ജലാശയങ്ങളിൽ നിറയുന്ന പോള ജൈവവളമാക്കി മാറ്റുന്നതിനും മറ്റും സർക്കാർ പദ്ധതികൾ വിഭാവനം ചെയ്തെങ്കിലും നടപ്പായിട്ടില്ല. പോളയിൽനിന്നു പൾപ്പുണ്ടാക്കി കപ്പ്, ഡിസ്പോസിബിൾ പാത്രങ്ങൾ, ട്രേ, കാൻവാസുകൾ, കളിപ്പാട്ടങ്ങൾ, കരകൗശല ഉത്പന്നങ്ങൾ തുടങ്ങിയവ ഉണ്ടാക്കാമെന്നു തെളിയിച്ചിട്ടുണ്ട്.
കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ ജലാശയങ്ങളിലും കനാലുകളിലും തോടുകളിലുമൊക്കെ പോള നിറഞ്ഞതു ഗതാഗതത്തിനു തടസങ്ങൾ സൃഷ്ടിക്കുകയും കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കുമൊക്കെ വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. പണ്ട് ആഫ്രിക്കൻ പായലായിരുന്നെങ്കിൽ ഇപ്പോൾ അതിനേക്കാൾ വളർച്ചാശേഷിയും കരുത്തും കൂടുതലുള്ള പോളയാണു വില്ലനാകുന്നത്. പോളശല്യം സീസണാകുമ്പോൾ വാർത്തയിൽ നിറയാറുണ്ടെങ്കിലും അതിനൊരു ശാശ്വത പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാ വർഷവും പോളശല്യം ഉണ്ടാകുമ്പോൾ താത്കാലിക പരിഹാരമാർഗങ്ങൾ തേടുകയും അടുത്ത വർഷം വീണ്ടും എല്ലാം ആവർത്തിക്കുകയും ചെയ്യുന്നു. ഈയിടത്തെ പേമാരിയെത്തുടർന്നു കുട്ടനാട് മേഖലയിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഒരാഴ്ചയ്ക്കുശേഷം കാലവർഷം വരുന്പോൾ ജലനിരപ്പ് വീണ്ടും ഉയർന്നേക്കാം. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ബോട്ടുകളോ വള്ളങ്ങളോ ഇറക്കുന്നതിനു ജലപാതകളിലെ പോളകൾ തടസം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. കാലവർഷം ശക്തമാകുന്നതിനുമുന്പ് പോള നീക്കംചെയ്തില്ലെങ്കിൽ വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിൽ ബുദ്ധിമുട്ടുകളുണ്ടാകും. അതിനാൽ ഇക്കാര്യത്തിൽ അടിയന്തര നടപടികളുണ്ടാകണം.
വർഷംതോറും ലക്ഷങ്ങൾ മുടക്കി പോളവാരൽ നടക്കുന്ന സ്ഥലമാണു ചങ്ങനാശേരി ബോട്ട് ജെട്ടിയും അതിലേക്കുള്ള ജലപാതയും. ഇക്കുറിയും അവിടെ ബോട്ട് ഗതാഗതത്തിനു തടസമായി പോള പടർന്നു. പാടശേഖരങ്ങളിൽനിന്നു തള്ളിവിടുന്ന പോളയാണു ജലപാതയിലും മറ്റുമെത്തി വളർന്നുകയറുന്നത്. കോവിഡ് ലോക്ഡൗണും യാത്രക്കാരുടെ കുറവും മൂലം ചങ്ങനാശേരിയിൽനിന്നു ബോട്ട് സർവീസുകൾ നിലച്ചതും ജലപാതയിൽ പോള തിങ്ങിനിറയാൻ കാരണമായി. പോള എങ്ങനെ നീക്കം ചെയ്യും, എവിടെ സംസ്കരിക്കും എന്നതൊക്കെ പ്രശ്നമാണ്. ചങ്ങനാശേരി ജെട്ടി ഭാഗത്തെ പോളനീക്കത്തിന് ഇറിഗേഷൻ വകുപ്പ് മൂന്നര ലക്ഷത്തോളം രൂപ അനുവദിച്ചു ടെൻഡർ നടപടികൾ നടത്തിയെങ്കിലും പോള നീക്കുന്ന ജോലികൾ ഏറ്റെടുക്കാൻ കരാറുകാർ തയാറായില്ല എന്നു റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ തവണ പോള വാരി മാർക്കറ്റിന്റെ വശങ്ങളിൽ നിക്ഷേപിച്ചതു ജനകീയ പ്രതിഷേധത്തിനു കാരണമായി. നീക്കംചെയ്യുന്ന പോള ജനങ്ങൾക്കു ബുദ്ധിമുട്ടില്ലാത്ത സ്ഥലങ്ങളിലേക്കു വേണം മാറ്റാൻ.
വടക്കൻ കുട്ടനാട് മേഖലയിൽ തോടുകളിലെ പോളശല്യം കർഷകർക്കും നാട്ടുകാർക്കും വലിയ ദുരിതമാണു തീർക്കുന്നത്. പെണ്ണാർതോട്, ചീപ്പുങ്കൽ തോട്, വല്യാട് തോട്, മീനച്ചിലാറിന്റെ വിവിധ കൈവഴികൾ എന്നിവിടങ്ങളിലാണു പോളശല്യം രൂക്ഷം. പോള കാരണം പെണ്ണാർതോട്ടിൽകൂടി ഇപ്പോൾ ബോട്ട് എത്തുന്നില്ല. മാന്നാനത്തുള്ള ചാവറ കടവിൽ പോള നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. യഥാസമയം പോള നീക്കം ചെയ്യാൻ അധികൃതർ തയാറാകാത്തതാണു പോളശല്യം രൂക്ഷമാകാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. തണ്ണീർമുക്കം ബണ്ട് തുറക്കാൻ വൈകിയതും കാരണമായി. ജനങ്ങൾ മുന്നിട്ടിറങ്ങിയാലേ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടൂ എന്ന സ്ഥിതിയുണ്ട്. മീനച്ചിലാറിന്റെ മണിയാപറന്പ് നെട്ടായത്തിൽ സന്ധിക്കുന്ന നടപ്പാലത്തിന്റെ തൂണുകളിൽ പോളയും മാലിന്യവും അടിഞ്ഞുകൂടി വേന്പനാട്ടുകായലിലേക്കുള്ള ഒഴുക്ക് തടസപ്പെട്ടത്, നാട്ടുകാരും ജനപ്രതിനിധികളും ചേർന്നു പോളയും മാലിന്യങ്ങളും നീക്കംചെയ്താണു പരിഹരിച്ചത്.
തണ്ണീർമുക്കം ബണ്ടിൽ പുൽക്കൂട്ടം അടിഞ്ഞ് ഒഴുക്കു തടസപ്പെട്ടതായും റിപ്പോർട്ട് ഉണ്ടായിരുന്നു. പോള നിറഞ്ഞ് ജലഗതാഗതം തടസപ്പെട്ട തോണിക്കടവ്- മൂലേപ്പാടം തോട്ടിൽ പോള നീക്കാൻ നാട്ടുകാർ നേരിട്ടുതന്നെ ഇറങ്ങി. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ജലഗതാഗതത്തിന് ഉപയോഗിച്ചിരുന്ന തോട് പൂർണമായും തടസപ്പെട്ട അവസ്ഥയിലായിരുന്നു. വൈക്കം വെച്ചൂർ പുത്തൻകായലിൽ പായലും പോളയും പുല്ലും നിറഞ്ഞതിനെത്തുടർന്ന് മത്സ്യ- കക്ക തൊഴിലാളികൾ ദുരിതത്തിലാണ്. കായലിൽ വലയിടുന്നതിനും ചൂണ്ടയിടുന്നതിനും കക്ക വാരുന്നതിനുമൊക്കെയായി നൂറുകണക്കിനു തൊഴിലാളികളാണു കായലിൽ എത്തിയിരുന്നത്. ജലാശയങ്ങളിൽ നിറയുന്ന പോള ജൈവവളമാക്കി മാറ്റുന്നതിനും മറ്റും സർക്കാർ പദ്ധതികൾ വിഭാവനം ചെയ്തെങ്കിലും നടപ്പായിട്ടില്ല. പോളയിൽനിന്നു പൾപ്പുണ്ടാക്കി കപ്പ്, ഡിസ്പോസിബിൾ പാത്രങ്ങൾ, ട്രേ, കാൻവാസുകൾ, കളിപ്പാട്ടങ്ങൾ, കരകൗശല ഉത്പന്നങ്ങൾ തുടങ്ങിയവ ഉണ്ടാക്കാമെന്നു തെളിയിച്ചിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ അവ നിർമിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ഇത്തരം സംരംഭങ്ങൾക്കിറങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ഇപ്പോൾ വേണ്ടത് പോള നീക്കാനുള്ള അടിയന്തര നടപടികളാണ്.
കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ ജലാശയങ്ങളിലും കനാലുകളിലും തോടുകളിലുമൊക്കെ പോള നിറഞ്ഞതു ഗതാഗതത്തിനു തടസങ്ങൾ സൃഷ്ടിക്കുകയും കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കുമൊക്കെ വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. പണ്ട് ആഫ്രിക്കൻ പായലായിരുന്നെങ്കിൽ ഇപ്പോൾ അതിനേക്കാൾ വളർച്ചാശേഷിയും കരുത്തും കൂടുതലുള്ള പോളയാണു വില്ലനാകുന്നത്. പോളശല്യം സീസണാകുമ്പോൾ വാർത്തയിൽ നിറയാറുണ്ടെങ്കിലും അതിനൊരു ശാശ്വത പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാ വർഷവും പോളശല്യം ഉണ്ടാകുമ്പോൾ താത്കാലിക പരിഹാരമാർഗങ്ങൾ തേടുകയും അടുത്ത വർഷം വീണ്ടും എല്ലാം ആവർത്തിക്കുകയും ചെയ്യുന്നു. ഈയിടത്തെ പേമാരിയെത്തുടർന്നു കുട്ടനാട് മേഖലയിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഒരാഴ്ചയ്ക്കുശേഷം കാലവർഷം വരുന്പോൾ ജലനിരപ്പ് വീണ്ടും ഉയർന്നേക്കാം. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ബോട്ടുകളോ വള്ളങ്ങളോ ഇറക്കുന്നതിനു ജലപാതകളിലെ പോളകൾ തടസം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. കാലവർഷം ശക്തമാകുന്നതിനുമുന്പ് പോള നീക്കംചെയ്തില്ലെങ്കിൽ വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിൽ ബുദ്ധിമുട്ടുകളുണ്ടാകും. അതിനാൽ ഇക്കാര്യത്തിൽ അടിയന്തര നടപടികളുണ്ടാകണം.
വർഷംതോറും ലക്ഷങ്ങൾ മുടക്കി പോളവാരൽ നടക്കുന്ന സ്ഥലമാണു ചങ്ങനാശേരി ബോട്ട് ജെട്ടിയും അതിലേക്കുള്ള ജലപാതയും. ഇക്കുറിയും അവിടെ ബോട്ട് ഗതാഗതത്തിനു തടസമായി പോള പടർന്നു. പാടശേഖരങ്ങളിൽനിന്നു തള്ളിവിടുന്ന പോളയാണു ജലപാതയിലും മറ്റുമെത്തി വളർന്നുകയറുന്നത്. കോവിഡ് ലോക്ഡൗണും യാത്രക്കാരുടെ കുറവും മൂലം ചങ്ങനാശേരിയിൽനിന്നു ബോട്ട് സർവീസുകൾ നിലച്ചതും ജലപാതയിൽ പോള തിങ്ങിനിറയാൻ കാരണമായി. പോള എങ്ങനെ നീക്കം ചെയ്യും, എവിടെ സംസ്കരിക്കും എന്നതൊക്കെ പ്രശ്നമാണ്. ചങ്ങനാശേരി ജെട്ടി ഭാഗത്തെ പോളനീക്കത്തിന് ഇറിഗേഷൻ വകുപ്പ് മൂന്നര ലക്ഷത്തോളം രൂപ അനുവദിച്ചു ടെൻഡർ നടപടികൾ നടത്തിയെങ്കിലും പോള നീക്കുന്ന ജോലികൾ ഏറ്റെടുക്കാൻ കരാറുകാർ തയാറായില്ല എന്നു റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ തവണ പോള വാരി മാർക്കറ്റിന്റെ വശങ്ങളിൽ നിക്ഷേപിച്ചതു ജനകീയ പ്രതിഷേധത്തിനു കാരണമായി. നീക്കംചെയ്യുന്ന പോള ജനങ്ങൾക്കു ബുദ്ധിമുട്ടില്ലാത്ത സ്ഥലങ്ങളിലേക്കു വേണം മാറ്റാൻ.
വടക്കൻ കുട്ടനാട് മേഖലയിൽ തോടുകളിലെ പോളശല്യം കർഷകർക്കും നാട്ടുകാർക്കും വലിയ ദുരിതമാണു തീർക്കുന്നത്. പെണ്ണാർതോട്, ചീപ്പുങ്കൽ തോട്, വല്യാട് തോട്, മീനച്ചിലാറിന്റെ വിവിധ കൈവഴികൾ എന്നിവിടങ്ങളിലാണു പോളശല്യം രൂക്ഷം. പോള കാരണം പെണ്ണാർതോട്ടിൽകൂടി ഇപ്പോൾ ബോട്ട് എത്തുന്നില്ല. മാന്നാനത്തുള്ള ചാവറ കടവിൽ പോള നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. യഥാസമയം പോള നീക്കം ചെയ്യാൻ അധികൃതർ തയാറാകാത്തതാണു പോളശല്യം രൂക്ഷമാകാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. തണ്ണീർമുക്കം ബണ്ട് തുറക്കാൻ വൈകിയതും കാരണമായി. ജനങ്ങൾ മുന്നിട്ടിറങ്ങിയാലേ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടൂ എന്ന സ്ഥിതിയുണ്ട്. മീനച്ചിലാറിന്റെ മണിയാപറന്പ് നെട്ടായത്തിൽ സന്ധിക്കുന്ന നടപ്പാലത്തിന്റെ തൂണുകളിൽ പോളയും മാലിന്യവും അടിഞ്ഞുകൂടി വേന്പനാട്ടുകായലിലേക്കുള്ള ഒഴുക്ക് തടസപ്പെട്ടത്, നാട്ടുകാരും ജനപ്രതിനിധികളും ചേർന്നു പോളയും മാലിന്യങ്ങളും നീക്കംചെയ്താണു പരിഹരിച്ചത്.
തണ്ണീർമുക്കം ബണ്ടിൽ പുൽക്കൂട്ടം അടിഞ്ഞ് ഒഴുക്കു തടസപ്പെട്ടതായും റിപ്പോർട്ട് ഉണ്ടായിരുന്നു. പോള നിറഞ്ഞ് ജലഗതാഗതം തടസപ്പെട്ട തോണിക്കടവ്- മൂലേപ്പാടം തോട്ടിൽ പോള നീക്കാൻ നാട്ടുകാർ നേരിട്ടുതന്നെ ഇറങ്ങി. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ജലഗതാഗതത്തിന് ഉപയോഗിച്ചിരുന്ന തോട് പൂർണമായും തടസപ്പെട്ട അവസ്ഥയിലായിരുന്നു. വൈക്കം വെച്ചൂർ പുത്തൻകായലിൽ പായലും പോളയും പുല്ലും നിറഞ്ഞതിനെത്തുടർന്ന് മത്സ്യ- കക്ക തൊഴിലാളികൾ ദുരിതത്തിലാണ്. കായലിൽ വലയിടുന്നതിനും ചൂണ്ടയിടുന്നതിനും കക്ക വാരുന്നതിനുമൊക്കെയായി നൂറുകണക്കിനു തൊഴിലാളികളാണു കായലിൽ എത്തിയിരുന്നത്. ജലാശയങ്ങളിൽ നിറയുന്ന പോള ജൈവവളമാക്കി മാറ്റുന്നതിനും മറ്റും സർക്കാർ പദ്ധതികൾ വിഭാവനം ചെയ്തെങ്കിലും നടപ്പായിട്ടില്ല. പോളയിൽനിന്നു പൾപ്പുണ്ടാക്കി കപ്പ്, ഡിസ്പോസിബിൾ പാത്രങ്ങൾ, ട്രേ, കാൻവാസുകൾ, കളിപ്പാട്ടങ്ങൾ, കരകൗശല ഉത്പന്നങ്ങൾ തുടങ്ങിയവ ഉണ്ടാക്കാമെന്നു തെളിയിച്ചിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ അവ നിർമിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ഇത്തരം സംരംഭങ്ങൾക്കിറങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ഇപ്പോൾ വേണ്ടത് പോള നീക്കാനുള്ള അടിയന്തര നടപടികളാണ്.