ബ്രസീലിയ: യൂറോയിലൂടെ കായികലോകം കാൽപ്പന്തിന്റെ ഗോളാരവത്തിലേക്കു നീർക്കാംകുഴിയിട്ടെങ്കിൽ കളത്തിൽ കാൽപ്പനികത വിരിയിച്ച സൗന്ദര്യത്തിന് ഇന്നു രാത്രി ലാറ്റിനമേരിക്കയിൽ തുടക്കമാകും. കാലിൽ കുരുക്കിയിട്ട പന്തുമായി നൃത്തംവയ്ക്കുന്ന ലാറ്റിനമേരിക്കക്കാരുടെ കാൽപ്പന്താരവത്തിന് ഇന്നു മുതൽ പുൽത്തട്ടുകൾ സാക്ഷ്യംവഹിക്കും.
ഇന്ത്യൻ സമയം പുലർച്ചെ 2.30നാണ് 47-ാമത് കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പിന്റെ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരും ആതിഥേയരുമായ ബ്രസീൽ വെനസ്വേലയെ സാംബ നൃത്തച്ചുവടുകളോടെ നേരിട്ട് തുടക്കം കുറിക്കും. ബ്രസീൽ തലസ്ഥാന നഗരമായ ബ്രസീലിയയിലെ മാനേ ഗാരിഞ്ച സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം. തുടർന്ന് രാവിലെ 5.30ന് കൊളംബിയയും ഇക്വഡോറും ഏറ്റുമുട്ടും. റിയൊ ഡി ഷാനെറൊയിലെ ചരിത്ര സ്റ്റേഡിയമായ മറകാനയിൽ ഫൈനൽ മാത്രമാണ് അരങ്ങേറുക. ഇന്ത്യൻ സമയം ജൂലൈ 11 രാവിലെ 5.30നാണു ഫൈനൽ. കോവിഡ് പശ്ചാത്തലത്തിൽ കാണികളില്ലാതെയാണ് ചാന്പ്യൻഷിപ്പ് നടക്കുന്നത്.
അർജന്റീനയുടെ ഗ്രൂപ്പ് എ
ഗ്രൂപ്പ് എയിലെ കരുത്തർ ലയണൽ മെസി നയിക്കുന്ന അർജന്റീനയാണ്. 1993നു ശേഷം ഒരു സുപ്രധാന കിരീടം നേടാൻ അർജന്റീനയ്ക്കു കഴിഞ്ഞിട്ടില്ല. 2014 ഫിഫ ലോകകപ്പ്, 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിൽ എത്തിയെങ്കിലും ലയണൽ മെസിക്കും സംഘത്തിനും ഒരു കൈ അകലെമാത്രമായി കിരീടം നിലകൊണ്ടു.
മെസിക്കൊപ്പം സെർജിയൊ അഗ്വെയ്റൊ, ലൗതാരൊ മാർട്ടിനെസ്, എയ്ഞ്ചൽ ഡി മരിയ, ജിയൊവാണി ലൊ സെൽസൊ, ലിയാൻഡ്രൊ പരേഡെസ്, നികോളാസ് ഒറ്റമെൻഡി എന്നിങ്ങനെ നീളുന്ന മികച്ച സംഘമാണ് അർജന്റീനയ്ക്കുള്ളത്.
ലൂയിസ് സുവാരസ്, ഡിയേഗൊ ഗോഡിൻ, എഡിസണ് കവാനി, മാർട്ടിൻ സീസേഴ്സ് തുടങ്ങിയവർ അണിനിരക്കുന്ന ഉറുഗ്വെയാണ് ഗ്രൂപ്പ് എയിലെ മറ്റൊരു ശക്തി. അലക്സിസ് സാഞ്ചസ്, ക്ലോഡിയൊ ബ്രാവൊ, അർതുറൊ വിദാൽ, ഗാരി മെഡൽ തുടങ്ങിവരുടെ കരുത്തുമായെത്തുന്ന ചിലിയും ഗ്രൂപ്പ് എയിൽ ഉണ്ട്. ഗുസ്താവൊ ഗോമസിന്റെ നേതൃത്വത്തിലിറങ്ങുന്ന പരാഗ്വെ, മാഴ്സെലൊ മൊറെനൊയുടെ ക്യാപ്റ്റൻസിയിലെത്തുന്ന ബൊളീവിയ എന്നിവയും ഗ്രൂപ്പ് എയിലാണ്.
ബ്രസീലും ഗ്രൂപ്പ് ബിയും
കോപ്പ അമേരിക്ക ഇത്തവണ നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണു ബ്രസീൽ. ടിറ്റെയുടെ ശിക്ഷണത്തിലിറങ്ങുന്ന മഞ്ഞപ്പടയുടെ സൂപ്പർ സാന്നിധ്യമാണു നെയ്മർ. റോബർട്ടൊ ഫിർമിനൊ, വിനീഷ്യസ് ജൂണിയർ, ഗബ്രിയേൽ ജീസസ്, തിയാഗൊ സിൽവ, കസെമിറൊ, മാർക്വീഞ്ഞോസ്, ആസിലണ് എന്നിങ്ങനെ നീളുന്നു മഞ്ഞപ്പടയുടെ കരുത്തർ.
ഗോളി ഡേവിഡ് ഒസ്പിന നയിക്കുന്ന കൊളംബിയയാണു ഗ്രൂപ്പ് ബിയിലെ മറ്റൊരു ശക്തി. പരിക്കേറ്റ് പുറത്തായ ഹമേഷ് റോഡ്രിഗസിന്റെ അഭാവം കൊളംബിയൻ നിരയിൽ നിഴലിക്കുമെന്നതിൽ തർക്കമില്ല. തോമസ് റിൻകോണ് നയിക്കുന്ന വെനസ്വേല, അലക്സാണ്ടർ ഡൊമിൻഗ്വെസിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇക്വഡോർ, പെഡ്രൊ ഗയ്യെസെയുടെ പെറു എന്നിവയാണു ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. എന്നർ വലെൻസിയ, ആംഗൽ മെന്ന തുടങ്ങിയവർ അണിനിരക്കുന്ന ഇക്വഡോർ കരുത്തുറ്റ സംഘമാണ്.
ഇന്ത്യൻ സമയം പുലർച്ചെ 2.30നാണ് 47-ാമത് കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പിന്റെ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരും ആതിഥേയരുമായ ബ്രസീൽ വെനസ്വേലയെ സാംബ നൃത്തച്ചുവടുകളോടെ നേരിട്ട് തുടക്കം കുറിക്കും. ബ്രസീൽ തലസ്ഥാന നഗരമായ ബ്രസീലിയയിലെ മാനേ ഗാരിഞ്ച സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം. തുടർന്ന് രാവിലെ 5.30ന് കൊളംബിയയും ഇക്വഡോറും ഏറ്റുമുട്ടും. റിയൊ ഡി ഷാനെറൊയിലെ ചരിത്ര സ്റ്റേഡിയമായ മറകാനയിൽ ഫൈനൽ മാത്രമാണ് അരങ്ങേറുക. ഇന്ത്യൻ സമയം ജൂലൈ 11 രാവിലെ 5.30നാണു ഫൈനൽ. കോവിഡ് പശ്ചാത്തലത്തിൽ കാണികളില്ലാതെയാണ് ചാന്പ്യൻഷിപ്പ് നടക്കുന്നത്.
അർജന്റീനയുടെ ഗ്രൂപ്പ് എ
ഗ്രൂപ്പ് എയിലെ കരുത്തർ ലയണൽ മെസി നയിക്കുന്ന അർജന്റീനയാണ്. 1993നു ശേഷം ഒരു സുപ്രധാന കിരീടം നേടാൻ അർജന്റീനയ്ക്കു കഴിഞ്ഞിട്ടില്ല. 2014 ഫിഫ ലോകകപ്പ്, 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിൽ എത്തിയെങ്കിലും ലയണൽ മെസിക്കും സംഘത്തിനും ഒരു കൈ അകലെമാത്രമായി കിരീടം നിലകൊണ്ടു.
മെസിക്കൊപ്പം സെർജിയൊ അഗ്വെയ്റൊ, ലൗതാരൊ മാർട്ടിനെസ്, എയ്ഞ്ചൽ ഡി മരിയ, ജിയൊവാണി ലൊ സെൽസൊ, ലിയാൻഡ്രൊ പരേഡെസ്, നികോളാസ് ഒറ്റമെൻഡി എന്നിങ്ങനെ നീളുന്ന മികച്ച സംഘമാണ് അർജന്റീനയ്ക്കുള്ളത്.
ലൂയിസ് സുവാരസ്, ഡിയേഗൊ ഗോഡിൻ, എഡിസണ് കവാനി, മാർട്ടിൻ സീസേഴ്സ് തുടങ്ങിയവർ അണിനിരക്കുന്ന ഉറുഗ്വെയാണ് ഗ്രൂപ്പ് എയിലെ മറ്റൊരു ശക്തി. അലക്സിസ് സാഞ്ചസ്, ക്ലോഡിയൊ ബ്രാവൊ, അർതുറൊ വിദാൽ, ഗാരി മെഡൽ തുടങ്ങിവരുടെ കരുത്തുമായെത്തുന്ന ചിലിയും ഗ്രൂപ്പ് എയിൽ ഉണ്ട്. ഗുസ്താവൊ ഗോമസിന്റെ നേതൃത്വത്തിലിറങ്ങുന്ന പരാഗ്വെ, മാഴ്സെലൊ മൊറെനൊയുടെ ക്യാപ്റ്റൻസിയിലെത്തുന്ന ബൊളീവിയ എന്നിവയും ഗ്രൂപ്പ് എയിലാണ്.
ബ്രസീലും ഗ്രൂപ്പ് ബിയും
കോപ്പ അമേരിക്ക ഇത്തവണ നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണു ബ്രസീൽ. ടിറ്റെയുടെ ശിക്ഷണത്തിലിറങ്ങുന്ന മഞ്ഞപ്പടയുടെ സൂപ്പർ സാന്നിധ്യമാണു നെയ്മർ. റോബർട്ടൊ ഫിർമിനൊ, വിനീഷ്യസ് ജൂണിയർ, ഗബ്രിയേൽ ജീസസ്, തിയാഗൊ സിൽവ, കസെമിറൊ, മാർക്വീഞ്ഞോസ്, ആസിലണ് എന്നിങ്ങനെ നീളുന്നു മഞ്ഞപ്പടയുടെ കരുത്തർ.
ഗോളി ഡേവിഡ് ഒസ്പിന നയിക്കുന്ന കൊളംബിയയാണു ഗ്രൂപ്പ് ബിയിലെ മറ്റൊരു ശക്തി. പരിക്കേറ്റ് പുറത്തായ ഹമേഷ് റോഡ്രിഗസിന്റെ അഭാവം കൊളംബിയൻ നിരയിൽ നിഴലിക്കുമെന്നതിൽ തർക്കമില്ല. തോമസ് റിൻകോണ് നയിക്കുന്ന വെനസ്വേല, അലക്സാണ്ടർ ഡൊമിൻഗ്വെസിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇക്വഡോർ, പെഡ്രൊ ഗയ്യെസെയുടെ പെറു എന്നിവയാണു ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. എന്നർ വലെൻസിയ, ആംഗൽ മെന്ന തുടങ്ങിയവർ അണിനിരക്കുന്ന ഇക്വഡോർ കരുത്തുറ്റ സംഘമാണ്.