പൊതുജനത്തെ കബളിപ്പിക്കുന്നതിനുള്ള വാചകക്കസർത്തുകളിലും സാങ്കേതിക മറകളിലും ഒതുങ്ങുകയല്ലേ കോവിഡ് പ്രതിരോധത്തിന്റെ പേരിലുള്ള പല നടപടികളും എന്ന ചോദ്യം
പ്രസക്തമാണ്. ജനങ്ങളുടെ ആരോഗ്യസുരക്ഷയാണു സർക്കാരിന്റെ ലക്ഷ്യമെങ്കിൽ, സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതുപോലെ വാക്സിൻ നയത്തിൽ അടിയന്തര തിരുത്തലുകൾ വരുത്തണം.
കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തെ വീണ്ടും രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ഇതുസംബന്ധിച്ചു ജനങ്ങൾക്കുള്ള ആശങ്കകൾ പങ്കുവയ്ക്കുകയും വിഷയം ഒരിക്കൽകൂടി പൊതുസമൂഹത്തിന്റെ ചർച്ചയിലേക്കു കൊണ്ടുവന്നിരിക്കുകയുമാണ്. പതിനെട്ടിനും നാല്പത്തിനാലിനും ഇടയിൽ പ്രായമുള്ളവർ പണം നൽകി വാക്സിൻ സ്വീകരിക്കണമെന്ന നയം ഏകപക്ഷീയവും വിവേചനപരവുമാണെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്കു കടന്നുകയറുന്പോൾ കോടതിക്കു മൂകസാക്ഷിയായി ഇരിക്കാനാവില്ല എന്ന മുന്നറിയിപ്പ് ഇനിയെങ്കിലും ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കുമോ? സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ വാക്സിൻ വാങ്ങി നല്കണമെന്നുള്ള കേന്ദ്രസർക്കാർ നിർദേശവും സുപ്രീംകോടതിയുടെ വിമർശനത്തിനിടയാക്കി. കേന്ദ്രസർക്കാർ നയം അതീവക്രൂരം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കോവിഡ് പ്രതിരോധത്തിനായി കേന്ദ്ര ബജറ്റിൽ നീക്കിവച്ച 35,000 കോടി രൂപ വാക്സിനേഷന് ഉപയോഗിച്ചുകൂടേ എന്നും കോടതി ചോദിച്ചു. ആ പണം പിന്നെന്തിനാണെന്നു സർക്കാർ വിശദീകരിക്കുന്നില്ല.
ഭരണഘടനാ കീഴ്വഴക്കങ്ങളും പൗരാവകാശങ്ങളും ലംഘിക്കപ്പെടുന്ന അവസരങ്ങളുണ്ടായപ്പോൾ അവ പുനഃസ്ഥാപിച്ചു മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിൽ സത്വരം ഇടപെട്ട ചരിത്രമാണു രാജ്യത്തെ പരമോന്നത നീതിപീഠത്തിനുള്ളത്. സുപ്രീംകോടതിയുടെ ഉത്തരവുകളും നിർദേശങ്ങളും അഭംഗുരം പാലിക്കുന്നതിൽ സർക്കാരുകൾ ജാഗ്രത പുലർത്തിയിട്ടുമുണ്ട്.
എന്നാൽ, അടുത്തകാലത്തായി ആ പാരമ്പര്യത്തിനു മങ്ങലേൽക്കുന്നുവോ എന്ന സംശയം പലർക്കുമുണ്ടാകുന്നു എന്നതും വാസ്തവം. കോവിഡ് മഹാമാരിയെത്തുടർന്നുള്ള പ്രതിസന്ധി കൈകാര്യം ചെയ്യുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഉദാസീനതയ്ക്കും വീഴ്ചകൾക്കുമെതിരേ രാജ്യത്തെ കോടതികൾക്കു പല പ്രാവശ്യം വിമർശനം ഉന്നയിക്കേണ്ടിവന്നിട്ടുണ്ട്. സാധാരണ ജനങ്ങളുടെ അവസാന അത്താണിയാണു കോടതികളെന്ന വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നിലപാടുകളും നിരീക്ഷണങ്ങളും.
ഒരേ വാക്സിനുതന്നെ കേന്ദ്രത്തിനും സംസ്ഥാനത്തിനും രണ്ടു വില നിശ്ചയിച്ചതിന്റെ യുക്തിയെ സുപ്രീംകോടതി ചോദ്യംചെയ്യുന്നു. ഒരേ വാക്സിൻ രണ്ടുപേർക്കു രണ്ടു വിലകളിൽ എങ്ങനെ നല്കാൻ കഴിയുമെന്നായിരുന്നു കോടതിയുടെ ചോദ്യം. കേന്ദ്രവും സംസ്ഥാനവും നികുതിദായകരുടെ പണമാണു വാക്സിനായി ചെലവഴിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ കോടതി കേന്ദ്രം വാക്സിൻ ഏറ്റെടുക്കുകയും സംസ്ഥാനങ്ങൾ അതു വിതരണം ചെയ്യുകയും വേണമെന്നു നിർദേശിച്ചു. രാജ്യത്തു കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുന്ന രണ്ടു സ്വകാര്യ കന്പനികളെ കൊള്ളലാഭമുണ്ടാക്കാൻ സഹായിക്കാനാണു കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും വിൽക്കുന്ന വാക്സിനു വ്യത്യസ്ത വിലകൾ ഈടാക്കാൻ അനുവദിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും കോവിഡ് വാക്സിൻ സൗജന്യമായാണു നൽകുന്നത്. ചില വികസിത രാജ്യങ്ങൾ അവിടെ ജോലിചെയ്യുന്ന ഇതരരാജ്യങ്ങളുടെ പൗരന്മാർക്കും സൗജന്യ വാക്സിൻ നല്കുന്നു. ഇന്ത്യയിൽതന്നെ പോളിയോയ്ക്കും മറ്റുമുള്ള വാക്സിനുകൾ ഇതുവരെ സൗജന്യമായിട്ടാണല്ലോ നല്കിയിരുന്നത്. കോവിഡ് പ്രതിരോധ വാക്സിനു മാത്രം വ്യത്യസ്ത വിലകൾ ഈടാക്കുന്നതിന്റെ യുക്തിയാണു സാധാരണ ജനങ്ങൾക്കു പിടികിട്ടാത്തത്. കോടതിക്കും അതു മനസിലായിട്ടില്ല. സുപ്രീം കോടതിയുടെ നിർദേശം പാലിക്കാനും മിഥ്യാഭിമാനം വെടിഞ്ഞു വാക്സിൻ നയം തിരുത്താനും സർക്കാർ തയാറാകണം.
രാജ്യത്തെ അടിസ്ഥാന യാഥാർഥ്യങ്ങൾ കണക്കിലെടുക്കാതെയുള്ള പല തീരുമാനങ്ങളുമാണ് കോവിഡ് പ്രതിരോധത്തിന്റെ പേരിൽ കേന്ദ്രസർക്കാരിൽനിന്നുണ്ടായത്. ദന്തഗോപുരവാസികൾ എന്നു വിശേഷിപ്പിക്കാവുന്ന കുറേ വിദഗ്ധരുടെ മാത്രം അഭിപ്രായം കേട്ടു തീരുമാനമെടുത്താലുള്ള കുഴപ്പമാണിത്. കഴിഞ്ഞവർഷം നാലു മണിക്കൂർ മാത്രം സാവകാശം നല്കി ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചത് ഇത്തരം വീഴ്ചകളുടെ നല്ല ഉദാഹരണം. കോവിഡ് വാക്സിൻ വേണ്ടവരെല്ലാം കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന തീരുമാനമാണ് ഇത്തരത്തിൽ മറ്റൊന്ന്. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന സുപ്രീംകോടതിയുടെ അസുഖകരമായ ചോദ്യം കേന്ദ്രസർക്കാരിലെ ഉന്നതർ അവഗണിക്കാനേ തരമുള്ളൂ.
രാജ്യത്തെ അവികസിത മേഖലകളിലെ ഗ്രാമവാസികൾ എത്രപേർക്ക് ഇതിനുള്ള അറിവും പരിചയവുമുണ്ട്? പൊതുജനത്തെ കബളിപ്പിക്കുന്നതിനുള്ള വാചകക്കസർത്തുകളിലും സാങ്കേതിക മറകളിലും ഒതുങ്ങുകയല്ലേ കോവിഡ് പ്രതിരോധത്തിന്റെ പേരിലുള്ള പല നടപടികളും എന്ന ചോദ്യം പ്രസക്തമാണ്. ജനങ്ങളുടെ ആരോഗ്യസുരക്ഷയാണു സർക്കാരിന്റെ ലക്ഷ്യമെങ്കിൽ, സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതുപോലെ വാക്സിൻ നയത്തിൽ അടിയന്തര തിരുത്തലുകൾ വരുത്തണം. വരാനിരിക്കുന്ന കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കുറേക്കൂടി ശാസ്ത്രീയവും യുക്തിഭദ്രവുമായ തയാറെടുപ്പുകളും ആവശ്യമുണ്ട്.
പ്രസക്തമാണ്. ജനങ്ങളുടെ ആരോഗ്യസുരക്ഷയാണു സർക്കാരിന്റെ ലക്ഷ്യമെങ്കിൽ, സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതുപോലെ വാക്സിൻ നയത്തിൽ അടിയന്തര തിരുത്തലുകൾ വരുത്തണം.
കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തെ വീണ്ടും രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ഇതുസംബന്ധിച്ചു ജനങ്ങൾക്കുള്ള ആശങ്കകൾ പങ്കുവയ്ക്കുകയും വിഷയം ഒരിക്കൽകൂടി പൊതുസമൂഹത്തിന്റെ ചർച്ചയിലേക്കു കൊണ്ടുവന്നിരിക്കുകയുമാണ്. പതിനെട്ടിനും നാല്പത്തിനാലിനും ഇടയിൽ പ്രായമുള്ളവർ പണം നൽകി വാക്സിൻ സ്വീകരിക്കണമെന്ന നയം ഏകപക്ഷീയവും വിവേചനപരവുമാണെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്കു കടന്നുകയറുന്പോൾ കോടതിക്കു മൂകസാക്ഷിയായി ഇരിക്കാനാവില്ല എന്ന മുന്നറിയിപ്പ് ഇനിയെങ്കിലും ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കുമോ? സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ വാക്സിൻ വാങ്ങി നല്കണമെന്നുള്ള കേന്ദ്രസർക്കാർ നിർദേശവും സുപ്രീംകോടതിയുടെ വിമർശനത്തിനിടയാക്കി. കേന്ദ്രസർക്കാർ നയം അതീവക്രൂരം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കോവിഡ് പ്രതിരോധത്തിനായി കേന്ദ്ര ബജറ്റിൽ നീക്കിവച്ച 35,000 കോടി രൂപ വാക്സിനേഷന് ഉപയോഗിച്ചുകൂടേ എന്നും കോടതി ചോദിച്ചു. ആ പണം പിന്നെന്തിനാണെന്നു സർക്കാർ വിശദീകരിക്കുന്നില്ല.
ഭരണഘടനാ കീഴ്വഴക്കങ്ങളും പൗരാവകാശങ്ങളും ലംഘിക്കപ്പെടുന്ന അവസരങ്ങളുണ്ടായപ്പോൾ അവ പുനഃസ്ഥാപിച്ചു മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിൽ സത്വരം ഇടപെട്ട ചരിത്രമാണു രാജ്യത്തെ പരമോന്നത നീതിപീഠത്തിനുള്ളത്. സുപ്രീംകോടതിയുടെ ഉത്തരവുകളും നിർദേശങ്ങളും അഭംഗുരം പാലിക്കുന്നതിൽ സർക്കാരുകൾ ജാഗ്രത പുലർത്തിയിട്ടുമുണ്ട്.
എന്നാൽ, അടുത്തകാലത്തായി ആ പാരമ്പര്യത്തിനു മങ്ങലേൽക്കുന്നുവോ എന്ന സംശയം പലർക്കുമുണ്ടാകുന്നു എന്നതും വാസ്തവം. കോവിഡ് മഹാമാരിയെത്തുടർന്നുള്ള പ്രതിസന്ധി കൈകാര്യം ചെയ്യുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഉദാസീനതയ്ക്കും വീഴ്ചകൾക്കുമെതിരേ രാജ്യത്തെ കോടതികൾക്കു പല പ്രാവശ്യം വിമർശനം ഉന്നയിക്കേണ്ടിവന്നിട്ടുണ്ട്. സാധാരണ ജനങ്ങളുടെ അവസാന അത്താണിയാണു കോടതികളെന്ന വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നിലപാടുകളും നിരീക്ഷണങ്ങളും.
ഒരേ വാക്സിനുതന്നെ കേന്ദ്രത്തിനും സംസ്ഥാനത്തിനും രണ്ടു വില നിശ്ചയിച്ചതിന്റെ യുക്തിയെ സുപ്രീംകോടതി ചോദ്യംചെയ്യുന്നു. ഒരേ വാക്സിൻ രണ്ടുപേർക്കു രണ്ടു വിലകളിൽ എങ്ങനെ നല്കാൻ കഴിയുമെന്നായിരുന്നു കോടതിയുടെ ചോദ്യം. കേന്ദ്രവും സംസ്ഥാനവും നികുതിദായകരുടെ പണമാണു വാക്സിനായി ചെലവഴിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ കോടതി കേന്ദ്രം വാക്സിൻ ഏറ്റെടുക്കുകയും സംസ്ഥാനങ്ങൾ അതു വിതരണം ചെയ്യുകയും വേണമെന്നു നിർദേശിച്ചു. രാജ്യത്തു കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുന്ന രണ്ടു സ്വകാര്യ കന്പനികളെ കൊള്ളലാഭമുണ്ടാക്കാൻ സഹായിക്കാനാണു കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും വിൽക്കുന്ന വാക്സിനു വ്യത്യസ്ത വിലകൾ ഈടാക്കാൻ അനുവദിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും കോവിഡ് വാക്സിൻ സൗജന്യമായാണു നൽകുന്നത്. ചില വികസിത രാജ്യങ്ങൾ അവിടെ ജോലിചെയ്യുന്ന ഇതരരാജ്യങ്ങളുടെ പൗരന്മാർക്കും സൗജന്യ വാക്സിൻ നല്കുന്നു. ഇന്ത്യയിൽതന്നെ പോളിയോയ്ക്കും മറ്റുമുള്ള വാക്സിനുകൾ ഇതുവരെ സൗജന്യമായിട്ടാണല്ലോ നല്കിയിരുന്നത്. കോവിഡ് പ്രതിരോധ വാക്സിനു മാത്രം വ്യത്യസ്ത വിലകൾ ഈടാക്കുന്നതിന്റെ യുക്തിയാണു സാധാരണ ജനങ്ങൾക്കു പിടികിട്ടാത്തത്. കോടതിക്കും അതു മനസിലായിട്ടില്ല. സുപ്രീം കോടതിയുടെ നിർദേശം പാലിക്കാനും മിഥ്യാഭിമാനം വെടിഞ്ഞു വാക്സിൻ നയം തിരുത്താനും സർക്കാർ തയാറാകണം.
രാജ്യത്തെ അടിസ്ഥാന യാഥാർഥ്യങ്ങൾ കണക്കിലെടുക്കാതെയുള്ള പല തീരുമാനങ്ങളുമാണ് കോവിഡ് പ്രതിരോധത്തിന്റെ പേരിൽ കേന്ദ്രസർക്കാരിൽനിന്നുണ്ടായത്. ദന്തഗോപുരവാസികൾ എന്നു വിശേഷിപ്പിക്കാവുന്ന കുറേ വിദഗ്ധരുടെ മാത്രം അഭിപ്രായം കേട്ടു തീരുമാനമെടുത്താലുള്ള കുഴപ്പമാണിത്. കഴിഞ്ഞവർഷം നാലു മണിക്കൂർ മാത്രം സാവകാശം നല്കി ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചത് ഇത്തരം വീഴ്ചകളുടെ നല്ല ഉദാഹരണം. കോവിഡ് വാക്സിൻ വേണ്ടവരെല്ലാം കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന തീരുമാനമാണ് ഇത്തരത്തിൽ മറ്റൊന്ന്. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന സുപ്രീംകോടതിയുടെ അസുഖകരമായ ചോദ്യം കേന്ദ്രസർക്കാരിലെ ഉന്നതർ അവഗണിക്കാനേ തരമുള്ളൂ.
രാജ്യത്തെ അവികസിത മേഖലകളിലെ ഗ്രാമവാസികൾ എത്രപേർക്ക് ഇതിനുള്ള അറിവും പരിചയവുമുണ്ട്? പൊതുജനത്തെ കബളിപ്പിക്കുന്നതിനുള്ള വാചകക്കസർത്തുകളിലും സാങ്കേതിക മറകളിലും ഒതുങ്ങുകയല്ലേ കോവിഡ് പ്രതിരോധത്തിന്റെ പേരിലുള്ള പല നടപടികളും എന്ന ചോദ്യം പ്രസക്തമാണ്. ജനങ്ങളുടെ ആരോഗ്യസുരക്ഷയാണു സർക്കാരിന്റെ ലക്ഷ്യമെങ്കിൽ, സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതുപോലെ വാക്സിൻ നയത്തിൽ അടിയന്തര തിരുത്തലുകൾ വരുത്തണം. വരാനിരിക്കുന്ന കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കുറേക്കൂടി ശാസ്ത്രീയവും യുക്തിഭദ്രവുമായ തയാറെടുപ്പുകളും ആവശ്യമുണ്ട്.