ലണ്ടൻ: യൂറോ കപ്പ് ഫുട്ബോളിൽ റഹീം സ്റ്റെർലിംഗ് സ്റ്റാറായപ്പോൾ ഇംഗ്ലണ്ട് ഉദിച്ചുയർന്നു. ഗ്രൂപ്പ് ഡിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 1-0ന് ക്രൊയേഷ്യയെ കീഴടക്കി. 57-ാം മിനിറ്റിൽ സ്റ്റെർലിംഗിന്റെ വകയായിരുന്നു ഗാരെത് സൗത്ത് ഗേറ്റിന്റെ കുട്ടികളുടെ വിജയ ഗോൾ. കാൽവിൽ ഫിലിപ്പ് ആയിരുന്നു ഗോളിന് അസിസ്റ്റ് ചെയ്തത്. 2018 ഫിഫ ലോകകപ്പ് സെമിയിൽ ക്രൊയേഷ്യക്കു മുന്നിൽ പരാജയപ്പെട്ടതിന്റെ കണക്കും ഇംഗ്ലണ്ട് ഇതോടെ തീർത്തു.
യൂറോ ചരിത്രത്തിൽ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ മത്സരത്തിൽ ജയിക്കുന്നത് ഇതാദ്യമാണ്. മത്സരത്തിൽ ഇംഗ്ലണ്ടിനായിരുന്നു ആധിപത്യം. ഇംഗ്ലണ്ടിന്റെ ഫിൽ ഫോഡെന്റെ ഷോട്ട് ആദ്യ പകുതിയിൽ ക്രൊയേഷ്യൻ ഗോൾ പോസ്റ്റിനെ വിറപ്പിച്ചു മടങ്ങി. ഇരു ടീമുകളും പ്രതിരോധം കടുപ്പിച്ച ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. സ്റ്റെർലിംഗിനുശേഷവും ഗോളിനായി ഇരു ടീമിലെയും താരങ്ങൾ ശ്രമിച്ചെങ്കിലും ലക്ഷ്യം അകന്നുനിന്നു. ഷോട്ടിലും ഗോൾ ഷോട്ടിലും ഇരു ടീമുകളും 8-8, 2-2 എന്നിങ്ങനെ തുല്യത പാലിച്ചു.
ബെല്ലിംഗ്ഹാം
യൂറോ കപ്പ് ചരിത്രത്തിൽ അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാം ഇന്നലെ സ്വന്തമാക്കി. 17 വയസും 349 ദിവസവും പ്രായമുള്ളപ്പോഴാൾ ഈ കൗമാര മിഡ്ഫീൽഡർ ഇംഗ്ലണ്ടിനായി ക്രൊയേഷ്യക്കെതിരേ ഇറങ്ങി. ഹാരി കെയ്നെ പിൻവലിച്ച് 82-ാം മിനിറ്റിലാണ് ഗാരെത് സൗത്ത് ഗേറ്റ് ബെല്ലിംഹാമിനെ കളത്തിലിറക്കിയത്. ഇംഗ്ലണ്ടിന്റെ ചരിത്ര ജയത്തിൽ പങ്കാളിയാകാനും ബെല്ലിംഗ്ഹാമിനു സാധിച്ചു.
യൂറോ ചരിത്രത്തിൽ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ മത്സരത്തിൽ ജയിക്കുന്നത് ഇതാദ്യമാണ്. മത്സരത്തിൽ ഇംഗ്ലണ്ടിനായിരുന്നു ആധിപത്യം. ഇംഗ്ലണ്ടിന്റെ ഫിൽ ഫോഡെന്റെ ഷോട്ട് ആദ്യ പകുതിയിൽ ക്രൊയേഷ്യൻ ഗോൾ പോസ്റ്റിനെ വിറപ്പിച്ചു മടങ്ങി. ഇരു ടീമുകളും പ്രതിരോധം കടുപ്പിച്ച ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. സ്റ്റെർലിംഗിനുശേഷവും ഗോളിനായി ഇരു ടീമിലെയും താരങ്ങൾ ശ്രമിച്ചെങ്കിലും ലക്ഷ്യം അകന്നുനിന്നു. ഷോട്ടിലും ഗോൾ ഷോട്ടിലും ഇരു ടീമുകളും 8-8, 2-2 എന്നിങ്ങനെ തുല്യത പാലിച്ചു.
ബെല്ലിംഗ്ഹാം
യൂറോ കപ്പ് ചരിത്രത്തിൽ അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാം ഇന്നലെ സ്വന്തമാക്കി. 17 വയസും 349 ദിവസവും പ്രായമുള്ളപ്പോഴാൾ ഈ കൗമാര മിഡ്ഫീൽഡർ ഇംഗ്ലണ്ടിനായി ക്രൊയേഷ്യക്കെതിരേ ഇറങ്ങി. ഹാരി കെയ്നെ പിൻവലിച്ച് 82-ാം മിനിറ്റിലാണ് ഗാരെത് സൗത്ത് ഗേറ്റ് ബെല്ലിംഹാമിനെ കളത്തിലിറക്കിയത്. ഇംഗ്ലണ്ടിന്റെ ചരിത്ര ജയത്തിൽ പങ്കാളിയാകാനും ബെല്ലിംഗ്ഹാമിനു സാധിച്ചു.