മാഡ്രിഡ്: നീണ്ട 16 വർഷത്തിനുശേഷം സ്പാനിഷ് ഫുട്ബോൾ പ്രതിരോധ താരം സെർജിയൊ റാമോസ് സൂപ്പർ ക്ലബ്ബായ റയൽ മാഡ്രിഡിന്റെ പടിയിറങ്ങി. റയലിന്റെ ക്യാപ്റ്റൻകൂടിയായിരുന്ന റാമോസ് കണ്ണീരോടെയാണ് യാത്രപറഞ്ഞത്.
എന്റെ ജീവിതത്തിന്റെ സുപ്രധാന കാലഘട്ടം അവസാനിച്ചിരിക്കുന്നു എന്ന് യാത്രയയപ്പ് ചടങ്ങിൽ റാമോസ് പറഞ്ഞു. അടുത്ത ക്ലബ് ഏതാണെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും റയലിന്റെ ഹോം ഗ്രൗണ്ടിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ റാമോസ് വ്യക്തമാക്കി. റാമോസിന്റെ ഭാര്യ, നാല് മക്കൾ, മറ്റ് കുടുംബാംഗങ്ങൾ, റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറെന്റീനൊ പെരെസ് എന്നിവരാണ് യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചത്.
മുപ്പത്തഞ്ചുകാരനായ റാമോസ് സ്പാനിഷ് കബ്ബായ റയൽ മാഡ്രിഡ് വിടുകയാണെന്ന് ബുധനാഴ്ചയാണ് സ്ഥിരീകരണമുണ്ടായത്. 19-ാം വയസിൽ സെവിയ്യയിൽനിന്നാണ് റാമോസ് റയൽ മാഡ്രിഡിൽ എത്തിയത്. സ്പാനിഷ് പവർഹൗസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന റയലിനായി 23 കിരീടങ്ങളിൽ പങ്കാളിയായി. നാല് വീതം യുവേഫ ചാന്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, അഞ്ച് ലാ ലിഗ കിരീടം എന്നിവ ഉൾപ്പെടെയാണിത്. മാഡ്രിഡ് കരിയറിൽ 671 മത്സരങ്ങളിൽനിന്ന് 101 ഗോളും റാമോസ് സ്വന്തമാക്കി.
സ്പെയിനിന്റെ ഇതിഹാസ ട്രിപ്പിൾ കിരീടത്തിൽ (2008 യൂറോ, 2010 ഫിഫ ലോകകപ്പ്, 2012 യൂറോ) നിർണായ പങ്കുവഹിച്ച താരമാണ് റാമോസ്. 2005ൽ ദേശീയ ജഴ്സി അണിയാൻ തുടങ്ങിയശേഷം റാമോസ് ഇല്ലാതെ സ്പെയിൻ ഒരു സുപ്രധാന ചാന്പ്യൻഷിപ്പിൽ ഇറങ്ങുന്നത് ഇതാദ്യമാണ്.
എന്റെ ജീവിതത്തിന്റെ സുപ്രധാന കാലഘട്ടം അവസാനിച്ചിരിക്കുന്നു എന്ന് യാത്രയയപ്പ് ചടങ്ങിൽ റാമോസ് പറഞ്ഞു. അടുത്ത ക്ലബ് ഏതാണെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും റയലിന്റെ ഹോം ഗ്രൗണ്ടിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ റാമോസ് വ്യക്തമാക്കി. റാമോസിന്റെ ഭാര്യ, നാല് മക്കൾ, മറ്റ് കുടുംബാംഗങ്ങൾ, റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറെന്റീനൊ പെരെസ് എന്നിവരാണ് യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചത്.
മുപ്പത്തഞ്ചുകാരനായ റാമോസ് സ്പാനിഷ് കബ്ബായ റയൽ മാഡ്രിഡ് വിടുകയാണെന്ന് ബുധനാഴ്ചയാണ് സ്ഥിരീകരണമുണ്ടായത്. 19-ാം വയസിൽ സെവിയ്യയിൽനിന്നാണ് റാമോസ് റയൽ മാഡ്രിഡിൽ എത്തിയത്. സ്പാനിഷ് പവർഹൗസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന റയലിനായി 23 കിരീടങ്ങളിൽ പങ്കാളിയായി. നാല് വീതം യുവേഫ ചാന്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, അഞ്ച് ലാ ലിഗ കിരീടം എന്നിവ ഉൾപ്പെടെയാണിത്. മാഡ്രിഡ് കരിയറിൽ 671 മത്സരങ്ങളിൽനിന്ന് 101 ഗോളും റാമോസ് സ്വന്തമാക്കി.
സ്പെയിനിന്റെ ഇതിഹാസ ട്രിപ്പിൾ കിരീടത്തിൽ (2008 യൂറോ, 2010 ഫിഫ ലോകകപ്പ്, 2012 യൂറോ) നിർണായ പങ്കുവഹിച്ച താരമാണ് റാമോസ്. 2005ൽ ദേശീയ ജഴ്സി അണിയാൻ തുടങ്ങിയശേഷം റാമോസ് ഇല്ലാതെ സ്പെയിൻ ഒരു സുപ്രധാന ചാന്പ്യൻഷിപ്പിൽ ഇറങ്ങുന്നത് ഇതാദ്യമാണ്.