കാണ്പുർ: ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതങ്ങളിൽനിന്ന് അകാരണമായി വലിച്ചെറിയപ്പെട്ട താരമാണ് കുൽദീപ് യാദവ്. അവസരങ്ങൾ ലഭിക്കാത്തതിൽ തികഞ്ഞ നിരാശയുണ്ടെന്നും എന്നാൽ, അവസരത്തിനായി കാത്തിരിക്കുകയല്ലാതെ വേറെ മാർഗമില്ലെന്നും കുൽദീപ് യാദവ് വ്യക്തമാക്കി. 2021 സീസണ് ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായ കുൽദീപിന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ചൈനാമാൻ സ്പിന്നറായ കുൽദീപ് യാദവിനെ ഒഴിവാക്കിയതിനെക്കുറിച്ചായിരുന്നു ക്രിക്കറ്റ് ലോകം ചർച്ച ചെയ്തത്.
ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ, സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ പോലും എനിക്ക് അവസരം ലഭിച്ചില്ല. ഒരുപക്ഷേ അത് ടീം മാനേജ്മെന്റിന്റെ തീരുമാനമായിരിക്കും. അതിനെ എനിക്ക് ചോദ്യം ചെയ്യാനാവില്ല. എങ്കിലും അത്രയ്ക്ക് മോശക്കാരനാണോ ഞാനെന്ന ചോദ്യം ഇടയ്ക്കിടെ മനസിൽ ഉയരാറുണ്ട്- കുൽദീപ് പറഞ്ഞു.
ധോണി വിരമിച്ചശേഷം ഞങ്ങൾ രണ്ടുപേരും (കുൽദീപ്-യുസ്വേന്ദ്ര ചാഹൽ) ഒരുമിച്ച് പന്തെറിയുന്നത് അപൂർവമായി. വിരലിലെണ്ണാവുന്ന മത്സരങ്ങളിലേ ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുള്ളൂ. വിക്കറ്റിന് പിന്നിൽനിന്ന് ധോണിയുടെ ഉപദേശങ്ങളും നിർദേശങ്ങളും മിസ് ചെയ്യുന്നുണ്ട്. ഋഷഭ് പന്ത് കൂടുതൽ മത്സരങ്ങൾ കളിക്കുന്നതോടെ അദ്ദേഹം ബൗളർമാർക്ക് നിർദേശം നൽകാനുള്ള അനുഭവസന്പത്ത് നേടുമെന്നാണ് കരുതുന്നത്- കുൽദീപ് പറഞ്ഞു.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ചൈനാമാൻ സ്പിന്നറായ കുൽദീപ് യാദവിനെ ഒഴിവാക്കിയതിനെക്കുറിച്ചായിരുന്നു ക്രിക്കറ്റ് ലോകം ചർച്ച ചെയ്തത്.
ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ, സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ പോലും എനിക്ക് അവസരം ലഭിച്ചില്ല. ഒരുപക്ഷേ അത് ടീം മാനേജ്മെന്റിന്റെ തീരുമാനമായിരിക്കും. അതിനെ എനിക്ക് ചോദ്യം ചെയ്യാനാവില്ല. എങ്കിലും അത്രയ്ക്ക് മോശക്കാരനാണോ ഞാനെന്ന ചോദ്യം ഇടയ്ക്കിടെ മനസിൽ ഉയരാറുണ്ട്- കുൽദീപ് പറഞ്ഞു.
ധോണി വിരമിച്ചശേഷം ഞങ്ങൾ രണ്ടുപേരും (കുൽദീപ്-യുസ്വേന്ദ്ര ചാഹൽ) ഒരുമിച്ച് പന്തെറിയുന്നത് അപൂർവമായി. വിരലിലെണ്ണാവുന്ന മത്സരങ്ങളിലേ ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുള്ളൂ. വിക്കറ്റിന് പിന്നിൽനിന്ന് ധോണിയുടെ ഉപദേശങ്ങളും നിർദേശങ്ങളും മിസ് ചെയ്യുന്നുണ്ട്. ഋഷഭ് പന്ത് കൂടുതൽ മത്സരങ്ങൾ കളിക്കുന്നതോടെ അദ്ദേഹം ബൗളർമാർക്ക് നിർദേശം നൽകാനുള്ള അനുഭവസന്പത്ത് നേടുമെന്നാണ് കരുതുന്നത്- കുൽദീപ് പറഞ്ഞു.