ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ബ്രസീൽ x അർജന്റീന ഫൈനലിനു കളമൊരുങ്ങാൻ ഒരു മത്സരത്തിന്റെ മാത്രം അകലം. കോപ്പ അമേരിക്ക 2021ന്റെ സെമി പോരാട്ടചിത്രം വ്യക്തമായതോടെയാണിത്.
ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 4.30നാണ് ആദ്യ സെമി. ബ്രസീലും പെറുവും തമ്മിൽ അന്ന് കൊന്പുകോർക്കും. ബുധനാഴ്ച രാവിലെ 6.30ന് അർജന്റീനയും കൊളംബിയയും തമ്മിലാണു രണ്ടാം സെമി. സെമി പോരാട്ടങ്ങളിൽ ബ്രസീലും അർജന്റീനയും ജയിച്ചാൽ കോപ്പ അമേരിക്ക 2021ൽ സ്വപ്ന ഫൈനലായ ബ്രസീൽ x അർജന്റീന പോരാട്ടത്തിനു കളമൊരുങ്ങും.
മാസ്റ്റർ മെസി
കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ മിന്നും ഫോമില്‍ തുടരുന്ന ലയണല്‍ മെസിയുടെ മികവില്‍ അര്‍ജന്റീന സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന 3-0ന് ഇക്വഡോറിനെ പരാജയപ്പെടുത്തി. തോല്‍വി അറിയാതെയുള്ള അര്‍ജന്റീനയുടെ തുടര്‍ച്ചയായ 17-ാമത്തെ മത്സരമായിരുന്നു. ഒരു ഗോള്‍ നേടുകയും രണ്ടെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്ത മെസിയുടെ മികവിലാണ് അര്‍ജന്റീനയുടെ ജയം. റോഡ്രിഗോ ഡി പോള്‍, ലൗടാരോ മാര്‍ട്ടിനെസ് എന്നിവരാണ് അര്‍ജന്റീനയുടെ മറ്റ് ഗോളുകൾ സ്കോര്‍ ചെയ്തത്. ഉജ്വല ഫ്രീകിക്കിലൂടെയാണു മെസി വലകുലുക്കിയത്. ടൂര്‍ണമെന്റില്‍ മെസി ഫ്രീകിക്കിലൂടെ ഗോൾ നേടിയതു രണ്ടാം തവണയാണ്. ബുധനാഴ്ച നടക്കുന്ന സെമിയില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളി. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് ഉറുഗ്വെയെ പരാജയപ്പെടുത്തിയാണു കൊളംബിയയുടെ സെമി പ്രവേശനം. നിശ്ചിതസമയത്ത് ഇരുടീമുകളും ഗോള്‍ നേടാതെ വന്നതോടെയാണു മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങിയത്.
ഇക്വഡോറിനെതിരേ തുടക്കം മുതല്‍തന്നെ ആക്രമണം അഴിച്ചുവിട്ട അര്‍ജന്റീന 21-ാം മിനിറ്റില്‍ മുന്നിലെത്തേണ്ടതായിരുന്നു. ഗോളി മാത്രം മുന്നില്‍നില്‍ക്കേ മെസിയുടെ ഷോട്ട് പോസ്റ്റിലിടിച്ചു. എന്നാല്‍, 40-ാം മിനിറ്റില്‍ ഗോളിനു വഴിയൊരുക്കി മെസി പരിഹാരം കണ്ടു. മെസിയുടെ പാസില്‍നിന്ന് ഡി പോൾ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. മെസിയില്നിന്നു ലഭിച്ച പന്തുമായുള്ള മാര്‍ട്ടിനെസിന്റെ മുന്നേറ്റം ഗോള്‍കീപ്പര്‍ ഹെര്‍നന്‍ ഗലിന്‍ഡസ് തടഞ്ഞു. എന്നാല്‍, പന്ത് നേരെ മെസിയുടെ കാലിലേക്ക്, അവിടെനിന്ന് പന്ത് ഡി പോളിനു നീട്ടിനല്‍കുകയായിരുന്നു. അര്‍ജന്റീന പ്രതിരോധത്തിന്റെ ദൗര്‍ബല്യം മുതലെടുത്ത് ഇക്വഡോര്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, ഫിനിഷിംഗിലെ പിഴവ് അവര്‍ക്കു തിരിച്ചടിയായി.
84-ാം മിനിറ്റില്‍ അര്‍ജന്റീന ലീഡുയര്‍ത്തി. ഇക്വഡോറിന്റെ പ്രതിരോധ പിഴവില്‍ നിന്നായിരുന്നു ഗോള്‍. മെസി നല്കിയ പാസ് മാര്‍ട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ, ഇഞ്ചുറി ടൈമില്‍ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് മെസി അര്‍ജന്റീനയുടെ ഗോള്‍പട്ടിക തികച്ചു. ബോക്സിനു തൊട്ടു വെളിയില്‍ വച്ച് എയ്ഞ്ചല്‍ ഡി മരിയയെ പിയര്‍ ഹിന്കാപിയ ഫൗള്‍ ചെയ്തതിനായിരുന്നു ഫ്രീകിക്ക്. വിഎആറിലൂടെ റഫറി ഈ ഫൗളിനു ഹിന്കാപിയയ്ക്കു ചുവപ്പു കാര്‍ഡ് നല്‍കുകയും ചെയ്തു.
ഫ്രീകിക്ക് ഗോൾ
കരിയറില്‍ ഫ്രീകിക്ക് ഗോളുകളുടെ എണ്ണത്തില്‍ ലയണൽ മെസി 58 ഗോളുമായി ബന്ധവൈരിയായ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള വ്യത്യാസം രണ്ടാക്കി. 56 ഫ്രീകിക്ക് ഗോളാണ് റൊണാൾഡോയുടെ പേരിലുള്ളത്. കോപ്പ 2021 ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ മെസിയുടെ രണ്ടാമത്തെ ഫ്രീകിക്ക് ഗോളാണ്. നാലു ഗോളും നാല് അസിസ്റ്റുമായി മെസിയാണു ചാന്പ്യൻഷിപ്പിൽ ഗോള്‍ നേട്ടത്തിലും അസിസ്റ്റിലും ഒന്നാം സ്ഥാനത്ത്.
ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 4.30നാണ് ആദ്യ സെമി. ബ്രസീലും പെറുവും തമ്മിൽ അന്ന് കൊന്പുകോർക്കും. ബുധനാഴ്ച രാവിലെ 6.30ന് അർജന്റീനയും കൊളംബിയയും തമ്മിലാണു രണ്ടാം സെമി. സെമി പോരാട്ടങ്ങളിൽ ബ്രസീലും അർജന്റീനയും ജയിച്ചാൽ കോപ്പ അമേരിക്ക 2021ൽ സ്വപ്ന ഫൈനലായ ബ്രസീൽ x അർജന്റീന പോരാട്ടത്തിനു കളമൊരുങ്ങും.
മാസ്റ്റർ മെസി
കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ മിന്നും ഫോമില്‍ തുടരുന്ന ലയണല്‍ മെസിയുടെ മികവില്‍ അര്‍ജന്റീന സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന 3-0ന് ഇക്വഡോറിനെ പരാജയപ്പെടുത്തി. തോല്‍വി അറിയാതെയുള്ള അര്‍ജന്റീനയുടെ തുടര്‍ച്ചയായ 17-ാമത്തെ മത്സരമായിരുന്നു. ഒരു ഗോള്‍ നേടുകയും രണ്ടെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്ത മെസിയുടെ മികവിലാണ് അര്‍ജന്റീനയുടെ ജയം. റോഡ്രിഗോ ഡി പോള്‍, ലൗടാരോ മാര്‍ട്ടിനെസ് എന്നിവരാണ് അര്‍ജന്റീനയുടെ മറ്റ് ഗോളുകൾ സ്കോര്‍ ചെയ്തത്. ഉജ്വല ഫ്രീകിക്കിലൂടെയാണു മെസി വലകുലുക്കിയത്. ടൂര്‍ണമെന്റില്‍ മെസി ഫ്രീകിക്കിലൂടെ ഗോൾ നേടിയതു രണ്ടാം തവണയാണ്. ബുധനാഴ്ച നടക്കുന്ന സെമിയില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളി. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് ഉറുഗ്വെയെ പരാജയപ്പെടുത്തിയാണു കൊളംബിയയുടെ സെമി പ്രവേശനം. നിശ്ചിതസമയത്ത് ഇരുടീമുകളും ഗോള്‍ നേടാതെ വന്നതോടെയാണു മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങിയത്.
ഇക്വഡോറിനെതിരേ തുടക്കം മുതല്‍തന്നെ ആക്രമണം അഴിച്ചുവിട്ട അര്‍ജന്റീന 21-ാം മിനിറ്റില്‍ മുന്നിലെത്തേണ്ടതായിരുന്നു. ഗോളി മാത്രം മുന്നില്‍നില്‍ക്കേ മെസിയുടെ ഷോട്ട് പോസ്റ്റിലിടിച്ചു. എന്നാല്‍, 40-ാം മിനിറ്റില്‍ ഗോളിനു വഴിയൊരുക്കി മെസി പരിഹാരം കണ്ടു. മെസിയുടെ പാസില്‍നിന്ന് ഡി പോൾ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. മെസിയില്നിന്നു ലഭിച്ച പന്തുമായുള്ള മാര്‍ട്ടിനെസിന്റെ മുന്നേറ്റം ഗോള്‍കീപ്പര്‍ ഹെര്‍നന്‍ ഗലിന്‍ഡസ് തടഞ്ഞു. എന്നാല്‍, പന്ത് നേരെ മെസിയുടെ കാലിലേക്ക്, അവിടെനിന്ന് പന്ത് ഡി പോളിനു നീട്ടിനല്‍കുകയായിരുന്നു. അര്‍ജന്റീന പ്രതിരോധത്തിന്റെ ദൗര്‍ബല്യം മുതലെടുത്ത് ഇക്വഡോര്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, ഫിനിഷിംഗിലെ പിഴവ് അവര്‍ക്കു തിരിച്ചടിയായി.
84-ാം മിനിറ്റില്‍ അര്‍ജന്റീന ലീഡുയര്‍ത്തി. ഇക്വഡോറിന്റെ പ്രതിരോധ പിഴവില്‍ നിന്നായിരുന്നു ഗോള്‍. മെസി നല്കിയ പാസ് മാര്‍ട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ, ഇഞ്ചുറി ടൈമില്‍ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് മെസി അര്‍ജന്റീനയുടെ ഗോള്‍പട്ടിക തികച്ചു. ബോക്സിനു തൊട്ടു വെളിയില്‍ വച്ച് എയ്ഞ്ചല്‍ ഡി മരിയയെ പിയര്‍ ഹിന്കാപിയ ഫൗള്‍ ചെയ്തതിനായിരുന്നു ഫ്രീകിക്ക്. വിഎആറിലൂടെ റഫറി ഈ ഫൗളിനു ഹിന്കാപിയയ്ക്കു ചുവപ്പു കാര്‍ഡ് നല്‍കുകയും ചെയ്തു.
ഫ്രീകിക്ക് ഗോൾ
കരിയറില്‍ ഫ്രീകിക്ക് ഗോളുകളുടെ എണ്ണത്തില്‍ ലയണൽ മെസി 58 ഗോളുമായി ബന്ധവൈരിയായ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള വ്യത്യാസം രണ്ടാക്കി. 56 ഫ്രീകിക്ക് ഗോളാണ് റൊണാൾഡോയുടെ പേരിലുള്ളത്. കോപ്പ 2021 ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ മെസിയുടെ രണ്ടാമത്തെ ഫ്രീകിക്ക് ഗോളാണ്. നാലു ഗോളും നാല് അസിസ്റ്റുമായി മെസിയാണു ചാന്പ്യൻഷിപ്പിൽ ഗോള്‍ നേട്ടത്തിലും അസിസ്റ്റിലും ഒന്നാം സ്ഥാനത്ത്.