ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അയവുവരുത്തിയാലും ജനജീവിതം സാധാരണനിലയിലാകാൻ കുറെക്കാലംകൂടി പിടിക്കും. അതുവരെ സാധാരണക്കാർ വരുമാനത്തിന് എന്തുചെയ്യും
എന്ന ചോദ്യം ബാക്കിയാണ്.
കോവിഡ് രോഗവ്യാപനനിരക്കിൽ കാര്യമായ കുറവു വന്ന സാഹചര്യത്തിൽ കേരളത്തിലെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാൻ ജനങ്ങളെ സഹായിക്കുമെന്നു തീർച്ചയാണ്. രോഗവ്യാപനത്തിന്റെ തോതനുസരിച്ചു പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങളിൽ ഇളവുക ളുമുണ്ട്. ഈ മാറ്റം ജനങ്ങൾക്കു കൂടുതൽ അശ്വാസകരമാകു മെന്നു മാത്രമല്ല സന്പദ് വ്യവസ്ഥയെ ചലിപ്പിക്കുന്ന പ്രവർത്തനമേഖലകളിൽ ചിലതു തുറക്കുന്നതിനു സാഹചര്യമൊരുക്കുകയും ചെയ്യും. അവശ്യസേവനങ്ങൾ ഒഴികെയുള്ള പണിശാലകളും തൊഴിലിടങ്ങളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും തുറക്കാതെ കഴിഞ്ഞ ഒന്നര മാസത്തോളമായി തുടരുന്ന ലോക്ഡൗൺ ജനങ്ങളുടെ സഹനശക്തി പരീക്ഷിക്കുന്ന കാലമായിരുന്നു. കൈയിൽ പണമോ പുറത്തിറങ്ങാൻ അനുവാദമോ ഇല്ലാതെ ഭൂരിപക്ഷം ആളുകളും കഷ്ടപ്പെട്ടു. കോവിഡ് പ്രതിരോധത്തിനുവേണ്ടി ആയിരുന്നതിനാൽ ആരും പ്രതിഷേധസ്വരം ഉയർത്തിയില്ലെന്നു മാത്രം. ഇതല്ലാതെ മാർഗമില്ല എന്നു സർക്കാർ പറഞ്ഞപ്പോൾ എല്ലാവരും സഹകരിക്കാൻ തയാറായി.
കോവിഡ് രണ്ടാം തരംഗം കേരളത്തെ വലിയതോതിൽ ബാധിച്ചു. മഹാമാരി മൂലം ഏകദേശം 11,500 മരണങ്ങൾ സംഭവിച്ച കേരളത്തിൽ അതിൽ ഭൂരിഭാഗവും ഉണ്ടായതു രണ്ടാംതരംഗത്തിലാണ്. മറ്റു പല സംസ്ഥാനങ്ങളിലെയും മരണസംഖ്യയുമായി താരതമ്യപ്പെടുത്തുന്പോൾ ഈ സംഖ്യ കൂടുതലല്ലെങ്കിലും കേരളത്തിലെ രോഗവ്യാപനത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതാണ് ഈ കണക്ക്. ലോക്ഡൗൺ മൂലം സംസ്ഥാനത്തിനുണ്ടായ ഉത്പാദനനഷ്ടത്തിന്റെ കണക്കുകൾ വരാനിരിക്കുന്നതേയുള്ളു. വ്യാപാരസ്ഥാപനങ്ങൾ തുറക്കാത്തതുമൂലം കച്ചവടം നടക്കാതെയും സാധനങ്ങൾ നശിച്ചും വ്യാപാരിസമൂഹത്തിന് എത്രയോ വലിയ നഷ്ടമാണു സംഭവിച്ചത്! അനേകം സ്വകാര്യ സംരംഭകരുടെ ജീവിതം വഴിമുട്ടി.
സ്വകാര്യമേഖലയിലെ വാണിജ്യ- വ്യവസായ സ്ഥാപനങ്ങൾ തുറക്കാതിരുന്നതുമൂലം അവയെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ലക്ഷക്കണക്കിനാളുകൾക്കു വരുമാനം ഇല്ലാതായി. ഓട്ടോറിക്ഷ- ടാക്സി ഡ്രൈവർമാരും കൂലിവേലക്കാരുമൊക്കെ പണിയില്ലാതെ വിഷമിച്ചു. കാർഷികോത്പന്നങ്ങൾക്കു വില കിട്ടാതെയും അവ വിറ്റഴിക്കാനാവാതെയും കർഷകർ നരകിച്ചു. സർക്കാർ നൽകിയ സൗജന്യ ഭക്ഷ്യക്കിറ്റുകൾ ജനങ്ങൾക്കു വലിയ ആശ്വാസമായെങ്കിലും അതിനെ മാത്രം ആശ്രയിച്ചു ജീവിക്കാൻ എല്ലാവർക്കും പറ്റില്ലല്ലോ. കോവിഡിൽനിന്നു ജീവനെ രക്ഷിക്കാനുള്ള യത്നത്തിൽ നൽകേണ്ടിവന്ന വിലയാണിതെല്ലാം.
പോലീസിന്റെ കർക്കശമായ പരിശോധനകൾകൊണ്ടാണു ലോക്ഡൗൺ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞത്. പൊതുജനങ്ങളും അതിനോടു സർവാത്മനാ സഹകരിച്ചു. പോലീസിന്റെ പെരുമാറ്റം പൊതുവേ മര്യാദയോടെ ആയിരുന്നെങ്കിലും ചിലയിടത്തെങ്കിലും മനുഷ്യത്വരഹിതമായ സമീപനങ്ങളുമുണ്ടായി എന്ന പരാതിയുണ്ട്. പോലീസിന്റെയും സെക്ടറൽ മജിസ്ട്രേട്ടുമാരുടെയും അന്യായമായ പീഡനം അവസാനിപ്പിക്കുക എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ചില ജില്ലകളിൽ വ്യാപാരിസംഘടനകളുടെ ആഭിമുഖ്യത്തിൽ കടകൾ അടച്ചിടുകപോലുമുണ്ടായി. ഏതു നിയമവും അതിന്റെ ചൈതന്യം മനസിലാക്കി നടപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറായില്ലെങ്കിൽ ജനങ്ങളുടെ ദുരിതം കൂടും. ഇതിന്റെ രോഷം നേരിടേണ്ടിവരിക സർക്കാരിനായിരിക്കും. ഉദ്യോഗസ്ഥരുടെ അധികജോലിഭാരത്തിനു ജനങ്ങളോടു ദേഷ്യം തീർത്താൽ പരിഹാരം ഉണ്ടാകുമോ? ചില ഉദ്യോഗസ്ഥരുടെയും ആരോഗ്യവിദഗ്ധരുടെയും മാത്രം സാമർഥ്യം കൊണ്ടാണ് കോവിഡ് നിയന്ത്രണവിധേയ മാകുന്നത് എന്ന സമീപനവും ശരിയല്ല.
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അയവു വരുത്തിയാലും ജനജീവിതം സാധാരണ നിലയിലാകാൻ കുറേക്കാലംകൂടി പിടിക്കും. അതുവരെ സാധാരണക്കാർ വരുമാനത്തിന് എന്തുചെയ്യും എന്ന ചോദ്യം ബാക്കിയാണ്. സർക്കാരിലും സംഘടിതമേഖലകളിലും ജോലിചെയ്യുന്നവർക്കും പെൻഷൻകാർക്കും വരുമാനം ഉറപ്പുണ്ട്. അല്ലാത്തവരുടെ കാര്യമോ? ആളുകൾ വീടിനു പുറത്തിറങ്ങിയില്ലെങ്കിലും ജീവിതച്ചെലവുകൾക്ക് ഒരു കുറവും വന്നിട്ടില്ല. എന്നു മാത്രമല്ല വിലക്കയറ്റത്തിന്റെ തോതുകൂടിയതായി കണക്കുകൾ പറയുന്നു.
ഇന്ധനത്തിന്റെയും ഭക്ഷ്യോത്പന്നങ്ങളുടെയും വിലവർധനയാണ് വിലക്കയറ്റം വീണ്ടും രൂക്ഷമാക്കിയത്. കൈയിൽ പണമില്ലാതെ സാധാരണക്കാർ വിഷമിക്കുന്ന ഇക്കാലത്ത് സ്ഥിരവരുമാനക്കാരല്ലാത്ത ആളുകളുടെ അക്കൗണ്ടിലേക്ക് ഒരു മാസത്തെ ജീവിതച്ചെലവിനുള്ള തുകയെങ്കിലും ദുരിതാശ്വാസ സഹായമായി സർക്കാർ കൈമാറണം. അതിനുള്ള പണം എങ്ങനെയെങ്കിലും കണ്ടെത്തണം. ആ പണം വിപണിയിലേക്കു തിരിച്ചുവരും. അതു വിപണിയെ ഉണർത്തും. മിക്ക വികസിതരാജ്യങ്ങളിലും സർക്കാരുകൾ കോവിഡ് കാലത്തു പണം നൽകി ജനങ്ങളെ സഹായിച്ചിട്ടുണ്ട്. വാക്സിൻ സൗജന്യമായി നൽകാൻപോലും മടിച്ച ഇന്ത്യയിൽ ഇത്തരം പ്രതീക്ഷകൾ വച്ചുപുലർത്തുന്നത് അതിരുകടന്നതാകാം. പണിശാലകൾ ഘട്ടംഘട്ടമായി തുറന്നുകൊടുത്ത് ജനങ്ങളുടെ കൈയിലേക്കു പണമെത്തിക്കാനെങ്കിലും നടപടികൾ വേണം. പണം പലരുടെ കൈയിലൂടെ കൈമാറി ചെല്ലുന്പോഴാണു സന്പദ്രംഗം ചലിക്കുക. കോവിഡ് പ്രതിരോധത്തിന്റെ കരുതൽ വിടാതെതന്നെ സന്പദ്രംഗം മെല്ലെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങണം.
എന്ന ചോദ്യം ബാക്കിയാണ്.
കോവിഡ് രോഗവ്യാപനനിരക്കിൽ കാര്യമായ കുറവു വന്ന സാഹചര്യത്തിൽ കേരളത്തിലെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാൻ ജനങ്ങളെ സഹായിക്കുമെന്നു തീർച്ചയാണ്. രോഗവ്യാപനത്തിന്റെ തോതനുസരിച്ചു പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങളിൽ ഇളവുക ളുമുണ്ട്. ഈ മാറ്റം ജനങ്ങൾക്കു കൂടുതൽ അശ്വാസകരമാകു മെന്നു മാത്രമല്ല സന്പദ് വ്യവസ്ഥയെ ചലിപ്പിക്കുന്ന പ്രവർത്തനമേഖലകളിൽ ചിലതു തുറക്കുന്നതിനു സാഹചര്യമൊരുക്കുകയും ചെയ്യും. അവശ്യസേവനങ്ങൾ ഒഴികെയുള്ള പണിശാലകളും തൊഴിലിടങ്ങളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും തുറക്കാതെ കഴിഞ്ഞ ഒന്നര മാസത്തോളമായി തുടരുന്ന ലോക്ഡൗൺ ജനങ്ങളുടെ സഹനശക്തി പരീക്ഷിക്കുന്ന കാലമായിരുന്നു. കൈയിൽ പണമോ പുറത്തിറങ്ങാൻ അനുവാദമോ ഇല്ലാതെ ഭൂരിപക്ഷം ആളുകളും കഷ്ടപ്പെട്ടു. കോവിഡ് പ്രതിരോധത്തിനുവേണ്ടി ആയിരുന്നതിനാൽ ആരും പ്രതിഷേധസ്വരം ഉയർത്തിയില്ലെന്നു മാത്രം. ഇതല്ലാതെ മാർഗമില്ല എന്നു സർക്കാർ പറഞ്ഞപ്പോൾ എല്ലാവരും സഹകരിക്കാൻ തയാറായി.
കോവിഡ് രണ്ടാം തരംഗം കേരളത്തെ വലിയതോതിൽ ബാധിച്ചു. മഹാമാരി മൂലം ഏകദേശം 11,500 മരണങ്ങൾ സംഭവിച്ച കേരളത്തിൽ അതിൽ ഭൂരിഭാഗവും ഉണ്ടായതു രണ്ടാംതരംഗത്തിലാണ്. മറ്റു പല സംസ്ഥാനങ്ങളിലെയും മരണസംഖ്യയുമായി താരതമ്യപ്പെടുത്തുന്പോൾ ഈ സംഖ്യ കൂടുതലല്ലെങ്കിലും കേരളത്തിലെ രോഗവ്യാപനത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതാണ് ഈ കണക്ക്. ലോക്ഡൗൺ മൂലം സംസ്ഥാനത്തിനുണ്ടായ ഉത്പാദനനഷ്ടത്തിന്റെ കണക്കുകൾ വരാനിരിക്കുന്നതേയുള്ളു. വ്യാപാരസ്ഥാപനങ്ങൾ തുറക്കാത്തതുമൂലം കച്ചവടം നടക്കാതെയും സാധനങ്ങൾ നശിച്ചും വ്യാപാരിസമൂഹത്തിന് എത്രയോ വലിയ നഷ്ടമാണു സംഭവിച്ചത്! അനേകം സ്വകാര്യ സംരംഭകരുടെ ജീവിതം വഴിമുട്ടി.
സ്വകാര്യമേഖലയിലെ വാണിജ്യ- വ്യവസായ സ്ഥാപനങ്ങൾ തുറക്കാതിരുന്നതുമൂലം അവയെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ലക്ഷക്കണക്കിനാളുകൾക്കു വരുമാനം ഇല്ലാതായി. ഓട്ടോറിക്ഷ- ടാക്സി ഡ്രൈവർമാരും കൂലിവേലക്കാരുമൊക്കെ പണിയില്ലാതെ വിഷമിച്ചു. കാർഷികോത്പന്നങ്ങൾക്കു വില കിട്ടാതെയും അവ വിറ്റഴിക്കാനാവാതെയും കർഷകർ നരകിച്ചു. സർക്കാർ നൽകിയ സൗജന്യ ഭക്ഷ്യക്കിറ്റുകൾ ജനങ്ങൾക്കു വലിയ ആശ്വാസമായെങ്കിലും അതിനെ മാത്രം ആശ്രയിച്ചു ജീവിക്കാൻ എല്ലാവർക്കും പറ്റില്ലല്ലോ. കോവിഡിൽനിന്നു ജീവനെ രക്ഷിക്കാനുള്ള യത്നത്തിൽ നൽകേണ്ടിവന്ന വിലയാണിതെല്ലാം.
പോലീസിന്റെ കർക്കശമായ പരിശോധനകൾകൊണ്ടാണു ലോക്ഡൗൺ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞത്. പൊതുജനങ്ങളും അതിനോടു സർവാത്മനാ സഹകരിച്ചു. പോലീസിന്റെ പെരുമാറ്റം പൊതുവേ മര്യാദയോടെ ആയിരുന്നെങ്കിലും ചിലയിടത്തെങ്കിലും മനുഷ്യത്വരഹിതമായ സമീപനങ്ങളുമുണ്ടായി എന്ന പരാതിയുണ്ട്. പോലീസിന്റെയും സെക്ടറൽ മജിസ്ട്രേട്ടുമാരുടെയും അന്യായമായ പീഡനം അവസാനിപ്പിക്കുക എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ചില ജില്ലകളിൽ വ്യാപാരിസംഘടനകളുടെ ആഭിമുഖ്യത്തിൽ കടകൾ അടച്ചിടുകപോലുമുണ്ടായി. ഏതു നിയമവും അതിന്റെ ചൈതന്യം മനസിലാക്കി നടപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറായില്ലെങ്കിൽ ജനങ്ങളുടെ ദുരിതം കൂടും. ഇതിന്റെ രോഷം നേരിടേണ്ടിവരിക സർക്കാരിനായിരിക്കും. ഉദ്യോഗസ്ഥരുടെ അധികജോലിഭാരത്തിനു ജനങ്ങളോടു ദേഷ്യം തീർത്താൽ പരിഹാരം ഉണ്ടാകുമോ? ചില ഉദ്യോഗസ്ഥരുടെയും ആരോഗ്യവിദഗ്ധരുടെയും മാത്രം സാമർഥ്യം കൊണ്ടാണ് കോവിഡ് നിയന്ത്രണവിധേയ മാകുന്നത് എന്ന സമീപനവും ശരിയല്ല.
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അയവു വരുത്തിയാലും ജനജീവിതം സാധാരണ നിലയിലാകാൻ കുറേക്കാലംകൂടി പിടിക്കും. അതുവരെ സാധാരണക്കാർ വരുമാനത്തിന് എന്തുചെയ്യും എന്ന ചോദ്യം ബാക്കിയാണ്. സർക്കാരിലും സംഘടിതമേഖലകളിലും ജോലിചെയ്യുന്നവർക്കും പെൻഷൻകാർക്കും വരുമാനം ഉറപ്പുണ്ട്. അല്ലാത്തവരുടെ കാര്യമോ? ആളുകൾ വീടിനു പുറത്തിറങ്ങിയില്ലെങ്കിലും ജീവിതച്ചെലവുകൾക്ക് ഒരു കുറവും വന്നിട്ടില്ല. എന്നു മാത്രമല്ല വിലക്കയറ്റത്തിന്റെ തോതുകൂടിയതായി കണക്കുകൾ പറയുന്നു.
ഇന്ധനത്തിന്റെയും ഭക്ഷ്യോത്പന്നങ്ങളുടെയും വിലവർധനയാണ് വിലക്കയറ്റം വീണ്ടും രൂക്ഷമാക്കിയത്. കൈയിൽ പണമില്ലാതെ സാധാരണക്കാർ വിഷമിക്കുന്ന ഇക്കാലത്ത് സ്ഥിരവരുമാനക്കാരല്ലാത്ത ആളുകളുടെ അക്കൗണ്ടിലേക്ക് ഒരു മാസത്തെ ജീവിതച്ചെലവിനുള്ള തുകയെങ്കിലും ദുരിതാശ്വാസ സഹായമായി സർക്കാർ കൈമാറണം. അതിനുള്ള പണം എങ്ങനെയെങ്കിലും കണ്ടെത്തണം. ആ പണം വിപണിയിലേക്കു തിരിച്ചുവരും. അതു വിപണിയെ ഉണർത്തും. മിക്ക വികസിതരാജ്യങ്ങളിലും സർക്കാരുകൾ കോവിഡ് കാലത്തു പണം നൽകി ജനങ്ങളെ സഹായിച്ചിട്ടുണ്ട്. വാക്സിൻ സൗജന്യമായി നൽകാൻപോലും മടിച്ച ഇന്ത്യയിൽ ഇത്തരം പ്രതീക്ഷകൾ വച്ചുപുലർത്തുന്നത് അതിരുകടന്നതാകാം. പണിശാലകൾ ഘട്ടംഘട്ടമായി തുറന്നുകൊടുത്ത് ജനങ്ങളുടെ കൈയിലേക്കു പണമെത്തിക്കാനെങ്കിലും നടപടികൾ വേണം. പണം പലരുടെ കൈയിലൂടെ കൈമാറി ചെല്ലുന്പോഴാണു സന്പദ്രംഗം ചലിക്കുക. കോവിഡ് പ്രതിരോധത്തിന്റെ കരുതൽ വിടാതെതന്നെ സന്പദ്രംഗം മെല്ലെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങണം.