പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ ഐതിഹാസിക വിജയം നേടിയ ശേഷം നൊവാക് ജോക്കോവിച്ച് നേരെ പോയത് സ്റ്റാന്ഡ്സിലേക്കാണ്. ശേഷം തന്റെ കൈലിരുന്ന റാക്കറ്റ് അവിടെയിരുന്ന ഒരു കൊച്ച് ആരാധകനു നേരെ നീട്ടി. ആവേശത്തോടെ അവനതു വാങ്ങുകയും ചെയ്തു.
ആ കുട്ടി ആരാധകന് പകര്‍ന്ന ഊര്‍ജമായിരുന്നു ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപ്പാസിനോട് ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ട് കളി കൈവിടുന്ന സ്ഥിതിയിലെത്തിയ ജോക്കോവിച്ചിനു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്ത്തെഴുന്നേല്ക്കാന് പ്രചോദനമായത്.
“അവനെന്നെ പരിശീലിപ്പിച്ചു, ധൈര്യപ്പെടുത്തി, പ്രചോദിപ്പിച്ചു’’ .എന്തുകൊണ്ട് പയ്യന് റാക്കറ്റ് നല്‍കിയെന്ന് മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ മറുപടി.
“അവന്റെ ശബ്ദം മത്സരത്തിലുടനീളം എന്റെ ചെവികളില്‍ അലയടിച്ചു, പ്രത്യേകിച്ച് ഞാന്‍ രണ്ടു സെറ്റിന് പിന്നിട്ട് നില്ക്കുന്ന സമയത്ത്’’ ജോക്കോവിച്ച് പറഞ്ഞു. “അവന് എനിക്ക് ധൈര്യം തന്നു കൊണ്ടിരുന്നു,അതോടൊപ്പം അവന് എനിക്ക് കളിതന്ത്രങ്ങള്‍ പറഞ്ഞു തന്നു’’. “നിങ്ങളുടെ സെര്‍വ് നില നിര്‍ത്തൂ, ഫസ്റ്റ് സെര്‍വിലൂടെ ആധിപത്യം സ്ഥാപിക്കൂ, അവന്റെ ബാക് ഹാന്‍ഡിലേക്ക് പോകൂ’’ എന്നൊക്കെ അവന് വാക്കുകള്‍കൊണ്ട് എന്നെ പരിശീലിപ്പിച്ചു.
“വളരെ ഓമനത്തം നിറഞ്ഞ അവനുതന്നെയാണ് ഈ റാക്കറ്റിന്റെ അവകാശം എന്ന് എനിക്ക് തോന്നി. എന്നെ പ്രോത്സാഹിപ്പിച്ച അവന്റെ ആ വലിയ മനസിനു ഹൃദയം നിറഞ്ഞ നന്ദി’’ ജോക്കോവിച്ച് പറഞ്ഞു. സോഷ്യല്‍ മീഡിയയും ഈ ബാലനെ ഏറ്റെടുത്തിരിക്കുകയാണ്. ഇതിഹാസ താരം ജോണ്‍ മക്കൻറോ അടക്കമുള്ളവരും പയ്യനെ അഭിനന്ദിച്ചവരില്‍ പെടുന്നു.
ആ കുട്ടി ആരാധകന് പകര്‍ന്ന ഊര്‍ജമായിരുന്നു ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപ്പാസിനോട് ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ട് കളി കൈവിടുന്ന സ്ഥിതിയിലെത്തിയ ജോക്കോവിച്ചിനു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്ത്തെഴുന്നേല്ക്കാന് പ്രചോദനമായത്.
“അവനെന്നെ പരിശീലിപ്പിച്ചു, ധൈര്യപ്പെടുത്തി, പ്രചോദിപ്പിച്ചു’’ .എന്തുകൊണ്ട് പയ്യന് റാക്കറ്റ് നല്‍കിയെന്ന് മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ മറുപടി.
“അവന്റെ ശബ്ദം മത്സരത്തിലുടനീളം എന്റെ ചെവികളില്‍ അലയടിച്ചു, പ്രത്യേകിച്ച് ഞാന്‍ രണ്ടു സെറ്റിന് പിന്നിട്ട് നില്ക്കുന്ന സമയത്ത്’’ ജോക്കോവിച്ച് പറഞ്ഞു. “അവന് എനിക്ക് ധൈര്യം തന്നു കൊണ്ടിരുന്നു,അതോടൊപ്പം അവന് എനിക്ക് കളിതന്ത്രങ്ങള്‍ പറഞ്ഞു തന്നു’’. “നിങ്ങളുടെ സെര്‍വ് നില നിര്‍ത്തൂ, ഫസ്റ്റ് സെര്‍വിലൂടെ ആധിപത്യം സ്ഥാപിക്കൂ, അവന്റെ ബാക് ഹാന്‍ഡിലേക്ക് പോകൂ’’ എന്നൊക്കെ അവന് വാക്കുകള്‍കൊണ്ട് എന്നെ പരിശീലിപ്പിച്ചു.
“വളരെ ഓമനത്തം നിറഞ്ഞ അവനുതന്നെയാണ് ഈ റാക്കറ്റിന്റെ അവകാശം എന്ന് എനിക്ക് തോന്നി. എന്നെ പ്രോത്സാഹിപ്പിച്ച അവന്റെ ആ വലിയ മനസിനു ഹൃദയം നിറഞ്ഞ നന്ദി’’ ജോക്കോവിച്ച് പറഞ്ഞു. സോഷ്യല്‍ മീഡിയയും ഈ ബാലനെ ഏറ്റെടുത്തിരിക്കുകയാണ്. ഇതിഹാസ താരം ജോണ്‍ മക്കൻറോ അടക്കമുള്ളവരും പയ്യനെ അഭിനന്ദിച്ചവരില്‍ പെടുന്നു.