സെന്റ് പീറ്റേഴ്സ്ബർഗ്: യൂറോ 2020 ഫുട്ബോളിന്റെ ഗ്രൂപ്പ് ബിയിലെ മൂന്നു മത്സരവും ജയിച്ച് ഗ്രൂപ്പ് ചാന്പ്യന്മാരായി ബെൽജിയം പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബെൽജിയം 2-0ന് ഫിൻലൻഡിനെ തോൽപ്പിച്ചു. ഗ്രൂപ്പിൽ ഫിൻലൻഡ് മൂന്നാം സ്ഥാനത്താണ്.ഇറ്റലിക്കും നെതർലൻഡ്സിനും പിന്നാലെ ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിക്കുന്ന ടീമായി ബെൽജിയം.
തുടക്കം മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തിയ ബെൽജിയത്തിനെതിരേ ശക്തമായ പ്രതിരോധമാണ് ഫിൻലൻഡ് നടത്തിയത്.
ആദ്യ ഗോൾ നേടാൻ ബെൽജിയത്തിന് 74-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ഫിൻലൻഡ് ഗോൾകീപ്പർ ലുക്കാസ് ഹ്രാഡെസ്കിയുടെ സെൽഫ് ഗോളിലൂടെയാണ് ബെൽജിയം മുന്നിൽ കയറിയത്. കോർണർ കിക്കിലൂടെയാണ് ഗോൾ പിറന്നത്. ബോക്സിലേക്കുയർന്നുവന്ന കോർണർ കിക്കിൽ കൃത്യമായി ബെൽജിയത്തിന്റെ തോമസ് വെർമാലെൻ തലവച്ചു. എന്നാൽ താരത്തിന്റെ ഹെഡർ പോസ്റ്റിൽ തട്ടിത്തെറിച്ചു. തിരിച്ചുവന്ന പന്ത് നിർഭാഗ്യവശാൽ ഹ്രാഡെസ്കിയുടെ ദേഹത്ത് തട്ടി വലയിലെത്തി. രക്ഷപ്പെടുത്താൻ ഹ്രാഡെസ്കി ശ്രമിച്ചെങ്കിലും പന്ത് ഗോൾവര കടന്നു.
83-ാം മിനിറ്റിൽ റൊമേലു ലുക്കാക്കുവിലൂടെ ബെൽജിയം ജയം ഉറപ്പിച്ചു. കെവിൻ ഡി ബ്രുയിന്റെ പാസിൽനിന്നായിരുന്നു ഗോൾ. ടൂർണമെന്റിൽ ലൂക്കാക്കുവിന്റെ മൂന്നാം ഗോളാണ്.
തുടക്കം മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തിയ ബെൽജിയത്തിനെതിരേ ശക്തമായ പ്രതിരോധമാണ് ഫിൻലൻഡ് നടത്തിയത്.
ആദ്യ ഗോൾ നേടാൻ ബെൽജിയത്തിന് 74-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ഫിൻലൻഡ് ഗോൾകീപ്പർ ലുക്കാസ് ഹ്രാഡെസ്കിയുടെ സെൽഫ് ഗോളിലൂടെയാണ് ബെൽജിയം മുന്നിൽ കയറിയത്. കോർണർ കിക്കിലൂടെയാണ് ഗോൾ പിറന്നത്. ബോക്സിലേക്കുയർന്നുവന്ന കോർണർ കിക്കിൽ കൃത്യമായി ബെൽജിയത്തിന്റെ തോമസ് വെർമാലെൻ തലവച്ചു. എന്നാൽ താരത്തിന്റെ ഹെഡർ പോസ്റ്റിൽ തട്ടിത്തെറിച്ചു. തിരിച്ചുവന്ന പന്ത് നിർഭാഗ്യവശാൽ ഹ്രാഡെസ്കിയുടെ ദേഹത്ത് തട്ടി വലയിലെത്തി. രക്ഷപ്പെടുത്താൻ ഹ്രാഡെസ്കി ശ്രമിച്ചെങ്കിലും പന്ത് ഗോൾവര കടന്നു.
83-ാം മിനിറ്റിൽ റൊമേലു ലുക്കാക്കുവിലൂടെ ബെൽജിയം ജയം ഉറപ്പിച്ചു. കെവിൻ ഡി ബ്രുയിന്റെ പാസിൽനിന്നായിരുന്നു ഗോൾ. ടൂർണമെന്റിൽ ലൂക്കാക്കുവിന്റെ മൂന്നാം ഗോളാണ്.