+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കന്നിയങ്കത്തില്‍ പടക്കുതിരകളാകാന്‍ മാസിഡോണിയക്കാര്‍

ഒരുകാലത്ത് ലോകം ഏറെ വാഴ്ത്തിയിരുന്ന ഒരു രാജ്യമായിരുന്നു കിംഗ്ഡം ഓഫ് യൂഗോസ്ലാവിയ, അതും യൂറോപ്പിന്‍റെ പറുദീസയെന്ന് വിശേഷിപ്പിച്ചു കൊണ്ട് (19182003). 1990കളുടെ തുട
കന്നിയങ്കത്തില്‍ പടക്കുതിരകളാകാന്‍ മാസിഡോണിയക്കാര്‍
ഒരുകാലത്ത് ലോകം ഏറെ വാഴ്ത്തിയിരുന്ന ഒരു രാജ്യമായിരുന്നു കിംഗ്ഡം ഓഫ് യൂഗോസ്ലാവിയ, അതും യൂറോപ്പിന്‍റെ പറുദീസയെന്ന് വിശേഷിപ്പിച്ചു കൊണ്ട് (1918-2003). 1990കളുടെ തുടക്കത്തില്‍ ആഭ്യന്തരകലഹം മൂലം ചിന്നഭിന്നമായി തകര്‍ന്നടിഞ്ഞ് ചരിത്രത്തിന്‍റെ താളുകളില്‍ സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ ഈ പേരു വെറും ഓര്‍മയായി. പിന്നീട് നിരവധിയായ കൊച്ചു രാജ്യങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ പുതിയ പേരുകളില്‍ യൂറോപ്പിന്‍റെ ഭൂപടത്തില്‍ രേഖയായി മാറി.

ആദ്യം സ്വീകരിച്ച യൂഗോസ്ലാവിയന്‍ റിപ്പബ്ലിക് മാസിഡോണിയ എന്നു പേരു സ്വീകരിച്ചുവെങ്കിലും ചുറ്റും കിടക്കുന്ന ചെറുരാജ്യങ്ങളുടെയും ഗ്രീസിന്‍റെയും രാഷ്്‌ട്രീയ എതിര്‍പ്പുമൂലം 2019 ല്‍ ഈ പേരു മാറ്റേണ്ടി വന്നു. യൂഗോസ്ലാവിയയുടെ ഭാഗമാ യിരുന്ന‍ ക്രൊയേഷ്യ നേരത്തെ തന്നെ ലോകഫുട്‌ബോളിന്‍റെ പട്ടികയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. എന്നാല്‍ യൂറോപ്പിന്‍റെ തെക്കുകിഴക്കന്‍ രാജ്യമായ നോര്‍ത്ത് മാസിഡോണിയ ഇപ്പോഴാണ് ഫുട്‌ബോള്‍ തങ്ങള്‍ക്കും വഴങ്ങുമെന്നു കാണിച്ചുതന്നത്. 1991 ല്‍ സ്വതന്ത്രരാഷ്ട്രമായ മാസിഡോണിയ 1994ല്‍ യുവേഫയിലും ഫിഫയിലും അംഗമായി. എന്നാല്‍ അന്താരാഷ്ട്രതലത്തില്‍ ഇദംപ്രഥമമായി 2020(2021) ലെ യൂറോകപ്പിലാണ് തങ്ങളുടെ വരവ് അറിയിക്കാന്‍ സാധിച്ചത്.

യൂറോകപ്പിന്‍റെ യോഗ്യതാ റൗണ്ടില്‍ 2018-19 കാലയളവില്‍ പ്ലേഓഫിലൂടെയാണ് യൂറോകപ്പ് ടൂര്‍ണ്ണമെന്‍റിലെ 24 ടീമുകളില്‍ ഇടംപിടിച്ചത്. നിലവില്‍ ഫിഫയുടെ റാങ്കിംഗില്‍ 62-ാം സ്ഥാനത്താണ്. 2001 മുതല്‍ ദേശീയ ടീമില്‍ അംഗമായ 37 കാരനായ ഗോറാന്‍ പാന്‍ഡേവാണ് ക്യാപ്റ്റന്‍. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങിയതും (117) ഗോള്‍ നേടിയതും ( 37) പാന്‍ഡേവാണ്.
ടീമിന്‍റെ ഇതുവരെയുള്ള ചരിത്രത്തില്‍ ആകെ 249 മല്‍സരങ്ങളില്‍ 109 തോല്‍വിയും 76 വിജയവും 64 സമനിലയും നേടിയിട്ടുണ്ട്. ലിക്റ്റന്‍സ്റ്റൈനിനെ ഒന്നിനെതിരെ 11 ഗോളിനു തോല്‍പ്പിച്ചിട്ടുണ്ട.

ഗ്രൂപ്പ് സിയില്‍ ഇത്തവണ കന്നിമത്സരത്തിൽ ജൂണ്‍ 13 ന് ബുക്കാറെസ്റ്റില്‍ ഓസ്ട്രിയയോടു കൊമ്പുകോര്‍ക്കും. 17 ന് യുക്രെനെയും (ബുക്കാറെസ്റ്റ്), 21 ന് ആംസ്റ്റര്‍ഡാമില്‍ ഹോളണ്ടിനെയും നേരിടും.


ജോസ് കുമ്പിളുവേലില്‍