ലണ്ടൻ: റോജേറിയു സേനി, ജൊസെ ലൂയിസ് ചിലാവെർട്ട്, റെനെ ഹിഗ്വിറ്റ, ഇന്ത്യയുടെ സുബ്രതൊ പാൽ... എന്നിങ്ങനെ നീളുന്ന ഗോളടിക്കും ഗോളിമാരുടെ പട്ടികയിലേക്ക് ഇതാ ഒരു താരം കൂടി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന്റെ ബ്രസീലിയൻ ഗോളിയായ ആലിസണ് ബെക്കർ. അതെ, ബെക്കറിന്റെ കന്നി ഗോളിൽ ലിവർപൂളിന് എവേ പോരാട്ടത്തിൽ വെസ്റ്റ് ബ്രോംവിച്ചിനെതിരേ 2-1ന്റെ ജയം.
ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലായിരുന്നു ലിവർപൂളിനെ വണ്ടർലാൻഡിൽ എത്തിച്ച ബെക്കർ ഗോൾ. 90+5ാം മിനിറ്റിൽ അലക്സാണ്ടർ ആർനോൾഡിന്റെ കോർണർ കിക്കിനായി ആലിസണും ബ്രോംവിച്ചിന്റെ ബോക്സിൽ എത്തി. ആർനോൾഡിന്റെ കോർണർ മിന്നും ഹെഡറിലൂടെ ആലിസണ് ബെക്കർ വലയിലാക്കി. ലിവർപൂൾ ആരാധകരുടെ നെഞ്ചിൽ മഞ്ഞുപെയ്യിക്കുന്നതായിരുന്നു ആ ഗോൾ.
ജയത്തോടെ പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്തേക്ക് ലിവർപൂൾ (63 പോയിന്റ്) ഉയർന്നു. അടുത്ത സീസണിലെ യുവേഫ ചാന്പ്യൻസ് ലീഗ് യോഗ്യത യർഗൻ ക്ലോപ്പും സംഘവും സജീവമാക്കി നിർത്തി. കിരീടം ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റി (83), മാഞ്ചസ്റ്റർ യുണൈറ്റഡ് (70), ലെസ്റ്റർ സിറ്റി (66), ചെൽസി (64) എന്നിവയാണ് ആദ്യ നാലു സ്ഥാനങ്ങളിൽ. ആദ്യ നാല് സ്ഥാനക്കാർക്കാണു ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കു യോഗ്യത ലഭിക്കുക. ലീഗിൽ ഇനി രണ്ട് റൗണ്ട് മത്സരങ്ങൾകൂടി ശേഷിക്കുന്നുണ്ട്.
മറ്റു മത്സരങ്ങളിൽ ടോട്ടനം 2-0ന് വൂൾവ്സിനെയും ഷെഫീൽഡ് 1-0ന് എവർട്ടണിനെയും ക്രിസ്റ്റൽ പാലസ് 3-2ന് ആസ്റ്റണ്‍ വില്ലയെയും കീഴടക്കി.
ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലായിരുന്നു ലിവർപൂളിനെ വണ്ടർലാൻഡിൽ എത്തിച്ച ബെക്കർ ഗോൾ. 90+5ാം മിനിറ്റിൽ അലക്സാണ്ടർ ആർനോൾഡിന്റെ കോർണർ കിക്കിനായി ആലിസണും ബ്രോംവിച്ചിന്റെ ബോക്സിൽ എത്തി. ആർനോൾഡിന്റെ കോർണർ മിന്നും ഹെഡറിലൂടെ ആലിസണ് ബെക്കർ വലയിലാക്കി. ലിവർപൂൾ ആരാധകരുടെ നെഞ്ചിൽ മഞ്ഞുപെയ്യിക്കുന്നതായിരുന്നു ആ ഗോൾ.
ജയത്തോടെ പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്തേക്ക് ലിവർപൂൾ (63 പോയിന്റ്) ഉയർന്നു. അടുത്ത സീസണിലെ യുവേഫ ചാന്പ്യൻസ് ലീഗ് യോഗ്യത യർഗൻ ക്ലോപ്പും സംഘവും സജീവമാക്കി നിർത്തി. കിരീടം ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റി (83), മാഞ്ചസ്റ്റർ യുണൈറ്റഡ് (70), ലെസ്റ്റർ സിറ്റി (66), ചെൽസി (64) എന്നിവയാണ് ആദ്യ നാലു സ്ഥാനങ്ങളിൽ. ആദ്യ നാല് സ്ഥാനക്കാർക്കാണു ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കു യോഗ്യത ലഭിക്കുക. ലീഗിൽ ഇനി രണ്ട് റൗണ്ട് മത്സരങ്ങൾകൂടി ശേഷിക്കുന്നുണ്ട്.
മറ്റു മത്സരങ്ങളിൽ ടോട്ടനം 2-0ന് വൂൾവ്സിനെയും ഷെഫീൽഡ് 1-0ന് എവർട്ടണിനെയും ക്രിസ്റ്റൽ പാലസ് 3-2ന് ആസ്റ്റണ്‍ വില്ലയെയും കീഴടക്കി.