സതാംപ്ടണ്: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് കലാശപ്പോരിന്റെ രണ്ടാം ദിനത്തിൽ ന്യൂസിലൻഡിനെതിരേ ബാറ്റിംഗ് തകർച്ച ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെളിച്ചക്കുറവിനെത്തുടർന്ന് കളി നിർത്തുന്പോൾ 58.4 ഓവറിൽ 134/3 എന്ന നിലയിലാണ്. നായകൻ വിരാട് കോഹ്ലി (40), അജിങ്ക്യ രഹാനെ (22) എന്നിവരാണ് ക്രീസിൽ.
രോഹിത് ശർമ (34), ശുഭ്മാൻ ഗിൽ (28), ചേതേശ്വർ പുജാര (8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്. രോഹിതിനെ കൈൽ ജാമിസണും ഗില്ലിനെ നീൽ വാഗ്നറും വീഴ്ത്തി. അമിത പ്രതിരോധത്തിലൂന്നി കളിച്ച പുജാര (54 പന്തിൽ 8) ട്രന്റ് ബോൾട്ടിന് ഇരയായി. 62 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞതിനു പിന്നാലെ 88/3 എന്ന നിലയിൽ ഇന്ത്യ തകർച്ചയെ നേരിട്ടെങ്കിലും നായകനും ഉപനായകനും ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ ഇതുവരെ 46 റണ്‍സ് കൂട്ടിച്ചേർത്തിട്ടുണ്ട്. നേരത്തെ ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്ല്യംസണ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യദിനം മഴയെത്തുടർന്ന് ഉപേക്ഷിച്ചു.
രോഹിത് ശർമ (34), ശുഭ്മാൻ ഗിൽ (28), ചേതേശ്വർ പുജാര (8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്. രോഹിതിനെ കൈൽ ജാമിസണും ഗില്ലിനെ നീൽ വാഗ്നറും വീഴ്ത്തി. അമിത പ്രതിരോധത്തിലൂന്നി കളിച്ച പുജാര (54 പന്തിൽ 8) ട്രന്റ് ബോൾട്ടിന് ഇരയായി. 62 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞതിനു പിന്നാലെ 88/3 എന്ന നിലയിൽ ഇന്ത്യ തകർച്ചയെ നേരിട്ടെങ്കിലും നായകനും ഉപനായകനും ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ ഇതുവരെ 46 റണ്‍സ് കൂട്ടിച്ചേർത്തിട്ടുണ്ട്. നേരത്തെ ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്ല്യംസണ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യദിനം മഴയെത്തുടർന്ന് ഉപേക്ഷിച്ചു.