കോവിഡ് വാക്സിനുള്ള ബൗദ്ധിക സ്വത്തവകാശം ഉപേക്ഷിക്കാനുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ തീരുമാനം നവ ഉദാരവത്കരണത്തിന്റെ ഈ കാലഘട്ടത്തിൽ മാനവികത
മുഖമുദ്രയാക്കുന്ന പുതിയൊരു ലോകക്രമത്തിന് നിമിത്തമാകട്ടെ.
ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന കരുണാർദ്രഹൃദയമുള്ള നല്ല മനുഷ്യരാകണം ഭരണാധികാരികൾ എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കുന്നതാണു കോവിഡ് വാക്സിനുള്ള ബൗദ്ധിക സ്വത്തവകാശം ഉപേക്ഷിക്കാനുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ തീരുമാനം. കോവിഡ് മഹാമാരി മാനവരാശിക്കു കടുത്ത ഭീഷണിയായി നിലകൊള്ളുന്പോൾ അതിനെ പ്രതിരോധിക്കാനുള്ള വാക്സിൻ കിട്ടാൻ ഈ ഭൂമിയിലെ എല്ലാ മനുഷ്യർക്കും അവകാശമുണ്ടെന്നും ആരുടെയെങ്കിലും ലാഭസഞ്ചി വീർപ്പിക്കുന്നതിനായി വിപണനം ചെയ്യാനുള്ളതല്ല അതെന്നുമുള്ള വലിയ സന്ദേശമാണ് ഈ തീരുമാനത്തിലൂടെ അമേരിക്ക നൽകിയിരിക്കുന്നത്. മനുഷ്യനന്മയുടെ ഉദാത്തമാതൃകകൾ പലതും കാഴ്ചവച്ചിട്ടുള്ള പ്രസിഡന്റ് ജോ ബൈഡനാണ് യുഎസ് ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനു നേതൃത്വം നൽകുന്നത് എന്നതും ശ്രദ്ധേയം. മുതലാളിത്ത സാമ്രാജ്യം എന്നു പലരും ആക്ഷേപിക്കുന്ന അമേരിക്ക ഇങ്ങനെയൊരു നിലപാടെടുത്തതിൽ വാസ്തവത്തിൽ ആശ്ചര്യത്തിന് ഒട്ടും കാര്യമില്ല. ഒന്നര നൂറ്റാണ്ടുമുമ്പ് അടിമക്കച്ചവടം നിരോധിച്ചു മനുഷ്യാവകാശപ്രഖ്യാപനം നടത്തി പൗരന്റെ തുല്യാവകാശവും അന്തസും ഉയർത്തിപ്പിടിച്ച രാജ്യമാണത്. വാക്സിൻ വിഷയത്തിൽ അമേരിക്കയുടെ മാതൃക പിന്തുടരാൻ പല രാജ്യങ്ങളും മുന്നോട്ടുവന്നേക്കാം. മനുഷ്യൻ, എത്ര സുന്ദരമായ പദം എന്നു ലോകം വീണ്ടും പറയും.
കോവിഡ് വാക്സിനുള്ള ബൗദ്ധിക സ്വത്തവകാശം ഉപേക്ഷിക്കാനുള്ള യുഎസ് പ്രഖ്യാപനത്തെ മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിലെ ചരിത്രനിമിഷം എന്നാണു ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അദനോം ഗബ്രെയെസിസ് വിശേഷിപ്പിച്ചത്. ബൗദ്ധിക സ്വത്തവകാശം പിൻവലിച്ചാൽ വിവിധ മരുന്നുകന്പനികൾക്കു വൻതോതിൽ കോവിഡ് വാക്സിൻ നിർമിക്കാൻ സാധിക്കും. അതുവഴി വാക്സിൻ വില ഗണ്യമായി കുറയുകയും എല്ലാവർക്കും വാക്സിൻ ലഭ്യമാകുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും. യുഎസ് ഭരണകൂടം ബൗദ്ധിക സ്വത്തവകാശത്തിൽ ശക്തമായി വിശ്വസിക്കുന്നുണ്ടെങ്കിലും കോവിഡ് മഹാമാരി ഇല്ലാതാക്കാൻ, വാക്സിനുള്ള ബൗദ്ധിക സ്വത്തവകാശം പിൻവലിക്കുന്നതിനെ പിന്തുണയ്ക്കുന്നു എന്നാണ് യുഎസ് ട്രേഡ് പ്രതിനിധി കാതറിൻ തായി വിശദീകരിച്ചത്. ലോകത്തിന്റെ ആരോഗ്യരംഗം അസാധാരണമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്പോൾ എല്ലാ രാജ്യങ്ങളിലുമുള്ള സർക്കാരുകൾ അനുവർത്തിക്കേണ്ട മാതൃകാപരമായ സമീപനമാണിത്.
സുപ്രീംകോടതി നിർദേശിച്ചിട്ടും കൊള്ളലാഭം ഉപേക്ഷിക്കാതെ കോവിഡ് വാക്സിനു വൻവില ഈടാക്കുന്ന ഇന്ത്യയിലെ സ്വകാര്യ കന്പനികളുടെ മനുഷ്യത്വരഹിത നിലപാട് ഇതുമായി ചേർത്തുവായിക്കണം. മതിയായ ലാഭമെടുത്തശേഷം കേന്ദ്രസർക്കാരിന് ഒരു ഡോസിന് 150 രൂപയ്ക്കു വിൽക്കുന്ന കോവിഷീൽഡ് വാക്സിൻ സംസ്ഥാനസർക്കാരുകൾക്കു 300 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാണു നിർമാതാക്കളായ പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വിൽക്കുന്നത്. ഹൈദരാബാദിലെ ബയോടെക് നിർമിക്കുന്ന കോവാക്സിന് സംസ്ഥാനങ്ങൾ ഒരു ഡോസിന് 500 രൂപയും സ്വകാര്യ ആശുപത്രികൾ 1200 രൂപയും നൽകണം. ഇന്ത്യയിലെ പ്രായപൂർത്തിയായ 90 കോടി ജനങ്ങളുടെ ആവശ്യത്തിനു 180 കോടി ഡോസ് വാക്സിൻ ആവശ്യമുണ്ട്. കോവിഡ് വാക്സിൻ വിൽപനയിലൂടെ ഇന്ത്യയിലെ രണ്ടു സ്വകാര്യ കന്പനികളുംചേർന്ന് 1.35 ലക്ഷം കോടി രൂപയുടെ കൊള്ളലാഭമുണ്ടാക്കുമെന്നാണു കണക്കുകൾ. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത അസ്ട്രസെനക്ക വാക്സിൻ വിദ്യ സൗജന്യമായി ലഭിക്കുന്നത് ഉപയോഗിച്ചാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് നിർമിക്കുന്നത്. വാക്സിൻ നിർമാണത്തിനായി രണ്ടു കന്പനികൾക്കും കൂടി കേന്ദ്രസർക്കാർ 4,500 കോടി രൂപ മുൻകൂറായി നൽകിയിട്ടുമുണ്ട്. എന്നിട്ടും ജനതാത്പര്യം നോക്കാതെ ലാഭത്തിൽ ആർത്തിപിടിക്കുന്ന ഈ കന്പനികളെ വാക്സിൻ വില കുറയ്ക്കാൻ നിർബന്ധിക്കണമെന്ന നിർദേശങ്ങളോടു കേന്ദ്രസർക്കാർ മുഖംതിരിക്കുകയാണുണ്ടായത്.
മനുഷ്യന്റെ രോഗം മാറ്റാനും ജീവൻ രക്ഷിക്കാനുമാണു മരുന്ന് ഉപയോഗിക്കുന്നത്. എന്നാലിന്നു സ്വകാര്യ മരുന്നുനിർമാണ കുത്തക കന്പനികൾക്കു മനുഷ്യജീവൻ തങ്ങളുടെ ലാഭപൂരണത്തിനുള്ള ഒരു കരു മാത്രമാണ്. അമേരിക്കയിലെ പ്രമുഖ മരുന്നുനിർമാണ കന്പനിയായ ഫൈസർ ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ വാക്സിൻ നൽകണമെങ്കിൽ തങ്ങൾക്കു സൈനിക താവളങ്ങൾ ഗാരന്റിയായി വേണമെന്ന് അവിടത്തെ സർക്കാരുകളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മെക്സിക്കോ, ചിലി, ഇക്വഡോർ, കൊളംബിയ, കോസ്റ്റാറിക്ക തുടങ്ങിയ രാജ്യങ്ങളിൽ വാക്സിൻ നൽകുന്നതു ഫൈസറാണ്. എന്നാൽ, അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങൾ ഫൈസറിന്റെ സമ്മർദങ്ങൾക്കു വഴങ്ങാൻ തയാറായില്ല. അതേസമയം, കുത്തക മരുന്നുകന്പനികളുടെ ഭീഷണികൾക്കു വഴങ്ങുകയോ അവരുടെ കച്ചവടതാത്പര്യങ്ങളുമായി സമരസപ്പെട്ടു പോവുകയോ ചെയ്യുന്ന നയമാണു പല രാജ്യങ്ങളും സ്വീകരിച്ചുവരുന്നത്. ഈ സാഹചര്യത്തിൽ വളരെ ഗുണഫലങ്ങളുണ്ടാക്കുന്നതാണ് വാക്സിനിൽ ബൗദ്ധിക സ്വത്തവകാശം ഉപേക്ഷിക്കാനുള്ള അമേരിക്കയുടെ തീരുമാനം. വാക്സിൻ കിട്ടാൻ ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലേക്കു സാങ്കേതികവിദ്യാ വിനിമയം ഇതുവഴിയുണ്ടാകും. കൂടുതൽ രാജ്യങ്ങളിൽ വാക്സിൻ ഉത്പാദനം നടക്കുന്നതോടെ ദരിദ്രരാജ്യങ്ങളിലും ദരിദ്രജനങ്ങളിലും കൂടുതൽപേരിൽ വാക്സിൻ എത്തും. നവ ഉദാരവത്കരണത്തിന്റെ ഈ കാലഘട്ടത്തിൽ മാനവികത മുഖമുദ്രയാക്കുന്ന പുതിയൊരു ലോകക്രമത്തിന് അമേരിക്കയുടെ തീരുമാനം നിമിത്തമാകട്ടെ.
മുഖമുദ്രയാക്കുന്ന പുതിയൊരു ലോകക്രമത്തിന് നിമിത്തമാകട്ടെ.
ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന കരുണാർദ്രഹൃദയമുള്ള നല്ല മനുഷ്യരാകണം ഭരണാധികാരികൾ എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കുന്നതാണു കോവിഡ് വാക്സിനുള്ള ബൗദ്ധിക സ്വത്തവകാശം ഉപേക്ഷിക്കാനുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ തീരുമാനം. കോവിഡ് മഹാമാരി മാനവരാശിക്കു കടുത്ത ഭീഷണിയായി നിലകൊള്ളുന്പോൾ അതിനെ പ്രതിരോധിക്കാനുള്ള വാക്സിൻ കിട്ടാൻ ഈ ഭൂമിയിലെ എല്ലാ മനുഷ്യർക്കും അവകാശമുണ്ടെന്നും ആരുടെയെങ്കിലും ലാഭസഞ്ചി വീർപ്പിക്കുന്നതിനായി വിപണനം ചെയ്യാനുള്ളതല്ല അതെന്നുമുള്ള വലിയ സന്ദേശമാണ് ഈ തീരുമാനത്തിലൂടെ അമേരിക്ക നൽകിയിരിക്കുന്നത്. മനുഷ്യനന്മയുടെ ഉദാത്തമാതൃകകൾ പലതും കാഴ്ചവച്ചിട്ടുള്ള പ്രസിഡന്റ് ജോ ബൈഡനാണ് യുഎസ് ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനു നേതൃത്വം നൽകുന്നത് എന്നതും ശ്രദ്ധേയം. മുതലാളിത്ത സാമ്രാജ്യം എന്നു പലരും ആക്ഷേപിക്കുന്ന അമേരിക്ക ഇങ്ങനെയൊരു നിലപാടെടുത്തതിൽ വാസ്തവത്തിൽ ആശ്ചര്യത്തിന് ഒട്ടും കാര്യമില്ല. ഒന്നര നൂറ്റാണ്ടുമുമ്പ് അടിമക്കച്ചവടം നിരോധിച്ചു മനുഷ്യാവകാശപ്രഖ്യാപനം നടത്തി പൗരന്റെ തുല്യാവകാശവും അന്തസും ഉയർത്തിപ്പിടിച്ച രാജ്യമാണത്. വാക്സിൻ വിഷയത്തിൽ അമേരിക്കയുടെ മാതൃക പിന്തുടരാൻ പല രാജ്യങ്ങളും മുന്നോട്ടുവന്നേക്കാം. മനുഷ്യൻ, എത്ര സുന്ദരമായ പദം എന്നു ലോകം വീണ്ടും പറയും.
കോവിഡ് വാക്സിനുള്ള ബൗദ്ധിക സ്വത്തവകാശം ഉപേക്ഷിക്കാനുള്ള യുഎസ് പ്രഖ്യാപനത്തെ മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിലെ ചരിത്രനിമിഷം എന്നാണു ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അദനോം ഗബ്രെയെസിസ് വിശേഷിപ്പിച്ചത്. ബൗദ്ധിക സ്വത്തവകാശം പിൻവലിച്ചാൽ വിവിധ മരുന്നുകന്പനികൾക്കു വൻതോതിൽ കോവിഡ് വാക്സിൻ നിർമിക്കാൻ സാധിക്കും. അതുവഴി വാക്സിൻ വില ഗണ്യമായി കുറയുകയും എല്ലാവർക്കും വാക്സിൻ ലഭ്യമാകുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും. യുഎസ് ഭരണകൂടം ബൗദ്ധിക സ്വത്തവകാശത്തിൽ ശക്തമായി വിശ്വസിക്കുന്നുണ്ടെങ്കിലും കോവിഡ് മഹാമാരി ഇല്ലാതാക്കാൻ, വാക്സിനുള്ള ബൗദ്ധിക സ്വത്തവകാശം പിൻവലിക്കുന്നതിനെ പിന്തുണയ്ക്കുന്നു എന്നാണ് യുഎസ് ട്രേഡ് പ്രതിനിധി കാതറിൻ തായി വിശദീകരിച്ചത്. ലോകത്തിന്റെ ആരോഗ്യരംഗം അസാധാരണമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്പോൾ എല്ലാ രാജ്യങ്ങളിലുമുള്ള സർക്കാരുകൾ അനുവർത്തിക്കേണ്ട മാതൃകാപരമായ സമീപനമാണിത്.
സുപ്രീംകോടതി നിർദേശിച്ചിട്ടും കൊള്ളലാഭം ഉപേക്ഷിക്കാതെ കോവിഡ് വാക്സിനു വൻവില ഈടാക്കുന്ന ഇന്ത്യയിലെ സ്വകാര്യ കന്പനികളുടെ മനുഷ്യത്വരഹിത നിലപാട് ഇതുമായി ചേർത്തുവായിക്കണം. മതിയായ ലാഭമെടുത്തശേഷം കേന്ദ്രസർക്കാരിന് ഒരു ഡോസിന് 150 രൂപയ്ക്കു വിൽക്കുന്ന കോവിഷീൽഡ് വാക്സിൻ സംസ്ഥാനസർക്കാരുകൾക്കു 300 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാണു നിർമാതാക്കളായ പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വിൽക്കുന്നത്. ഹൈദരാബാദിലെ ബയോടെക് നിർമിക്കുന്ന കോവാക്സിന് സംസ്ഥാനങ്ങൾ ഒരു ഡോസിന് 500 രൂപയും സ്വകാര്യ ആശുപത്രികൾ 1200 രൂപയും നൽകണം. ഇന്ത്യയിലെ പ്രായപൂർത്തിയായ 90 കോടി ജനങ്ങളുടെ ആവശ്യത്തിനു 180 കോടി ഡോസ് വാക്സിൻ ആവശ്യമുണ്ട്. കോവിഡ് വാക്സിൻ വിൽപനയിലൂടെ ഇന്ത്യയിലെ രണ്ടു സ്വകാര്യ കന്പനികളുംചേർന്ന് 1.35 ലക്ഷം കോടി രൂപയുടെ കൊള്ളലാഭമുണ്ടാക്കുമെന്നാണു കണക്കുകൾ. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത അസ്ട്രസെനക്ക വാക്സിൻ വിദ്യ സൗജന്യമായി ലഭിക്കുന്നത് ഉപയോഗിച്ചാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് നിർമിക്കുന്നത്. വാക്സിൻ നിർമാണത്തിനായി രണ്ടു കന്പനികൾക്കും കൂടി കേന്ദ്രസർക്കാർ 4,500 കോടി രൂപ മുൻകൂറായി നൽകിയിട്ടുമുണ്ട്. എന്നിട്ടും ജനതാത്പര്യം നോക്കാതെ ലാഭത്തിൽ ആർത്തിപിടിക്കുന്ന ഈ കന്പനികളെ വാക്സിൻ വില കുറയ്ക്കാൻ നിർബന്ധിക്കണമെന്ന നിർദേശങ്ങളോടു കേന്ദ്രസർക്കാർ മുഖംതിരിക്കുകയാണുണ്ടായത്.
മനുഷ്യന്റെ രോഗം മാറ്റാനും ജീവൻ രക്ഷിക്കാനുമാണു മരുന്ന് ഉപയോഗിക്കുന്നത്. എന്നാലിന്നു സ്വകാര്യ മരുന്നുനിർമാണ കുത്തക കന്പനികൾക്കു മനുഷ്യജീവൻ തങ്ങളുടെ ലാഭപൂരണത്തിനുള്ള ഒരു കരു മാത്രമാണ്. അമേരിക്കയിലെ പ്രമുഖ മരുന്നുനിർമാണ കന്പനിയായ ഫൈസർ ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ വാക്സിൻ നൽകണമെങ്കിൽ തങ്ങൾക്കു സൈനിക താവളങ്ങൾ ഗാരന്റിയായി വേണമെന്ന് അവിടത്തെ സർക്കാരുകളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മെക്സിക്കോ, ചിലി, ഇക്വഡോർ, കൊളംബിയ, കോസ്റ്റാറിക്ക തുടങ്ങിയ രാജ്യങ്ങളിൽ വാക്സിൻ നൽകുന്നതു ഫൈസറാണ്. എന്നാൽ, അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങൾ ഫൈസറിന്റെ സമ്മർദങ്ങൾക്കു വഴങ്ങാൻ തയാറായില്ല. അതേസമയം, കുത്തക മരുന്നുകന്പനികളുടെ ഭീഷണികൾക്കു വഴങ്ങുകയോ അവരുടെ കച്ചവടതാത്പര്യങ്ങളുമായി സമരസപ്പെട്ടു പോവുകയോ ചെയ്യുന്ന നയമാണു പല രാജ്യങ്ങളും സ്വീകരിച്ചുവരുന്നത്. ഈ സാഹചര്യത്തിൽ വളരെ ഗുണഫലങ്ങളുണ്ടാക്കുന്നതാണ് വാക്സിനിൽ ബൗദ്ധിക സ്വത്തവകാശം ഉപേക്ഷിക്കാനുള്ള അമേരിക്കയുടെ തീരുമാനം. വാക്സിൻ കിട്ടാൻ ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലേക്കു സാങ്കേതികവിദ്യാ വിനിമയം ഇതുവഴിയുണ്ടാകും. കൂടുതൽ രാജ്യങ്ങളിൽ വാക്സിൻ ഉത്പാദനം നടക്കുന്നതോടെ ദരിദ്രരാജ്യങ്ങളിലും ദരിദ്രജനങ്ങളിലും കൂടുതൽപേരിൽ വാക്സിൻ എത്തും. നവ ഉദാരവത്കരണത്തിന്റെ ഈ കാലഘട്ടത്തിൽ മാനവികത മുഖമുദ്രയാക്കുന്ന പുതിയൊരു ലോകക്രമത്തിന് അമേരിക്കയുടെ തീരുമാനം നിമിത്തമാകട്ടെ.