അതിഭീമമായ പ്രചാരണച്ചെലവുമൂലം ഇന്നു സന്പന്നർക്കും വലിയ ധനശേഷിയുള്ള പാർട്ടികളുടെ സ്ഥാനാർഥികൾക്കും മാത്രമേ തെരഞ്ഞെടുപ്പിൽ നന്നായി മത്സരിക്കാൻ കഴിയുന്നുള്ളു. ഇതിനു മാറ്റമുണ്ടായേ പറ്റൂ.
രാജ്യത്തെ തെരഞ്ഞെടുപ്പുരംഗം കള്ളപ്പണത്തിന്റെ സ്വാധീനത്തിൽ എത്രമാത്രം അകപ്പെട്ടുപോയി എന്നതിന്റെ പുതിയ ദൃഷ്ടാന്തങ്ങളാണു കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നാമനിർദേശപത്രിക പിൻവലിക്കാൻ സ്ഥാനാർഥിക്കു പണം നൽകിയെന്ന ആക്ഷേപത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ പോലീസ് കേസെടുത്തു.
പത്രിക നൽകിയശേഷം പിന്മാറിയ കെ. സുന്ദരയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് അവിടെ മത്സരിച്ച സുരേന്ദ്രനെതിരേ കേസ്. സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി നേതാക്കൾ തനിക്കു രണ്ടര ലക്ഷം രൂപയും 15,000 രൂപ വിലയുള്ള സ്മാർട്ട് ഫോണും നൽകിയതായി സുന്ദര പറഞ്ഞിരുന്നു. തന്നെ ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോവുകയും അന്യായമായി തടങ്കലിൽ പാർപ്പിക്കുകയും ചെയ്തെന്നും സുന്ദര പരാതിപ്പെട്ടിട്ടുണ്ട്. പോലീസിന്റെ അന്വേഷണത്തിനുശേഷമേ ഇതിന്റെ നിജസ്ഥിതി അറിവാകൂ. അതെന്തായാലും, തെരഞ്ഞെടുപ്പു ജയിക്കാനും എതിരാളിയെ തോൽപിക്കാനും എന്തു നീചമാർഗവും സ്വീകരിക്കുന്ന പ്രവണത കൂടിവരികയാണ് എന്നതിന് ഈ സംഭവവും അടിവരയിടുന്നു. ജനഹിതംതന്നെ ഇങ്ങനെ അട്ടിമറിക്കപ്പെടുന്നുണ്ട് പലയിടത്തും. ജനാധിപത്യത്തിനുതന്നെ ഇതു വലിയ ഭീഷണിയായി മാറുന്നു. മഞ്ചേശ്വരത്തെ കാര്യങ്ങൾ ചില പ്രത്യേക സാഹചര്യത്തിൽ പുറത്തുവന്നു എന്നേയുള്ളു. വേറേ എത്രയെത്ര മണ്ഡലങ്ങളിൽ ഇതുപോലുള്ള കുത്സിത പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടാവും?
കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം നീളുന്നതിനിടയിലാണു മഞ്ചേശ്വരത്തെ വിവരങ്ങൾ പുറത്തുവന്നത്. ഈ രണ്ടു കേസുകളും ചേർത്തുവായിക്കുന്പോഴാണു നമ്മുടെ ജനാധിപത്യവും തെരഞ്ഞെടുപ്പുപ്രക്രിയയും ഇന്ന് എവിടെയാണ് എത്തിനിൽക്കുന്നതെന്നു ബോധ്യമാവുക. കൊടകര കുഴൽപ്പണക്കേസിന്റെ മുഴുവൻ വിവരങ്ങളും പുറത്തായിട്ടില്ല. മഞ്ഞുമലയുടെ അഗ്രം മാത്രമാണു പുറത്തുകാണുന്നതെന്നാണു നിഗമനം. കേസുമായി ബന്ധപ്പെട്ടു ചില ബിജെപി നേതാക്കളെ പോലീസ് ചോദ്യംചെയ്തിട്ടുണ്ട്. ബിജെപി മുന്നണിയിലേക്കു വരാൻ ചിലർ വൻതുക ആവശ്യപ്പെട്ടെന്നും അതു നൽകിയെന്നുമുള്ള ആരോപണങ്ങളും അന്തരീക്ഷത്തിൽ നിൽക്കുന്നു. എൻഡിഎക്ക് 35 എംഎൽഎമാരെ കിട്ടിയാൽ മന്ത്രിസഭ ഉണ്ടാക്കുമെന്ന കെ. സുരേന്ദ്രന്റെ പഴയ പ്രസ്താവനയ്ക്കു പുതിയ അർഥതലങ്ങൾ തേടുകയാണു രാഷ്ട്രീയ നിരീക്ഷകർ. അതിനിടെ കൊടകര കേസ് ഒത്തുതീർപ്പാക്കാൻ നീക്കം നടക്കുന്നുണ്ടെന്നു പ്രതിപക്ഷം ആരോപിക്കുകയും ബിജെപിയുമായി രഹസ്യബന്ധം ഉള്ളത് ആർക്കാണെന്ന് അറിയാമല്ലോയെന്നു ഭരണപക്ഷം തിരിച്ചടിക്കുകയും ചെയ്യുന്നു. തകർച്ചയുടെ പടുകുഴിയിലേക്കു വീണുപോയ രാഷ്ട്രീയ സദാചാരത്തിന് ഇനിയൊരു ഉയിർത്തെഴുന്നേൽപ് ഉണ്ടാകുമോ എന്ന പൊതുജനത്തിന്റെ വിലാപം ആരും കേൾക്കുന്നില്ല.
കള്ളപ്പണവും കായബലവും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നൈതികത തകർത്തിട്ടു കാലം കുറെയായി. രാഷ്ട്രീയത്തിന്റെ നേരും നെറിയും പോയതോടെ ഇന്നു തെരഞ്ഞെടുപ്പുകൾ വിവിധ പാർട്ടികൾ തമ്മിലുള്ള പോരാട്ടം എന്നതിലുപരി പണശക്തിയുടെയും കായബലത്തിന്റെയും ചിലയിടത്തു വർഗീയതയുടെയും ബലപരീക്ഷണമായി മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പു ചെലവിനു പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ പല മടങ്ങു വരുന്ന തുകയാണ് പ്രധാന സ്ഥാനാർഥികൾ ചെലവഴിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. തെരഞ്ഞെടുപ്പു പ്രചാരണത്തിനു പരിധിയിൽ കവിഞ്ഞു തുക ആരു ചെലവഴിച്ചാലും അത് അവിഹിതമാർഗങ്ങളിലൂടെ എത്തുന്നതാണ്. ജയിച്ചു ജനപ്രതിനിധികളാകുന്നവർ കള്ളപ്പണം നൽകി സഹായിച്ചവരുടെ വിനീതവിധേയരായി പ്രവർത്തിക്കാൻ നിർബന്ധിതരാകുന്നു. തെരഞ്ഞെടുപ്പുകാലത്തു കള്ളപ്പണം പിടിക്കാനായി നിരീക്ഷകരും പോലീസുമൊക്കെ റോഡിൽ വലിയ ഷോകൾ കാണിക്കാറുണ്ട്. പക്ഷേ, അതിനിടയിൽതന്നെയാണു കൊടകരയിലും മറ്റിടങ്ങളിലുമൊക്കെ കുഴൽപ്പണം വന്നതും വേണ്ടിടത്തേയ്ക്കു പോയതും. പണത്തിനുമീതെ ഒരു പരുന്തും പറക്കില്ല.
തെരഞ്ഞെടുപ്പിലെ കള്ളപ്പണം ഒഴുക്കു തടയുക എന്ന ലക്ഷ്യം പറഞ്ഞാണ് രാഷ്ട്രീയപാർട്ടികൾക്കു സംഭാവനകൾ നൽകുന്നത് ഉദാരമാക്കിക്കൊണ്ടുള്ള ചില നിയമഭേദഗതികൾ ബിജെപി സർക്കാർ കൊണ്ടുവന്നത്. അതു ബിജെപി ഫണ്ടിലേക്കു സംഭാവനകളൊഴുക്കാനുള്ള തന്ത്രമായിരുന്നുവെന്നു മറ്റു പാർട്ടികൾ ആരോപിക്കുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ കണക്കുപ്രകാരം 2018-19ൽ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്കെല്ലാംകൂടി 20,000 കോടിയിലധികം രൂപ നിയമാനുസൃതം സംഭാവനകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 951 കോടിയും ബിജെപിക്കായിരുന്നു. കോൺഗ്രസ്, എൻസിപി, സിപിഎം, തൃണമൂൽ കോൺഗ്രസ്, സിപിഐ എന്നീ പാർട്ടികൾക്കെല്ലാംകൂടി ലഭിച്ച തുകയുടെ മൂന്നു മടങ്ങിലധികമായിരുന്നു ബിജെപിക്കു ലഭിച്ച സംഭാവന. സംഭാവന നൽകിയവരിൽ 92 ശതമാനവും വൻകിട കോർപറേറ്റുകളാണ്. ഇതിനുപുറമേ കൂപ്പൺ വിറ്റും മറ്റുതരത്തിൽ പിരിവു നടത്തിയുമൊക്കെ പാർട്ടികൾ വേറേയും ഫണ്ട് ശേഖരിച്ചിട്ടുണ്ട്.
രേഖയില്ലാത്ത പണമാണു കൂടുതലും. വലിയ അഴിമതിക്കും തെരഞ്ഞെടുപ്പ് അട്ടിമറിക്കുംവരെ വഴിവയ്ക്കുന്ന ഈ കള്ളപ്പണശേഖരണത്തിനും വിതരണത്തിനും തടയിടാതെ ഇന്ത്യൻ രാഷ്ട്രീയം ശുദ്ധീകരിക്കപ്പെടില്ല. പല വികസിത രാജ്യങ്ങളിലും സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പുചെലവുകൾ വഹിക്കുന്നതു സർക്കാർതന്നെയാണ്. അത്തരമൊരു സംവിധാനം ഇന്ത്യയിലും നടപ്പാക്കാൻ പറ്റുമോ? അതിഭീമമായ പ്രചാരണച്ചെലവുമൂലം ഇന്നു സന്പന്നർക്കും വലിയ ധനശേഷിയുള്ള പാർട്ടികളുടെ സ്ഥാനാർഥികൾക്കും മാത്രമേ തെരഞ്ഞെടുപ്പിൽ നന്നായി മത്സരിക്കാൻ കഴിയുന്നുള്ളു. ഇതിനു മാറ്റമുണ്ടായേ പറ്റൂ. പക്ഷേ, പൂച്ചയ്ക്ക് ആരു മണികെട്ടും?
രാജ്യത്തെ തെരഞ്ഞെടുപ്പുരംഗം കള്ളപ്പണത്തിന്റെ സ്വാധീനത്തിൽ എത്രമാത്രം അകപ്പെട്ടുപോയി എന്നതിന്റെ പുതിയ ദൃഷ്ടാന്തങ്ങളാണു കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നാമനിർദേശപത്രിക പിൻവലിക്കാൻ സ്ഥാനാർഥിക്കു പണം നൽകിയെന്ന ആക്ഷേപത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ പോലീസ് കേസെടുത്തു.
പത്രിക നൽകിയശേഷം പിന്മാറിയ കെ. സുന്ദരയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് അവിടെ മത്സരിച്ച സുരേന്ദ്രനെതിരേ കേസ്. സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി നേതാക്കൾ തനിക്കു രണ്ടര ലക്ഷം രൂപയും 15,000 രൂപ വിലയുള്ള സ്മാർട്ട് ഫോണും നൽകിയതായി സുന്ദര പറഞ്ഞിരുന്നു. തന്നെ ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോവുകയും അന്യായമായി തടങ്കലിൽ പാർപ്പിക്കുകയും ചെയ്തെന്നും സുന്ദര പരാതിപ്പെട്ടിട്ടുണ്ട്. പോലീസിന്റെ അന്വേഷണത്തിനുശേഷമേ ഇതിന്റെ നിജസ്ഥിതി അറിവാകൂ. അതെന്തായാലും, തെരഞ്ഞെടുപ്പു ജയിക്കാനും എതിരാളിയെ തോൽപിക്കാനും എന്തു നീചമാർഗവും സ്വീകരിക്കുന്ന പ്രവണത കൂടിവരികയാണ് എന്നതിന് ഈ സംഭവവും അടിവരയിടുന്നു. ജനഹിതംതന്നെ ഇങ്ങനെ അട്ടിമറിക്കപ്പെടുന്നുണ്ട് പലയിടത്തും. ജനാധിപത്യത്തിനുതന്നെ ഇതു വലിയ ഭീഷണിയായി മാറുന്നു. മഞ്ചേശ്വരത്തെ കാര്യങ്ങൾ ചില പ്രത്യേക സാഹചര്യത്തിൽ പുറത്തുവന്നു എന്നേയുള്ളു. വേറേ എത്രയെത്ര മണ്ഡലങ്ങളിൽ ഇതുപോലുള്ള കുത്സിത പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടാവും?
കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം നീളുന്നതിനിടയിലാണു മഞ്ചേശ്വരത്തെ വിവരങ്ങൾ പുറത്തുവന്നത്. ഈ രണ്ടു കേസുകളും ചേർത്തുവായിക്കുന്പോഴാണു നമ്മുടെ ജനാധിപത്യവും തെരഞ്ഞെടുപ്പുപ്രക്രിയയും ഇന്ന് എവിടെയാണ് എത്തിനിൽക്കുന്നതെന്നു ബോധ്യമാവുക. കൊടകര കുഴൽപ്പണക്കേസിന്റെ മുഴുവൻ വിവരങ്ങളും പുറത്തായിട്ടില്ല. മഞ്ഞുമലയുടെ അഗ്രം മാത്രമാണു പുറത്തുകാണുന്നതെന്നാണു നിഗമനം. കേസുമായി ബന്ധപ്പെട്ടു ചില ബിജെപി നേതാക്കളെ പോലീസ് ചോദ്യംചെയ്തിട്ടുണ്ട്. ബിജെപി മുന്നണിയിലേക്കു വരാൻ ചിലർ വൻതുക ആവശ്യപ്പെട്ടെന്നും അതു നൽകിയെന്നുമുള്ള ആരോപണങ്ങളും അന്തരീക്ഷത്തിൽ നിൽക്കുന്നു. എൻഡിഎക്ക് 35 എംഎൽഎമാരെ കിട്ടിയാൽ മന്ത്രിസഭ ഉണ്ടാക്കുമെന്ന കെ. സുരേന്ദ്രന്റെ പഴയ പ്രസ്താവനയ്ക്കു പുതിയ അർഥതലങ്ങൾ തേടുകയാണു രാഷ്ട്രീയ നിരീക്ഷകർ. അതിനിടെ കൊടകര കേസ് ഒത്തുതീർപ്പാക്കാൻ നീക്കം നടക്കുന്നുണ്ടെന്നു പ്രതിപക്ഷം ആരോപിക്കുകയും ബിജെപിയുമായി രഹസ്യബന്ധം ഉള്ളത് ആർക്കാണെന്ന് അറിയാമല്ലോയെന്നു ഭരണപക്ഷം തിരിച്ചടിക്കുകയും ചെയ്യുന്നു. തകർച്ചയുടെ പടുകുഴിയിലേക്കു വീണുപോയ രാഷ്ട്രീയ സദാചാരത്തിന് ഇനിയൊരു ഉയിർത്തെഴുന്നേൽപ് ഉണ്ടാകുമോ എന്ന പൊതുജനത്തിന്റെ വിലാപം ആരും കേൾക്കുന്നില്ല.
കള്ളപ്പണവും കായബലവും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നൈതികത തകർത്തിട്ടു കാലം കുറെയായി. രാഷ്ട്രീയത്തിന്റെ നേരും നെറിയും പോയതോടെ ഇന്നു തെരഞ്ഞെടുപ്പുകൾ വിവിധ പാർട്ടികൾ തമ്മിലുള്ള പോരാട്ടം എന്നതിലുപരി പണശക്തിയുടെയും കായബലത്തിന്റെയും ചിലയിടത്തു വർഗീയതയുടെയും ബലപരീക്ഷണമായി മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പു ചെലവിനു പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ പല മടങ്ങു വരുന്ന തുകയാണ് പ്രധാന സ്ഥാനാർഥികൾ ചെലവഴിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. തെരഞ്ഞെടുപ്പു പ്രചാരണത്തിനു പരിധിയിൽ കവിഞ്ഞു തുക ആരു ചെലവഴിച്ചാലും അത് അവിഹിതമാർഗങ്ങളിലൂടെ എത്തുന്നതാണ്. ജയിച്ചു ജനപ്രതിനിധികളാകുന്നവർ കള്ളപ്പണം നൽകി സഹായിച്ചവരുടെ വിനീതവിധേയരായി പ്രവർത്തിക്കാൻ നിർബന്ധിതരാകുന്നു. തെരഞ്ഞെടുപ്പുകാലത്തു കള്ളപ്പണം പിടിക്കാനായി നിരീക്ഷകരും പോലീസുമൊക്കെ റോഡിൽ വലിയ ഷോകൾ കാണിക്കാറുണ്ട്. പക്ഷേ, അതിനിടയിൽതന്നെയാണു കൊടകരയിലും മറ്റിടങ്ങളിലുമൊക്കെ കുഴൽപ്പണം വന്നതും വേണ്ടിടത്തേയ്ക്കു പോയതും. പണത്തിനുമീതെ ഒരു പരുന്തും പറക്കില്ല.
തെരഞ്ഞെടുപ്പിലെ കള്ളപ്പണം ഒഴുക്കു തടയുക എന്ന ലക്ഷ്യം പറഞ്ഞാണ് രാഷ്ട്രീയപാർട്ടികൾക്കു സംഭാവനകൾ നൽകുന്നത് ഉദാരമാക്കിക്കൊണ്ടുള്ള ചില നിയമഭേദഗതികൾ ബിജെപി സർക്കാർ കൊണ്ടുവന്നത്. അതു ബിജെപി ഫണ്ടിലേക്കു സംഭാവനകളൊഴുക്കാനുള്ള തന്ത്രമായിരുന്നുവെന്നു മറ്റു പാർട്ടികൾ ആരോപിക്കുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ കണക്കുപ്രകാരം 2018-19ൽ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്കെല്ലാംകൂടി 20,000 കോടിയിലധികം രൂപ നിയമാനുസൃതം സംഭാവനകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 951 കോടിയും ബിജെപിക്കായിരുന്നു. കോൺഗ്രസ്, എൻസിപി, സിപിഎം, തൃണമൂൽ കോൺഗ്രസ്, സിപിഐ എന്നീ പാർട്ടികൾക്കെല്ലാംകൂടി ലഭിച്ച തുകയുടെ മൂന്നു മടങ്ങിലധികമായിരുന്നു ബിജെപിക്കു ലഭിച്ച സംഭാവന. സംഭാവന നൽകിയവരിൽ 92 ശതമാനവും വൻകിട കോർപറേറ്റുകളാണ്. ഇതിനുപുറമേ കൂപ്പൺ വിറ്റും മറ്റുതരത്തിൽ പിരിവു നടത്തിയുമൊക്കെ പാർട്ടികൾ വേറേയും ഫണ്ട് ശേഖരിച്ചിട്ടുണ്ട്.
രേഖയില്ലാത്ത പണമാണു കൂടുതലും. വലിയ അഴിമതിക്കും തെരഞ്ഞെടുപ്പ് അട്ടിമറിക്കുംവരെ വഴിവയ്ക്കുന്ന ഈ കള്ളപ്പണശേഖരണത്തിനും വിതരണത്തിനും തടയിടാതെ ഇന്ത്യൻ രാഷ്ട്രീയം ശുദ്ധീകരിക്കപ്പെടില്ല. പല വികസിത രാജ്യങ്ങളിലും സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പുചെലവുകൾ വഹിക്കുന്നതു സർക്കാർതന്നെയാണ്. അത്തരമൊരു സംവിധാനം ഇന്ത്യയിലും നടപ്പാക്കാൻ പറ്റുമോ? അതിഭീമമായ പ്രചാരണച്ചെലവുമൂലം ഇന്നു സന്പന്നർക്കും വലിയ ധനശേഷിയുള്ള പാർട്ടികളുടെ സ്ഥാനാർഥികൾക്കും മാത്രമേ തെരഞ്ഞെടുപ്പിൽ നന്നായി മത്സരിക്കാൻ കഴിയുന്നുള്ളു. ഇതിനു മാറ്റമുണ്ടായേ പറ്റൂ. പക്ഷേ, പൂച്ചയ്ക്ക് ആരു മണികെട്ടും?