സ്ഥാപനകാലം മുതൽ ചങ്ങനാശേരി എസ്ബി കോളജ് നേടിയെടുത്ത മുൻനിരസ്ഥാനം കേരളത്തിലെ ആദ്യത്തെ സ്വകാര്യ ഓട്ടോണമസ് കോളജ് എന്ന നിലയിൽ ഇന്നും കാത്തുസൂക്ഷിക്കുന്നു.
സാക്ഷരകേരളത്തിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന മഹാവിദ്യാലയം ചങ്ങനാശേരി എസ്ബി കോളജ് നൂറാം വയസിലേക്കു കടക്കുകയാണ്. 1922 ജൂൺ 19-നു പ്രവർത്തനം തുടങ്ങിയ ഈ കലാലയം ഇന്നു കേരളത്തിലെ ഏറ്റവും മികച്ച വിദ്യാപീഠങ്ങളിലൊന്നായി തലയുയർത്തി നിൽക്കുന്നു. തിരുവിതാംകൂറിൽ ഉന്നതപഠന സ്ഥാപനങ്ങൾ തീർത്തും വിരളമായിരുന്ന ഒരു കാലത്ത് സാധാരണക്കാരുടെ മക്കൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സിദ്ധിച്ച് ഉയർന്ന പ്രവർത്തനമേഖലകളിലേക്ക് എത്താൻ അവസരമുണ്ടാകണമെന്ന ചിന്തയുടെ സാക്ഷാത്കാരമായിരുന്നു എസ്ബി കോളജ്. സ്ഥാപകപിതാക്കളുടെ ദീർഘവീക്ഷണത്തോടെയുള്ള കർമപദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ പിൻഗാമികൾക്കു കഴിഞ്ഞു എന്നതിന്റെ ദൃഷ്ടാന്തമാണ് വിദ്യാഭ്യാസരംഗത്ത് ഈ കോളജിനുണ്ടായ വളർച്ച. സ്ഥാപനകാലം മുതൽ എസ്ബി കോളജ് നേടിയെടുത്ത മുൻനിരസ്ഥാനം കേരളത്തിലെ ആദ്യത്തെ സ്വകാര്യ ഓട്ടോണമസ് കോളജ് എന്ന നിലയിൽ ഇന്നും കാത്തുസൂക്ഷിക്കുന്നു. എൻഐആർഎഫിന്റെ ഇന്ത്യയിലെ മികച്ച 100 കോളജുകളുടെ പട്ടികയിൽ എസ്ബിയുണ്ട്.
എസ്ബി കോളജിനെ ഇന്നത്തെ ഔന്നത്യത്തിലേക്കു വളർത്തിയെടുക്കുന്നതിൽ സ്ഥാപകരുടെയെന്നപോലെ വിവിധ കാലഘട്ടങ്ങളിൽ അതിനെ നയിച്ച സാരഥികളുടെയും അധ്യാപനം നിർവഹിച്ച ഗുരുശ്രേഷ്ഠരുടെയും പങ്ക് വലുതാണ്. അതോടൊപ്പം തദ്ദേശവാസികളുടെയും രക്ഷാകർത്താക്കളുടെയും നിർലോഭമായ സഹായസഹകരണങ്ങളുമുണ്ട്. ചങ്ങനാശേരി അതിരൂപതയുടെ മാനേജ്മെന്റിലാണ് എസ്ബി കോളജ്. ചങ്ങനാശേരി വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്കയായിരുന്ന ഡോ. ചാൾസ് ലവീഞ്ഞ് സെന്റ് ബർക്ക്മാൻസ് കോളജ് എന്ന പേരിൽ 1891-ൽ ഹൈസ്കൂളിനു തുടക്കമിട്ടു. പിന്നീടു ബിഷപ് മാർ തോമസ് കുര്യാളശേരിയാണ് എസ്ബി കോളജിന് ആരംഭംകുറിച്ചത്. ചങ്ങനാശേരി അതിരൂപതയെ വിവിധ കാലഘട്ടങ്ങളിൽ നയിച്ച മാർ ജോസഫ് പെരുന്തോട്ടംവരെയുള്ള സഭാമേലധ്യക്ഷന്മാരുടെ പരിലാളനയിൽ ഈ കലാലയം മികവിന്റെ കേന്ദ്രമായി വളർന്നു. കോളജിനെ ഉന്നതിയിലേക്കു നയിച്ച പ്രഗത്ഭമതികളായ പ്രിൻസിപ്പൽമാർ നിരവധിപേരുണ്ട്. കോളജിനു പണം ആവശ്യമായി വന്നപ്പോൾ ചങ്ങനാശേരി മാർക്കറ്റിലെ വ്യാപാരികളിൽനിന്നു സംഭാവന വാങ്ങിയ ഫാ. മാത്യു പുരയ്ക്കൽ മുതലുള്ളവർ അതിൽപ്പെടും.
ഗുരുകുല വിദ്യാഭ്യാസ സന്പ്രദായത്തിലെന്നപോലെ മികച്ച ഗുരു-ശിഷ്യ ബന്ധം ഈ കലാലയത്തിന്റെ പ്രത്യേകതയായിരുന്നു. എസ്ബിയുടെ വൈജ്ഞാനി കാന്തരീക്ഷത്തിന്റെ മേന്മ കേട്ടറിഞ്ഞ് ഈ കലാലയത്തിൽ പഠിക്കാൻ കേരളത്തിന്റെ നാനാഭാഗത്തുനിന്നും വിദ്യാർഥികളെത്തി. എസ്ബിയിൽ അഡ്മിഷൻ കിട്ടിയാൽ ജീവിതത്തിൽ ഉയർച്ച ഉറപ്പാണെന്നതു വിശ്വാസം മാത്രമല്ല യാഥാർഥ്യംകൂടിയായിരുന്നു. പ്രഥമ ബാച്ചിലെ വിദ്യാർഥിയും പിന്നീട് രാജസ്ഥാനിലെ ജോധ്പൂർ സർവകലാശാലാ വൈസ് ചാൻസലറുമായ വി.വി. ജോൺ ഉൾപ്പെടെയുള്ള പൂർവവിദ്യാർഥികൾ അതിനു തെളിവാണ്. പ്രഗത്ഭരായ ഭരണകർത്താക്കളും സിവിൽ സർവീസുകാരും വിദ്യാഭ്യാസവിചക്ഷണന്മാരും ഡോക്ടർമാരും എൻജിനിയർമാരും സിനിമാതാരങ്ങളും വ്യവസായ- വാണിജ്യ പ്രമുഖരും കർഷകരത്നങ്ങളും ആത്മീയനേതാക്കളുമെല്ലാം എസ്ബിയുടെ മികച്ച സന്താനങ്ങളിൽ ഉൾപ്പെടുന്നു.
പഠനരംഗത്തു മാത്രമല്ല, പാഠ്യേതര രംഗത്തും എസ്ബിയിലെ വിദ്യാർഥികൾ തിളങ്ങി. വിദ്യാഭ്യാസം എന്നത് അറിവുനേടൽ മാത്രമല്ലെന്നും സമഗ്രമായ വ്യക്തിത്വ വികസനത്തിനുള്ള പരിശീലനംകൂടി ആണെന്നുമുള്ള ഉറച്ച ബോധ്യം എസ്ബി കോളജിനെ നയിച്ച ക്രാന്തദർശികൾക്കുണ്ടായിരുന്നു. അതിനുവേണ്ട അന്തരീക്ഷവും സൗകര്യങ്ങളും അവർ കോളജിൽ ഒരുക്കി. പുതിയ കാലഘട്ടത്തിലെ ഉന്നതപഠന ശൈലികൾ ഒരു നൂറ്റാണ്ടുകാലം കേരളത്തിലെ കോളജുകളുടെ മുൻനിരയിൽനിന്ന എസ്ബിക്കു മുമ്പിലും ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ആഗോളനിലവാരത്തോടു കിടപിടിക്കുന്ന ഗുണനിലവാരത്തിലേക്കുയരാൻ കഴിഞ്ഞിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിൽ ചുരുക്കമാണ്. കേരളത്തിൽനിന്നുള്ള കുട്ടികളും ഉന്നതനിലവാരമുള്ള സ്ഥാപനങ്ങൾ തേടി ഇന്നു ധാരാളമായി രാജ്യത്തിനു പുറത്തേക്കു പോകുന്നു. പിന്നീട് അവർ അവിടെ ജോലി നേടി താവളമുറപ്പിക്കുന്നു. ഈ മസ്തിഷ്ക ചോർച്ച രാജ്യത്തിനുണ്ടാക്കുന്ന നഷ്ടം വലുതാണ്. മികവിന്റെ കൂടുതൽ ഉയരങ്ങൾ ആർജിച്ച് ഈ മസ്തിഷ്ക ചോർച്ച തടയാൻ എസ്ബി കോളജ് പോലുള്ള മഹാവിദ്യാലയങ്ങൾക്കു കഴിയണം. ശതാബ്ദിയിലേക്കു കടക്കുന്ന എസ്ബി കോളജിന് എല്ലാ ആശംസകളും.
സാക്ഷരകേരളത്തിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന മഹാവിദ്യാലയം ചങ്ങനാശേരി എസ്ബി കോളജ് നൂറാം വയസിലേക്കു കടക്കുകയാണ്. 1922 ജൂൺ 19-നു പ്രവർത്തനം തുടങ്ങിയ ഈ കലാലയം ഇന്നു കേരളത്തിലെ ഏറ്റവും മികച്ച വിദ്യാപീഠങ്ങളിലൊന്നായി തലയുയർത്തി നിൽക്കുന്നു. തിരുവിതാംകൂറിൽ ഉന്നതപഠന സ്ഥാപനങ്ങൾ തീർത്തും വിരളമായിരുന്ന ഒരു കാലത്ത് സാധാരണക്കാരുടെ മക്കൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സിദ്ധിച്ച് ഉയർന്ന പ്രവർത്തനമേഖലകളിലേക്ക് എത്താൻ അവസരമുണ്ടാകണമെന്ന ചിന്തയുടെ സാക്ഷാത്കാരമായിരുന്നു എസ്ബി കോളജ്. സ്ഥാപകപിതാക്കളുടെ ദീർഘവീക്ഷണത്തോടെയുള്ള കർമപദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ പിൻഗാമികൾക്കു കഴിഞ്ഞു എന്നതിന്റെ ദൃഷ്ടാന്തമാണ് വിദ്യാഭ്യാസരംഗത്ത് ഈ കോളജിനുണ്ടായ വളർച്ച. സ്ഥാപനകാലം മുതൽ എസ്ബി കോളജ് നേടിയെടുത്ത മുൻനിരസ്ഥാനം കേരളത്തിലെ ആദ്യത്തെ സ്വകാര്യ ഓട്ടോണമസ് കോളജ് എന്ന നിലയിൽ ഇന്നും കാത്തുസൂക്ഷിക്കുന്നു. എൻഐആർഎഫിന്റെ ഇന്ത്യയിലെ മികച്ച 100 കോളജുകളുടെ പട്ടികയിൽ എസ്ബിയുണ്ട്.
എസ്ബി കോളജിനെ ഇന്നത്തെ ഔന്നത്യത്തിലേക്കു വളർത്തിയെടുക്കുന്നതിൽ സ്ഥാപകരുടെയെന്നപോലെ വിവിധ കാലഘട്ടങ്ങളിൽ അതിനെ നയിച്ച സാരഥികളുടെയും അധ്യാപനം നിർവഹിച്ച ഗുരുശ്രേഷ്ഠരുടെയും പങ്ക് വലുതാണ്. അതോടൊപ്പം തദ്ദേശവാസികളുടെയും രക്ഷാകർത്താക്കളുടെയും നിർലോഭമായ സഹായസഹകരണങ്ങളുമുണ്ട്. ചങ്ങനാശേരി അതിരൂപതയുടെ മാനേജ്മെന്റിലാണ് എസ്ബി കോളജ്. ചങ്ങനാശേരി വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്കയായിരുന്ന ഡോ. ചാൾസ് ലവീഞ്ഞ് സെന്റ് ബർക്ക്മാൻസ് കോളജ് എന്ന പേരിൽ 1891-ൽ ഹൈസ്കൂളിനു തുടക്കമിട്ടു. പിന്നീടു ബിഷപ് മാർ തോമസ് കുര്യാളശേരിയാണ് എസ്ബി കോളജിന് ആരംഭംകുറിച്ചത്. ചങ്ങനാശേരി അതിരൂപതയെ വിവിധ കാലഘട്ടങ്ങളിൽ നയിച്ച മാർ ജോസഫ് പെരുന്തോട്ടംവരെയുള്ള സഭാമേലധ്യക്ഷന്മാരുടെ പരിലാളനയിൽ ഈ കലാലയം മികവിന്റെ കേന്ദ്രമായി വളർന്നു. കോളജിനെ ഉന്നതിയിലേക്കു നയിച്ച പ്രഗത്ഭമതികളായ പ്രിൻസിപ്പൽമാർ നിരവധിപേരുണ്ട്. കോളജിനു പണം ആവശ്യമായി വന്നപ്പോൾ ചങ്ങനാശേരി മാർക്കറ്റിലെ വ്യാപാരികളിൽനിന്നു സംഭാവന വാങ്ങിയ ഫാ. മാത്യു പുരയ്ക്കൽ മുതലുള്ളവർ അതിൽപ്പെടും.
ഗുരുകുല വിദ്യാഭ്യാസ സന്പ്രദായത്തിലെന്നപോലെ മികച്ച ഗുരു-ശിഷ്യ ബന്ധം ഈ കലാലയത്തിന്റെ പ്രത്യേകതയായിരുന്നു. എസ്ബിയുടെ വൈജ്ഞാനി കാന്തരീക്ഷത്തിന്റെ മേന്മ കേട്ടറിഞ്ഞ് ഈ കലാലയത്തിൽ പഠിക്കാൻ കേരളത്തിന്റെ നാനാഭാഗത്തുനിന്നും വിദ്യാർഥികളെത്തി. എസ്ബിയിൽ അഡ്മിഷൻ കിട്ടിയാൽ ജീവിതത്തിൽ ഉയർച്ച ഉറപ്പാണെന്നതു വിശ്വാസം മാത്രമല്ല യാഥാർഥ്യംകൂടിയായിരുന്നു. പ്രഥമ ബാച്ചിലെ വിദ്യാർഥിയും പിന്നീട് രാജസ്ഥാനിലെ ജോധ്പൂർ സർവകലാശാലാ വൈസ് ചാൻസലറുമായ വി.വി. ജോൺ ഉൾപ്പെടെയുള്ള പൂർവവിദ്യാർഥികൾ അതിനു തെളിവാണ്. പ്രഗത്ഭരായ ഭരണകർത്താക്കളും സിവിൽ സർവീസുകാരും വിദ്യാഭ്യാസവിചക്ഷണന്മാരും ഡോക്ടർമാരും എൻജിനിയർമാരും സിനിമാതാരങ്ങളും വ്യവസായ- വാണിജ്യ പ്രമുഖരും കർഷകരത്നങ്ങളും ആത്മീയനേതാക്കളുമെല്ലാം എസ്ബിയുടെ മികച്ച സന്താനങ്ങളിൽ ഉൾപ്പെടുന്നു.
പഠനരംഗത്തു മാത്രമല്ല, പാഠ്യേതര രംഗത്തും എസ്ബിയിലെ വിദ്യാർഥികൾ തിളങ്ങി. വിദ്യാഭ്യാസം എന്നത് അറിവുനേടൽ മാത്രമല്ലെന്നും സമഗ്രമായ വ്യക്തിത്വ വികസനത്തിനുള്ള പരിശീലനംകൂടി ആണെന്നുമുള്ള ഉറച്ച ബോധ്യം എസ്ബി കോളജിനെ നയിച്ച ക്രാന്തദർശികൾക്കുണ്ടായിരുന്നു. അതിനുവേണ്ട അന്തരീക്ഷവും സൗകര്യങ്ങളും അവർ കോളജിൽ ഒരുക്കി. പുതിയ കാലഘട്ടത്തിലെ ഉന്നതപഠന ശൈലികൾ ഒരു നൂറ്റാണ്ടുകാലം കേരളത്തിലെ കോളജുകളുടെ മുൻനിരയിൽനിന്ന എസ്ബിക്കു മുമ്പിലും ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ആഗോളനിലവാരത്തോടു കിടപിടിക്കുന്ന ഗുണനിലവാരത്തിലേക്കുയരാൻ കഴിഞ്ഞിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിൽ ചുരുക്കമാണ്. കേരളത്തിൽനിന്നുള്ള കുട്ടികളും ഉന്നതനിലവാരമുള്ള സ്ഥാപനങ്ങൾ തേടി ഇന്നു ധാരാളമായി രാജ്യത്തിനു പുറത്തേക്കു പോകുന്നു. പിന്നീട് അവർ അവിടെ ജോലി നേടി താവളമുറപ്പിക്കുന്നു. ഈ മസ്തിഷ്ക ചോർച്ച രാജ്യത്തിനുണ്ടാക്കുന്ന നഷ്ടം വലുതാണ്. മികവിന്റെ കൂടുതൽ ഉയരങ്ങൾ ആർജിച്ച് ഈ മസ്തിഷ്ക ചോർച്ച തടയാൻ എസ്ബി കോളജ് പോലുള്ള മഹാവിദ്യാലയങ്ങൾക്കു കഴിയണം. ശതാബ്ദിയിലേക്കു കടക്കുന്ന എസ്ബി കോളജിന് എല്ലാ ആശംസകളും.