+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുളിപ്പും മധുരവുമായി ഓറഞ്ച്

സി ഗ്രൂപ്പിലെ കരുത്തർ ഓറഞ്ച് പടയാണെന്നതിൽ തർക്കമില്ല. യൂറോപ്യൻ മുൻനിര ലീഗുകളിൽ കളിക്കുന്ന എണ്ണംപറഞ്ഞ താരങ്ങളാണ് ഹോളണ്ട
പുളിപ്പും മധുരവുമായി ഓറഞ്ച്
സി ഗ്രൂപ്പിലെ കരുത്തർ ഓറഞ്ച് പടയാണെന്നതിൽ തർക്കമില്ല. യൂറോപ്യൻ മുൻനിര ലീഗുകളിൽ കളിക്കുന്ന എണ്ണംപറഞ്ഞ താരങ്ങളാണ് ഹോളണ്ടിന്‍റെ കരുത്ത്. വിർജിൽ വാൻ ഡിക് ടീമിലില്ല, പകരം ജോർജീനിയോ വിജ്നാൽഡ് ആണ് ടീമിനെ നയിക്കുക. ഫ്രാങ്ക് ഡി ബോർ ആണ് പരിശീലകൻ. 2020ൽ റോണൾഡ് കൂമൻ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ പരിശീലകനായതോടെയാണ് തൽസ്ഥാനത്തേക്ക് ഡി ബോർ എത്തിയത്.
നേട്ടങ്ങൾ: 2014 ലോകകപ്പ് മൂന്നാം സ്ഥാനം, 1988 യൂറോ ചാന്പ്യൻ
ഫിഫ റാങ്ക്: 16
സുപ്രാധന താരം: ഫ്രെങ്കി ഡി ജോംഗ്

യുക്രെയ്ൻ

ഫുട്ബോൾ കളത്തിലും രാഷ്‌ട്രീയത്തിലും കഴിവു തെളിയിച്ച ആന്ദ്രെ ഷെവ്ചെങ്കോയുടെ ശിക്ഷണത്തിലാണ് യുക്രെയ്ൻ എത്തുന്നത്. 2012വരെ യുക്രെയ്ൻ ടീമിന്‍റെ ഭാഗമായിരുന്ന ഷെവ്ചെങ്കോ 2016ലാണ് മുഖ്യപരിശീലകനായത്.
നേട്ടങ്ങൾ: 1966 ലോകകപ്പ് നാലാം സ്ഥാനം, 1960 യൂറോ കപ്പ്.
ഫിഫ റാങ്ക്: 24
സുപ്രധാന താരം: റുസ്‌ലാൻ മാലിനോവ്സ്കി

ഓസ്ട്രിയ

ജർമൻ ബുണ്ടസ് ലിഗയിൽ കളിക്കുന്ന താരങ്ങളാണ് ടീമിന്‍റെ മഹാഭൂരിപക്ഷവും. ഡേവിഡ് അലബ, മാർസെൽ സാബിറ്റ്സർ തുടങ്ങിയവരണിനിരക്കുന്ന ടീമിന്‍റെ ശരാശരി പ്രായം 25 ആണ്. മൂന്നാം തവണയാണ് ഓസ്ട്രേലിയ യൂറോ പോരാട്ടവേദിയിൽ എത്തുന്നത്.
നേട്ടങ്ങൾ: 1954 ലോകകപ്പിൽ മൂന്നാം സ്ഥാനം, 1936 ഒളിന്പിക്സ് റണ്ണറപ്പ്.
ഫിഫ റാങ്ക്: 23
സുപ്രധാന താരം: ബൗംഗാർട്ട്‌ലിംഗർ

നോർത്ത് മാസിഡോണിയ

യൂഗോസ്ലാവ്യക്കു പുറത്തു കടന്നതിനുശേഷം മാസിഡോണിയ സ്വന്തമാക്കിയ ഏറ്റവും മികച്ച നേട്ടമാണ് ഇത്തവണത്തെ യൂറോ യോഗ്യത. ലോകകപ്പിൽ കളിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലാത്ത മാസിഡോണിയയുടെ കന്നി യൂറോ ചാന്പ്യൻഷിപ്പാണിത്. ഗൊരാൻ പൻഡെവ് ആണ് ടീമിന്‍റെ ക്യാപ്റ്റൻ. ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരം കളിച്ചതും ഏറ്റവും കൂടുതൽ ഗോൾ നേടിയതും പൻഡെവ് തന്നെ.

നേട്ടങ്ങൾ: 2020 യൂറോ പങ്കാളിത്തം
ഫിഫ റാങ്ക്: 62
സുപ്രധാന താരം: ഗൊരാൻ പൻഡെവ്