മാലി: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ് ബംഗളൂരു എഫ്സിയോട് മാലദ്വീപ് വിട്ടുപോകാന്‍ മാലദ്വീപ് കായികമന്ത്രി അഹ്മദ് മഹ്ലൂഫിന്റെ നിര്‍ദേശം. എഎഫ്സി കപ്പ് പ്ലേ ഓഫിനായാണു ബംഗളൂരു എഫ്സി മാലദ്വീപിലെത്തിയത്.
സംഭവത്തില്‍ ബംഗളൂരു എഫ്സി ഉടമ പാര്‍ഥ് ജിന്‍ഡാല്‍ ക്ഷമ ചോദിച്ചു. ഇതോടെ മാലദ്വീപില്‍ നടക്കേണ്ട എഎഫ്സി കപ്പ് ഗ്രൂപ്പ് മത്സരങ്ങൾ ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് മാറ്റിവച്ചു. മേയ് 14 മുതല്‍ 21 വരെയാണു മാലിയില്‍ ഗ്രൂപ്പ് ഡി സൗത്ത് സോണ്‍ മത്സരങ്ങള്‍ നടക്കേണ്ടത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഗ്രൂപ്പ് ഡിയില്‍ എടികെ മോഹന്ബഗാന്, ബംഗ്ലാദേശ് ക്ലബ് ബഷുന്തര കിംഗ്സ്, മാലദ്വീപിലെ മാസിയ, പ്ലേ ഓഫിലെ വിജയകള്‍ എന്നിവരാണുള്ളത്.
മത്സരങ്ങള്‍ക്കായി മാലദ്വീപിലേക്കു പോകേണ്ടിയിരുന്ന ഇന്ത്യന്‍ ക്ലബ് മോഹന്‍ ബഗാനോട് യാത്ര മാറ്റിവയ്ക്കാനും എഎഫ്സി ആവശ്യപ്പെട്ടു. ബംഗളൂരു എഫ്സിയും ഈഗിള്‍സും തമ്മിലുള്ള പ്ലേ ഓഫ് മത്സരവും ഇതോടെ പ്രതിസന്ധിയിലായി. ബംഗളൂരു എഫ്.സിയിലെ മൂന്നു വിദേശ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവരുമാണ് പ്രോട്ടോക്കോള്‍ ലംഘിച്ചത്. “അംഗീകരിക്കാന്‍ സാധിക്കാത്ത പെരുമാറ്റമാണ് ബംഗളൂരു എഫ്സിയില്നിന്നുണ്ടായത്.
ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ ബംഗളൂരു പാലിച്ചില്ല. ക്ലബ് എത്രയും പെട്ടെന്ന് മാലദ്വീപ് വിട്ടുപോകണം. ഇതുപോലെയുള്ള പെരുമാറ്റം അനുവദിക്കാനാകില്ല.’’ മാലദ്വീപ് കായികമന്ത്രി ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിനു പിന്നാലെ പാര്‍ഥ് ജിന്‍ഡാല്‍ മാപ്പ് ചോദിച്ച് ട്വീറ്റ് ചെയ്തു. കളിക്കാര്‍ക്കും സ്റ്റാഫിനുമെതിരേ ശക്തമായി നടപടിയെടുക്കുമെന്നും ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കുന്നുവെന്നും ജിന്‍ഡാല്‍ ട്വീറ്റില്‍ പറയുന്നു.
സംഭവത്തില്‍ ബംഗളൂരു എഫ്സി ഉടമ പാര്‍ഥ് ജിന്‍ഡാല്‍ ക്ഷമ ചോദിച്ചു. ഇതോടെ മാലദ്വീപില്‍ നടക്കേണ്ട എഎഫ്സി കപ്പ് ഗ്രൂപ്പ് മത്സരങ്ങൾ ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് മാറ്റിവച്ചു. മേയ് 14 മുതല്‍ 21 വരെയാണു മാലിയില്‍ ഗ്രൂപ്പ് ഡി സൗത്ത് സോണ്‍ മത്സരങ്ങള്‍ നടക്കേണ്ടത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഗ്രൂപ്പ് ഡിയില്‍ എടികെ മോഹന്ബഗാന്, ബംഗ്ലാദേശ് ക്ലബ് ബഷുന്തര കിംഗ്സ്, മാലദ്വീപിലെ മാസിയ, പ്ലേ ഓഫിലെ വിജയകള്‍ എന്നിവരാണുള്ളത്.
മത്സരങ്ങള്‍ക്കായി മാലദ്വീപിലേക്കു പോകേണ്ടിയിരുന്ന ഇന്ത്യന്‍ ക്ലബ് മോഹന്‍ ബഗാനോട് യാത്ര മാറ്റിവയ്ക്കാനും എഎഫ്സി ആവശ്യപ്പെട്ടു. ബംഗളൂരു എഫ്സിയും ഈഗിള്‍സും തമ്മിലുള്ള പ്ലേ ഓഫ് മത്സരവും ഇതോടെ പ്രതിസന്ധിയിലായി. ബംഗളൂരു എഫ്.സിയിലെ മൂന്നു വിദേശ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവരുമാണ് പ്രോട്ടോക്കോള്‍ ലംഘിച്ചത്. “അംഗീകരിക്കാന്‍ സാധിക്കാത്ത പെരുമാറ്റമാണ് ബംഗളൂരു എഫ്സിയില്നിന്നുണ്ടായത്.
ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ ബംഗളൂരു പാലിച്ചില്ല. ക്ലബ് എത്രയും പെട്ടെന്ന് മാലദ്വീപ് വിട്ടുപോകണം. ഇതുപോലെയുള്ള പെരുമാറ്റം അനുവദിക്കാനാകില്ല.’’ മാലദ്വീപ് കായികമന്ത്രി ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിനു പിന്നാലെ പാര്‍ഥ് ജിന്‍ഡാല്‍ മാപ്പ് ചോദിച്ച് ട്വീറ്റ് ചെയ്തു. കളിക്കാര്‍ക്കും സ്റ്റാഫിനുമെതിരേ ശക്തമായി നടപടിയെടുക്കുമെന്നും ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കുന്നുവെന്നും ജിന്‍ഡാല്‍ ട്വീറ്റില്‍ പറയുന്നു.