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ എത്രയോ ഉദാഹരണങ്ങൾ കേരളം കണ്ടതാണ്. കൊല്ലം കല്ലുവാതുക്കലിൽ ഒരു യുവതി പ്രസവിച്ച ഉടൻ ചോരക്കുഞ്ഞിനെ കിരിയിലക്കൂനയിൽ ഉപേക്ഷിച്ചതും തുടർന്നുള്ള പോലീസ് അന്വേഷണം ബന്ധുക്കളായ രണ്ടു യുവതികളുടെ ആത്മഹത്യയിലെത്തിച്ചതുമായ സംഭവം പുതിയ ഉദാഹരണം. ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണു യുവതി സ്വന്തം കുഞ്ഞിനെ കൊല്ലാൻ തയാറായത്.
പിന്നീട് ആത്മഹത്യ ചെയ്ത യുവതികളിലൊരാളാണു ഫേസ്ബുക്കിൽ കാമുകനായി അഭിനയിച്ചിരുന്നതെന്നു പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഈ യുവതിയും ഈ വിവരങ്ങൾ അറിയാവുന്ന ബന്ധുവായ മറ്റൊരു യുവതിയും ആത്മഹത്യ ചെയ്തു. ഈ ഫേസ്ബുക്ക് നാടകം എത്ര കുടുംബങ്ങളെയാണു തകർത്തത്? എത്രപേരെയാണു തീരാക്കണ്ണീരിലാഴ്ത്തിയത്? ഇതുപോലെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന എത്രയോ പ്രണയത്തട്ടിപ്പുകളുടെയും പണംതട്ടിപ്പുകളുടെയും ചതിയുടെയും വഞ്ചനയുടെയുമൊക്കെ കഥകൾ വാർത്തകളായി വരുന്നു. എന്നിട്ടും ആരും ഒന്നും പഠിക്കുന്നില്ല. സുപ്രീംകോടതി ചീഫ്ജസ്റ്റീസിന്റെ ഉപദേശം ജഡ്ജിമാർക്കു മാത്രമുള്ളതല്ല, സമൂഹത്തിനു മൊത്തത്തിലുള്ളതാണ്.