അധോലോക സംഘങ്ങളും കള്ളക്കടത്തു മാഫിയയും കുഴൽപ്പണ ഇടപാടുകാരും തീവ്രവാദി ഗ്രൂപ്പുകളുമെല്ലാം ചേർന്ന് കേരളത്തെ എങ്ങോട്ടാണു കൊണ്ടുപോകുന്നത് എന്ന ചിന്തതന്നെ ഭയപ്പെടുത്തുന്നതാണ്
കോഴിക്കോടിനു സമീപം രാമനാട്ടുകരയിൽ തിങ്കളാഴ്ച പുലർച്ചെ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ച സംഭവത്തിലെ അന്വേഷണം കേരളത്തിൽ കള്ളക്കടത്ത്-കുഴൽപ്പണ മാഫിയയുടെ പ്രവർത്തനം എത്രമാത്രം വ്യാപകമായിക്കഴിഞ്ഞു എന്നതിലേക്കാണു വിരൽചൂണ്ടുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര ബാഗേജ് സ്വർണക്കടത്ത്, കൊടകര കുഴൽപ്പണം തട്ടിയെടുക്കൽ തുടങ്ങി സമീപകാലത്തു വലിയ വിവാദമായ പല കേസുകളും കേരളത്തിൽ വേരുറപ്പിച്ച രാഷ്ട്രീയ-മാഫിയ ബന്ധത്തെപ്പറ്റി ഞെട്ടിക്കുന്ന പല അറിവുകളും ജനങ്ങൾക്കു നൽകിയിരുന്നു. എന്നാൽ, പിടിച്ചതിനേക്കാൾ വലുതു മാളത്തിലുണ്ട് എന്നുറപ്പിക്കാവുന്ന തരത്തിലാണ് രാമനാട്ടുകര അപകടത്തെത്തുടർന്നു ഗുണ്ടാസംഘങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത്. അധോലോക സംഘങ്ങളും കള്ളക്കടത്തു മാഫിയയും കുഴൽപ്പണ ഇടപാടുകാരും തീവ്രവാദി ഗ്രൂപ്പുകളുമെല്ലാം ചേർന്ന് കേരളത്തെ എങ്ങോട്ടാണു കൊണ്ടുപോകുന്നത് എന്ന ചിന്തതന്നെ ഭയപ്പെടുത്തുന്നതാണ്.
കരിപ്പൂർ വിമാനത്താവളത്തിൽനിന്നു കള്ളക്കടത്തു സ്വർണം ശേഖരിക്കാനെത്തിയവരോ, സ്വർണം കൊണ്ടുപോയവരോ, സ്വർണം കൊണ്ടുപോയ സംഘത്തിന് അകന്പടി സേവിച്ചവരോ ആണ് രാമനാട്ടുകരയിൽ അപകടത്തിൽപ്പെട്ടതെന്നാണു പോലീസിന്റെ നിഗമനം. സുഹൃത്തിനെ സ്വീകരിക്കാൻ കരിപ്പൂർ വിമാനത്താവളത്തിൽ പോയവരാണ് അപകടത്തിൽപെട്ടതെന്ന് ഈ കേസിൽ അറസ്റ്റിലായ ചിലർ അവകാശപ്പെട്ടെങ്കിലും അവർ രാമനാട്ടുകരയിൽ എന്തിനു വന്നു എന്നതിനു ബോധ്യപ്പെടുത്തുന്ന വിശദീകരണം കിട്ടിയിട്ടില്ല. തിങ്കളാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ 2.33 കിലോ സ്വർണവുമായി മുഹമ്മദ് ഷഫീക് എന്നയാളെ പിടികൂടിയിരുന്നു. പരിമിതമായ തോതിൽ വിമാനസർവീസുകളുള്ള ഈ ലോക്ഡൗൺ കാലത്തും കരിപ്പൂർ വഴി യഥേഷ്ടം സ്വർണക്കടത്തു നടത്തുന്നുണ്ടെന്നാണല്ലോ ഇതിൽനിന്നു വ്യക്തമാകുന്നത്. കരിപ്പൂർ വിമാനത്താവള പരിസരത്തു കള്ളക്കടത്ത്-കുഴപ്പണ മാഫിയാ സംഘങ്ങൾ സജീവമാണെന്ന ആക്ഷേപം ശക്തമാണ്. എന്നിട്ടും പോലീസോ കസ്റ്റംസ്-ഇഡി വിഭാഗങ്ങളോ കർക്കശ നടപടികളെടുക്കാത്തത് എന്തുകൊണ്ടാണ്? മാഫിയാസംഘങ്ങൾക്ക് ഉന്നതതലങ്ങളിൽ അത്ര വലിയ പിടിപാടാണോ ഉള്ളത്? ഇത്തരം ഉന്നതബന്ധങ്ങളുടെ സൂചനകൾ വെളിപ്പെടുത്തുന്നതായിരുന്നല്ലോ തിരുവനന്തപുരത്തെ നയതന്ത്ര ബാഗേജ് സ്വർണക്കടത്ത്.
ഇന്ത്യയിലേക്കുള്ള സ്വർണം കള്ളക്കടത്തിന്റെ നല്ലൊരു പങ്ക് മുന്പു നടത്തിരുന്നതു മുംബൈ വിമാനത്താവളം വഴിയായിരുന്നു. എന്നാൽ, സ്വർണം കള്ളക്കടത്ത് ഇപ്പോൾ കൂടുതൽ എളുപ്പം കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയാണെന്ന ആക്ഷേപം നമുക്കു നാണക്കേടാണ്. മിക്ക ദിവസവും ഇവിടെ കള്ളക്കടത്തു പിടികൂടുന്നുണ്ട് എന്ന വസ്തുത കണക്കിലെടുക്കുന്പോൾ ആ ആക്ഷേപം ശരിയാണെന്നു കരുതണം. പിടിക്കപ്പെടാത്ത കേസുകൾ പിടിക്കുന്നതിന്റെ പല മടങ്ങുണ്ടാവില്ലേ? നയതന്ത്ര ബാഗേജ് സ്വർണക്കടത്തിൽ നയതന്ത്ര ചാനലുകളും ഉന്നത ബന്ധങ്ങളും പ്രയോജനപ്പെടുത്തി എങ്ങനെയാണു സ്വർണം വിമാനത്താവളത്തിൽനിന്നു പുറത്തെത്തിച്ചതെന്നും ലക്ഷ്യസ്ഥാനങ്ങളിലേക്കും കൊണ്ടുപോയതെന്നുമൊക്കെ കസ്റ്റംസ് അധികൃതർ കോടതിയിൽ വിശദമാക്കിയിട്ടുണ്ട്. നയതന്ത്ര ബാഗേജ് സ്വർണക്കടത്തിൽ 20 ഹവാല സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണു കസ്റ്റംസിന്റെ നിഗമനം. അങ്ങനെയെങ്കിൽ പിടിക്കപ്പെട്ടതും അല്ലാത്തതുമായ മറ്റനേകം സ്വർണക്കടത്തുകളുമായി ബന്ധപ്പെട്ട എത്രയധികം സംഘങ്ങൾ രംഗത്തുണ്ടാവും? ഒട്ടും സുഖകരമല്ലാത്ത അന്തരീക്ഷമാണ് ഇവിടെ രൂപപ്പെട്ടുവരുന്നത്.
റിയൽ എസ്റ്റേറ്റ് ഇടപാട് മുതൽ മയക്കുമരുന്നു കച്ചവടം വരെയുള്ള പ്രവർത്തനങ്ങളിൽ മാഫിയാ സംഘങ്ങൾ ഇടപെടുന്നുണ്ട്. കേരളത്തിൽ റിയൽ എസ്റ്റേറ്റ് കച്ചവടത്തിനു മാന്ദ്യം നേരിട്ടപ്പോൾ കുഴൽപ്പണ ഇടപാടും സ്വർണക്കടത്തും പോലുള്ള കാര്യങ്ങളിലായി മാഫിയാ സംഘങ്ങളുടെ കൂടുതൽ ശ്രദ്ധ. ഇപ്പോൾ സംസ്ഥാനത്തെ സകല സാന്പത്തിക പ്രവർത്തനങ്ങളിലും മാഫിയാ സംഘങ്ങളുടെ സാന്നിധ്യമുണ്ട് എന്ന നിലയിലാണു കാര്യങ്ങൾ. പോലീസിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിയാണു മാഫിയകൾ വളരുന്നത്. കൊടകര കുഴൽപ്പണം തട്ടിയെടുക്കൽ കേസിൽ പുറത്തുവന്നിട്ടുള്ള വിവരങ്ങൾ ഒരു രാഷ്ട്രീയപാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണല്ലോ. കോടികൾ വിലവരുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ സിംബാബ്വേ സ്വദേശിയായ യുവതിയെ കൊച്ചി വിമാനത്താവളത്തിൽനിന്നു കഴിഞ്ഞദിവസം പിടികൂടിയിരുന്നു. രാജ്യാന്തര ബന്ധങ്ങൾ സംശയിക്കുന്ന ഈ കേസ് എൻഐഎ അന്വേഷിക്കുന്നുണ്ട്. സ്വർണക്കടത്തിൽ പോലും ദുരൂഹമായ രാജ്യാന്തര മാഫിയാ ബന്ധങ്ങളുടെ ചുരുൾ നിവരുന്നുണ്ട്. കള്ളക്കടത്തിലൂടെയും മയക്കുമരുന്നു കച്ചവടത്തിലൂടെയും ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. ഈ മാഫിയാ സംഘങ്ങൾക്കു കടിഞ്ഞാണിടാൻ കഴിഞ്ഞില്ലെങ്കിൽ അരാജകത്വം വിളയാടുന്ന നാടായി കേരളവും മാറിയേക്കാം.
കോഴിക്കോടിനു സമീപം രാമനാട്ടുകരയിൽ തിങ്കളാഴ്ച പുലർച്ചെ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ച സംഭവത്തിലെ അന്വേഷണം കേരളത്തിൽ കള്ളക്കടത്ത്-കുഴൽപ്പണ മാഫിയയുടെ പ്രവർത്തനം എത്രമാത്രം വ്യാപകമായിക്കഴിഞ്ഞു എന്നതിലേക്കാണു വിരൽചൂണ്ടുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര ബാഗേജ് സ്വർണക്കടത്ത്, കൊടകര കുഴൽപ്പണം തട്ടിയെടുക്കൽ തുടങ്ങി സമീപകാലത്തു വലിയ വിവാദമായ പല കേസുകളും കേരളത്തിൽ വേരുറപ്പിച്ച രാഷ്ട്രീയ-മാഫിയ ബന്ധത്തെപ്പറ്റി ഞെട്ടിക്കുന്ന പല അറിവുകളും ജനങ്ങൾക്കു നൽകിയിരുന്നു. എന്നാൽ, പിടിച്ചതിനേക്കാൾ വലുതു മാളത്തിലുണ്ട് എന്നുറപ്പിക്കാവുന്ന തരത്തിലാണ് രാമനാട്ടുകര അപകടത്തെത്തുടർന്നു ഗുണ്ടാസംഘങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത്. അധോലോക സംഘങ്ങളും കള്ളക്കടത്തു മാഫിയയും കുഴൽപ്പണ ഇടപാടുകാരും തീവ്രവാദി ഗ്രൂപ്പുകളുമെല്ലാം ചേർന്ന് കേരളത്തെ എങ്ങോട്ടാണു കൊണ്ടുപോകുന്നത് എന്ന ചിന്തതന്നെ ഭയപ്പെടുത്തുന്നതാണ്.
കരിപ്പൂർ വിമാനത്താവളത്തിൽനിന്നു കള്ളക്കടത്തു സ്വർണം ശേഖരിക്കാനെത്തിയവരോ, സ്വർണം കൊണ്ടുപോയവരോ, സ്വർണം കൊണ്ടുപോയ സംഘത്തിന് അകന്പടി സേവിച്ചവരോ ആണ് രാമനാട്ടുകരയിൽ അപകടത്തിൽപ്പെട്ടതെന്നാണു പോലീസിന്റെ നിഗമനം. സുഹൃത്തിനെ സ്വീകരിക്കാൻ കരിപ്പൂർ വിമാനത്താവളത്തിൽ പോയവരാണ് അപകടത്തിൽപെട്ടതെന്ന് ഈ കേസിൽ അറസ്റ്റിലായ ചിലർ അവകാശപ്പെട്ടെങ്കിലും അവർ രാമനാട്ടുകരയിൽ എന്തിനു വന്നു എന്നതിനു ബോധ്യപ്പെടുത്തുന്ന വിശദീകരണം കിട്ടിയിട്ടില്ല. തിങ്കളാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ 2.33 കിലോ സ്വർണവുമായി മുഹമ്മദ് ഷഫീക് എന്നയാളെ പിടികൂടിയിരുന്നു. പരിമിതമായ തോതിൽ വിമാനസർവീസുകളുള്ള ഈ ലോക്ഡൗൺ കാലത്തും കരിപ്പൂർ വഴി യഥേഷ്ടം സ്വർണക്കടത്തു നടത്തുന്നുണ്ടെന്നാണല്ലോ ഇതിൽനിന്നു വ്യക്തമാകുന്നത്. കരിപ്പൂർ വിമാനത്താവള പരിസരത്തു കള്ളക്കടത്ത്-കുഴപ്പണ മാഫിയാ സംഘങ്ങൾ സജീവമാണെന്ന ആക്ഷേപം ശക്തമാണ്. എന്നിട്ടും പോലീസോ കസ്റ്റംസ്-ഇഡി വിഭാഗങ്ങളോ കർക്കശ നടപടികളെടുക്കാത്തത് എന്തുകൊണ്ടാണ്? മാഫിയാസംഘങ്ങൾക്ക് ഉന്നതതലങ്ങളിൽ അത്ര വലിയ പിടിപാടാണോ ഉള്ളത്? ഇത്തരം ഉന്നതബന്ധങ്ങളുടെ സൂചനകൾ വെളിപ്പെടുത്തുന്നതായിരുന്നല്ലോ തിരുവനന്തപുരത്തെ നയതന്ത്ര ബാഗേജ് സ്വർണക്കടത്ത്.
ഇന്ത്യയിലേക്കുള്ള സ്വർണം കള്ളക്കടത്തിന്റെ നല്ലൊരു പങ്ക് മുന്പു നടത്തിരുന്നതു മുംബൈ വിമാനത്താവളം വഴിയായിരുന്നു. എന്നാൽ, സ്വർണം കള്ളക്കടത്ത് ഇപ്പോൾ കൂടുതൽ എളുപ്പം കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയാണെന്ന ആക്ഷേപം നമുക്കു നാണക്കേടാണ്. മിക്ക ദിവസവും ഇവിടെ കള്ളക്കടത്തു പിടികൂടുന്നുണ്ട് എന്ന വസ്തുത കണക്കിലെടുക്കുന്പോൾ ആ ആക്ഷേപം ശരിയാണെന്നു കരുതണം. പിടിക്കപ്പെടാത്ത കേസുകൾ പിടിക്കുന്നതിന്റെ പല മടങ്ങുണ്ടാവില്ലേ? നയതന്ത്ര ബാഗേജ് സ്വർണക്കടത്തിൽ നയതന്ത്ര ചാനലുകളും ഉന്നത ബന്ധങ്ങളും പ്രയോജനപ്പെടുത്തി എങ്ങനെയാണു സ്വർണം വിമാനത്താവളത്തിൽനിന്നു പുറത്തെത്തിച്ചതെന്നും ലക്ഷ്യസ്ഥാനങ്ങളിലേക്കും കൊണ്ടുപോയതെന്നുമൊക്കെ കസ്റ്റംസ് അധികൃതർ കോടതിയിൽ വിശദമാക്കിയിട്ടുണ്ട്. നയതന്ത്ര ബാഗേജ് സ്വർണക്കടത്തിൽ 20 ഹവാല സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണു കസ്റ്റംസിന്റെ നിഗമനം. അങ്ങനെയെങ്കിൽ പിടിക്കപ്പെട്ടതും അല്ലാത്തതുമായ മറ്റനേകം സ്വർണക്കടത്തുകളുമായി ബന്ധപ്പെട്ട എത്രയധികം സംഘങ്ങൾ രംഗത്തുണ്ടാവും? ഒട്ടും സുഖകരമല്ലാത്ത അന്തരീക്ഷമാണ് ഇവിടെ രൂപപ്പെട്ടുവരുന്നത്.
റിയൽ എസ്റ്റേറ്റ് ഇടപാട് മുതൽ മയക്കുമരുന്നു കച്ചവടം വരെയുള്ള പ്രവർത്തനങ്ങളിൽ മാഫിയാ സംഘങ്ങൾ ഇടപെടുന്നുണ്ട്. കേരളത്തിൽ റിയൽ എസ്റ്റേറ്റ് കച്ചവടത്തിനു മാന്ദ്യം നേരിട്ടപ്പോൾ കുഴൽപ്പണ ഇടപാടും സ്വർണക്കടത്തും പോലുള്ള കാര്യങ്ങളിലായി മാഫിയാ സംഘങ്ങളുടെ കൂടുതൽ ശ്രദ്ധ. ഇപ്പോൾ സംസ്ഥാനത്തെ സകല സാന്പത്തിക പ്രവർത്തനങ്ങളിലും മാഫിയാ സംഘങ്ങളുടെ സാന്നിധ്യമുണ്ട് എന്ന നിലയിലാണു കാര്യങ്ങൾ. പോലീസിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിയാണു മാഫിയകൾ വളരുന്നത്. കൊടകര കുഴൽപ്പണം തട്ടിയെടുക്കൽ കേസിൽ പുറത്തുവന്നിട്ടുള്ള വിവരങ്ങൾ ഒരു രാഷ്ട്രീയപാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണല്ലോ. കോടികൾ വിലവരുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ സിംബാബ്വേ സ്വദേശിയായ യുവതിയെ കൊച്ചി വിമാനത്താവളത്തിൽനിന്നു കഴിഞ്ഞദിവസം പിടികൂടിയിരുന്നു. രാജ്യാന്തര ബന്ധങ്ങൾ സംശയിക്കുന്ന ഈ കേസ് എൻഐഎ അന്വേഷിക്കുന്നുണ്ട്. സ്വർണക്കടത്തിൽ പോലും ദുരൂഹമായ രാജ്യാന്തര മാഫിയാ ബന്ധങ്ങളുടെ ചുരുൾ നിവരുന്നുണ്ട്. കള്ളക്കടത്തിലൂടെയും മയക്കുമരുന്നു കച്ചവടത്തിലൂടെയും ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. ഈ മാഫിയാ സംഘങ്ങൾക്കു കടിഞ്ഞാണിടാൻ കഴിഞ്ഞില്ലെങ്കിൽ അരാജകത്വം വിളയാടുന്ന നാടായി കേരളവും മാറിയേക്കാം.