ഡെന്‍വര്‍: 114-ാം മിനിറ്റില്‍ നിര്‍ണായക പെനല്‍റ്റി വലയിലാക്കി ക്രിസ്റ്റ്യന്‍ പുലിസിച്ചും 124-ാം മിനിറ്റില്‍ ആന്ദ്രെസ് ഗ്രുഡാഡോയുടെ പെനല്‍റ്റി കിക്ക് തടഞ്ഞ പകരക്കാരന് ഗോള്‍കീപ്പര്‍ ഏഥന് ഹൊര്വാത്തും യുഎസിനു പ്രഥമ കോണ്‍കാകഫ് നേഷന്‍സ് ലീഗ് ഫുട്ബോള്‍ കിരീടം സമ്മാനിച്ചു. ആവേശകരമായ ഫൈനലില്‍ രണ്ടു തവണ പിന്നിലായിപ്പോയ യുഎസ് അധികസമയത്ത് 3-2ന് മെക്സിക്കോയെ തോല്‍പ്പിച്ചു.
രസംകൊല്ലിയാക്കി കാണികൾ
കാണികളുടെ മോശം പൊരുമാറ്റം മത്സരത്തിന്റെ ഭംഗി നഷ്ടമാക്കി. യുഎസ്എയുടെ ആദ്യ ഗോള്‍ നേടിയ ജിയോവാനി റെയ്നയുടെ മുഖത്ത് കാണികളില്‍നിന്ന് ഏറുകൊണ്ടു. കപ്പുകളും വെള്ളക്കുപ്പികളും കാണികള്‍ ഗ്രൗണ്ടിലേക്കു വലിച്ചെറിഞ്ഞു. 82-ാം മിനിറ്റിൽ ഏറുകൊണ്ട റെയ്ന നിലത്ത് വീണുപോയി. പരിക്കിനെത്തുടര്‍ന്ന് റെയ്ന മത്സരം പൂര്‍ത്തിയാക്കാതെ കളംവിട്ടു. കാണികള്‍ സ്വവര്‍ഗാനുരാഗ വിരുദ്ധ കൂക്കുവിളികള്‍ നടത്തിയതിനു മത്സരം മൂന്നു മിനിറ്റോളം നിര്‍ത്തിവച്ചു. ഈ കാണികളെ സ്റ്റേഡിയത്തില്‍നിന്നു പുറത്താക്കിയശേഷമാണ് മത്സരം പുനരാരംഭിച്ചത്. മെക്സിക്കോ- കോസ്റ്റാറിക്ക സെമി ഫൈനല്‍ മത്സരത്തിനിടെയും കാണികള്‍ ഇത്തരത്തില്‍ ശബ്ദമുയര്‍ത്തിയിരുന്നു. അപ്പോഴും മത്സരം നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു.
ആവേശം നിറച്ച് മത്സരം
ചെല്‍സിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടിയതിനുശേഷം പുലിസിച്ച് ദേശീയ ടീമിനൊപ്പമിറങ്ങിയ ആദ്യ മത്സരമായിരുന്നു. 108-ാം മിനിറ്റില്‍ പുലിസിച്ചിനെ പെനല്‍റ്റി ഏരിയയില്‍ കാര്‍ലോസ് സാല്‍സിഡോ വലിച്ചിട്ടതിനായിരുന്നു പെനല്‍റ്റി.
ആദ്യം റഫറി പെനല്‍റ്റി അനുവദിച്ചില്ല. പിന്നീട് വിഎആര്‍ പരിശോധനയ്ക്കുശേഷം 114-ാം മിനിറ്റില്‍ യുഎസിന് അനുകൂലമായി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത പുലിസിച്ച് യുഎസിനെ മുന്നിലെത്തിച്ചു. 69-ാം മിനിറ്റില്‍ പരിക്കേറ്റ സാക് സ്റ്റെഫാനു പകരമാണ് ഹൊര്വാത്ത് ഇറങ്ങിയത്. മെക്സിക്കോ ക്യാപ്റ്റന്റെ കിക്ക് തടഞ്ഞ് പകരക്കാരൻ ഗോളി ടീമിന്റെ രക്ഷകനായി. പതിനൊന്നു മിനിറ്റുകൂടി മെക്സിക്കോയെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്തിയ യുഎസ് ജയം സ്വന്തമാക്കി.
മത്സരം തുടങ്ങി 63 സെക്കന്ഡിലെത്തിയപ്പോള് മെക്സിക്കോയെ ജീസസ് കൊറോണ മുന്നിലെത്തിച്ചു. യുഎസിന്റെ പ്രതിരോധപിഴവില്നിന്നായിരുന്നു ഗോള്‍. യുഎസ് പ്രതിരോധതാരം മാര്‍ക് മക്കെന്‍സിയുടെ പ്രതിരോധ പിഴവാണു ഗോളിനു വഴിയൊരുക്കിയത്. മക്കെന്‍സിയുടെ പാസ് നേരെ കൊറോണയുടെ കാലുകളിലേക്കായിരുന്നു. ഡ്രിബിള്‍ ചെയ്ത് ഒറ്റയ്ക്കു മുന്നേറിയ കൊറോണ പന്തു വലയിലാക്കി. 1990നുശേഷം ആദ്യമായാണ് യുഎസ് ഇത്ര നേരത്തെ ഗോള്‍ വഴങ്ങുന്നത്. 27-ാം മിനിറ്റില്‍ റെയ്നയുടെ ഹെഡര്‍ യുഎസിനു സമനില നല്കി.
79-ാം മിനിറ്റില്‍ യിര്വിംഗ് ലോറന്‍സോയുടെ പാസില്‍ ഡീഗോ ലെയ്നിസ് മെക്സിക്കോയ്ക്കു ലീഡ് നല്കി. മൂന്നു മിനിറ്റിനുശേഷം റെയ്നയുടെ കോര്‍ണറില്‍ വെസ്റ്റന്‍ മകെനിയുടെ ഹെഡര്‍ യുഎസിനു സമനില നല്കി. ഇതോടെ മത്സരം അധികസമയത്തേക്കു കടന്നു. അധികസമയത്ത് വിജയഗോള്‍ പിറന്നു.
ഹോണ്ടുറാസിനു മൂന്നാം സ്ഥാനം
മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തില്‍ ഹോണ്ടുറാസ് 5-4ന് പെനല്‍റ്റി ഷൂട്ടൗട്ടില്‍ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തി. മുഴുവന്‍ സമയത്ത് 2-2ന് സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു.
രസംകൊല്ലിയാക്കി കാണികൾ
കാണികളുടെ മോശം പൊരുമാറ്റം മത്സരത്തിന്റെ ഭംഗി നഷ്ടമാക്കി. യുഎസ്എയുടെ ആദ്യ ഗോള്‍ നേടിയ ജിയോവാനി റെയ്നയുടെ മുഖത്ത് കാണികളില്‍നിന്ന് ഏറുകൊണ്ടു. കപ്പുകളും വെള്ളക്കുപ്പികളും കാണികള്‍ ഗ്രൗണ്ടിലേക്കു വലിച്ചെറിഞ്ഞു. 82-ാം മിനിറ്റിൽ ഏറുകൊണ്ട റെയ്ന നിലത്ത് വീണുപോയി. പരിക്കിനെത്തുടര്‍ന്ന് റെയ്ന മത്സരം പൂര്‍ത്തിയാക്കാതെ കളംവിട്ടു. കാണികള്‍ സ്വവര്‍ഗാനുരാഗ വിരുദ്ധ കൂക്കുവിളികള്‍ നടത്തിയതിനു മത്സരം മൂന്നു മിനിറ്റോളം നിര്‍ത്തിവച്ചു. ഈ കാണികളെ സ്റ്റേഡിയത്തില്‍നിന്നു പുറത്താക്കിയശേഷമാണ് മത്സരം പുനരാരംഭിച്ചത്. മെക്സിക്കോ- കോസ്റ്റാറിക്ക സെമി ഫൈനല്‍ മത്സരത്തിനിടെയും കാണികള്‍ ഇത്തരത്തില്‍ ശബ്ദമുയര്‍ത്തിയിരുന്നു. അപ്പോഴും മത്സരം നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു.
ആവേശം നിറച്ച് മത്സരം
ചെല്‍സിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടിയതിനുശേഷം പുലിസിച്ച് ദേശീയ ടീമിനൊപ്പമിറങ്ങിയ ആദ്യ മത്സരമായിരുന്നു. 108-ാം മിനിറ്റില്‍ പുലിസിച്ചിനെ പെനല്‍റ്റി ഏരിയയില്‍ കാര്‍ലോസ് സാല്‍സിഡോ വലിച്ചിട്ടതിനായിരുന്നു പെനല്‍റ്റി.
ആദ്യം റഫറി പെനല്‍റ്റി അനുവദിച്ചില്ല. പിന്നീട് വിഎആര്‍ പരിശോധനയ്ക്കുശേഷം 114-ാം മിനിറ്റില്‍ യുഎസിന് അനുകൂലമായി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത പുലിസിച്ച് യുഎസിനെ മുന്നിലെത്തിച്ചു. 69-ാം മിനിറ്റില്‍ പരിക്കേറ്റ സാക് സ്റ്റെഫാനു പകരമാണ് ഹൊര്വാത്ത് ഇറങ്ങിയത്. മെക്സിക്കോ ക്യാപ്റ്റന്റെ കിക്ക് തടഞ്ഞ് പകരക്കാരൻ ഗോളി ടീമിന്റെ രക്ഷകനായി. പതിനൊന്നു മിനിറ്റുകൂടി മെക്സിക്കോയെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്തിയ യുഎസ് ജയം സ്വന്തമാക്കി.
മത്സരം തുടങ്ങി 63 സെക്കന്ഡിലെത്തിയപ്പോള് മെക്സിക്കോയെ ജീസസ് കൊറോണ മുന്നിലെത്തിച്ചു. യുഎസിന്റെ പ്രതിരോധപിഴവില്നിന്നായിരുന്നു ഗോള്‍. യുഎസ് പ്രതിരോധതാരം മാര്‍ക് മക്കെന്‍സിയുടെ പ്രതിരോധ പിഴവാണു ഗോളിനു വഴിയൊരുക്കിയത്. മക്കെന്‍സിയുടെ പാസ് നേരെ കൊറോണയുടെ കാലുകളിലേക്കായിരുന്നു. ഡ്രിബിള്‍ ചെയ്ത് ഒറ്റയ്ക്കു മുന്നേറിയ കൊറോണ പന്തു വലയിലാക്കി. 1990നുശേഷം ആദ്യമായാണ് യുഎസ് ഇത്ര നേരത്തെ ഗോള്‍ വഴങ്ങുന്നത്. 27-ാം മിനിറ്റില്‍ റെയ്നയുടെ ഹെഡര്‍ യുഎസിനു സമനില നല്കി.
79-ാം മിനിറ്റില്‍ യിര്വിംഗ് ലോറന്‍സോയുടെ പാസില്‍ ഡീഗോ ലെയ്നിസ് മെക്സിക്കോയ്ക്കു ലീഡ് നല്കി. മൂന്നു മിനിറ്റിനുശേഷം റെയ്നയുടെ കോര്‍ണറില്‍ വെസ്റ്റന്‍ മകെനിയുടെ ഹെഡര്‍ യുഎസിനു സമനില നല്കി. ഇതോടെ മത്സരം അധികസമയത്തേക്കു കടന്നു. അധികസമയത്ത് വിജയഗോള്‍ പിറന്നു.
ഹോണ്ടുറാസിനു മൂന്നാം സ്ഥാനം
മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തില്‍ ഹോണ്ടുറാസ് 5-4ന് പെനല്‍റ്റി ഷൂട്ടൗട്ടില്‍ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തി. മുഴുവന്‍ സമയത്ത് 2-2ന് സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു.