ബുഡാപെസ്റ്റ്: യൂറോ 2020 ഫുട്ബോളിലെ മരണഗ്രൂപ്പെന്നു വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പ് എഫില്‍നിന്നു ഫ്രാന്‍സും ജര്‍മനിയും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പിലെ അവസാന മത്സരങ്ങളില്‍ സമനില നേടിയാണു മൂന്നു ടീമും പ്രീക്വാര്‍ട്ടറിലെത്തിയത്. ഫ്രാന്‍സും പോര്‍ച്ചുഗലും 2-2ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍ ജര്‍മനി, താരതമ്യേന ദുര്‍ബലരായ ഹംഗറിയോട് ഇതേ സ്കോറിനു സമനില നേടി രക്ഷപ്പെടുകയായിരുന്നു. ഗ്രൂപ്പ് എഫിനെ മരണഗ്രൂപ്പെന്നു വിശേഷിപ്പിച്ചത് അക്ഷരാര്‍ഥത്തില്‍ ശരിയെന്നു തെളിയിക്കുന്നതായിരുന്നു അതിലെ ഓരോ മത്സരങ്ങളും. ഫ്രാന്‍സ് ഒന്നാം സ്ഥാനക്കാരായും ജര്‍മനി രണ്ടാം സ്ഥാനക്കാരായും പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനക്കാരായുമാണു പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
ആവേശ സമനിലകള്‍
ബുഡാപെസ്റ്റില്‍ നടന്ന ആവേശകരമായ ഫ്രാന്‍സ്- പോര്‍ച്ചുഗല്‍ മത്സരത്തില്‍ ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ആവേശം അലതല്ലിയ മത്സരത്തില്‍ ഫ്രാന്‍സിനായി കരിം ബെന്‍സമയും പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇരട്ട ഗോളുകള്‍ നേടി. റൊണാള്‍ഡോയുടെ രണ്ടു ഗോളും പെനല്‍റ്റിയിലൂടെയായിരുന്നു. രണ്ടു ഗോളുമായി റൊണാള്‍ഡോ പുരുഷന്മാരുടെ അന്താരാഷ് ട്ര ഗോളുകളുടെ എണ്ണത്തില്‍ അലി ദേയിയുടെ 109 ഗോളെന്ന റിക്കാര്‍ഡിനൊപ്പമെത്തി.
27-ാം മിനിട്ടില്‍ പോര്‍ച്ചുഗലിന് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. ഡാനിലോ പെരേരയെ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് ഫൗള്‍ ചെയ്തതിനാണു റഫറി പെനല്‍റ്റി വിധിച്ചത്. ലോറിസിനു മഞ്ഞക്കാര്‍ഡ് ലഭിച്ചു. 31-ാം മിനിറ്റില്‍ കിക്കെടുത്ത റൊണാള്‍ഡോ ലോറിസിന് ഒരു സാധ്യതയും നല്‍കാതെ പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്കു പന്ത് അടിച്ചുകയറ്റി പോര്‍ച്ചുഗലിനു ലീഡ് സമ്മാനിച്ചു. പോര്‍ച്ചുഗല്‍ നായകന്റെ 108-ാം അന്താരാഷ്ട്ര ഗോളായിരുന്നു അത്. ഫ്രാന്‍സിനെതിരേ ആദ്യത്തേതും.
ആദ്യ പകുതി തീരുംമുമ്പ് ഫ്രാന്‍സ് സമനില നേടി. ഇഞ്ചുറി ടൈമില്‍ കൈലിയന്‍ എംബാപ്പെയെ പോര്‍ച്ചുഗല്‍ ബോക്സില്‍ വെച്ച് സെമെയ്ദോ ഫൗള്‍ ചെയ്തതിനു ഫ്രാന്‍സിന് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത ബെന്‍സെമ ഗോള്‍കീപ്പര്‍ റൂയി പാട്രീഷ്യോയെ കബിളിപ്പിച്ച് പന്ത് അനായാസം വലയിലെത്തിച്ചു. 2015 ഒക്ടോബര്‍ എട്ടിനു ശേഷം ഫ്രാന്‍സിനായി ബെന്‍സെമയുടെ ആദ്യഗോളായിരുന്നു അത്. ഇതോടെ ആദ്യ പകുതി 1-1ന് അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ ഫ്രാന്‍സ് ലീഡെടുത്തു. ഇത്തവണയും ബെന്‍സമയാണ് ഫ്രാന്‍സിനായി സ്കോര്‍ ചെയ്തത്. 48-ാം മിനിറ്റില്‍ പോള്‍ പോഗ്ബയുടെ അതിമനോഹരമായ പാസ് സ്വീകരിച്ച് ബെന്‍സമ പാട്രീഷ്യോക്ക് ഒരവസരം പോലും നൽകാതെ പന്ത് വലയിൽ നിക്ഷേപിച്ചു.
ലൈന്‍ റഫറി ആദ്യ ഓഫ് സൈഡെന്നു വിധിച്ച് കൊടി ഉയര്‍ത്തി. എന്നാല്‍ വിഎആര്‍ പരിശോധനയില്‍ ബെന്‍സമയ്ക്ക് അനുകൂലമായി വിധിവന്നു. സമനിലയ്ക്കായി പോര്‍ച്ചുഗല്‍ പൊരുതി. 60-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ സമനില ഗോള്‍ നേടി. ഇത്തവണയും പെനല്‍റ്റിയിലൂടെ റൊണാള്‍ഡോ ഗോൾ നേടി. ഇതോടെ താരം റിക്കാര്‍ഡിലെത്തി. പോര്‍ച്ചുഗലിനായി കഴിഞ്ഞ 45 മത്സരങ്ങളില്‍ റൊണാള്‍ഡോ നേടുന്ന 48-ാം ഗോളുമാണിത്.
മറ്റൊരു റിക്കാര്‍ഡും റൊണാള്‍ഡോ ഇതുവഴി സ്വന്തമാക്കി. യൂറോ കപ്പിലും ലോകകപ്പിലുമായി ഏറ്റുമധികം ഗോള്‍ നേടുന്ന യൂറോപ്യന്‍ താരം എന്ന റിക്കാര്‍ഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്-. 21 ഗോൾ.
ഗോള്‍ വീണതോടെ മത്സരം ആവേശക്കൊടുമുടിയിലായി. 68-ാം മിനിറ്റില്‍ അവിശ്വസനീയമായ സേവ് നടത്തിക്കൊണ്ട് പാട്രീഷ്യോ പോര്‍ച്ചുഗലിന്റെ വീരനായി മാറി. പോള്‍ പോഗ്ബയുടെയും ആന്റോയിന്‍ ഗ്രീസ്മാന്റെയും ഗോളെന്നുറച്ച രണ്ട് ഷോട്ടുകളാണു പാട്രീഷ്യോ തുടരെത്തുടരെ തട്ടിയകറ്റിയത്.
രക്ഷപ്പെട്ടു ജര്‍മനി
മ്യൂണിക്: ഗ്രൂപ്പ് എഫിലെ കറുത്ത കുതിരകളായ ഹംഗറി കരുത്തരായ ജര്‍മനിയെ സമനിലയില്‍ തളച്ച് തല ഉയര്‍ത്തിയാണു പോരാട്ടം അവസാനിപ്പിച്ചത്. രണ്ടു തവണ മുന്നില്‍ നിന്നശേഷമാണു ഹംഗറി ശക്തരായ ജര്‍മനിയോടു സമനില വഴങ്ങിയത്. 2018 ഫിഫ ലോകകപ്പിനു പിന്നാലെ യൂറോ കപ്പിലും പ്രീക്വാര്‍ട്ടര്‍ കാണില്ലെന്നു കരുതിയ ജര്‍മനിയെ 84-ാം മിനിറ്റില്‍ ലിയോണ്‍ ഗോട്സ്കെയുടെ സമനില ഗോളാണു പ്രീക്വാര്‍ട്ടറിലെത്തിച്ചത്. മരണ ഗ്രൂപ്പില്‍ രണ്ട് സമനിലകള്‍ നേടി തലയുയര്ത്തിത്തന്നെയാണു ഹംഗറി നാട്ടിലേക്കു മടങ്ങുന്നത്.
ജര്‍മനിയെ ഞെട്ടിച്ചുകൊണ്ട് 11-ാം മിനിറ്റില്‍ ആദം സലായി ഹംഗറിയെ മുന്നിലെത്തിച്ചു. തകര്‍പ്പന്‍ ഡൈവിലൂടെ തലകൊണ്ട് പന്ത് വലയിലേക്ക് ചെത്തിയിട്ടു താരം ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ ജര്‍മനി കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടു. അതിന്റെ ഫലമായി 66-ാം മിനിറ്റില്‍ കെയ് ഹാവെര്‍ട്സ് ടീമിനായി സമനില ഗോള്‍ കണ്ടെത്തി. എന്നാല്‍ ജര്‍മനിയുടെ ആശ്വാസത്തിന് വെറും രണ്ടു മിനിറ്റ് മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. 68-ാം മിനിറ്റില്‍ ആന്‍ഡ്രാസ് ഷാഫര്‍ വീണ്ടും ഹംഗറിക്ക് ലീഡ് സമ്മാനിച്ചു. ജയപ്രതീക്ഷയുമായി നീങ്ങിയ ഹംഗറിയുടെ പ്രതീക്ഷകള്‍ ഗോട്സ്കെയുടെ ഗോളിലൂടെ അവസാനിച്ചു.
ക്രിസ്റ്റ്യാനോ റൊണാൾഡോ 109 ഗോൾ
ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന പുരുഷ താരം എന്ന ഇറാന് താരം അലി ദേയിയുടെ റിക്കാഡിനൊപ്പം പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 109 ഗോളുകളാണ് റൊണാൾഡോയുടെ പേരിൽ. യൂറോ കപ്പിന്റെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസിനെതിരേ ഇരട്ട ഗോൾ നേടിയാണ് താരം റിക്കാർഡിനൊപ്പമെത്തിയത്. ആക്ടീവ് ഫുട്ബോളര്മാരില് നൂറു അന്താരാഷ്ട്ര ഗോളുള്ള ഏകതാരവും റൊണാള്‍ഡോയാണ്.
നാളെ മുതല്‍ നോക്കൗട്ട്
യൂറോ കപ്പ് ഫുട്ബോളിന്റെ ആവേശം നിറഞ്ഞ നോക്കൗട്ട് മത്സരങ്ങള്‍ക്കു നാളെ തുടക്കമാകും. ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന വെയ്ല്‍സ്-ഡെന്മാര്ക്ക് മത്സരത്തോടെ അവസാന 16ലെ മത്സരങ്ങള്‍ ആരംഭിക്കുന്നു. ഗ്രൂപ്പ് എയില്‍നിന്നു വെയ്ല്‍സും ഗ്രൂപ്പ് ബിയില്‍നിന്നു ഡെന്മാര്ക്കും രണ്ടാം സ്ഥാനക്കാരായാണു പ്രീക്വാര്‍ട്ടറിലെത്തിയത്. ആ രാത്രി രണ്ടാം മത്സരത്തില്‍ ഇറ്റലി ഓസ്ട്രിയയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് എഫിലെ പോര്‍ച്ചുഗല്‍ - ഫ്രാന്‍സ്, ജര്‍മനി - ഹംഗറി മത്സരങ്ങളോടെയാണ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചത്. അതോടെ പ്രീക്വാര്‍ട്ടര്‍ പോരാട്ട ചിത്രം വ്യക്തമായി.
ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം. ആ രാത്രി 12.30ന് നടക്കുന്ന രണ്ടാം പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയും ഓസ്ട്രിയയും കൊന്പുകോര്‍ക്കും.
മൂന്നാം സ്ഥാനക്കാര്‍
ആറ് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത സ്വന്തമാക്കിയപ്പോള്‍ നാലു ടീമുകള്‍ മികച്ച മൂന്നാംസ്ഥാനക്കാരായാണ് യോഗ്യത നേടിയത്. ആ നാല് സ്ഥാനങ്ങളില്‍ ആദ്യംതന്നെ ചെക് റിപ്പബ്ലിക്കും സ്വിറ്റ്സര്‍ലന്‍ഡും സ്ഥാനം ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് എഫിലെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ പോര്‍ച്ചുഗലും മികച്ച മൂന്നാം സ്ഥാനക്കാരായി എത്തി. യുക്രെയിനാണ് മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തിയ നാലാമത്തെ ടീം.
ആവേശ സമനിലകള്‍
ബുഡാപെസ്റ്റില്‍ നടന്ന ആവേശകരമായ ഫ്രാന്‍സ്- പോര്‍ച്ചുഗല്‍ മത്സരത്തില്‍ ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ആവേശം അലതല്ലിയ മത്സരത്തില്‍ ഫ്രാന്‍സിനായി കരിം ബെന്‍സമയും പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇരട്ട ഗോളുകള്‍ നേടി. റൊണാള്‍ഡോയുടെ രണ്ടു ഗോളും പെനല്‍റ്റിയിലൂടെയായിരുന്നു. രണ്ടു ഗോളുമായി റൊണാള്‍ഡോ പുരുഷന്മാരുടെ അന്താരാഷ് ട്ര ഗോളുകളുടെ എണ്ണത്തില്‍ അലി ദേയിയുടെ 109 ഗോളെന്ന റിക്കാര്‍ഡിനൊപ്പമെത്തി.
27-ാം മിനിട്ടില്‍ പോര്‍ച്ചുഗലിന് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. ഡാനിലോ പെരേരയെ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് ഫൗള്‍ ചെയ്തതിനാണു റഫറി പെനല്‍റ്റി വിധിച്ചത്. ലോറിസിനു മഞ്ഞക്കാര്‍ഡ് ലഭിച്ചു. 31-ാം മിനിറ്റില്‍ കിക്കെടുത്ത റൊണാള്‍ഡോ ലോറിസിന് ഒരു സാധ്യതയും നല്‍കാതെ പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്കു പന്ത് അടിച്ചുകയറ്റി പോര്‍ച്ചുഗലിനു ലീഡ് സമ്മാനിച്ചു. പോര്‍ച്ചുഗല്‍ നായകന്റെ 108-ാം അന്താരാഷ്ട്ര ഗോളായിരുന്നു അത്. ഫ്രാന്‍സിനെതിരേ ആദ്യത്തേതും.
ആദ്യ പകുതി തീരുംമുമ്പ് ഫ്രാന്‍സ് സമനില നേടി. ഇഞ്ചുറി ടൈമില്‍ കൈലിയന്‍ എംബാപ്പെയെ പോര്‍ച്ചുഗല്‍ ബോക്സില്‍ വെച്ച് സെമെയ്ദോ ഫൗള്‍ ചെയ്തതിനു ഫ്രാന്‍സിന് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത ബെന്‍സെമ ഗോള്‍കീപ്പര്‍ റൂയി പാട്രീഷ്യോയെ കബിളിപ്പിച്ച് പന്ത് അനായാസം വലയിലെത്തിച്ചു. 2015 ഒക്ടോബര്‍ എട്ടിനു ശേഷം ഫ്രാന്‍സിനായി ബെന്‍സെമയുടെ ആദ്യഗോളായിരുന്നു അത്. ഇതോടെ ആദ്യ പകുതി 1-1ന് അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ ഫ്രാന്‍സ് ലീഡെടുത്തു. ഇത്തവണയും ബെന്‍സമയാണ് ഫ്രാന്‍സിനായി സ്കോര്‍ ചെയ്തത്. 48-ാം മിനിറ്റില്‍ പോള്‍ പോഗ്ബയുടെ അതിമനോഹരമായ പാസ് സ്വീകരിച്ച് ബെന്‍സമ പാട്രീഷ്യോക്ക് ഒരവസരം പോലും നൽകാതെ പന്ത് വലയിൽ നിക്ഷേപിച്ചു.
ലൈന്‍ റഫറി ആദ്യ ഓഫ് സൈഡെന്നു വിധിച്ച് കൊടി ഉയര്‍ത്തി. എന്നാല്‍ വിഎആര്‍ പരിശോധനയില്‍ ബെന്‍സമയ്ക്ക് അനുകൂലമായി വിധിവന്നു. സമനിലയ്ക്കായി പോര്‍ച്ചുഗല്‍ പൊരുതി. 60-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ സമനില ഗോള്‍ നേടി. ഇത്തവണയും പെനല്‍റ്റിയിലൂടെ റൊണാള്‍ഡോ ഗോൾ നേടി. ഇതോടെ താരം റിക്കാര്‍ഡിലെത്തി. പോര്‍ച്ചുഗലിനായി കഴിഞ്ഞ 45 മത്സരങ്ങളില്‍ റൊണാള്‍ഡോ നേടുന്ന 48-ാം ഗോളുമാണിത്.
മറ്റൊരു റിക്കാര്‍ഡും റൊണാള്‍ഡോ ഇതുവഴി സ്വന്തമാക്കി. യൂറോ കപ്പിലും ലോകകപ്പിലുമായി ഏറ്റുമധികം ഗോള്‍ നേടുന്ന യൂറോപ്യന്‍ താരം എന്ന റിക്കാര്‍ഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്-. 21 ഗോൾ.
ഗോള്‍ വീണതോടെ മത്സരം ആവേശക്കൊടുമുടിയിലായി. 68-ാം മിനിറ്റില്‍ അവിശ്വസനീയമായ സേവ് നടത്തിക്കൊണ്ട് പാട്രീഷ്യോ പോര്‍ച്ചുഗലിന്റെ വീരനായി മാറി. പോള്‍ പോഗ്ബയുടെയും ആന്റോയിന്‍ ഗ്രീസ്മാന്റെയും ഗോളെന്നുറച്ച രണ്ട് ഷോട്ടുകളാണു പാട്രീഷ്യോ തുടരെത്തുടരെ തട്ടിയകറ്റിയത്.
രക്ഷപ്പെട്ടു ജര്‍മനി
മ്യൂണിക്: ഗ്രൂപ്പ് എഫിലെ കറുത്ത കുതിരകളായ ഹംഗറി കരുത്തരായ ജര്‍മനിയെ സമനിലയില്‍ തളച്ച് തല ഉയര്‍ത്തിയാണു പോരാട്ടം അവസാനിപ്പിച്ചത്. രണ്ടു തവണ മുന്നില്‍ നിന്നശേഷമാണു ഹംഗറി ശക്തരായ ജര്‍മനിയോടു സമനില വഴങ്ങിയത്. 2018 ഫിഫ ലോകകപ്പിനു പിന്നാലെ യൂറോ കപ്പിലും പ്രീക്വാര്‍ട്ടര്‍ കാണില്ലെന്നു കരുതിയ ജര്‍മനിയെ 84-ാം മിനിറ്റില്‍ ലിയോണ്‍ ഗോട്സ്കെയുടെ സമനില ഗോളാണു പ്രീക്വാര്‍ട്ടറിലെത്തിച്ചത്. മരണ ഗ്രൂപ്പില്‍ രണ്ട് സമനിലകള്‍ നേടി തലയുയര്ത്തിത്തന്നെയാണു ഹംഗറി നാട്ടിലേക്കു മടങ്ങുന്നത്.
ജര്‍മനിയെ ഞെട്ടിച്ചുകൊണ്ട് 11-ാം മിനിറ്റില്‍ ആദം സലായി ഹംഗറിയെ മുന്നിലെത്തിച്ചു. തകര്‍പ്പന്‍ ഡൈവിലൂടെ തലകൊണ്ട് പന്ത് വലയിലേക്ക് ചെത്തിയിട്ടു താരം ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ ജര്‍മനി കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടു. അതിന്റെ ഫലമായി 66-ാം മിനിറ്റില്‍ കെയ് ഹാവെര്‍ട്സ് ടീമിനായി സമനില ഗോള്‍ കണ്ടെത്തി. എന്നാല്‍ ജര്‍മനിയുടെ ആശ്വാസത്തിന് വെറും രണ്ടു മിനിറ്റ് മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. 68-ാം മിനിറ്റില്‍ ആന്‍ഡ്രാസ് ഷാഫര്‍ വീണ്ടും ഹംഗറിക്ക് ലീഡ് സമ്മാനിച്ചു. ജയപ്രതീക്ഷയുമായി നീങ്ങിയ ഹംഗറിയുടെ പ്രതീക്ഷകള്‍ ഗോട്സ്കെയുടെ ഗോളിലൂടെ അവസാനിച്ചു.
ക്രിസ്റ്റ്യാനോ റൊണാൾഡോ 109 ഗോൾ
ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന പുരുഷ താരം എന്ന ഇറാന് താരം അലി ദേയിയുടെ റിക്കാഡിനൊപ്പം പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 109 ഗോളുകളാണ് റൊണാൾഡോയുടെ പേരിൽ. യൂറോ കപ്പിന്റെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസിനെതിരേ ഇരട്ട ഗോൾ നേടിയാണ് താരം റിക്കാർഡിനൊപ്പമെത്തിയത്. ആക്ടീവ് ഫുട്ബോളര്മാരില് നൂറു അന്താരാഷ്ട്ര ഗോളുള്ള ഏകതാരവും റൊണാള്‍ഡോയാണ്.
നാളെ മുതല്‍ നോക്കൗട്ട്
യൂറോ കപ്പ് ഫുട്ബോളിന്റെ ആവേശം നിറഞ്ഞ നോക്കൗട്ട് മത്സരങ്ങള്‍ക്കു നാളെ തുടക്കമാകും. ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന വെയ്ല്‍സ്-ഡെന്മാര്ക്ക് മത്സരത്തോടെ അവസാന 16ലെ മത്സരങ്ങള്‍ ആരംഭിക്കുന്നു. ഗ്രൂപ്പ് എയില്‍നിന്നു വെയ്ല്‍സും ഗ്രൂപ്പ് ബിയില്‍നിന്നു ഡെന്മാര്ക്കും രണ്ടാം സ്ഥാനക്കാരായാണു പ്രീക്വാര്‍ട്ടറിലെത്തിയത്. ആ രാത്രി രണ്ടാം മത്സരത്തില്‍ ഇറ്റലി ഓസ്ട്രിയയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് എഫിലെ പോര്‍ച്ചുഗല്‍ - ഫ്രാന്‍സ്, ജര്‍മനി - ഹംഗറി മത്സരങ്ങളോടെയാണ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചത്. അതോടെ പ്രീക്വാര്‍ട്ടര്‍ പോരാട്ട ചിത്രം വ്യക്തമായി.
ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം. ആ രാത്രി 12.30ന് നടക്കുന്ന രണ്ടാം പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയും ഓസ്ട്രിയയും കൊന്പുകോര്‍ക്കും.
മൂന്നാം സ്ഥാനക്കാര്‍
ആറ് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത സ്വന്തമാക്കിയപ്പോള്‍ നാലു ടീമുകള്‍ മികച്ച മൂന്നാംസ്ഥാനക്കാരായാണ് യോഗ്യത നേടിയത്. ആ നാല് സ്ഥാനങ്ങളില്‍ ആദ്യംതന്നെ ചെക് റിപ്പബ്ലിക്കും സ്വിറ്റ്സര്‍ലന്‍ഡും സ്ഥാനം ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് എഫിലെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ പോര്‍ച്ചുഗലും മികച്ച മൂന്നാം സ്ഥാനക്കാരായി എത്തി. യുക്രെയിനാണ് മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തിയ നാലാമത്തെ ടീം.