അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്രോഫിക്കായുള്ള ന്യൂസിലന്‍ഡിന്റെ വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊണ്ട് അവസാനിച്ചത്. 2000ലെ ഐസിസി നോക്കൗട്ട് ട്രോഫി നേടിയതുമാത്രമാണ് ന്യൂസിലന്‍ഡിന്റെ ഇതിനുമുമ്പുള്ള ഏറ്റവും വലിയ നേട്ടം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്താണു ന്യൂസിലന്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യത്തെ ജേതാക്കളായത്.
ഐസിസിയുടെ ലോകകപ്പ് ടൂര്ണമെന്റിലെല്ലാംതന്നെ ഗംഭീര പ്രകടനം നടത്തിയ ന്യൂസിലന്‍ഡിന്റെ പോരാട്ടങ്ങള്‍ സെമിയെത്തിയിരുന്നു. 2015, 2019 ഏകദിന ലോകകപ്പുകളില്‍ ഫൈനലെത്തിയെങ്കിലും കിരീടം കൈവിട്ടു. 2019 ലോകകപ്പ് കിരീടം ദൗര്ഭാഗ്യത്തിനാണു കെയ്ന്‍ വില്യംസണും കൂട്ടരും കൈവിട്ടത്. ഈ ദൗര്‍ഭാഗ്യകരമായ യാത്രയാണു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പോടെ അവസാനിച്ചിരിക്കുന്നത്. ഫൈനലില്‍ ഇന്ത്യയെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ചു.
ഫൈനലിന്റെ ആദ്യ ദിവസവും നാലാം ദിവസവും മഴ മൂലം പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ കളിച്ച ദിവസങ്ങളില്‍ ഇന്ത്യക്കുമേല്‍ പൂര്‍ണമായി ആധിപത്യം പുലര്‍ത്തിയ കിവീസ് ഫൈനലിന്റെ അവസാന ദിനം ഇന്ത്യന്‍ ബാറ്റിംഗിനെ തകര്‍ത്തുകളഞ്ഞു. സമനിലയെന്നു കരുതിയിരുന്ന മത്സരമാണു ന്യൂസിലന്‍ഡ് വിജയമാക്കിയെടുത്തത്.
ഫൈനലിന്റെ റിസര്‍വ് ദിനത്തില്‍ ന്യൂസിലന്‍ഡ് പേസര്‍മാരുടെ മുന്നില്‍ തകര്‍ന്ന ഇന്ത്യയുടെ പേരുകേട്ട ബാറ്റ്സ്മാന്മാര്ക്ക് 106 റണ്‍സ് മാത്രമേ നേടാനായുള്ളൂ. തലേന്ന് ഇന്ത്യ രണ്ടു വിക്കറ്റിന് 64 റണ്‍സ് എന്ന നിലയിലായിരുന്നു. 139 റണ്‍സ് വിജയ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ന്യൂസിലന്‍ഡ് തുടക്കത്തില്‍ ഒന്നു പരുങ്ങിയെങ്കിലും വില്യംസണും ടീമിലെ സീനിയര്‍ താരം റോസ് ടെയ്ലറും ചേര്‍ന്ന് ഒരു പിഴവും വരുത്താതെ ജയത്തിലെത്തിച്ചു. ഇരുവരും 96 റണ്‍സിന്റെ തകര്‍ക്കപ്പെടാത്ത കൂട്ടുകെട്ടാണു സ്ഥാപിച്ചത്. ഫോര്‍ നേടിക്കൊണ്ട് ടെയ്ലര് വിജയ റണ്‍ കുറിക്കുകയായിരുന്നു.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ വിരാട് കോഹ് ലിയുടെയും ചേതേശ്വര്‍ പൂജാരയുടെയും നിര്‍ണായക വിക്കറ്റുകളായ വീഴ്ത്തിയ കെയ്ല്‍ ജെമൈസണ്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.
വില്യംസണിന്റെ മികച്ച ക്യാപ്റ്റന്‍സിയാണ് ന്യൂസിലന്‍ഡിനെ ജേതാക്കളാക്കിയത്. ഫൈനലിനുള്ള ടീം സെലക്ഷന് മുതല്‍ ബൗളിംഗില്‍ പേസര്‍മാരെ റൊട്ടേറ്റ് ചെയ്ത് എറിയിച്ചും ഫീല്‍ഡിംഗില്‍ മാറ്റങ്ങള്‍ വരുത്തിയും വില്യംസണ് ടീമിനെ കിരീടത്തിലേക്കു നയിക്കുകയായിരുന്നു. ഇതിഹാസതാരങ്ങളായ റിച്ചാർഡ് ഹാഡ്ലിയും മാർട്ടിൻ ക്രോയും ഉൾപ്പെട്ട ടീമിനു പോലും സാധിക്കാത്ത നേട്ടമാണു വില്യംസണും സംഘവും നേടിയെടുത്തത്. മികച്ച ബാറ്റ്സ്മാന്മാരും പേസർമാരും അടങ്ങുന്ന ടീമിനു മുന്നിൽ കോഹ്ലിക്കും സംഘത്തിനും ഒന്നും ചെയ്യാനായില്ല. ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായ ജസ്പ്രീത് ബുംറയ്ക്ക് രണ്ട് ഇന്നിംഗ്സിലും വിക്കറ്റ് വീഴ്ത്താനായില്ല.
ഐസിസിയുടെ ഏഴാമത്തെ ലോക ചാമ്പ്യനാണു ന്യൂസിലന്‍ഡ്.
1975ല്‍ തുടങ്ങിയ ഏകദിന ലോകകപ്പുകളില്‍ ആറു ടീമുകള്‍ ജേതാക്കളായിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് (രണ്ട്), ഇന്ത്യ (രണ്ട്), ഓസ്ട്രേലിയ (അഞ്ച്), പാക്കിസ്ഥാന് (ഒന്ന്), ശ്രീലങ്ക (ഒന്ന്), ഇംഗ്ലണ്ട് (ഒന്ന്). 2007ല്‍ തുടങ്ങിയ ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് (രണ്ട്), ഇന്ത്യ (ഒന്ന്), പാക്കിസ്ഥാന് (ഒന്ന്), ഇംഗ്ലണ്ട് (ഒന്ന്), ശ്രീലങ്ക (ഒന്ന്) ജേതാക്കളായി. ഇവരിലേക്കാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായി ന്യൂസിലന്‍ഡ് എത്തിയിരിക്കുന്നത്.
ഐസിസിയുടെ ലോകകപ്പ് ടൂര്ണമെന്റിലെല്ലാംതന്നെ ഗംഭീര പ്രകടനം നടത്തിയ ന്യൂസിലന്‍ഡിന്റെ പോരാട്ടങ്ങള്‍ സെമിയെത്തിയിരുന്നു. 2015, 2019 ഏകദിന ലോകകപ്പുകളില്‍ ഫൈനലെത്തിയെങ്കിലും കിരീടം കൈവിട്ടു. 2019 ലോകകപ്പ് കിരീടം ദൗര്ഭാഗ്യത്തിനാണു കെയ്ന്‍ വില്യംസണും കൂട്ടരും കൈവിട്ടത്. ഈ ദൗര്‍ഭാഗ്യകരമായ യാത്രയാണു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പോടെ അവസാനിച്ചിരിക്കുന്നത്. ഫൈനലില്‍ ഇന്ത്യയെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ചു.
ഫൈനലിന്റെ ആദ്യ ദിവസവും നാലാം ദിവസവും മഴ മൂലം പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ കളിച്ച ദിവസങ്ങളില്‍ ഇന്ത്യക്കുമേല്‍ പൂര്‍ണമായി ആധിപത്യം പുലര്‍ത്തിയ കിവീസ് ഫൈനലിന്റെ അവസാന ദിനം ഇന്ത്യന്‍ ബാറ്റിംഗിനെ തകര്‍ത്തുകളഞ്ഞു. സമനിലയെന്നു കരുതിയിരുന്ന മത്സരമാണു ന്യൂസിലന്‍ഡ് വിജയമാക്കിയെടുത്തത്.
ഫൈനലിന്റെ റിസര്‍വ് ദിനത്തില്‍ ന്യൂസിലന്‍ഡ് പേസര്‍മാരുടെ മുന്നില്‍ തകര്‍ന്ന ഇന്ത്യയുടെ പേരുകേട്ട ബാറ്റ്സ്മാന്മാര്ക്ക് 106 റണ്‍സ് മാത്രമേ നേടാനായുള്ളൂ. തലേന്ന് ഇന്ത്യ രണ്ടു വിക്കറ്റിന് 64 റണ്‍സ് എന്ന നിലയിലായിരുന്നു. 139 റണ്‍സ് വിജയ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ന്യൂസിലന്‍ഡ് തുടക്കത്തില്‍ ഒന്നു പരുങ്ങിയെങ്കിലും വില്യംസണും ടീമിലെ സീനിയര്‍ താരം റോസ് ടെയ്ലറും ചേര്‍ന്ന് ഒരു പിഴവും വരുത്താതെ ജയത്തിലെത്തിച്ചു. ഇരുവരും 96 റണ്‍സിന്റെ തകര്‍ക്കപ്പെടാത്ത കൂട്ടുകെട്ടാണു സ്ഥാപിച്ചത്. ഫോര്‍ നേടിക്കൊണ്ട് ടെയ്ലര് വിജയ റണ്‍ കുറിക്കുകയായിരുന്നു.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ വിരാട് കോഹ് ലിയുടെയും ചേതേശ്വര്‍ പൂജാരയുടെയും നിര്‍ണായക വിക്കറ്റുകളായ വീഴ്ത്തിയ കെയ്ല്‍ ജെമൈസണ്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.
വില്യംസണിന്റെ മികച്ച ക്യാപ്റ്റന്‍സിയാണ് ന്യൂസിലന്‍ഡിനെ ജേതാക്കളാക്കിയത്. ഫൈനലിനുള്ള ടീം സെലക്ഷന് മുതല്‍ ബൗളിംഗില്‍ പേസര്‍മാരെ റൊട്ടേറ്റ് ചെയ്ത് എറിയിച്ചും ഫീല്‍ഡിംഗില്‍ മാറ്റങ്ങള്‍ വരുത്തിയും വില്യംസണ് ടീമിനെ കിരീടത്തിലേക്കു നയിക്കുകയായിരുന്നു. ഇതിഹാസതാരങ്ങളായ റിച്ചാർഡ് ഹാഡ്ലിയും മാർട്ടിൻ ക്രോയും ഉൾപ്പെട്ട ടീമിനു പോലും സാധിക്കാത്ത നേട്ടമാണു വില്യംസണും സംഘവും നേടിയെടുത്തത്. മികച്ച ബാറ്റ്സ്മാന്മാരും പേസർമാരും അടങ്ങുന്ന ടീമിനു മുന്നിൽ കോഹ്ലിക്കും സംഘത്തിനും ഒന്നും ചെയ്യാനായില്ല. ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായ ജസ്പ്രീത് ബുംറയ്ക്ക് രണ്ട് ഇന്നിംഗ്സിലും വിക്കറ്റ് വീഴ്ത്താനായില്ല.
ഐസിസിയുടെ ഏഴാമത്തെ ലോക ചാമ്പ്യനാണു ന്യൂസിലന്‍ഡ്.
1975ല്‍ തുടങ്ങിയ ഏകദിന ലോകകപ്പുകളില്‍ ആറു ടീമുകള്‍ ജേതാക്കളായിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് (രണ്ട്), ഇന്ത്യ (രണ്ട്), ഓസ്ട്രേലിയ (അഞ്ച്), പാക്കിസ്ഥാന് (ഒന്ന്), ശ്രീലങ്ക (ഒന്ന്), ഇംഗ്ലണ്ട് (ഒന്ന്). 2007ല്‍ തുടങ്ങിയ ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് (രണ്ട്), ഇന്ത്യ (ഒന്ന്), പാക്കിസ്ഥാന് (ഒന്ന്), ഇംഗ്ലണ്ട് (ഒന്ന്), ശ്രീലങ്ക (ഒന്ന്) ജേതാക്കളായി. ഇവരിലേക്കാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായി ന്യൂസിലന്‍ഡ് എത്തിയിരിക്കുന്നത്.