പാരീസ്: ഫ്രഞ്ച് ഓപ്പണ് ടെന്നീസിൽ ഇന്ന് രണ്ട് തീപ്പൊരി ക്വാർട്ടർ പോരാട്ടങ്ങൾ. പുരുഷ സിംഗിൾസിൽ നിലവിലെ ചാന്പ്യനും കളിമണ്കോർട്ടിന്റെ രാജാവുമായ സ്പാനിഷ് താരം റാഫേൽ നദാലും ലോക ഒന്നാം നന്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചും കളത്തിലിറങ്ങും.
മൂന്നാം നന്പറായ നദാലിന്റെ എതിരാളി അർജന്റൈൻ യുവതുർക്കിയായ ഡിയേഗൊ ഷ്വാർട്സ്മാനാണ്. ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം അഞ്ചു മണിക്കാണ് മത്സരം ആരംഭിക്കുക. 10-ാം സീഡുകാരനാണ് ഷ്വാർട്സ്മാൻ. ഇറ്റലിയുടെ സിന്നറിനെ കീഴടക്കിയായിരുന്നു നദാൽ ക്വാർട്ടറിലെത്തിയത്.
ജോക്കോയുടെ എതിരാളി ഇറ്റാലിയൻ താരം മറ്റ്യൊ ബെരെറ്റിനിയാണ്. സ്വിസ് സൂപ്പർ താരം റോജർ ഫെഡറർ പരിക്കിനെത്തുടർന്ന് ടൂർണമെന്റിൽനിന്ന് പിന്മാറിയതോടെ ഒന്പതാം സീഡുകാരനായ ബെരെറ്റിനി ക്വാർട്ടറിലേക്ക് വാക്കോവറിലൂടെ പ്രവേശിച്ചു.
ഇറ്റലിയുടെ മുസെറ്റിക്കെതിരേ വാക്കോവർ ലഭിച്ചാണ് ജോക്കോവിച്ചും ക്വാർട്ടർ കണ്ടത്. മുസെറ്റിനിക്കെതിരേ അഞ്ചാം സെറ്റിൽ 4-0ന് മുന്നിൽനിൽക്കുകയായിരുന്നു ജോക്കോ അപ്പോൾ. ആദ്യ രണ്ട് സെറ്റ് മുസെറ്റിനിയും തുടർന്നുള്ള രണ്ട് സെറ്റ് ജോക്കോവിച്ചുമായിരുന്നു നേടിയത്.
മൂന്നാം നന്പറായ നദാലിന്റെ എതിരാളി അർജന്റൈൻ യുവതുർക്കിയായ ഡിയേഗൊ ഷ്വാർട്സ്മാനാണ്. ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം അഞ്ചു മണിക്കാണ് മത്സരം ആരംഭിക്കുക. 10-ാം സീഡുകാരനാണ് ഷ്വാർട്സ്മാൻ. ഇറ്റലിയുടെ സിന്നറിനെ കീഴടക്കിയായിരുന്നു നദാൽ ക്വാർട്ടറിലെത്തിയത്.
ജോക്കോയുടെ എതിരാളി ഇറ്റാലിയൻ താരം മറ്റ്യൊ ബെരെറ്റിനിയാണ്. സ്വിസ് സൂപ്പർ താരം റോജർ ഫെഡറർ പരിക്കിനെത്തുടർന്ന് ടൂർണമെന്റിൽനിന്ന് പിന്മാറിയതോടെ ഒന്പതാം സീഡുകാരനായ ബെരെറ്റിനി ക്വാർട്ടറിലേക്ക് വാക്കോവറിലൂടെ പ്രവേശിച്ചു.
ഇറ്റലിയുടെ മുസെറ്റിക്കെതിരേ വാക്കോവർ ലഭിച്ചാണ് ജോക്കോവിച്ചും ക്വാർട്ടർ കണ്ടത്. മുസെറ്റിനിക്കെതിരേ അഞ്ചാം സെറ്റിൽ 4-0ന് മുന്നിൽനിൽക്കുകയായിരുന്നു ജോക്കോ അപ്പോൾ. ആദ്യ രണ്ട് സെറ്റ് മുസെറ്റിനിയും തുടർന്നുള്ള രണ്ട് സെറ്റ് ജോക്കോവിച്ചുമായിരുന്നു നേടിയത്.