ബെൽജിയത്തിനെതിരായ ഇറ്റാലിയൻ ജയത്തിലെ മറ്റൊരു വീരനായകനാണ് ഫുൾബാക്ക് ആയ ലിയൊനാർഡോ സ്പിൻസോള. 61-ാം മിനിറ്റിൽ ബെൽജിയം റൊമേലു ലുകാക്കുവിലൂടെ 2-2ൽ എത്തേണ്ടതായിരുന്നു. ഡൊകുവിന്റെ പാസിൽന്ന് പോസ്റ്റിന്റെ തൊട്ടടുത്തുവച്ച് ലുകാക്കു തൊടുത്ത ഷോട്ട് ഗോൾ ലൈനിൽ വച്ച് രക്ഷപ്പെടുത്തിയത് സ്പിൻസോളയായിരുന്നു.
78-ാം മിനിറ്റിൽ ഇടത് വിംഗിൽവച്ച് പന്തിനായി തൊറാൻ ഹസാർഡുമായുള്ള മത്സരിച്ചോട്ടത്തിനിടെ സ്പിൻസോളയുടെ കാൽമസിലിനു പരിക്കേറ്റു. സ്ട്രെക്ചറിലാണ് താരത്തെ മൈതാനത്തിനു പുറത്തെത്തിച്ചത്. യൂറോയിലെ തുടർന്നുള്ള മത്സരങ്ങളിൽ സ്പിൻസോള ഉണ്ടാകാനിടയില്ല. ആറ് ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് ഇറ്റാലിയൻ ടീം വൃത്തങ്ങൾ നൽകുന്ന സൂചന.
78-ാം മിനിറ്റിൽ ഇടത് വിംഗിൽവച്ച് പന്തിനായി തൊറാൻ ഹസാർഡുമായുള്ള മത്സരിച്ചോട്ടത്തിനിടെ സ്പിൻസോളയുടെ കാൽമസിലിനു പരിക്കേറ്റു. സ്ട്രെക്ചറിലാണ് താരത്തെ മൈതാനത്തിനു പുറത്തെത്തിച്ചത്. യൂറോയിലെ തുടർന്നുള്ള മത്സരങ്ങളിൽ സ്പിൻസോള ഉണ്ടാകാനിടയില്ല. ആറ് ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് ഇറ്റാലിയൻ ടീം വൃത്തങ്ങൾ നൽകുന്ന സൂചന.