ലണ്ടന്‍: വനിതാ ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റിക്കാര്‍ഡ് ഇനി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിനു സ്വന്തം. ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ഷാര്‍ലറ്റ് എഡ്വേര്‍ഡ്സിനെ മറികടന്നാണ് മിതാലി ഈ നേട്ടം കൈവരിച്ചത്. മൂന്നു ഫോര്‍മാറ്റിലുമായി 10,337 റണ്‍സാണു മിതാലിയുടെ അക്കൗണ്ടിലുള്ളത്. 10,273 റണ്‍സാണ് ഷാര്‍ലറ്റിന്റെ പേരില്‍. മിതാലിയും ഷാര്‍ലറ്റും മാത്രമാണ് രാജ്യാന്തര ക്രിക്കറ്റില്‍ 10000 റണ്‍സ് പിന്നിട്ട വനിതാതാരങ്ങള്‍. വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ (7,304 റണ്‍സ്) റിക്കാര്‍ഡും ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരിലാണ്.
ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ 86 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്ന മിതാലി രാജിന്റെ മികവില്‍ ഇന്ത്യ നാലു വിക്കറ്റ് ജയം സ്വന്തമാക്കി. മൂന്നു മത്സര പരമ്പരയില്‍ ആദ്യ രണ്ടും കളിയും ജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു. 57 പന്തില്‍ 49 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാന മിതാലിക്കു മികച്ച പിന്തുണ നല്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47 ഓവറില്‍ 219ന് ഓള് ഔട്ടായി. ഇന്ത്യ 46.3 ഓവറില്‍ ആറു വിക്കറ്റിന് 220 റണ്‍സ് നേടി. മഴമൂലം വൈകിത്തുടങ്ങിയ മത്സരം 47 ഓവറായി ചുരുക്കുകയായിരുന്നു.
സച്ചിനും മിതാലിയും 16 വയസും 205 ദിവസും
രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും അധികം റണ്‍സ് എന്ന റിക്കാർഡിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്. പുരുഷ വിഭാഗത്തിൽ സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറാണ് ഒന്നാമത്. വനിതാ വിഭാഗത്തിൽ ഇപ്പോൾ മിതാലിയും ഒന്നാമതെത്തി. ഇരുവരും തമ്മിൽ മറ്റൊരു സാമ്യവുമുണ്ട്. രണ്ട് പേരും ഇന്ത്യക്കായി അരങ്ങേറിയത് 16 വർഷവും 205 ദിനവും പ്രായമുള്ളപ്പോൾ. 1989ൽ പാക്കിസ്ഥാനെതിരായ ടെസ്റ്റിലായിരുന്നു സച്ചിന്റെ രാജ്യാന്തര അരങ്ങേറ്റം. പത്തു വർഷത്തിനുശേഷം 1999ൽ അയർലൻഡിനെതിരായ ഏകദിനത്തിലൂടെയായിരുന്നു മിതാലി രാജിന്റെ അരങ്ങേറ്റം.
11 ടെസ്റ്റിൽനിന്ന് 669ഉം 217 ഏകദിനത്തിൽനിന്ന് 7,304ഉം 89 ട്വന്റി-20യിൽനിന്ന് 2,364ഉം റൺസ് ആണ് മിതാലി ഇന്ത്യൻ ജഴ്സിയിൽ സ്വന്തമാക്കിയത്. 200 ടെസ്റ്റിൽനിന്ന്15,921ഉം 463 ഏകദിനത്തിൽനിന്ന് 18,426ഉം ഒരു ട്വന്റി-20യിൽനിന്ന് 10 റൺസും ഉൾപ്പെടെ രാജ്യാന്തര ക്രിക്കറ്റിൽ സച്ചിന്റെ പേരിലുള്ളത് 34,357 റണ്‍സ് ആണ്.
ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ 86 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്ന മിതാലി രാജിന്റെ മികവില്‍ ഇന്ത്യ നാലു വിക്കറ്റ് ജയം സ്വന്തമാക്കി. മൂന്നു മത്സര പരമ്പരയില്‍ ആദ്യ രണ്ടും കളിയും ജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു. 57 പന്തില്‍ 49 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാന മിതാലിക്കു മികച്ച പിന്തുണ നല്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47 ഓവറില്‍ 219ന് ഓള് ഔട്ടായി. ഇന്ത്യ 46.3 ഓവറില്‍ ആറു വിക്കറ്റിന് 220 റണ്‍സ് നേടി. മഴമൂലം വൈകിത്തുടങ്ങിയ മത്സരം 47 ഓവറായി ചുരുക്കുകയായിരുന്നു.
സച്ചിനും മിതാലിയും 16 വയസും 205 ദിവസും
രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും അധികം റണ്‍സ് എന്ന റിക്കാർഡിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്. പുരുഷ വിഭാഗത്തിൽ സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറാണ് ഒന്നാമത്. വനിതാ വിഭാഗത്തിൽ ഇപ്പോൾ മിതാലിയും ഒന്നാമതെത്തി. ഇരുവരും തമ്മിൽ മറ്റൊരു സാമ്യവുമുണ്ട്. രണ്ട് പേരും ഇന്ത്യക്കായി അരങ്ങേറിയത് 16 വർഷവും 205 ദിനവും പ്രായമുള്ളപ്പോൾ. 1989ൽ പാക്കിസ്ഥാനെതിരായ ടെസ്റ്റിലായിരുന്നു സച്ചിന്റെ രാജ്യാന്തര അരങ്ങേറ്റം. പത്തു വർഷത്തിനുശേഷം 1999ൽ അയർലൻഡിനെതിരായ ഏകദിനത്തിലൂടെയായിരുന്നു മിതാലി രാജിന്റെ അരങ്ങേറ്റം.
11 ടെസ്റ്റിൽനിന്ന് 669ഉം 217 ഏകദിനത്തിൽനിന്ന് 7,304ഉം 89 ട്വന്റി-20യിൽനിന്ന് 2,364ഉം റൺസ് ആണ് മിതാലി ഇന്ത്യൻ ജഴ്സിയിൽ സ്വന്തമാക്കിയത്. 200 ടെസ്റ്റിൽനിന്ന്15,921ഉം 463 ഏകദിനത്തിൽനിന്ന് 18,426ഉം ഒരു ട്വന്റി-20യിൽനിന്ന് 10 റൺസും ഉൾപ്പെടെ രാജ്യാന്തര ക്രിക്കറ്റിൽ സച്ചിന്റെ പേരിലുള്ളത് 34,357 റണ്‍സ് ആണ്.