കോപ്പൻഹേഗൻ (ഡെന്മാർക്ക്): യൂറോ 2020 ഫുട്ബോളിന്റെ രണ്ടാം ദിനം കണ്ണീർക്കാഴ്ചയായി ഡെന്മാർക്കിന്റെ സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ. കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ ഇന്നലെ ഇന്ത്യൻ സമയം രാത്രി 9.30ന് ആരംഭിച്ച ഫിൻലൻഡിനെതിരായ മത്സരത്തിനിടെ എറിക്സൺ കുഴഞ്ഞുവീണു.
മത്സരം നാൽപ്പത് മിനിറ്റ് പിന്നിട്ടപ്പോൾ ഡെന്മാർക്കിന് അനുകൂലമായി ലഭിച്ച ത്രോ ബോൾ സ്വീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ഉടൻ മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. മൈതാനത്തുവച്ചുതന്നെ പിസിആറും ഇലക്ട്രിക് ഷോക്കും നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറിക്സണിനെ ആശുപത്രിയിലേക്ക് മാറ്റി. വീണുകിടക്കുന്ന എറിക്സണിനെ മെഡിക്കൽ സംഘം ശുശ്രൂഷിക്കുന്പോൾ കണ്ണീരോടെ ഡെന്മാർക്ക് താരങ്ങൾ ചുറ്റും കൂടി നിന്നത് ഫുട്ബോൾ ലോകം ഹൃദയവേദനയോടെ കണ്ടു.
വൈകാതെ ഫിൻലൻഡ് താരങ്ങൾ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. മെഡിക്കൽ എമർജൻസി പ്രഖ്യാപിച്ച് മത്സരം റദ്ദാക്കിയതായി യുവേഫ അറിയിച്ചു. ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാന്റെ താരമാണ് ഇരുപത്തൊന്പതുകാരനായ എറിക്സൺ.
മത്സരം നാൽപ്പത് മിനിറ്റ് പിന്നിട്ടപ്പോൾ ഡെന്മാർക്കിന് അനുകൂലമായി ലഭിച്ച ത്രോ ബോൾ സ്വീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ഉടൻ മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. മൈതാനത്തുവച്ചുതന്നെ പിസിആറും ഇലക്ട്രിക് ഷോക്കും നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറിക്സണിനെ ആശുപത്രിയിലേക്ക് മാറ്റി. വീണുകിടക്കുന്ന എറിക്സണിനെ മെഡിക്കൽ സംഘം ശുശ്രൂഷിക്കുന്പോൾ കണ്ണീരോടെ ഡെന്മാർക്ക് താരങ്ങൾ ചുറ്റും കൂടി നിന്നത് ഫുട്ബോൾ ലോകം ഹൃദയവേദനയോടെ കണ്ടു.
വൈകാതെ ഫിൻലൻഡ് താരങ്ങൾ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. മെഡിക്കൽ എമർജൻസി പ്രഖ്യാപിച്ച് മത്സരം റദ്ദാക്കിയതായി യുവേഫ അറിയിച്ചു. ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാന്റെ താരമാണ് ഇരുപത്തൊന്പതുകാരനായ എറിക്സൺ.