ബുഡാപെസ്റ്റ്: യൂറോ കപ്പിൽ ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ഹംഗറിയെ തകർത്ത് പോർച്ചുഗൽ. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പോർച്ചുഗൽ ഹംഗറിയെ തകർത്തത്. റാഫേൽ ഗ്വരേരോ(84) ക്രിസ്റ്റ്യാനോ റൊണാൾഡോ (87,90) എന്നിവരാണ് ഗോളുകൾ നേടിയത്. 84 മിനിറ്റുകൾക്ക് ശേഷമായിരുന്നു മൂന്നു ഗോളുകളും.
83 മിനിറ്റോളം ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പോർച്ചുഗലിനെയും പൂട്ടിയ ഹംഗറി ശേഷിച്ച സമയത്ത് മത്സരം കൈവിടുകയായിരുന്നു.84ാം മിനിറ്റിൽ റാഫേൽ ഗുറെയ്റോയിലൂടെയാണ് പോർച്ചുഗൽ മുന്നിലെത്തിയത്. ഗോൾ വീണതോടെ ഹംഗറിയുടെ മനോവീര്യം കുറഞ്ഞു. മരണ ഗ്രൂപ്പായ എഫിൽ ഹംഗറിക്കെതിരേ നേടിയ വിജയം പോർച്ചുഗലിന് മുൻതൂക്കം നൽകും.
83 മിനിറ്റോളം ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പോർച്ചുഗലിനെയും പൂട്ടിയ ഹംഗറി ശേഷിച്ച സമയത്ത് മത്സരം കൈവിടുകയായിരുന്നു.84ാം മിനിറ്റിൽ റാഫേൽ ഗുറെയ്റോയിലൂടെയാണ് പോർച്ചുഗൽ മുന്നിലെത്തിയത്. ഗോൾ വീണതോടെ ഹംഗറിയുടെ മനോവീര്യം കുറഞ്ഞു. മരണ ഗ്രൂപ്പായ എഫിൽ ഹംഗറിക്കെതിരേ നേടിയ വിജയം പോർച്ചുഗലിന് മുൻതൂക്കം നൽകും.