റോം: പ്രതിരോധ ഫുട്ബോളിന്റെ വക്താക്കളായി അറിയപ്പെട്ടിരുന്ന ഇറ്റലിയുടെ പുതിയ മുഖം 2020 യൂറോ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ലോകം കണ്ടു. റോബർട്ടോ മാൻസീനിയുടെ ശിക്ഷണത്തിൻ കീഴിൽ കുറേനാളുകളായി അസൂറികളുടെ കേളീശൈലിയിൽ മാറ്റംവന്നിരുന്നു. അതിന്റെ ഉത്തമോദാഹരണമായിരുന്നു യൂറോയുടെ ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിൽ തുർക്കിയെ 3-0ന് ഇറ്റലി തകർത്തെറിഞ്ഞത്. യൂറോ ചരിത്രത്താളുകളിൽ ഇടം പിടിച്ച ജയമായിരുന്നു അതെന്നതാണു വാസ്തവം. യൂറോ കപ്പ് ചരിത്രത്തിലെ ഒരു ഉദ്ഘാടന മത്സരത്തിലെ ഏറ്റവും വലിയ ജയമാണ് ഇറ്റലി നേടിയത്. 1976ൽ ചെക്കോസ്ലോവാക്യ 3-1ന് ഹോളണ്ടിനെ കീഴടക്കിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
ഡെമിറലിന്റെ (53’) സെൽഫ് ഗോളിലൂടെയാണ് ഇറ്റലി ലീഡ് നേടിയത്. തുടർന്ന് സിറൊ ഇമ്മൊബിൽ (66’), ലോറെൻസൊ ഇൻസിഗ്നെ (79’) എന്നിവരുടെ ഗോളിലൂടെ ഇറ്റലി 3-0ത്തിലേക്ക് എത്തി.
ഒരു ഗോളടിക്കുക, പിന്നീട് പ്രതിരോധക്കോട്ടകെട്ടുക എന്ന പഴയ തന്ത്രമല്ല ഇറ്റലിക്കിപ്പോൾ. മാൻസീനിയുടെ 4-3-3 ശൈലിയാണ് അസൂറികൾ ഇപ്പോൾ പ്രാവർത്തികമാക്കുന്നത്. ലോറെൻസൊ ഇൻസിഗ്നെ, ഇമ്മൊബിൽ, ഡൊമെനികൊ ബെറാർഡി എന്നീ മൂന്ന് മുന്നേറ്റ നിരക്കാരെയാണു ആക്രമണത്തിനു മാൻസീനി ആദ്യം ഉപയോഗിച്ചത്. 81-ാം മിനിറ്റിൽ ഇൻസിഗ്നെയെയും ഇമ്മൊബിലിനെയും ഒന്നിച്ച് പിൻവലിച്ചു, പകരം സ്ട്രൈക്കർമാരായ ഫ്രെഡെറികോ ചീസയെയും ആന്ദ്രെ ബെരോട്ടിയെയും ഇറക്കി. 79-ാം മിനിറ്റിൽ ഇൻസിഗ്നെ ഇറ്റലിയുടെ അക്കൗണ്ടിലെ മൂന്നാം ഗോളും നേടിയതോടെയായിരുന്നു മാൻസീനിയുടെ ഈ നീക്കം. 85-ാം മിനിറ്റിൽ ബെറാർഡിയെയും പിൻവലിച്ച മാൻസീനി മറ്റൊരു സ്ട്രൈക്കറായ ഫെഡെറിക്കൊ ബെർനാർഡെസ്ചിയെയും ഇറക്കി.
തുർക്കിക്കെതിരേ കണ്ട അസൂറികളുടെ പുതിയ മുഖം ശക്തമായ ടീമുകൾക്കെതിരേ ഫലപ്രദമാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഡെമിറലിന്റെ (53’) സെൽഫ് ഗോളിലൂടെയാണ് ഇറ്റലി ലീഡ് നേടിയത്. തുടർന്ന് സിറൊ ഇമ്മൊബിൽ (66’), ലോറെൻസൊ ഇൻസിഗ്നെ (79’) എന്നിവരുടെ ഗോളിലൂടെ ഇറ്റലി 3-0ത്തിലേക്ക് എത്തി.
ഒരു ഗോളടിക്കുക, പിന്നീട് പ്രതിരോധക്കോട്ടകെട്ടുക എന്ന പഴയ തന്ത്രമല്ല ഇറ്റലിക്കിപ്പോൾ. മാൻസീനിയുടെ 4-3-3 ശൈലിയാണ് അസൂറികൾ ഇപ്പോൾ പ്രാവർത്തികമാക്കുന്നത്. ലോറെൻസൊ ഇൻസിഗ്നെ, ഇമ്മൊബിൽ, ഡൊമെനികൊ ബെറാർഡി എന്നീ മൂന്ന് മുന്നേറ്റ നിരക്കാരെയാണു ആക്രമണത്തിനു മാൻസീനി ആദ്യം ഉപയോഗിച്ചത്. 81-ാം മിനിറ്റിൽ ഇൻസിഗ്നെയെയും ഇമ്മൊബിലിനെയും ഒന്നിച്ച് പിൻവലിച്ചു, പകരം സ്ട്രൈക്കർമാരായ ഫ്രെഡെറികോ ചീസയെയും ആന്ദ്രെ ബെരോട്ടിയെയും ഇറക്കി. 79-ാം മിനിറ്റിൽ ഇൻസിഗ്നെ ഇറ്റലിയുടെ അക്കൗണ്ടിലെ മൂന്നാം ഗോളും നേടിയതോടെയായിരുന്നു മാൻസീനിയുടെ ഈ നീക്കം. 85-ാം മിനിറ്റിൽ ബെറാർഡിയെയും പിൻവലിച്ച മാൻസീനി മറ്റൊരു സ്ട്രൈക്കറായ ഫെഡെറിക്കൊ ബെർനാർഡെസ്ചിയെയും ഇറക്കി.
തുർക്കിക്കെതിരേ കണ്ട അസൂറികളുടെ പുതിയ മുഖം ശക്തമായ ടീമുകൾക്കെതിരേ ഫലപ്രദമാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.