ദുബായ്: ബംഗ്ലാദേശ് ഓഫ് സിപിന്നർ മെഹ്ദി ഹസൻ ഐസിസി ബൗളിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത്. ലോക ബൗളർമാരുടെ റാങ്കിംഗിൽ ആദ്യ രണ്ടു സ്ഥാനത്തെത്തുന്ന മൂന്നാമത് ബംഗ്ലാദേശ് താരമാണു മെഹ്ദി.
മൂന്ന് സ്ഥാനം മുന്നേറിയാണു മെഹ്ദി രണ്ടിൽ എത്തിയത്. ശ്രീലങ്കയ്ക്കെതിരേ രണ്ട് ഏകദിനങ്ങളിലായി ഏഴ് വിക്കറ്റ് താരം സ്വന്തമാക്കി.
2009ൽ ഒന്നാം റാങ്കിലെത്തിയ ഓൾറൗണ്ടർ ഷക്കീബ് അൽ ഹസനും 2010ൽ രണ്ടാം റാങ്കിലെത്തിയ സ്പിന്നർ അബ്ദുർ റസാഖുമാണ് ഇതിന് മുന്പ് ഈ നേട്ടത്തിലെത്തിയ ബംഗ്ലാദേശ് താരങ്ങൾ.
ന്യൂസിലൻഡിന്റെ പേസർ ട്രെന്റ് ബോൾട്ട് ആണ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനം നിലനിർത്തി. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ സാന്നിധ്യമാണ് ബുംറ.
കോഹ്ലി, രോഹിത്
ഏകദിന ബാറ്റ്സ്മാന്മാരുടെ ഐസിസി റാങ്കിംഗിൽ ഇന്ത്യയുടെ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. കോഹ്ലിക്ക് 857 റേറ്റിംഗ് പോയിന്റും രോഹിത്തിന് 825 റേറ്റിംഗ് പോയിന്റുമാണുള്ളത്. പാക്കിസ്ഥാന്റെ ബാബർ അസം (865 പോയിന്റ്) ആണ് ഒന്നാം സ്ഥാനത്ത്. 18-ാം സ്ഥാനത്തുള്ള ശിഖർ ധവാൻ ആണ് ആദ്യ ഇരുപത് റാങ്കിലെ മറ്റൊരു ഇന്ത്യൻ സാന്നിധ്യം.
മൂന്ന് സ്ഥാനം മുന്നേറിയാണു മെഹ്ദി രണ്ടിൽ എത്തിയത്. ശ്രീലങ്കയ്ക്കെതിരേ രണ്ട് ഏകദിനങ്ങളിലായി ഏഴ് വിക്കറ്റ് താരം സ്വന്തമാക്കി.
2009ൽ ഒന്നാം റാങ്കിലെത്തിയ ഓൾറൗണ്ടർ ഷക്കീബ് അൽ ഹസനും 2010ൽ രണ്ടാം റാങ്കിലെത്തിയ സ്പിന്നർ അബ്ദുർ റസാഖുമാണ് ഇതിന് മുന്പ് ഈ നേട്ടത്തിലെത്തിയ ബംഗ്ലാദേശ് താരങ്ങൾ.
ന്യൂസിലൻഡിന്റെ പേസർ ട്രെന്റ് ബോൾട്ട് ആണ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനം നിലനിർത്തി. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ സാന്നിധ്യമാണ് ബുംറ.
കോഹ്ലി, രോഹിത്
ഏകദിന ബാറ്റ്സ്മാന്മാരുടെ ഐസിസി റാങ്കിംഗിൽ ഇന്ത്യയുടെ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. കോഹ്ലിക്ക് 857 റേറ്റിംഗ് പോയിന്റും രോഹിത്തിന് 825 റേറ്റിംഗ് പോയിന്റുമാണുള്ളത്. പാക്കിസ്ഥാന്റെ ബാബർ അസം (865 പോയിന്റ്) ആണ് ഒന്നാം സ്ഥാനത്ത്. 18-ാം സ്ഥാനത്തുള്ള ശിഖർ ധവാൻ ആണ് ആദ്യ ഇരുപത് റാങ്കിലെ മറ്റൊരു ഇന്ത്യൻ സാന്നിധ്യം.